Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Military

ഹോർമുസിൽ ഇറാന്‍റെ നാവികാഭ്യാസം: മുന്നറിയിപ്പു നൽകി യുഎസ് സേന

ടെഹ്റാൻ: അമേരിക്ക പശ്ചിമേഷ്യയിൽ സൈനികവിന്യാസം ശക്തിപ്പെടുത്തുന്നതിനിടെ സുപ്രധാന എണ്ണക്കടത്തുപാതയിലെ ഹോർമുസ് കടലിടുക്കിൽ നാവികാഭ്യാസവുമായി ഇറാൻ. വിപ്ലവഗാർഡിന്‍റെ നാവിക വിഭാഗം ഇന്നും നാളെയുമായി അഭ്യാസം നടത്തുമെന്നാണ് അറിയിപ്പ്.

ഇതിനെതിരേ അമേരിക്കൻ സേന മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇറാന്‍റെ നാവികാഭ്യാസം സുരക്ഷിതമായി, പ്രഫഷണൽ രീതിയിൽ, അനാവശ്യ റിസ്കുകൾ ഒഴിവാക്കിയായിരിക്കണമെന്ന് അമേരിക്കൻ സേന പറഞ്ഞു. അമേരിക്കൻ യുദ്ധക്കപ്പലുകൾക്കു മുകളിൽ യുദ്ധവിമാനങ്ങൾ പറത്തുന്നതും ആയുധാഭ്യാസം നടത്തുന്നതും യുദ്ധക്കപ്പലുകൾക്കു നേർക്ക് ബോട്ടുകൾ പായിക്കുന്നതും സഹിക്കില്ലെന്ന് സേന മുന്നറിയിപ്പു നല്കി.

ഇതിനിടെ, അമേരിക്കയും പശ്ചിമേഷ്യയിൽ വ്യോമാഭ്യാസം നടത്തുന്നുണ്ട്. യുദ്ധവിമാനങ്ങൾ ത്വരിതഗതിയിൽ വിന്യസിക്കുന്നത് അടക്കമുള്ള കാര്യങ്ങളാണ് പരിശീലിക്കുന്നത്.

അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ നിർദേശപ്രകാരം യുഎസ്എസ് ഏബ്രഹാം ലിങ്കൺ വിമാനവാഹിനി അടക്കമുള്ള വൻ യുദ്ധക്കപ്പലുകൾ ഇറാനെ ലക്ഷ്യമിട്ട് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. ആണവക്കരാറിന് ഇറാൻ തയാറായില്ലെങ്കിൽ അമേരിക്കയുടെ അടുത്ത ആക്രമണം കൂടുതൽ മാരകമായിരിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇതിനു പിന്നാലെയാണ് ഹോർമുസിൽ നാവികാഭ്യാസം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്.

ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണടാങ്കറുകൾ പുറംലോകത്തെത്തുന്നത് ഹോർമുസിലൂടെയാണ്. ചൈന, റഷ്യ രാജ്യങ്ങളുമായി ചേർന്ന് ഇറാൻ വരും ദിവസങ്ങൾ കൂടുതൽ സൈനികാഭ്യാസങ്ങൾ നടത്തുമെന്നും സൂചനയുണ്ട്.

ലാറിജാനി റഷ്യയിൽ

മോസ്കോ: ഇറേനിയൻ ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനയ്‌യുടെ വിശ്വസ്തനുമായ അലി ലാറിജാനി റഷ്യയിലെത്തി പ്രസിഡന്‍റ് പുടിനുമായി ചർച്ച നടത്തി.

ഉഭയകക്ഷി ബന്ധത്തിനു പുറമേ പ്രധാനപ്പെട്ട പ്രാദേശിക, അന്താരാഷ്‌ട്ര വിഷയങ്ങളും ചർച്ചയായെന്ന് റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലീലി അറിയിച്ചു.

International

അമേരിക്ക ഐസിബിഎം പരീക്ഷിച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്ക ബുധനാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. മൂന്നു പതിറ്റാണ്ടിനുശേഷം അമേരിക്ക ആണവ പരീക്ഷണം പുനരാരംഭിക്കണമെന്നു പ്രസിഡന്‍റ് ട്രംപ് നിർദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് സംഭവം.

മിനിട്ടുമാൻ എന്നു പേരുള്ള ഐസിബിഎം ആണ് പരീക്ഷിച്ചതെന്ന് യുഎസ് സേന അറിയിച്ചു. മിസൈലിന്‍റെ കാര്യക്ഷമതയും കൃത്യതയും തിട്ടപ്പെടുത്താനായിരുന്നു ഇത്. പരീക്ഷണത്തിൽ മിസൈലിൽ പോർമുന ഘടിപ്പിച്ചിരുന്നില്ല.

ആണവശക്തിയിൽ അമേരിക്ക എതിരാളികളായ ചൈനയുടെയും റഷ്യയുടെയും പിന്നിലാകാതിരിക്കാൻ പരീക്ഷണങ്ങൾ പുനരാരംഭിക്കണമെന്നാണ് ട്രംപ് കഴിഞ്ഞമാസം അവസാനം നിർദേശിച്ചത്.

International

കരീബിയൻ കടലിൽ മയക്കുമരുന്നു കപ്പലിനെ ആക്രമിച്ച് അമേരിക്കൻ സേന

ന്യൂയോർക്ക്: കരീബിയൻ കടലിൽ അമേരിക്കൻ സേന നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി യുഎസ് പ്രതിരോധ സെക്രട്ടറി സെക്രട്ടറി പീറ്റ് ഹെഗ്സേത് അറിയിച്ചു. ആക്രമിക്കപ്പെട്ടത് മയക്കുമരുന്ന് കള്ളക്കടത്തുകാരുടെ കപ്പലാണെന്നും യുഎസ് പ്രതിരോധ സെക്രട്ടറി വിശദമാക്കി.

നാർകോ ഭീകരവാദികളായ ആറ് പുരുഷന്മാർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് പ്രതിരോധ സെക്രട്ടറി വിശദമാക്കിയത്. മയക്കുമരുന്ന കള്ളക്കടത്ത് അവസാനിപ്പിക്കുന്നതിനായി നടപടികൾ ശക്തമാക്കുന്നതായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വിശദമാക്കിയതിന് പിന്നാലെ നിരവധി ആക്രമണങ്ങളാണ് യുഎസ് സൈന്യം മേഖലയിൽ നടത്തിയത്.

ആക്രമണ ദൃശ്യങ്ങൾ യുഎസ് പ്രതിരോധ സെക്രട്ടറി പുറത്ത് വിട്ടിട്ടുണ്ട്. സെപ്തംബറിൽ മയക്കുമരുന്ന് കള്ളക്കടത്തിനെതിരെ ആക്രമണം തുടങ്ങിയ ശേഷമുള്ള പത്താമത്തെ സംഭവമാണ് ഇത്. തെക്കൻ അമേരിക്കയിലും കരീബിയനിലും പസഫിക് സമുദ്രത്തിലുമാണ് ആക്രമണങ്ങളിൽ ഏറിയ പങ്കും സംഭവിച്ചിട്ടുള്ളത്.

ഇത്തരം ആക്രമണങ്ങളുടെ നിയമ സാധുതയും പ്രസിഡന്‍റിന് ഇത്തരം ആക്രമണത്തിന് നിർദേശിക്കാനുള്ള അധികാരവും യുഎസ് കോൺഗ്രസിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് സംഘമായ ട്രെൻ ഡേ ആരാഗ്വയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച ഡോണൾഡ് ട്രംപ് തനിക്ക് ആക്രമിക്കാനുള്ള അധികാരമുണ്ടെന്നാണ് വിമ‍ർശനങ്ങളോട് പ്രതികരിച്ചത്.

Latest News

Up