കോഴിക്കോട്: ആറാം ക്ലാസുകാരനെ ഉപദ്രവിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടകരയിൽ വാടകയ്ക്ക് താമസിക്കുന്ന ജോമോനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
മർദനത്തിന് പ്രേരണ നൽകിയതിന് രണ്ടാനമ്മക്കെതിരെയും പോലീസ് കേസ് എടുത്തു. കഴിഞ്ഞ തിങ്കഴാഴ്ച മൂന്നിന് കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. കുട്ടിയുടെ കഴുത്തിന് പിടിച്ച് മർദിച്ചെന്നും ടോർച്ച് കൊണ്ടും കൈകൊണ്ടും അടിച്ച് കുട്ടിയെ പരിക്കേൽപിച്ചുവെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
രണ്ടാനമ്മയുടെ പ്രേരണയാലാണ് കുട്ടിയെ ഉപദ്രവിച്ചതെന്നും എഫ്ഐആറിലുണ്ട്. കുട്ടിയുടെ അമ്മ നേരത്തെ മരിച്ചിരുന്നു. തടഞ്ഞുവയ്ക്കൽ, പരിക്കേൽപ്പിക്കൽ, ബാലനീതി വകുപ്പുകൾ പ്രകാരമാണ് കേസ്.