Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Science

ശാസ്ത്രബോധം മനുഷ്യരെ ഒരുമിപ്പിക്കുന്നു: മുഖ്യമന്ത്രി

കൊച്ചി: മനുഷ്യരെ ഒന്നിപ്പിക്കാന്‍ ശാസ്ത്രീയ ചിന്താഗതിക്കും യുക്തിബോധത്തിനും കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തേണ്ടത് അനിവാര്യമാണ്. വിവേചനങ്ങളില്ലാത്ത ഒരു സമൂഹനിര്‍മിതിക്കായി ശാസ്ത്ര കോണ്‍ഗ്രസ് പോലുള്ള വേദികള്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളം സെന്‍റ് ആല്‍ബർട്സ് കോളജില്‍ കേരള സയന്‍സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രോഗപ്രതിരോധ മാര്‍ഗങ്ങള്‍ ഒരുക്കിക്കൊണ്ട് ശാസ്ത്രം അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്. സ്ത്രീവിരുദ്ധമായ പല അനാചാരങ്ങളും ശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഇല്ലാതായി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ശാസ്ത്ര-സാങ്കേതികരംഗത്ത് രാജ്യത്തിനു മുന്നില്‍ ശക്തമായ മാതൃകകള്‍ സൃഷ്‌ടിക്കാന്‍ കേരളത്തിനു കഴിഞ്ഞു. വരള്‍ച്ചയും പ്രളയവും ഒരുപോലെ അനുഭവിച്ച ഒരു സംസ്ഥാനമായിട്ടും ശാസ്ത്രീയ പഠനങ്ങളും ഡാറ്റാധിഷ്ഠിത തീരുമാനങ്ങളും ഉപയോഗിച്ച് ജലവിഭവ മാനേജ്‌മെന്‍റില്‍ പുതിയ വഴികള്‍ നാം തുറന്നു. ദുരന്തനിവാരണ രംഗത്ത് ശാസ്ത്രത്തിന്‍റെ സഹായത്തോടെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ കാലാവസ്ഥാ പഠനങ്ങള്‍, തീരദേശ സംരക്ഷണ ഗവേഷണങ്ങള്‍, പരിസ്ഥിതി മാനേജ്‌മെന്‍റ് പദ്ധതികള്‍ ഇവയെല്ലാം ശാസ്ത്രത്തിന്‍റെ പിന്തുണയോടെ നടപ്പാക്കിവരുന്നു. ആരോഗ്യ-ശാസ്ത്ര രംഗത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പോലെയുള്ള സ്ഥാപനങ്ങള്‍ കേരളത്തെ ദേശീയതലത്തില്‍ ശ്രദ്ധേയമാക്കി. സംരംഭകത്വ രംഗത്തും ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും ഇഴചേര്‍ക്കാന്‍ നമുക്കു കഴിഞ്ഞു. ശാസ്ത്ര ഗവേഷണ രംഗത്തും സ്റ്റാര്‍ട്ടപ്പുകള്‍ ഉയര്‍ന്നുവന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024ലെ കേരള ശാസ്ത്ര പുരസ്‌കാരം ഡിഫന്‍സ് റിസര്‍ച്ച് ആൻഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ ടെസി തോമസിന് മുഖ്യമന്ത്രി കൈമാറി. കേരള ശാസ്ത്രസാഹിത്യ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. ചടങ്ങില്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്‍റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കെ.പി. സുധീര്‍ അധ്യക്ഷനായി. മന്ത്രി പി. രാജീവ്, ടി.ജെ. വിനോദ് എംഎല്‍എ, മേയര്‍ വി.കെ. മിനിമോള്‍, കേരള സയന്‍സ് കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ബല്‍റാം തുടങ്ങിയവരും പങ്കെടുത്തു.

നൂതന ആശയങ്ങളുടെ സംവാദവേദിയായി സയന്‍സ് കോണ്‍ഗ്രസ്

കൊച്ചി: ശാസ്ത്രത്തെ ലബോറട്ടറികളില്‍ ഒതുക്കാതെ സമൂഹത്തിന്‍റെ യഥാര്‍ഥ്യ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന പുതുമയുള്ള ആശയങ്ങളുടെ ചര്‍ച്ചാ കേന്ദ്രമായി 38-ാമത് കേരള സയന്‍സ് കോണ്‍ഗ്രസ് മാറി. വിവിധ ശാസ്ത്രമേഖലകളില്‍നിന്നുള്ള യുവ ഗവേഷകരും മുതിര്‍ന്ന വിദഗ്ധരും ഒരുമിച്ച് പങ്കെടുത്ത ചര്‍ച്ചകള്‍ ശാസ്ത്രീയ അറിവിനെ നയരൂപീകരണത്തിലേക്കും സാമൂഹ്യ വികസനത്തിലേക്കും കൊണ്ടുപോകുന്നതിന്‍റെ സാധ്യതകള്‍ തുറന്നു.

കൃഷി, ഭക്ഷ്യസുരക്ഷാ മേഖലകളില്‍ നാട്ടുവിഭവങ്ങളായ കടല്‍പ്പായല്‍, ചക്കക്കുരു, തെങ്ങിന്‍പൊങ്ങ് എന്നിവയെ മൂല്യവര്‍ധിത സൂപ്പര്‍ ഫുഡ്ഡുകളാക്കി മാറ്റാനുള്ള പഠനങ്ങളാണ് അവതരിക്കപ്പെട്ടത്. ബയോടെക്‌നോളജി രംഗത്ത് സസ്യജന്യ ഫംഗസുകള്‍, വെളിച്ചെണ്ണ, ജൈവ പോളിമറുകള്‍ എന്നിവയെ ആധാരമാക്കി പ്രമേഹം, നാഡീരോഗങ്ങള്‍, ഭക്ഷ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ പുതിയ ചികിത്സാ സാധ്യതകള്‍ അവതരിപ്പിച്ചു.

ശാസ്ത്ര കോണ്‍ഗ്രസിന് ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പുതിയ ആശയങ്ങളുടെ തുടര്‍സാധ്യതകള്‍കൂടി ഗവേഷകര്‍ പരിശോധിക്കും.

Chocolate

രാസഗതികം: രാസമാറ്റങ്ങളുടെ പൊരുൾ തേടുന്ന ശാസ്ത്രശാഖ

രാസപ്രവർത്തനങ്ങളെക്കുറിച്ചു ചിന്തിക്കുന്പോൾ പെട്ടെന്നു നമ്മുടെ മനസിലേക്കു കടന്നുവരുന്നത് ഒരുവിദ്യാലയത്തിലെയോ കലാശാലയിലെയോ ഗവേഷകന്‍റെയോ ലബോറട്ടറികളിൽ നിശ്ചിത ചിട്ടവട്ടങ്ങളോടെ നടത്തുന്ന ചില പരീക്ഷണങ്ങളുടെയോ ചിത്രമാകാം. എന്നാൽ ഈ അതിർവരന്പുകൾക്കുമപ്പുറത്ത് പ്രപഞ്ചത്തിന്‍റെ എല്ലാ മേഖലകളെയും സ്പർശിച്ചു നിൽക്കുന്ന ഒന്നാണു രാസപ്രവർത്തനങ്ങളുടെ ലോകം. ശാസ്ത്ര-സാങ്കേതിക വിദ്യകൾ ചിട്ടയായി രൂപപ്പെടുന്നതിനു നൂറ്റാണ്ടുകൾ മുന്പേ മൺപാത്രങ്ങൾ, ചായങ്ങൾ, ഗ്ലാസ്, ചീസ്, വൈൻ, ലോഹപാത്രങ്ങൾ തുടങ്ങിയവയൊക്കെ ഉണ്ടാക്കിയ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ പ്രയോജനപ്പെടുത്തിയത് രാസമാറ്റങ്ങളെയാണ്. 


ഭൗമാന്തരീക്ഷത്തിലും ഭൂമിയുടെ ഉള്ളറകളിലും ജീവജാലങ്ങളുടെ ഉള്ളിലുമെല്ലാം രാസപ്രവർത്തനങ്ങൾ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. പാൽ തൈരാകുന്പോഴും ഇരുന്പ് തുരുന്പിക്കുന്പോഴും ഒരു സസ്യമോ ജീവിയോ അതിന്‍റെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ പിന്നിടുന്പോഴും പച്ചിലകൾ പ്രകാശസംശ്ലേഷത്തിലൂടെ ആഹാരം രൂപപ്പെടുത്തുന്പോഴും ഈ ഇലകൾ പഴുത്ത് മഞ്ഞനിറമായി പൊഴിഞ്ഞുവീഴുന്പോഴുമെല്ലാം അവ രാസമാറ്റങ്ങൾക്കു വിധേയമാകുന്നു. ഇവയിൽ ചിലത് വളരെ വേഗത്തിൽ നടക്കുന്പോൾ മറ്റു ചിലത് മിതമായ വേഗത്തിലോ വളരെ സാവധാനത്തിലോ ആകാം നടക്കുന്നത്. രാസപ്രവർത്തനങ്ങളുടെ വേഗത്തെ (നിരക്കിനെ) സംബന്ധിച്ചു പഠിക്കുന്ന രസതന്ത്രശാഖയാണ് രാസഗതികം (Chemical Kinetics).  ഒന്പതാം ക്ലാസ് രസതന്ത്രത്തിലെ അഞ്ചാം അധ്യായമായ രാസഗതികത്തിന്‍റെ അധികവായനയ്ക്ക് സഹായകമായ വിധത്തിലാണ് ഈ പഠനക്കുറിപ്പുകൾ തയാറാക്കിയിരിക്കുന്നത്.രാസപ്രവർത്തന നിരക്കിന്‍റെ വ്യത്യാസം കാണിക്കുന്ന പട്ടിക ശ്രദ്ധിക്കുക.വളരെ വേഗത്തിൽ നടക്കുന്നവ(Fast Reactions)പടക്കം പൊട്ടുന്നത്പ്രകൃതിവാതകത്തിന്‍റെ ജ്വലനം (Combustion)സിൽവർ നൈട്രേറ്റ് ലായനിയും സോഡിയം ക്ലോറൈഡും തമ്മിൽ  പ്രവർത്തിച്ച് സിൽവർ ക്ലോറൈഡ് അവക്ഷിപ്തമാകുന്നത്.ആൽക്കലിയും ആസിഡും തമ്മിലുള്ള നിർവീരീകരണ പ്രവർത്തനം.

മിതമായ വേഗത്തിൽ നടക്കുന്നവ(Moderate Reactions)ഹൈഡ്രജൻ പെറോക്സൈഡിന്‍റെ വിഘടനം (decomposition)നൈട്രജൻ പെന്‍റോക്സൈഡിന്‍റെ വിഘടനംസോഡിയം ഹൈഡ്രോക്സൈഡിന്‍റെ സാന്നിധ്യത്തിൽ എസ്റ്ററിന് ഹൈഡ്രോളിസിസ് സംഭവിച്ച് ആൽക്കഹോൾ ഉണ്ടാകുന്നത്.കേക്ക് നിർമാണത്തിൽ ബേക്കിംഗ് പൗഡറും (NaHCo3) വിനാഗിരിയും (CH3COOH) തമ്മിലുള്ള പ്രവർത്തനം.

സാവധാനത്തിൽ നടക്കുന്നവ(Slow Reactions)ഇരുന്പിന്‍റെ തുരുന്പിക്കൽ (Rusting of Iron)ഫലവർഗങ്ങൾ പഴുക്കുന്നതും കൽക്കരിയും പെട്രോളിയവും രൂപപ്പെടുന്നതും.സുക്രോസ് ലൈയനിയുടെ ഫെർമന്‍റേഷൻ വഴി ആൽക്കഹോൾ ഉണ്ടാകുന്നത്.മുറിച്ചുവച്ച ആപ്പിളിന് തവിട്ടുനിറമുണ്ടാകുന്നത്.

രാസപ്രവർത്തനങ്ങളുടെ നിരക്കുമായി ബന്ധപ്പെട്ട ചില പ്രായോഗിക അനുഭവങ്ങൾ പരിശോധിച്ചാലോ?
വാഹനങ്ങളുടെ എയർബാഗ് വിടരുന്നത് - അതിവേഗ രാസപ്രവർത്തനംവാഹനങ്ങൾ കൂട്ടിയിടിക്കുകയോ അപകടത്തിൽപ്പെടുകയോ ചെയ്യുന്പോൾ വളരെ പെട്ടെന്നുതന്നെ എയർബാഗുകൾ വിടരുന്നതുവഴി ഡ്രൈവറെയും യാത്രക്കാരെയും ഒരുപരിധിവരെ സുരക്ഷിതരാക്കാൻ കഴിയും. ഇതിനു പിന്നിലുള്ള രസതന്ത്രം സോഡിയം അസൈഡ് (Na N3) എന്ന രാസവസ്തുവിന്‍റെ  അതിവേഗത്തിലുള്ള വിഘടനമാണ്. കൂട്ടിയിടി നടക്കുന്പോൾ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ അതു തിരിച്ചറിഞ്ഞ് ഇലക്‌ട്രിക് സിഗ്നൽ പുറത്തുവിടുന്നു. ഈ താപം 30 മില്ലിസെക്കൻഡിനുള്ളിൽ സോഡി അസൈഡിനെ വിഘടിപ്പിക്കുന്നു.2NaN3-3Na+N2രാസപ്രവർത്തനഫലമായി പുറത്തുവരുന്ന നൈട്രജൻ വളരെ പെട്ടെന്ന് എയർബാഗിനുള്ളിൽ നിറയുകയും ബാഗ് വിടർന്ന് സുരക്ഷ ഒരുക്കുകയും ചെയ്യുന്നു.

ഹൈഡ്രജൻ പെറോക്സൈഡിന്‍റെ വിഘടനം-മിതമായ വേഗതചതവ്, മുറിവ് എന്നിവയ്ക്ക് ആന്‍റിസെപ്റ്റിക് ആയും മരം, പേപ്പർ, തുണി, മുടി എന്നിവയുടെ ബ്ലീച്ചിംഗ് ഏജന്‍റായും വ്യവസായ മലിനീകരണം തടയുന്ന ഓക്സീകാരിയായും ഒക്കെ ഉപയോഗിക്കുന്ന ഹൈഡ്രജൻ പെറോക്സൈഡിന്‍റെ വിഘടനം മിതമായ വേഗത്തിൽ നടക്കുന്ന ഒന്നാണ്.2H2O2-2H2O+O2ഈ സ്വാഭാവിക വിഘടനത്തിന്‍റെ നിരക്ക്, മാംഗനീസ് ഡൈ ഓക്സൈഡ്, പൊട്ടാസ്യം അയഡൈഡ്, അയൺ ഓക്സൈഡ്, അയൺ ക്ലോറൈഡ്, പൊട്ടാസ്യം ഡൈക്രോമേറ്റ്, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങിയ ധന ഉൾപ്രേരകങ്ങൾ (Positive Catalyst) ഉപയോഗിച്ച് ആവശ്യാനുസരണം വർധിപ്പിക്കാൻ കഴിയും. വിഘടന നിരക്ക് കുറയ്ക്കാായി ഫോസ്ഫോറിക് ആസിഡിനെ ഋണ ഉൾപ്രേരകം (Negative Catalyst) ആയും ഉപയോഗിക്കാം. 


ആപ്പിൾ മുറിക്കുന്പോൾ തവിട്ടുനിറമാകുന്നു-സാവധാനത്തിലുള്ള രാസമാറ്റംആപ്പിൾ മുറിച്ചുവച്ചാൽ മുറിപ്പാട് ഓക്സിജനുമായി സന്പർക്കത്തിൽവരുന്നു. ആപ്പിളിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾ ഓക്സിഡേഡ് (PPO) എന്ന എൻസൈമും ഓക്സിജനുമായി ചേർന്നു മെലാനിൻ എന്ന തവിട്ടുനിറത്തിലുള്ള പിഗ്‌മെന്‍റ് ഉണ്ടാകുന്നു. മുറിച്ച ആപ്പിൾ തിന്നുന്നതുകൊണ്ട് ദൂഷ്യമൊന്നുമില്ലെങ്കിലും രുചിക്കും ഘടനയ്ക്കും മാറ്റംവരികയും ആപ്പിൾ പാഴായിപ്പോകുകയും ചെയ്യും. സാവധാനം നടക്കുന്ന ഈ രാസപ്രവർത്തനത്തിന്‍റെ നിരക്ക് കുറയ്ക്കാൻ മുറിച്ച കഷണങ്ങൾ വിനാഗിരിയിലോ പഞ്ചസാര ലായനിയിലോ മുക്കി അസിഡിക് സ്വഭാവമുള്ളതാക്കുകയോ തിളച്ച വെള്ളത്തിലിടുകയോ മൂടിവയ്ക്കുകയോ ചെയ്താൽ മതി.

രാസപ്രവർത്തനങ്ങളുടെ മെക്കാനിസം-കൊളീഷൻ സിദ്ധാന്തംഅഭികാരക തന്മാത്രകൾ തമ്മിലുള്ള കൂട്ടിമുട്ടലിന്‍റെ (Collision) ഫലമായാണു രാസപ്രവർത്തനം നടക്കുന്നത്. എല്ലാ കൂട്ടിമുട്ടലുകളും രാസപ്രവർത്തനത്തിൽ കലാശിക്കുകയില്ല. ഫലവത്തായ കൂട്ടിമുട്ടലുകൾ നടക്കണമെങ്കിൽ അഭികാരക തന്മാത്രകൾക്ക് ഒരു നിശ്ചിത അളവിൽ കൂടുതലുള്ള ഊർജം ഉണ്ടായിരിക്കണം. രാസപ്രവർത്തനം സംഭവിക്കുന്നതിന് അഭികാരക തന്മാത്രകൾക്ക് ഉണ്ടായിരിക്കേണ്ട മിനിമം ഗതികോർജമാണ് ത്രെഷോൾഡ് എനർജി (Threshold Energy) തന്മാത്രകളുടെ സാധാരണ ഊർജനിലയേക്കാൾ അല്പംകൂടി ഊർജം ലഭിക്കുന്പോഴാണ് രാസപ്രവർത്തനം ആരംഭിക്കുന്നത്. ഈ അധിക ഊർജത്തെ ആക്‌ടിവേഷൻ എനർജി എന്നാണു വിളിക്കുന്നത്. അതായത് തന്മാത്രകളുടെ സാധാരണ ഊർജവും ആക്‌ടിവേഷൻ എനർജിയുംകൂടെ ചേരുന്പോഴാണ് രാസമാറ്റം സംഭവിക്കാനാവശ്യമായ (ഫലപ്രദമായ കൂട്ടിമുട്ടലുകൾ നടക്കാനാവശ്യമായ) ത്രെഷോൾഡ് എനർജി ലഭിക്കുന്നത്. ആക്‌ടിവേഷൻ എനർജി കൂടുന്തോറും രാസപ്രവർത്തനവേഗം കുറയും. 
വ്യത്യസ്ത ഘടകങ്ങൾ രാസപ്രവർത്തന നിരക്കിനെ എങ്ങനെ സ്വാധീനിക്കുന്നു?അഭികാരകങ്ങളുടെ സ്വഭാവം (Nature), ഗാഢത (Concentration), പ്രതലപരപ്പളവ് (Surface area), താപനില (temperature) ഉൾപ്രേരകത്തിന്‍റെ (Catalyst) സാന്നിധ്യം  എന്നിവയാണ് രാസപ്രവർത്തന നിരക്കിനെ സ്വാധീനിക്കുന്ന ഘടകങ്ങൾ... കൊളീഷൻ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനത്തിൽ ഇവയ്ക്കുള്ള വിശദീകരണം ശ്രദ്ധിക്കുക.

  1. അഭികാരകങ്ങളുടെ ഗാഢത (യൂണിറ്റ് വ്യാപ്തത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം) വർധിക്കുന്പോൾ ഫലപ്രദമായ കൂട്ടിമുട്ടലുകളുടെ എണ്ണവും രാസപ്രവർത്തനനിരക്കും വർധിക്കുന്നു.
  2.  ഖരപദാർഥങ്ങൾ പൊടിച്ചു ചേർക്കുന്പോൾ സന്പർക്കത്തിൽവരുന്ന കണികകളുടെ പ്രതലപ്പളവും കൂട്ടിമുട്ടലുകളുടെ നിരക്കും വർധിക്കുന്നു.
  3.  ഖരാവസ്ഥയിലെക്കാൾ ദ്രാവകാവസ്ഥയിലും വാതകാവസ്ഥയിലും തന്മാത്രകൾ തമ്മിലുള്ള കൂട്ടിമുട്ടലുകളുടെ എണ്ണം കൂടുതലായതിനാൽ നിരക്ക് കൂടുന്നു. 
  4.  ചൂടാക്കുന്പോൾ കൂടുതൽ കണികകൾ ഗതികോർജം വർധിച്ച് ത്രെഷോൾഡ് എനർജി കൈവരിക്കുന്നു.
  5.  ഉൾപ്രേരകങ്ങൾ ഉപയോഗിക്കുന്പോൾ ആക്‌ടിവേഷൻ എനർജിയുടെ നില താഴ്ന്നുവരുന്നതിനാൽ രാസപ്രവർത്തന നിരക്ക് വർധിക്കുന്നു.

    അഭികാരകങ്ങളുടെ സ്വഭാവം മാറുന്നതിനനുസരിച്ച് രാസപ്രവർത്തന നിരക്കും വ്യത്യാസപ്പെടുന്നു. ഉദാഹരണത്തിന് ഒരേ വലിപ്പമുള്ള മഗ്‌നീഷ്യം റിബണും ചെന്പ് തകിടും രണ്ടു വ്യത്യസ്ത ടെസ്റ്റ് ട്യൂബുകളിൽ എടുത്തിരിക്കുന്ന തുല്യ അളവിലുള്ള നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിപ്പിക്കുന്പോൾ മഗ്‌നീഷ്യം പെട്ടെന്നു പ്രവർത്തിക്കുന്നു. ലോഹങ്ങളുടെ രാസപ്രവർത്തനശേഷി അവയുടെ ആറ്റങ്ങൾക്ക് ഇലക്‌ട്രോണുകളെ വിട്ടുകൊടുക്കാനുള്ള കഴിവിനെ (ഇലക്‌ട്രോ പോസിറ്റിവിറ്റി) ആശ്രയിച്ചാണിരിക്കുന്നത്. ക്രിയാശീല ശ്രേണിയിൽ കോപ്പറിനേക്കാൾ മുകളിലുള്ള മഗ്‌നീഷ്യം താരതമ്യേന കൂടുതൽ വേഗത്തിൽ പ്രവർത്തിക്കുന്നു. സഹസംയോജകബന്ധനം (Covalent bond) നിലനിൽക്കുന്ന തന്മാത്രകളും വലിപ്പംകൂടിയ തന്മാത്രകളും ശക്തമായ രാസബന്ധനമുള്ള തന്മാത്രകളും സാധാരണയായി സാവധാനത്തിൽ മാത്രമേ രാസപ്രവർത്തനത്തിൽ ഏർപ്പെടുകയുള്ളൂ.


പീരങ്കിവണ്ടിലെ അതിവേഗ രാസപ്രവർത്തനംപീരങ്കിവണ്ട് എന്നറിയപ്പെടുന്ന Bombardier beetleന്‍റെ ഉദരത്തിന്‍റെ അഗ്രത്തിൽ രണ്ട് അറകൾ വീതമുള്ള ഒരുജോഡി  ഗ്രന്ഥികൾ (glands) ഉണ്ട്. ഉൾഭാഗത്തെ അറയിൽ ഹൈഡ്രോക്വിനോണിന്‍റെയും ഹൈഡ്രജൻ പെറോക്സൈഡിന്‍റെയും ജലീയ ലായനി നിറഞ്ഞിരിക്കുന്നു. പുറത്തെ അറയിലാകട്ടെ ചില എൻസൈമുകളാണുള്ളത്. (ജീവജാലങ്ങളിലെ രാസപ്രക്രിയയ്ക്ക് ഉൾപ്രേരകമായി പ്രവർത്തിക്കുന്ന പ്രോട്ടീനുകളാണ് എൻസൈമുകൾ). ശത്രുവിനെ നേരിടുന്പോൾ വണ്ട്, ഉൾഭാഗത്തെ അറ ഞെക്കി, കുറച്ചു ദ്രവം പുറത്തുള്ള മൂന്നാമതൊരു അറയിലെത്തിക്കുന്നു. എൻസൈമിന്‍റെ സാന്നിധ്യത്തിൽ ഒരു താപമോചന പ്രവർത്തനം നടന്ന് P-ബെൻസോക്വിനോണും ജലവും ഉണ്ടാകുന്നു. ഉയർന്ന താപനിലയിൽ (204kg/mol) ജലം തിളച്ച് നീരാവിയാകും. ഈ ചൂട് ബാഷ്പം ഒരു പുകമഞ്ഞുപോലെ ചെറുശബ്ദത്തോടെ  നേരേ ചീറ്റുന്നു. സെക്കൻഡിന്‍റെ ഒരംശത്തിനുള്ളിലാണ് ഈ അതിവേഗ രാസപ്രവർത്തനം നടക്കുന്നത്.

 ലൈറ്റ്സ്റ്റിക്കിലെ രാസദീപ്തിരാസപ്രവർത്തനഫലമായി കാര്യമായ അളവിൽ താപം ഉത്പാദിപ്പിക്കാതെയുള്ള പ്രകാശോത്സർജനത്തെയാണ് കെമിലുമിനസെൻസ് എന്നു പറയുന്നത്. കളിപ്പാട്ടമായും വിനോദത്തിനായും ഡാൻസ് ക്ലബ്ബുകളിലും വ്യവസായശാലകളിലും മിലിട്ടറി, പോലീസ് സർവീസിലുമൊക്കെ താത്കാലിക പ്രകാശ സ്രോതസിനായും ഉപയോഗിക്കുന്ന ഗ്ലോ സ്റ്റിക്കുകൾ അഥവാ ലൈറ്റ് സ്റ്റിക്കുകൾ ഈ പ്രതിഭാസമാണ് പ്രയോജനപ്പെടുത്തുന്നത്.ഗ്ലോസ്റ്റിക്കിന്‍റെ പുറമേയുള്ള പ്ലാസ്റ്റിക് ട്യൂബിൽ ഓക്സലേറ്റ് എസ്റ്ററും ഉള്ളിലുള്ള നേർത്ത ഗ്ലാസ് ആന്പ്യൂളിൽ ഹൈഡ്രജൻ പെറോക്സൈഡും എടുത്തിരിക്കുന്നു. സ്റ്റിക്ക് വളയ്ക്കുന്പോൾ ഈ രാസവസ്തുക്കൾ തമ്മിൽ കൂടിക്കലരുന്നു. വലിയ അളവിൽ പുരത്തുവരുന്ന ഊർജത്തെ സ്റ്റിക്കിനുള്ളിലുള്ള ഫ്ലൂറസെന്‍റ് പദാർഥം ആഗിരണം ചെയ്തു ദൃശ്യപ്രകാശമാക്കി പുറത്തേക്കുവിടുന്നു. വളരെ വേഗത്തിൽ നടക്കുന്ന കെമിലുമിനസെൻസ് വഴിയാണ് ഇവിടെ രാസദീപ്തി ഉണ്ടാകുന്നത്.

  

Latest News

Up