Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Carolina

America

അമേരിക്കയിൽ മീസിൽസ് പടരുന്നു; സൗത്ത് കരോലിനയിൽ കനത്ത ജാഗ്രത

കൊളംബിയ: അമേരിക്കയിലെ ദക്ഷിണ കരോലിനയിൽ അഞ്ചാംപനി രോഗബാധ പടരുന്നു. കഴിഞ്ഞ ഒക്ടോബറിനുശേഷം സംസ്ഥാനത്ത് 646 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 കേസുകൾ കഴിഞ്ഞ നാലു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രോഗം പടരുന്ന പശ്ചാത്തലത്തിൽ 15 സ്കൂളുകളിലെ വിദ്യാർഥികളടക്കം അഞ്ഞൂറിലധികം പേർ നിരീക്ഷണത്തിലാണ്. ക്ലെംസൺ, ആൻഡേഴ്സൺ സർവകലാശാലകളിലേക്കും രോഗം വ്യാപിച്ചിട്ടുണ്ട്.

വാക്സിനേഷൻ എടുക്കുന്നവരുടെ എണ്ണത്തിലുണ്ടായ കുറവാണ് രോഗം ഇത്രത്തോളം പടരാൻ കാരണമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രോഗബാധിതരിൽ ഭൂരിഭാഗവും വാക്സീൻ എടുക്കാത്ത കുട്ടികളാണ്.

നിലവിൽ യൂട്ടാ, അരിസോന എന്നിവിടങ്ങളിലും രോഗബാധയുണ്ട്. മീസിൽസ് രോഗത്തെ രാജ്യം പൂർണമായും തുടച്ചുനീക്കി എന്ന പദവി അമേരിക്കയ്ക്ക് ഇതോടെ നഷ്ടമായേക്കും. 2000ലാണ് യുഎസ് ഈ നേട്ടം കൈവരിച്ചത്.

വാക്സിൻ വിരുദ്ധ നിലപാടുകളിലൂടെ ശ്രദ്ധേയനായ കേന്ദ്ര ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ്. കെന്നഡി ജൂനിയറിന്‍റെ പ്രസ്താവനകൾ വാക്സിനേഷൻ തോത് കുറയാൻ കാരണമായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

NRI

സൗത്ത് കാരോലിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവയ്പ്; ഒരാൾ മരിച്ചു

സൗത്ത് കാരോലിന: സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിൽ ശനിയാഴ്ച രാത്രി നടന്ന രണ്ട് വ്യത്യസ്ത വെടിവയ്പുകളിൽ ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവങ്ങളെത്തുടർന്ന് കാമ്പസിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.

വിദ്യാർഥി റസിഡൻഷ്യൽ കോംപ്ലക്‌സായ ഹ്യൂഗൈൻ സ്യൂട്ട്‌സ് പ്രദേശത്തിന് സമീപമാണ് ആദ്യ വെടിവയ്പ് നടന്നതെന്ന് യൂണിവേഴ്‌സിറ്റി അറിയിച്ചു. ഇവിടെ വെടിയേറ്റ ഒരു വനിതയെ ഉടൻതന്നെ ഏരിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരിച്ചത് സലുഡ സ്വദേശിയായ 19 വയസുള്ള ജാലിയ ബട്ട്‌ലർ ആണെന്ന് ഓറഞ്ച്ബർഗ് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. രണ്ടാമത്തെ വെടിവയ്പിൽ മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

രണ്ട് വെടിവയ്പുകളും തമ്മിൽ ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം തുടരുകയാണെന്നും സൗത്ത് കാരോലിന ലോ എൻഫോഴ്‌സ്‌മെന്‍റ് ഡിവിഷൻ സ്ഥിരീകരിച്ചു.

Latest News

Up