കൊല്ലം: ശബരിമല സ്വർണപ്പാളിക്കേസിൽ ഒന്നും രണ്ടും പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, ആറാം പ്രതി മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് കാലാവധി നീട്ടി.
ഉണ്ണികൃഷ്ണൻ പോറ്റിയെയും കെ.എസ്. ബൈജുവിനെയും 24 വരെയും മുരാരി ബാബുവിനെ 19 വരെയുമാണ് റിമാൻഡ് ചെയ്തത്.
മൂവരെയും കൊല്ലം വിജിലൻസ് കോടതിയിൽ ഇന്നലെ ഹാജരാക്കി. ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് 18ന് പരിഗണിക്കും. ദേവസ്വം മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഇന്നു വിധി പറയും.