Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Samasta

പെരുന്നാളിന് കുറഞ്ഞത് മൂന്ന് ദിവസത്തെ അവധി; മുഖ്യമന്ത്രിക്ക് നിവേദനം നൽകി സമസ്ത

തിരുവനന്തപുരം: സംസ്ഥാനത്ത് പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയത്തുൽ ഉലമ. കുറഞ്ഞത് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമസ്ത നിവേദനം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് പെരുന്നാളിന് നിലവിൽ ലഭിക്കുന്ന ഒന്നോ രണ്ടോ ദിവസത്തെ അവധി ആഘോഷങ്ങൾക്കും കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും അപര്യാപ്തമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. സമസ്തയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിൽ പാസാക്കിയ പ്രധാന പ്രമേയങ്ങളിലൊന്നായിരുന്നു കൂടുതൽ അവധി ദിവസങ്ങൾ.

ഗൾഫ് രാജ്യങ്ങളിലേതിന് സമാനമായി കേരളത്തിലും അവധി മൂന്ന് ദിവസമായി ഉയർത്തണമെന്നാണ് ആവശ്യം. സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കം, മുശാവറ അംഗം അസ്ഗറലി ഫൈസി തങ്ങൾ, സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.

മുസ്‌ലിം സമുദായത്തിന്‍റെ സാഹചര്യങ്ങൾ പരിഗണിച്ച് അവധി കലണ്ടറിൽ മാറ്റം വരുത്താൻ സർക്കാർ തയാറാകണമെന്നാണ് സമസ്ത നിവേദനത്തിലൂടെ ആവശ്യപ്പെടുന്നത്.

Kerala

സജി ചെറിയാൻ പരസ്യമായി മാപ്പ് പറയണം; പ്രമേയം പാസാക്കി സമസ്ത

മലപ്പുറം: മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സമസ്ത രംഗത്ത്. പാണക്കാട് നടന്ന എസ്‌വൈഎസ് പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ സമസ്ത പ്രമേയം പാസാക്കി.

ഇത്തരം പ്രസ്താവനകൾ നടത്തുന്ന സജി ചെറിയാന് മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും പ്രമേയത്തിൽ വിമർശനം ഉയർന്നു. മന്ത്രിയുടെ പ്രസ്താവനകൾ വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശക്തികളുടെ ശബ്ദമാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.

ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. അതേസമയം പിഡിപിയും സജി ചെറിയാനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

സജി ചെറിയാന്‍റെ വർഗീയ പരാമർശത്തോടു യോജിപ്പില്ലെന്നും അദ്ദേഹം തിരുത്തണമെന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ആവശ്യപ്പെട്ടു.

മലപ്പുറത്തെയും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും ജയിച്ചുവന്നവരെ നോക്കിയാൽ വർഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്‍റെ പ്രസ്‌താവന മതനിരപേക്ഷ കേരളത്തിൽ ഒരു ഇടതുപക്ഷ പ്രവർത്തകനിൽനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Kerala

സമസ്തയ്ക്ക് യോഗ്യരായ നേതൃത്വമുണ്ട്; രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ലെന്ന് ഉമർ ഫൈസി മുക്കം

മലപ്പുറം: സമസ്തയിൽ രാഷ്ട്രീയ ഇടപെടൽ ആവശ്യമില്ലെന്ന് മുശാവറ അംഗം ഉമർ ഫൈസി മുക്കം. സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് പറഞ്ഞ ഉമർ ഫൈസി മുക്കം അത്തരം കാര്യങ്ങൾ തീരുമാനിക്കാൻ യോഗ്യരായ നേതൃത്വം സമസ്തയ്ക്കുണ്ടെന്നും വ്യക്തമാക്കി.

ആർക്കൊക്കെ പദവി നൽകണം, ആരെയൊക്കെ ചേർക്കണം എന്നൊന്നും രാഷ്ടീയക്കാർ സമസ്ത നേതൃത്വത്തോട് പറയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ജാഥയിൽ മലപ്പുറം തിരൂരിൽ സംസാരിക്കുകയായിരുന്നു ഉമർ ഫൈസി മുക്കം.

അതേസമയം സമസ്തയെ ചുരുട്ടി മടക്കി തങ്ങളുടെ കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും രാഷ്ട്രീയക്കാരും ഭരണാധികാരികളും കരുതേണ്ടതില്ലെന്ന് തിരൂർ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കുറുക്കോളി മൊയ്തീനും അഭിപ്രായപ്പെട്ടു.

Kerala

സമസ്തയ്ക്ക് പ്രത്യേക രാഷ്്ട്രീയമില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

തൊടുപുഴ: സമസ്തയ്ക്ക് പ്രത്യേക രാഷ്ട്രീയമില്ലെന്ന് പ്രസിഡന്‍റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. സമസ്ത ശതാബ്ദി സന്ദേശ യാത്രയ്ക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.

സമസ്തയിലെ പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാല്‍ പ്രത്യേക രാഷ്ട്രീയ കക്ഷികള്‍ക്ക് സമസ്ത പിന്തുണ നല്‍കുന്നില്ല. ഇവിടുത്തെ മതേതരത്വവും മതസൗഹാര്‍ദവും സംരക്ഷിക്കപ്പെടണം. മതത്തിന്‍റെ പേരിലുള്ള കലഹങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും സമസ്ത ആഹ്വാനം ചെയ്തിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല.

രാജ്യത്തോടു കൂറുപുലര്‍ത്തിയാണ് സമസ്ത പ്രവര്‍ത്തിക്കുന്നത്. സന്ദേശയാത്രയുടെ മലപ്പുറം സമ്മേളനത്തില്‍ സാദിക്കലി തങ്ങള്‍ പങ്കെടുക്കും. നാസര്‍ ഫൈസി കൂടത്തായിയെ സംഘാടകസമിതിയില്‍ ഉള്‍പ്പെടുത്തും.

പതാക കൈമാറുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്താന്‍ ശ്രമം നടന്നു. പതാക കൈമാറണമെന്ന് പാണക്കാട് കുടുംബത്തോട് ആവശ്യപ്പെട്ടിട്ടില്ല. നേരത്തെ നിശ്ചയിക്കപ്പെട്ട പ്രകാരമാണ് കാര്യങ്ങള്‍ നടന്നത്. ലീഗുമായി മറ്റു പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News

Up