Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rapper

റാപ്പർ വേടന്‍റെ വിവാഹം ഇന്ന്

തൃശൂർ: റാപ്പർ വേടന്‍റെ വിവാഹം തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്നു നടക്കും. എഴുത്തുകാരിയായ നവമി ലതയാണ് ഹിരണ്‍ദാസ് മുരളി എന്ന വേടന്‍റെ വധു. തൃശൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിവാഹം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചിരുന്നു.

കണ്ണൂരിൽ സർക്കാർ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിവലിന്‍റെ വേദിയിൽവച്ചാണ് വേടൻ വിവാഹക്കാര്യം പരസ്യമാക്കിയത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ഫിലിം അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വിവാഹക്കാര്യം ആദ്യം അറിയിച്ചത്. തുടർന്നു വേടനും ഇക്കാര്യം സ്ഥിരീകരിച്ചു.

2020ൽ പുറത്തിറക്കിയ വോയ്സ് ഓഫ് ദ വോയ്സ്‌ലസ് എന്ന ആദ്യ സംഗീത വീഡിയോയിലൂടെയാണ് ഹിരണ്‍ദാസ് മുരളിയെന്ന വേടൻ കേരളത്തിൽ അറിയപ്പെടുന്നത്.

Kerala

ബലാത്സംഗക്കേസ്: വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും. കേസ് വീണ്ടും പരിഗണിക്കുന്നതു വരെ വേടന്‍റെ അറസ്റ്റ് ഹൈക്കോടതി തടയുകയുണ്ടായി. ബന്ധം പിരിഞ്ഞുവെന്ന കാരണത്താല്‍ നിലവിലുണ്ടായിരുന്ന ശാരീരികബന്ധത്തെ ബലാത്സംഗമായി വ്യാഖ്യാനിക്കാനാകുമോയെന്ന് ചൊവ്വാഴ്ച വാദത്തിനിടെ കോടതി ചോദിച്ചു.

വേടന്‍ സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും രണ്ടു സ്ത്രീകള്‍ക്കൂടി പരാതി നല്‍കിയിട്ടുള്ളതായും പരാതിക്കാരി കോടതിയെ അറിയിച്ചു. മുമ്പ് മീ ടു ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ക്ഷമാപണം നടത്തിയെന്നും വാദിച്ചു. എന്നാല്‍ ഈ കേസിന്‍റെ കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്നും കോടതി മുമ്പാകെ വന്ന തെളിവുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു.

ഓരോ പരാതിയിലും സാഹചര്യങ്ങള്‍ വ്യത്യസ്തമായിരിക്കും. മറ്റു സ്ത്രീകളുമായി ഇടപഴകാന്‍ അനുവദിക്കുന്നില്ലെന്നു കുറ്റപ്പെടുത്തിയാണ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്മാറിയത്. തനിക്കു വേടന്‍ ഫാന്‍സില്‍നിന്നു വധഭീഷണിയുണ്ടെന്നും പരാതിക്കാരി പറഞ്ഞു. മറ്റു പരാതികളിലെ നടപടി അറിയിക്കാന്‍ പ്രോസിക്യൂഷനോടു നിര്‍ദേശിക്കണമെന്ന ആവശ്യവും പരാതിക്കാരി ഉന്നയിച്ചു.

പരാതിക്കാരി ഫേസ്ബുക്ക് പോസ്റ്റുകളും മാധ്യമവാര്‍ത്തകളും ഹാജരാക്കിയാണു വാദിക്കുന്നതെന്നും ഇത് ആധികാരികരേഖയായി കാണാനാകില്ലെന്നും കോടതി വാക്കാല്‍ പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റുകള്‍ ആര്‍ക്കു വേണമെങ്കിലും ഉണ്ടാക്കാനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Kerala

വേടൻ ഒളിവിൽതന്നെ; സംഗീത ഷോകൾ റദ്ദാക്കി: ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി

കൊച്ചി: യുവഡോക്ടറുടെ ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. വേടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് പുതിയ നടപടി.

യുവതിയുടെ പരാതി ലഭിച്ചതിനു പിന്നാലെ വേടനെതിരേ പോലീസ് കേസ് രജിസ്റ്റ‍ർ ചെയ്തിരുന്നു. ഇതിനുശേഷം ഇയാൾ എവിടെയെന്ന് കണ്ടുപിടിക്കാനായിട്ടില്ല. വിദേശത്തടക്കമുള്ള നിരവധി സംഗീത ഷോകൾ റദ്ദാക്കിയിട്ടുണ്ട്.

വേടന്‍റെ മുൻകൂർ ജാമ്യം 18നാണ് ഇനി ഹൈക്കോടതി പരിഗണിക്കുന്നത്. ഇതിനു മുമ്പ് വേടനെ പിടികൂടാനാണ് പോലീസിന്‍റെ ശ്രമം.

Latest News

Up