Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SocialMediaOutrage

Kouthukam

സ്ത്രീധനം ഒഴിവാക്കാൻ പോലീസ് മോഹിയായ യുവാവിനെ മയക്കി കിടത്തി വിവാഹം കഴിപ്പിച്ചു; വീഡിയോ വൈറൽ

ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നും പുറത്തുവരുന്ന ഞെട്ടിക്കുന്ന ഒരു വാർത്ത നിയമവാഴ്ചയെയും സാമൂഹിക ബോധത്തെയും ചോദ്യം ചെയ്യുന്നതാണ്. ബിഹാർ പോലീസിൽ ജോലി സ്വപ്നം കണ്ട് കഠിനാധ്വാനം ചെയ്തിരുന്ന ഒരു യുവാവാണ് ബലം പ്രയോഗിച്ചുള്ള വിവാഹത്തിന് ഇരയായത്.

ഇയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകിയ ശേഷം ബോധരഹിതനാക്കി നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ മനസാക്ഷിയെ മരവിപ്പിക്കുന്നതാണ്. വിവാഹ മണ്ഡപത്തിൽ തീർത്തും അബോധാവസ്ഥയിൽ ഇരിക്കുന്ന വരനെ വീഡിയോയിൽ കാണാം.

സ്വന്തം കൈകൾ പോലും ഉയർത്താൻ ശേഷിയില്ലാത്ത വിധം മയക്കത്തിൽ മുങ്ങിയ യുവാവിന്‍റെ തല ഇടയ്ക്കിടെ താഴേക്ക് തൂങ്ങുന്നുണ്ട്.

വിവാഹത്തിന്‍റെ പ്രധാന ചടങ്ങായ മാലയിടൽ കർമ്മം നടക്കുമ്പോൾ, മറ്റൊരാൾ പിന്നിൽ നിന്ന് യുവാവിന്‍റെ കൈകൾ ബലമായി പിടിച്ചുയർത്തി വധുവിന്‍റെ കഴുത്തിൽ മാലയിടീക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

താൻ എന്തിനാണ് അവിടെ ഇരിക്കുന്നതെന്നുപോലും തിരിച്ചറിയാൻ കഴിയാത്ത വിധം അവശനായ യുവാവ് ഇടയ്ക്ക് എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ളവർ അതൊന്നും ഗൗനിക്കാതെ വിവാഹം ആഘോഷമാക്കുകയാണ് ചെയ്യുന്നത്.

സ്ത്രീധനം നൽകാതിരിക്കാൻ യോഗ്യരായ യുവാക്കളെ തോക്കിൻമുനയിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിക്കുന്ന ബിഹാറിലെ ഈ പ്രാകൃത രീതി നിയമവിരുദ്ധമാണെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും തുടരുന്നു എന്നതിന്‍റെ തെളിവാണ് ഈ സംഭവം.

പോലീസ് ഉദ്യോഗസ്ഥനാകാൻ തയ്യാറെടുക്കുന്ന ഒരു യുവാവിനെത്തന്നെ നിയമം കയ്യിലെടുത്ത് ഇത്തരത്തിൽ ക്രൂരതയ്ക്ക് ഇരയാക്കിയത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ഇതൊരു ആചാരമല്ല, മറിച്ച് ക്രിമിനൽ കുറ്റമാണെന്നും പ്രതികൾക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

അധികാരികളുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

Latest News

Up