Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabari Rail Line

ശബരി പാത: കാല്‍ നൂറ്റാണ്ടിന്‍റെ കാത്തിരിപ്പ് !

തിരുവനന്തപുരം: ശബരി റെയില്‍പാത വീണ്ടും ചര്‍ച്ചയാകുമ്പോള്‍ കാല്‍നൂറ്റണ്ടിലേറെ നീണ്ട ഒരു ജനതയുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

1997-98 റെയില്‍വേ ബജറ്റില്‍ ആദ്യമായി വിഭാവനം ചെയ്ത അങ്കമാലി-ശബരി റെയില്‍ പാത കേരളത്തിന്‍റെ സമഗ്ര വികസനത്തിനും ഇടുക്കി, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളുടെ സാമ്പത്തിക പുരോഗതിക്കും സഹായകരമായ സുപ്രധാന പദ്ധതിയാണ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമല തീര്‍ഥാടകര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന പാതയായിരിക്കും ഇത്. ഇപ്പോള്‍ തീര്‍ഥാടകര്‍ ചെങ്ങന്നൂരില്‍ ഇറങ്ങിയാണ് ബസ് മാര്‍ഗവും മറ്റുമായി ശബരിമലയിലെത്തുന്നത്.

ശബരി പാത യാഥാര്‍ഥ്യമാകുന്നതോടെ മധ്യകേരളത്തിന്‍റെ മുഖച്ഛായതന്നെ മാറുമെന്നുറപ്പ്. എറണാകുളം ജില്ലയിലെ അങ്കമാലി മുതല്‍ കോട്ടയം ജില്ലയിലെ എരുമേലി വരെ 111 കിലോമീറ്ററില്‍ വിഭാവനം ചെയ്യുന്നതാണ് ശബരി റെയില്‍ പാത.

അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിവയാണ് പാതയിലെ നിര്‍ദിഷ്‌ട 14 സ്റ്റേഷനുകള്‍.

അങ്കമാലി-എരുമേലി ശബരി റെയില്‍ പദ്ധതിക്കായി കഴിഞ്ഞ ദിവസം 1,900 കോടി രൂപ കിഫ്ബി വഴി നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചതോടെയാണ് ശബരി റെയില്‍ എന്ന സ്വപ്‌ന പദ്ധതി വീണ്ടും ചര്‍ച്ചയാകുന്നത്. 1997-98 റെയില്‍വേ ബജറ്റില്‍ വിഭാവനം ചെയ്ത പദ്ധതി തുടര്‍ നടപടികളില്ലാതെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ചയാണ് പതിറ്റാണ്ടുകളായി നാം കണ്ടത്. ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതു മുതല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ തടസങ്ങള്‍ വരെ ശബരി പാതയ്ക്കു തിരിച്ചടിയായി.

ശബരിപാത പൂര്‍ത്തിയാകുന്നതോടെ അങ്കമാലി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാലാ, എരുമേലി തുടങ്ങിയ പ്രധാന പട്ടണങ്ങള്‍ ട്രെയിന്‍ മാര്‍ഗം ബന്ധിപ്പിക്കപ്പെടുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തന്നെ വളര്‍ച്ചയിലേക്കു നയിക്കും. പദ്ധതി നാലു ജില്ലകളിലെ മലയോര മേഖലകളുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും യാത്രാവേഗത്തിനും സമഗ്ര പുരോഗതിക്കും വലിയ ഊര്‍ജം പകരുകയും ചെയ്യും.

വിനോദസഞ്ചാര മേഖലയിലും വന്‍ കുതിച്ചുചാട്ടമായിരിക്കും ഉണ്ടാകുക. മൂന്നാര്‍, അടിമാലി, ആനച്ചാല്‍, ഭൂതത്താന്‍കെട്ട്, രാമക്കല്‍മേട്, പാഞ്ചാലിമേട്, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ കല്ല്, തേക്കടി, ഗവി, വാഗമണ്‍ തുടങ്ങിയ മേഖലകളിലേക്കു പോകുന്ന വിനോദസഞ്ചാരികള്‍ക്ക് ഈ പാത ഗുണകരമാകും. വടക്കന്‍ കേരളത്തിലും തെക്കന്‍ കേരളത്തിലുമുള്ളവര്‍ക്ക് കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് അനായാസം എത്തിച്ചേരാന്‍ സാധിക്കും.

ദേശീയ പാതയും എംസി റോഡും റെയില്‍വേ സ്റ്റേഷനുമുള്ള അങ്കമാലിയില്‍ നിന്നാണ് ശബരി റെയില്‍ പാത ആരംഭിക്കുന്നത്. ഇതിനടുത്തായാണ് നെടുമ്പാശേരി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ശബരി പാത പൂര്‍ത്തിയാകുന്നതോടെ വിവിധ ഗതാഗത സൗകര്യങ്ങളുടെ ഒരു ഹബ്ബായി അങ്കമാലി മാറും. ഇത് വാണിജ്യ വ്യവസായ മേഖലകളിലും വന്‍ മുന്നേറ്റമുണ്ടാക്കും.

ശങ്കരാചാര്യരുടെ ജന്മഭൂമിയായ കാലടി ഒട്ടേറെ തീര്‍ഥാടകര്‍ എത്തുന്ന കേന്ദ്രമാണ്. അടുത്തായി മലയാറ്റൂര്‍ പള്ളിയും സ്ഥിതി ചെയ്യുന്നു. ഈ കേന്ദ്രങ്ങളിലേക്ക് തീര്‍ഥാടകര്‍ക്ക് അനായാസം എത്തിച്ചേരാന്‍ സാധിക്കും. പ്ലൈവുഡ് വ്യവസായ മേഖലയായ പെരുമ്പാവൂരില്‍ വികസനത്തിന് പുതിയസാധ്യതകളായിരിക്കും ശബരി പാത തുറക്കുക. ചരക്കു നീക്കം വേഗത്തിലാകുന്നതോടെ വ്യവസായത്തില്‍ വന്‍ ഉണര്‍വുണ്ടാകും.

പെരുമ്പാവൂരിനും കോതമംഗലത്തിനും ഇടയിലുള്ള ഓടക്കാലി വഴിയാണ് ശബരി പാത കടന്നുപോകുക. ഈ മേഖലയിലെ സാധാരണ ജനജീവിതം പാത വരുന്നതോടെ അനായാസമാകും. കോതമംഗലം ടൗണില്‍ നിന്നും രണ്ടര കിലോമീറ്ററോളം അകലെയാണ് ശബരി പദ്ധതിയില്‍ കോതമംഗലം റെയില്‍വേ സ്‌റ്റേഷന്‍ വിഭാവനം ചെയ്യുന്നത്. ഇടുക്കി ജില്ലയില്‍ നിന്നുള്ള ജനങ്ങളുടെ സാമൂഹ്യ കാര്‍ഷിക സാമ്പത്തിക മേഖലയ്ക്ക് ഈ സഞ്ചാര പാത ഉണര്‍വേകും. മൂന്നാര്‍ ഉള്‍പ്പെടെയുള്ള ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങാം.

മൂവാറ്റുപുഴ വഴിയാണ് ശബരി പാത കടന്നു പോകുന്നത്. വാഴക്കുളത്ത് കല്ലൂര്‍ക്കാടിനു സമീപമാണ് പാതയുടെ സ്റ്റേഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. പൈനാപ്പിൾ കൃഷിയിലൂടെ പ്രശസ്തമായ മൂവാറ്റുപുഴയ്ക്ക് ഇത് പുതിയ സാധ്യതകള്‍ തുറക്കും. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ എത്തിക്കുന്നതിന് പാത സഹായകമാകും. തുടര്‍ന്നുള്ള തൊടുപുഴ സ്റ്റേഷന്‍ ഇടുക്കി ജില്ലയിലെ ആദ്യ റെയില്‍വേ സ്റ്റേഷനാകും. ഇത് ജില്ലയുടെ സമഗ്ര വികസന പാതകൂടിയാകും.

കരിങ്കുന്നം, രാമപുരം, സ്റ്റേഷനുകള്‍ വരെയാണ് ഇതുവരെ സ്ഥലം അളന്ന് പാതയ്ക്കായി കല്ലിട്ടിട്ടുള്ളത്. തുടര്‍ന്നുള്ള സ്റ്റേഷനുകളായ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി സ്റ്റേഷനുകളില്‍ ഇതുവരെ സര്‍വേ നടന്നിട്ടില്ല.

Latest News

Up