Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tourism

പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റും: മന്ത്രി ഗണേഷ്കുമാർ

ആലപ്പുഴ: പാതിരാമണൽ ടൂറിസം വികസനം ആലപ്പുഴയുടെ മുഖഛായ മാറ്റുമെന്ന് മന്ത്രി ഗണേഷ്കുമാർ. പാതിരാമണൽ ദ്വീപിൽ നടപ്പാക്കുന്ന കുട്ടനാട് സഫാരി, ആംഫി തിയേറ്റർ, സോളാർ ബോട്ട് എന്നിവയുടെ ഉദ്ഘാടനം പാതിരാമണൽ ദ്വീപിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ടൂറിസത്തിൽ അപാരസാധ്യതകൾ ഒളിഞ്ഞു കിടക്കുന്ന ദ്വീപാണ് പാതിരാമണൽ. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാന മാർഗമാണ് ദ്വീപിലെ ടൂറിസം വികസനം കൊണ്ടുവരുക.
മുൻപൊരിക്കൽ താനും ഭാര്യയും പാതിരാമണലിൽ ഊഞ്ഞാലിൽ ആടുന്ന വീഡിയോ കേരളമൊട്ടാകെ വലിയ വാർത്തയായി. ടൂറിസം രംഗത്ത് പാതിരാമണലിനുള്ള സാധ്യതയാണ് അത് അടയാളപ്പെടുത്തിയത്.

അന്നുമുതൽ മനസിൽ ചേക്കേറിയതാണ് ദ്വീപിന്‍റെ വികസനം. ഇപ്പോൾ അതിനൊരു അവസരം കിട്ടി. ആരെല്ലാം അകന്ന് നിന്നാലും ദ്വീപിലേക്ക് കേരളത്തിന്‍റെ എല്ലാ മേഖലകളിൽ നിന്നു ആളെ കൊണ്ടുവരും. കെഎസ്ആർടിസിയുടെ ടൂറിസം സർവീസുകളുമായി ബന്ധപ്പെടുത്തി ദ്വീപിന്‍റെ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കും.

അതിനുള്ള പദ്ധതികളാണ് ദ്വീപിൽ നടപ്പാക്കുന്നത്. ഈ വികസന പദ്ധതി കണ്ണിലെ കൃഷ്ണ മണി പോലെ കാത്തുസൂക്ഷിക്കണ്ട ചുമതല നാട്ടുകാർക്കാണ്. ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കണം. ആരെങ്കിലും എതിർക്കാൻ വന്നാൽ നാട്ടുകാർ എതിർക്കണമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി വനിതാ പിങ്ക് ബസുകൾ ഉൾപ്പെടെ 650 ബസുകൾ വാങ്ങുന്നതിന് ധാരണാപത്രമായി. എല്ലാ ഡിപ്പോകളിലും രണ്ട് ബസുകൾ വീതം നൽകും. എസി ഓർഡിനറി ബസുകൾ സർവീസ് തുടങ്ങുന്നതിനും തീരുമാനമുണ്ട്. എല്ലാ സോളാർ ബോട്ടുകളും എസി ആക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

Business

വനിതാ ഉത്തരവാദിത്വ ടൂറിസം സംരംഭങ്ങൾക്ക് 4% പലിശ സബ്സിഡി

തിരുവനന്തപുരം: ടൂറിസം മേഖലയിൽ വനിതകൾക്ക് വ്യക്തിഗത സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാലു ശതമാനം പലിശ സബ്സിഡി നൽകാൻ സർക്കാർ തീരുമാനം.

ടൂറിസം മേഖലയിൽ വനിതാ സംരംഭകത്വം ശക്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് സംസ്ഥാന വനിതാ വികസന കോർപറേഷൻ നൽകുന്ന വായ്പകൾക്ക് സബ്സിഡി നൽകാൻ തീരുമാനിച്ചത്. ഇന്‍ററസ്റ്റ് സബ്‌വെൻഷൻ പ്രോജക്ട് എന്ന പേരിലുള്ള പദ്ധതി നടപ്പാക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതി നൽകി ഉത്തരവായി.

നിലവിൽ കേരള റെസ്പോണ്‍സിബിൾ ടൂറിസം മിഷൻ സൊസൈറ്റിയിൽ (കെആർടിഎംഎസ്) രജിസ്റ്റർ ചെയ്തവർക്കും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർക്കും ടൂറിസം സംരംഭങ്ങൾ ആരംഭിക്കുന്നതിനായിട്ടാണ് സബ്സിഡി നൽകുന്നത്.

വായ്പാ തുക എത്രയായാലും പരമാവധി 15 ലക്ഷം രൂപ വരെയാണ് നാലു ശതമാനം പലിശ സബ്സിഡി ലഭ്യമാകുക. ഈ വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ, ന്യൂനപക്ഷ വിഭാഗക്കാർ, ജനറൽ വിഭാഗക്കാർ എന്നിങ്ങനെ എല്ലാ വിഭാഗത്തിൽപ്പെടുന്ന വനിതകൾക്കും നാലു ശതമാനം സബ്സിഡി ലഭിക്കും.

വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിലുള്ള കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന വനിതാ യൂണിറ്റുകളുടെ പ്രചാരണത്തിനും വിപുലീകരണത്തിനുമാണ് പദ്ധതി. കേരള വനിതാ വികസന കോർപറേഷനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Business

കേരളത്തിന്‍റെ സ്ത്രീ  സൗഹൃദ ടൂറിസം സംരംഭം ആഗോള മാതൃക: ശ്രീലങ്കൻ ടൂറിസം വിദഗ്ധ

തിരുവനന്തപുരം: കേരളത്തിന്‍റെ സ്ത്രീ സൗഹൃദ ടൂറിസം സംരംഭത്തിന് ശ്രീലങ്കയിൽ നിന്ന് പ്രശംസ. ‘എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഒരു മാനദണ്ഡ മാതൃക’ എന്നാണ് ശ്രീലങ്കൻ ടൂറിസം ബ്യൂറോയുടെ മുൻ മാനേജിംഗ് ഡയറക്ടർ ചാർമേരി മെയ്ൽജ് സ്ത്രീ സൗഹൃദ ടൂറിസം സംരംഭങ്ങളെ കുറിച്ച് അഭിപ്രായപ്പെട്ടത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രീലങ്കയിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് മെയ്ൽജ്.


ടൂറിസം വികസന പ്രവർത്തനങ്ങളിൽ സ്ത്രീകളുടെ സജീവപ്രാതിനിധ്യം ഉറപ്പാക്കുന്നതിലൂടെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മാതൃക കേരളം സൃഷ്ടിക്കുകയാണെന്ന് ശ്രീലങ്കയിലെ പ്രമുഖ ബിസിനസ് പത്രമായ ഡെയ്‌ലി എഫ്ടിയിലെ ലേഖനത്തിൽ ചാർമേരി മെയ്ൽജ് പറയുന്നു.

Business

സുരക്ഷ‍യിൽ കേരളം സൂപ്പറാ...; വിശേഷണവുമായി വനിതാ സഞ്ചാരികൾ

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സ്ഥലമെന്ന് കേരളത്തെ വിശേഷിപ്പിച്ച് വനിതാ സഞ്ചാരികൾ. ഇന്ത്യയിലെ എട്ടു വ്യത്യസ്ത ടൂറിസം ഡെസ്റ്റിനേഷനുകളിൽ ആഴ്ചകളോളം യാത്ര ചെയ്ത എമ്മ എന്ന വിദേശസഞ്ചാരി കേരളത്തിനാണ് കൂടുതൽ മാർക്ക് നൽകുന്നത്.

തായ്‌‌ലൻഡിൽ താമസിക്കുന്ന ട്രാവൽ വ്ളോഗറാണ് എമ്മ. കേരളം സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാവുന്ന ഇടമാണെന്നും താൻ 10ൽ ഒന്പതു മാർക്ക് നൽകുമെന്നും എമ്മ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രാജ്യത്തെ മറ്റു ചില ഡെസ്റ്റിനേഷനുകളിലെ വനിതാസൗഹൃദമല്ലാത്ത അനുഭവങ്ങളും അവർ പങ്കുവച്ചു. ഇത് ഇന്ത്യയിൽ വനിതാ യാത്രികരുടെ സുരക്ഷയെക്കുറിച്ച് സമൂഹമാധ്യമത്തിൽ വലിയ ചർച്ചയ്ക്കിടയാക്കുകയും ചെയ്തു.

അതേസമയം രണ്ടുതവണ കേരളം സന്ദർശിച്ച അനുഭവം സമൂഹമാധ്യമത്തിൽ പങ്കുവച്ച ഡൽഹി സ്വദേശി റിൻസു സൂസൻ സംസ്ഥാനത്തിന്‍റെ ഊഷ്മളതയെയും ആതിഥ്യമര്യാദയെയും പ്രശംസിച്ചു.

District News

താനൂരിൽ തീരദേശ ഹൈവേ നിർമ്മാണം പുരോഗമിക്കുന്നു; വിനോദസഞ്ചാര സാധ്യത വർധിക്കും

മലപ്പുറം ജില്ലയിലെ താനൂർ തീരദേശ മേഖലയിൽ തീരദേശ ഹൈവേയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പൂർത്തിയാകുന്നതോടെ ജില്ലയുടെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ്വേകാൻ ഈ ഹൈവേ സഹായിക്കും.

തീരദേശ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ താനൂർ, പരപ്പനങ്ങാടി, തിരൂർ തുടങ്ങിയ തീരദേശ പട്ടണങ്ങളെ ഇത് ബന്ധിപ്പിക്കും. ഇത് മത്സ്യബന്ധന മേഖലയ്ക്കും പ്രാദേശിക വ്യവസായങ്ങൾക്കും കൂടുതൽ സാധ്യതകൾ തുറന്നു നൽകും. കൂടാതെ, തീരദേശ മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കും.

ഈ പദ്ധതി പ്രദേശത്തെ ടൂറിസം വികസനത്തിന് വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷ. മനോഹരമായ കാഴ്ചകളുള്ള തീരപ്രദേശങ്ങളിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ഈ ഹൈവേ ഉപകരിക്കും. ഇത് പ്രാദേശിക വരുമാനം വർദ്ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

District News

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു

പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചുവരികയാണ്. സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കോട്ടയുടെ മനോഹാരിതയും അറബിക്കടലിന്റെ വിശാലമായ കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു.

കോട്ടയോടനുബന്ധിച്ചുള്ള ബീച്ചുകളിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അധികൃതർ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ടൂറിസം വികസനത്തിന് ഈ വർധിച്ചുവരുന്ന തിരക്ക് വലിയ മുതൽക്കൂട്ടാണ്.

കാസർഗോഡിന്റെ ടൂറിസം ഭൂപടത്തിൽ ബേക്കൽ കോട്ടയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ഉൾക്കൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ഇത് ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകമാകും.

District News

കുമരകത്ത് മയില്‍ നാടുചുറ്റുന്നു

കുമരകം: പല കാരണങ്ങളാല്‍ കുമരകത്തേക്കുള്ള വിനോദസഞ്ചാരികളുടെ വരവു കുറഞ്ഞെങ്കിലും കുമരകത്ത് എത്തി നാടു ചുറ്റുന്ന ഒരു വിനോദ സഞ്ചാരി നാട്ടുകാര്‍ക്ക് കൗതുകക്കാഴ്ചയായി. ഒരാഴ്ചയോളമായി കുമരകത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ പറന്നുനടന്ന് ഗ്രാമീണ സൗന്ദര്യം ആസ്വദിക്കുകയാണ് അതിഥി. കാലവര്‍ഷത്തിന്‍റെ ആരംഭത്തില്‍ വെള്ളം കയറിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.

കവണാറ്റിന്‍കരയിലാണ് ഈ അതിഥിയെ ആദ്യം കണ്ടത്. പിന്നീട് തെക്കുംഭാഗത്ത് വലിയപറമ്പില്‍ കുഞ്ഞുമോന്‍റെ ചിറയില്‍ കറങ്ങി നടന്നതിനു ശേഷം മേലേക്കര ഭാഗത്തെത്തി. മേലേക്കര പുത്തന്‍ പുര ഷിന്‍സ് മാത്യുവിന്‍റെ വീട്ടുപരിസരത്ത് മൂന്ന് ദിവസം കഴ്ചകള്‍ കണ്ടുനടന്നു.

പിന്നീട് മങ്കുഴി പാടത്തിന്‍റെ ചിറയും കുമരകം ആറ്റാമംഗലം പള്ളിയും പുത്തന്‍പള്ളിയും സന്ദര്‍ശിച്ചു. പുത്തന്‍ പള്ളി പാരീഷ് ഹാളില്‍ ക്യാമ്പു ചെയ്യുന്ന ചക്രംപടിക്കാരുടെ വിശേഷങ്ങള്‍ കണ്ടറിഞ്ഞ് കുമരകം സന്ദര്‍ശനം തുടരുന്നു.

TRAVEL

തായ്‌ലൻഡിൽ വിസ നിയമങ്ങളിൽ ഇളവ്: കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നു

ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിനായി തായ്‌ലൻഡ് വിസ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വിസ രഹിത പ്രവേശനം അനുവദിക്കുകയും, നിലവിലുള്ള വിസയുടെ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് വലിയ പ്രയോജനകരമാകും. വിസ നടപടികൾ ലളിതമാക്കുന്നത് തായ്‌ലൻഡിലേക്കുള്ള യാത്ര എളുപ്പമാക്കും.

പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ബാങ്കോക്ക്, ഫൂക്കറ്റ്, പട്ടായ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതൽ ആളുകളെത്തും. സാമ്പത്തിക മേഖലയ്ക്ക് ഉണർവ്വ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തായ്‌ലൻഡിന്റെ മനോഹരമായ ബീച്ചുകൾ, ക്ഷേത്രങ്ങൾ, രുചികരമായ ഭക്ഷണം, ആകർഷകമായ രാത്രി ജീവിതം എന്നിവ ലോകമെമ്പാടുമുള്ള സഞ്ചാരികളെ എന്നും ആകർഷിക്കുന്നുണ്ട്.

വിസ നിയമങ്ങളിലെ ഈ ഇളവുകൾ തായ്‌ലൻഡിലെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകുമെന്നാണ് പ്രതീക്ഷ. യാത്രാ നിരക്കുകളിലും താമസ സൗകര്യങ്ങളിലും ഈ മാറ്റം പ്രതിഫലിച്ചേക്കാം, അതിനാൽ യാത്ര പ്ലാൻ ചെയ്യുന്നവർ ഈ വിവരങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്.

TRAVEL

ആഫ്രിക്കൻ വന്യജീവി സഫാരി: വസന്തകാല യാത്രക്ക് മികച്ച സമയം

ആഫ്രിക്കൻ വന്യജീവി സഫാരിക്ക് വസന്തകാലം (ഏകദേശം ജൂൺ മുതൽ ഒക്ടോബർ വരെ) ഏറ്റവും അനുയോജ്യമായ സമയമാണ്. കിഴക്കൻ ആഫ്രിക്കയിലെ ഗ്രേറ്റ് മൈഗ്രേഷൻ കാണാൻ പറ്റിയ സമയം കൂടിയാണിത്. കെനിയയിലെ മസായി മാരാ, ടാൻസാനിയയിലെ സെറെൻഗെറ്റി തുടങ്ങിയ ദേശീയ പാർക്കുകളിൽ മില്യൺ കണക്കിന് വൈൽഡ്ബീസ്റ്റുകളും സീബ്രകളും ദേശാന്തരഗമനം നടത്തുന്ന ഈ കാഴ്ച ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി പ്രതിഭാസങ്ങളിൽ ഒന്നാണ്.

ഈ സമയത്ത് സഫാരിക്ക് ഏറ്റവും അനുകൂലമായ കാലാവസ്ഥയാണ്. മഴ കുറവായതുകൊണ്ട് വന്യജീവികളെ തുറന്ന പുൽമേടുകളിൽ എളുപ്പത്തിൽ കാണാൻ സാധിക്കും. സിംഹം, ആന, കാണ്ടാമൃഗം, പുലി, എരുമ (Big Five) എന്നിവയെ കാണാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. പ്രൊഫഷണൽ ഗൈഡുകളോടൊപ്പമുള്ള സഫാരി യാത്രകൾക്ക് മുൻകൂട്ടി ബുക്കിംഗ് നടത്തുന്നത് തിരക്ക് ഒഴിവാക്കാൻ സഹായിക്കും.

ആഫ്രിക്കൻ സഫാരിക്ക് ഒരുങ്ങുന്നവർ മലേറിയ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെയുള്ള ആരോഗ്യ മുൻകരുതലുകൾ എടുക്കണം. വന്യജീവികളെ ശല്യപ്പെടുത്താതെയും സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടും ഈ അവിസ്മരണീയമായ യാത്രാനുഭവം ആസ്വദിക്കാം.

Latest News

Up