Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SUV

പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് ദമ്പതികൾക്ക് ഗുരുതര പരിക്ക്; പിതാവിനെതിരേ കേസ്

മുംബൈ: മുംബൈയിലെ വിദ്യാവിഹാറിൽ പ്രായപൂർത്തിയാകാത്തയാൾ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ഗുരുതര പരിക്ക്.

ഘാട്‌കോപ്പർ സ്വദേശികളായ ധ്രുമിൽ പ്രേംജി പട്ടേലും (33) ഭാര്യ മിനൽ പട്ടേലും (32) ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു പരിക്കേറ്റു.

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുവരുടെയും നില ഗുരുതരമാണ്. ധ്രുമിൽ അതീവ ഗുരുതരമായി വെന്‍റിലേറ്ററിലാണെന്നും മിനലിന്‍റെ നിലയും ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.

അന്വേഷണത്തിൽ 17 വയസുകാരനാണ് കാർ ഓടിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. 17 കാരനെതിരെയും കുട്ടിയുടെ പിതാവിനെതിരെയും ബിഎൻഎസ് വകുപ്പ് പ്രകാരം മുംബൈ പോലീസ് കേസെടുത്തിട്ടുണ്ട്.

അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്നും ഉത്തരവാദികളായ എല്ലാവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Auto

തിരിച്ചെത്തിയ ഇതിഹാസം

തൊണ്ണൂറുകളിലെ വാഹനപ്രേമികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ എസ്‌യുവിയായ ടാറ്റ സിയറ വീണ്ടും നിരത്തിലേക്ക്. പഴയ പ്രതാപത്തോടൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും കോർത്തിണക്കി തികച്ചും പുതിയൊരു രൂപത്തിലാണ് സിയറയുടെ രണ്ടാം വരവ്.

തൊണ്ണൂറുകളിലെ സിയറയുടെ ‘സിഗ്നേച്ചർ’ സ്റ്റൈലായിരുന്ന പിൻഭാഗത്തെ മുകളിലേക്ക് വളഞ്ഞ ഗ്ലാസ് വിൻഡോകൾ (ആൽപൈൻ ഗ്ലാസ് റൂഫ്) നിലനിർത്തിക്കൊണ്ടാണ് പുതിയ പതിപ്പും എത്തിയിരിക്കുന്നത്. എന്നാൽ, പഴയ ത്രീ ഡോർ ഡിസൈനിൽ നിന്ന് മാറി കുടുംബങ്ങൾക്ക് സൗകര്യപ്രദമായ ഫൈവ് ഡോർ ലേഒൗട്ടിലാണ് വാഹനം നിർമിച്ചിരിക്കുന്നത്.

നാല് പ്രധാന വേരിയന്‍റുകളിലും മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിലും ആറ് കളർ സ്കീമുകളിലുമാണ് സിയറ ലഭിക്കുക. മുൻവശത്ത് ഉടനീളം നീളുന്ന എൽഇഡി ലൈറ്റ് ബാർ, ബോക്സി ഡിസൈൻ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, 19 ഇഞ്ച് അലോയ് വീലുകൾ എന്നിവ സിയറയ്ക്ക് ഗംഭീര ലുക്ക് നൽകുന്നു.

അകത്തളത്തിലെ ആഡംബരം

അകത്തളത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ടാറ്റ കൊണ്ടുവന്നിരിക്കുന്നത്. ഡാഷ്ബോർഡിൽ മൂന്ന് ഡിജിറ്റൽ സ്ക്രീനുകളാണുള്ളത്. ഡ്രൈവർക്കുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ക്ലസ്റ്റർ, നടുവിലായി 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം, കോ-പാസഞ്ചറിനായി മറ്റൊരു 12.3 ഇഞ്ച് സ്ക്രീൻ എന്നിവയാണവ. കൂടാതെ, സൗണ്ട് ബാറുള്ള 12 സ്പീക്കർ ജെബിഎൽ സൗണ്ട് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വോയിസ് അസിസ്റ്റൻസ്, ഡ്യുവൽ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോൾ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളും ഇതിലുണ്ട്.

എല്ലാ പതിപ്പുകളിലും സുരക്ഷയുടെ ഭാഗമായി ആറ് എയർ ബാഗുകൾ, സ്റ്റെബിലിറ്റി പ്രോഗ്രാം, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടിംഗ് പോയിന്‍റുകൾ, ലെവൽ 2 അഡാസ്, ഹിൽ ഹോൾഡ് അസിസ്റ്റ്, പാർക്കിംഗ് സെൻസറുകൾ, 360 ഡിഗ്രി കാമറ എന്നിവയുണ്ട്. പിന്നിലെ യാത്രക്കാർക്ക് മികച്ച ലെഗ്റൂമും സുഖകരമായ സീറ്റിംഗും ഉറപ്പുവരുത്തുന്നതിനായി ‘ലൗഞ്ച്’ ശൈലിയിലുള്ള സീറ്റുകളാണ് നൽകിയിരിക്കുന്നത്.

എൻജിനും പെർഫോമൻസും

മൂന്ന് എൻജിൻ ഓപ്ഷനുകളിലായാണ് സിയറ എത്തുന്നത്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിൻ (106 എച്ച്പി കരുത്ത്, 145 എൻഎം ടോർക്ക്), കരുത്തുറ്റ 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിൻ (160 എച്ച്പി കരുത്ത്, 255 എൻഎം ടോർക്ക്), 1.5 ലിറ്റർ ഡീസൽ എൻജിൻ (118 എച്ച്പി കരുത്ത്, 260 എൻഎം ടോർക്ക്) എന്നിവയാണവ. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ ലഭ്യമാണ്. ടർബോ പെട്രോൾ വേരിയന്‍റിൽ ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമേ ഉണ്ടാകൂ.


11.49 ലക്ഷം രൂപയാണ് പ്രാരംഭവിലയെങ്കിലും ഉയർന്ന വേരിയന്‍റുകളുടെ വിലകൾ ഡിസംബറിൽ പ്രഖ്യാപിക്കും. മൈലേജ് വിവരങ്ങളും കന്പനി ഒൗദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സിയറയുടെ ബുക്കിംഗ് ഡിസംബർ 16 മുതൽ ആരംഭിക്കും. 2026 ജനുവരി 15 മുതൽ വണ്ടിയുടെ ഡെലിവറി തുടങ്ങും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര തുടങ്ങിയ വന്പന്മാരോടാണ് സിയറ മത്സരിക്കുക.

Business

ജൂണിലെ താരം ഹ്യുണ്ടായി ക്രെറ്റ

മുംബൈ: ജൂണിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാർ ക്രെറ്റയെന്ന് ഹ്യുണ്ടായി ഇന്ത്യ പ്രഖ്യാപിച്ചു. ജൂണിൽ 15,786 യൂണിറ്റുകളുടെ വിൽപ്പനയാണ് നടന്നത്.


മാർച്ച്, ഏപ്രിൽ മാസങ്ങളിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായിരുന്നു ഈ ജനപ്രിയ മിഡ്-സൈസ് എസ്‌‌യുവി.


“ക്രെറ്റ വെറുമൊരു ഉത്പന്നമല്ല, 12 ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങളുടെ വികാരമാണ്. കഴിഞ്ഞ ദശകത്തിൽ, ബ്രാൻഡ് ക്രെറ്റ എസ്‌യുവി മേഖലയെ സ്ഥിരമായി പുനർനിർവചിക്കുകയും ഇന്ത്യയിലെ ഹ്യുണ്ടായിയുടെ വളർച്ചയുടെ ശക്തമായ ഒരു സ്തംഭമായി തുടരുകയും ചെയ്തു. രാജ്യത്ത് 10 വർഷം പൂർത്തിയാക്കുന്നവേളയിൽ ജൂണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറുന്നത്, ഇന്ത്യൻ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച സ്നേഹത്തിന്‍റെയും വിശ്വാസത്തിന്‍റെയും തെളിവാണ്. 2015ൽ പുറത്തിറങ്ങിയശേഷം ഓരോ വർഷവും രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവിയാണ് ഹ്യുണ്ടായി ക്രെറ്റ”. ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ ഡയറക്ടറും സിഇഒയുമായ തരുണ്‍ ഗർഗ് പറഞ്ഞു. 2015 ജൂലൈയിലാണ് ക്രെറ്റ ഇന്ത്യൻ വാഹന വിപണിയിൽ എത്തിയത്.


മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ക്രെറ്റ മത്സരിക്കുന്നത് മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടാറ്റ കർവ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, സ്കോഡ കുഷാഖ്, ഫോക്സ് വാഗണ്‍ ടൈഗണ്‍, എംജി ആസ്റ്റർ എന്നിവയുമായാണ്.
ക്രെറ്റ പെട്രോൾ, ഡീസൽ വിഭാഗത്തിലും ഇലക്ട്രിക് വാഹനമായും ലഭിക്കുന്നതാണ്.

Latest News

Up