ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്റെ നടുക്കം മാറുന്നതിനു മുന്നേ രാജ്യതലസ്ഥാനത്ത് കോടതികൾക്കും രണ്ട് സ്കൂളുകൾക്കും നേരേ ബോംബ് ഭീഷണി.
ഡൽഹി, സാകേത്, ദ്വാരക, പട്യാല ഹൗസ് എന്നിവിടങ്ങളിലെ കോടതികൾക്കും പ്രശാന്ത് വിഹാറിലെയും ദ്വാരകയിലെയും രണ്ട് സിആർപിഎഫ് സ്കൂളുകൾക്കുമാണ് ഇ-മെയിലിലൂടെ ബോംബ് ഭീഷണി ലഭിച്ചത്.
തീവ്രവാദ സംഘടനയായ ജയ്ഷ്-ഇ-മുഹമ്മദിന്റെ പേരിലാണ് വ്യാജ ബോംബ് ഭീഷണികളുള്ള മെയിലുകൾ അയച്ചിരിക്കുന്നതെന്നാണ് സൂചന.
ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ജസീർ ബിലാൽ വാനിയുടെ വിചാരണ കോടതിയിൽ നടക്കുന്നതിനു മണിക്കൂറുകൾക്കു മുന്പാണ് പട്യാല ഹൗസ് കോടതിക്കു ഭീഷണി സന്ദേശം ലഭിച്ചത്.
Tags : Bomb threat courts and CRPF schools Patiala house Red Fort Blast Chenkota blast