Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം രണ്ട് മന്ത്രിമാരാണ് അവിടെ വന്ന് പ്രസംഗിച്ചതെന്ന് സതീശന് വിമര്‍ശിച്ചു.
അത് അടച്ചിട്ട കെട്ടിടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതിന് കാരണം. പിന്നീട് ചാണ്ടി ഉമ്മന്‍ എംഎല്‍എ വന്ന് ബഹളം വച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ആരോഗ്യമേഖല ആകെ സ്തംഭിച്ച അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ളിടത്ത് ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല. ആരോഗ്യമേഖലയിലെ അഴിമതികള്‍ തങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്ന് സതീശൻ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് വിജയം വ്യക്തികേന്ദ്രീകൃതമല്ല. അതിന് പിന്നില്‍ ടീം യുഡിഎഫ് ആണെന്നും സതീശന് പ്രതികരിച്ചു.
താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. അന്ന് തന്നെയാരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
Kerala
തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. രാജ്ഭവനില്‍ ആദ്യം ചിത്രം വച്ചപ്പോള്‍ എന്തുകൊണ്ട് ശക്തമായി പ്രതികരിച്ചില്ലെന്ന് സതീശന് ചോദിച്ചു.
കൃഷിമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ചിത്രം വച്ചപ്പോള്‍ ശക്തമായി നിലപാടെടുത്തില്ല. രാജ്ഭവന് രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കിയതിന് സര്‍ക്കാര്‍ അന്നേ ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമായിരുന്നു.
അത് ചെയ്യാത്തതുകൊണ്ടാണ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്. പ്രതിപക്ഷം ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മിണ്ടിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.