Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacks

Kollam

കാട്ടുപന്നി ആക്രമിച്ചു; ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്

കുളത്തുപ്പുഴ: അന്തർ സംസ്ഥാനപാതയിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാർക്കു ഗുരുതര പരിക്ക് . ഞായറാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്. ബൈക്ക് യാത്രക്കാരായ ചോഴിയക്കോട് അഞ്ചേക്കർ സ്വദേശി റഫീഖ്, ഫാത്തിമ, ഇവരുടെ കുഞ്ഞു മക്കളായ ഫിർദൗസ്, മുഹമ്മദ് റയാൻ എന്നിവർക്കാണ് പരിക്കേറ്റത് .

ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുളത്തൂപ്പുഴ പഞ്ചായത്തിൽ മലയോര ഹൈവേയിൽ പല പ്രദേശങ്ങളിലും രാത്രി യാത്ര ദുഷ്കരമായണ്. മലയോര ഹൈവേയിൽ അന്തർസംസ്ഥാന പാതയിൽ വന്യമൃഗശല്യത്താൽ വാഹന യാത്രക്കാർക്കു വൻ അപകടങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. വഴിവിളക്കുകൾ ഇല്ലാത്തതും റോഡിന്‍റെ ഇരുവശങ്ങളിലും കാട് മൂടി കിടക്കുന്നതും വന്യമൃഗങ്ങൾ റോഡ് ക്രോസ് ചെയ്യുന്നതും പ്രത്യേകിച്ച് ഇരുചക്ര വാഹന ത്തിൽ യാത്ര ചെയ്യുന്നവർക്കാണ് ഭീഷണി.

Kerala

ആഡംബര കാര്‍ വാങ്ങി നൽകിയില്ല, മകൻ പിതാവിനെ ആക്രമിച്ചു, തിരിച്ച് ആക്രമിച്ച് പിതാവ്

തിരുവനന്തപുരം: ആഡംബര കാറിന് വേണ്ടി പിതാവിനെ മകൻ ആക്രമിച്ചു. ഇതിൽ പ്രകോപിതനായ പിതാവ് മകനെ കമ്പിപ്പാരകൊണ്ട് തിരിച്ച് ആക്രമിച്ചു. ആക്രമണത്തിൽ മകന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സംഭവത്തിൽ വഞ്ചിയൂര്‍ പോലീസ് കേസെടുത്തു. മകൻ ഹൃദ്യക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ ഹൃദ്യക്കിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലാണ് യുവാവ്.

സംഭവത്തിൽ പിതാവ് വിനയാനന്ദനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വിനയാനന്ദ് ഒളിവിൽ പോയെന്നാണ് വിവരം. ഹൃദൃക്കിന് ആഡംബര കാര്‍ വേണമെന്നന്ന് പറഞ്ഞ് വീട്ടിൽ സ്ഥിരമായി പ്രശ്നമുണ്ടാക്കിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ലക്ഷങ്ങള്‍ വിലവരുന്ന ബൈക്ക് വിനയാനന്ദ് മകന് വാങ്ങി കൊടുത്തിരുന്നു. എന്നാൽ, ആഡംബര കാര്‍ വേണമെന്ന് പറഞ്ഞ് വീട്ടിൽ തര്‍ക്കം പതിവായിരുന്നു. ഇത്തരത്തിൽ ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തിനിടെ മകൻ പിതാവിനെ ആക്രമിച്ചു. തുടര്‍ന്ന് പ്രകോപിതനായ പിതാവ് കമ്പിപ്പാര ഉപയോഗിച്ച് മകനെ തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

Kerala

മണ്ണാർക്കാട്ട് കാട്ടുപന്നി കുറുകെ ചാടി പഞ്ചായത്തംഗത്തിനു ഗുരുതര പരിക്ക്

പാലക്കാട്: മണ്ണാർക്കാട്ട് കാട്ടുപന്നി കുറുകെ ചാടി പഞ്ചായത്തംഗത്തിന് പരിക്കേറ്റു. കോട്ടോപ്പാടം പഞ്ചായത്തംഗം നിജോ വർഗിസിനാണ് ഗുരുതരമായി പരിക്കേറ്റത്.

ബുധനാഴ്ച രാത്രി മേക്കളപ്പാറയിലായിരുന്നു അപകടം. ബൈക്കിൽ വീട്ടിലേക്ക് പോകുന്നിതിനിടെ കാട്ടുപന്നി ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന നിജോ അപകടനില തരണം ചെയ്തു.

Latest News

Up