National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയസഭാ തെരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ജൻശക്തി ജനതാ ദൾ(ജെജെഡി) അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. നവംബർ 14ന് വോട്ടെണ്ണൽ കഴിഞ്ഞാൽ മാത്രമെ സംസ്ഥാനം ഇനി ആര് ഭരിക്കും എന്ന് പറയാൻ സാധിക്കുക എന്നും തേജ് പ്രതാപ് പറഞ്ഞു. ബാക്കിയെല്ലാം അവകാശവാദങ്ങൾ മാത്രമാണെന്നും ജെജെഡി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
"ബിഹാറിലെ സാഹചര്യം എങ്ങനെയാണെന്ന് പറയാൻ പറ്റില്ല. ആരെ വിജയിപ്പിക്കണമെന്ന് ജനങ്ങൾക്ക് അറിയാം. അവരുടെ ബോധ്യത്തിന് അനുസരിച്ച് അവർ വോട്ട് ചെയ്യും. ഇപ്പോൾ അത്രയെ പറയാൻ സാധിക്കുകയുള്ളു.'- തേജ് പ്രതാപ് പറഞ്ഞു.
മഹുവ മണ്ഡലത്തിൽ താൻ തന്നെ വിജയിക്കുമെന്നും അവിടെ വെല്ലുവിള്ളി ഒന്നും ഇല്ലെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. ബിഹാറിന് വേണ്ടി പ്രവർത്തിക്കുയെന്ന എന്ന ലക്ഷ്യം മാത്രമെ തനിക്കും പാർട്ടിക്കും ഉള്ളുവെന്നും തേജ് പ്രതാപ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാൽഗഞ്ചിൽ നിന്ന് മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയ സ്വതന്ത്ര സ്ഥാനാർഥി അനൂപ് കുമാർ ശ്രീവാസ്തവ ജൻ സുരാജ് പാർട്ടിയിൽ ചേർന്നു. പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യത്തിലാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
ഗോപാൽഗഞ്ചിൽ മത്സരിക്കുന്നതിനായി പാർട്ടി പ്രഖ്യാപിച്ചിരുന്ന ശശി ശേഖർ സിൻഹ പത്രിക പിൻവലിച്ചിരുന്നു. തുടർന്ന് ജൻ സുരാജ് പാർട്ടി അനൂപ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെയാണ് അനൂപ് കുമാർ ജൻ സുരാജ് പാർട്ടിയിൽ ചേർന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടി മഹാസഖ്യം അധികാരത്തിലെത്തുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. സംസ്ഥാനത്ത് മഹാസഖ്യത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ചരിത്ര ഭൂരിപക്ഷമായിരിക്കും തങ്ങൾക്ക് ലഭിക്കുകയെന്നും തേജസ്വി പറഞ്ഞ
"ബിഹാറിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. എൻഡിഎയെ മാറ്റി മഹാസഖ്യത്തിനെ അധികാരത്തിലെത്തിക്കാൻ അവർ തയാറായിരിക്കുകയാണ്. 20 വർഷത്തോളമായി തുടരുന്ന നിതീഷ് കുമാറിന്റെ ഭരണം ഇത്തവണ അവസാനിക്കും.'-തേജസ്വി അവകാശപ്പെട്ടു.
വ്യാഴാഴ്ച മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി തേജസ്വി യാദവിനെ പ്രഖ്യാപിച്ചിരുന്നു. രാഘോപുർ മണ്ഡലത്തിൽ നിന്നാണ് തേജസ്വി ജനവിധി തേടുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വൻ വിജയം നേടുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. മികച്ച ഭൂരിപക്ഷത്തോടെയായിരിക്കും തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തുകയെന്നും പവൻ ഖേര പറഞ്ഞു.
"ബിഹാറിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലമാണ്. ഞങ്ങൾ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കഴിഞ്ഞു. എന്നാൽ എൻഡിഎയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥിയെ പോലും പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തീരുമാനിക്കുമെന്നാണ് അവർ പറയുന്നത്.'-പവൻ ഖേര കൂട്ടിച്ചേർത്തു.
"സംസ്ഥാനത്തെ ജനങ്ങൾ നിലവിലെ സർക്കാരിനെ മടുത്തു കഴിഞ്ഞു. എല്ലാ മേഖലയേയും തകർത്ത ഈ സർക്കാർ മാറണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. മഹാസഖ്യത്തിന് അനുകൂലമായി വോട്ട് ചെയ്യാൻ അവർ തയാറായിരിക്കുകയാണ്."-പവൻ ഖേര അവകാശപ്പെട്ടു.
മഹാസഖ്യത്തിലെ പാർട്ടികളെല്ലാം ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അങ്ങനെ അല്ലെന്നും പവൻ ഖേര പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥിയായി നിതീഷിനെ പ്രഖ്യാപിക്കാതെ ബിജെപി അദ്ദേഹത്തെ അപമാനിച്ചെന്നും പവൻ ഖേര പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് ബിജെപി നേതാവും രാജസ്ഥാൻ ഉപമുഖ്യമന്ത്രിയുമായ ദിയാ കുമാരി. വൻ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വീണ്ടും അധികാരത്തിലെത്തുകയെന്നും ദിയാ കുമാരി അവകാശപ്പെട്ടു.
"ബിഹാറിലെ സാഹചര്യം എൻഡിഎയ്ക്ക് അനുകൂലമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അടക്കമുള്ള കാര്യങ്ങൾ തുടരാൻ എൻഡിഎ വീണും അധികാരത്തിലെത്തേണ്ടതുണ്ട്. ഇതറിയാവുന്ന ജനങ്ങൾ എന്ഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യും.'- ദിയാ കുമാരി പറഞ്ഞു.
"ജിഎസ്ടി നിരക്ക് അടക്കും കുറച്ചതും അനുകൂലമായ കാര്യമാണ്. രാജ്യത്ത് വന്ദേ ഭാരത് ട്രെയിനുകൾ ഏറ്റവുമധികം സർവീസുകൾ നടത്തുന്നത് ബിഹാറിലൂടെയാണ്. അതു മാത്രമല്ല ആർജെഡിയുടെ ജംഗിൾ രാജ് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് അവരെ ജനങ്ങൾ വിജയിപ്പിക്കില്ല.'-ദിയാ കുമാരി അഭിപ്രായപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറിയ ജെഎംഎമ്മിന്റെ നടപടിയെ കുറിച്ച് മഹാസഖ്യത്തിനുള്ളിൽ ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് രാകേഷ് സിൻഹ. ജെഎംഎമ്മിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
"നിരാശയോടെയാണ് ജെഎംഎം മത്സര രംഗത്ത് നിന്ന് പിന്മാറിയത്. ആർജെഡിക്കും കോൺഗ്രസിനും എതിരെ ആരോപണം ഉന്നയിച്ചുകൊണ്ടാണ് അവർ മത്സരരംഗത്ത് നിന്ന് പിന്മാറിയത്. ഇത് സഖ്യത്തിന് ഒട്ടും ശുഭകരമായ കാര്യമല്ല.'- രാകേഷ് സിൻഹ പറഞ്ഞു.
"സഖ്യത്തിനുള്ളിലെ കക്ഷികൾ തമ്മിൽ ആശയവിനിമയം ശരിയായ രീതിയിൽ നടക്കേണ്ടതുണ്ട്. മഹാസഖ്യത്തിനുള്ളിലെ പാർട്ടികളെ തമ്മിൽ തല്ലിക്കാൻ ഭരകക്ഷി നന്നായി ശ്രമിക്കുന്നുണ്ട്. അതിനിടയിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഇനി ഉണ്ടാകാതെ ഇരിക്കാൻ സഖ്യത്തിലെ നേതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്.'- രാകേഷ് സിൻഹ പറഞ്ഞു.
ആർജെഡി അഗണിക്കുന്നുവെന്ന് പറഞ്ഞ് ആദ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജെഎംഎം പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ആറ് മണ്ഡലങ്ങളിലാണ് ജെഎംഎം മത്സരിക്കാനിരുന്നത്. പിന്നാലെ ആർജെഡിക്കും കോൺഗ്രസിനും എതിരെ ജെഎംഎം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ വിജയം നേടുമെന്ന് രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹ. ചരിത ഭൂരിപക്ഷം നേടി എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്നും കുശ്വാഹ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹര്യമാണ്. ജനങ്ങൾ എൻഡിഎയ്ക്കൊപ്പാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ അധികാരത്തിൽ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.'- ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.
"എൻഡിഎ ഒറ്റക്കെട്ടാണ്. സഖ്യത്തിലെ പാർട്ടികളെല്ലാം വിജയത്തിനായി പ്രവർത്തിക്കുകയാണ്. എന്നാൽ മഹാസഖ്യത്തിൽ പ്രശ്നങ്ങളാണ്. അവിടെ എല്ലാവരും തമ്മിൽ തർക്കമാണ്. സീറ്റ് ധാരണ പോലും അവിടെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ എൻഡിഎ വളരെ മുന്നിലാണ്.'-ആർഎൽഎം അധ്യക്ഷൻ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രിയും എൽജെപി-രാംവിലാസ് അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. സംസ്ഥാനത്ത് വീണ്ടും എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്നും ചിരാഗ് പറഞ്ഞു.
"സംസ്ഥാനത്ത് എൻഡിഎ തന്നെ വിജയിക്കും. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. എൻഡിഎയ്ക്ക് അനുകൂലമായി വിധിയെഴുതാൻ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞു.'-ചിരാഗ് അവകാശപ്പെട്ടു.
"എൻഡിഎയുടെ വിജയത്തിന് ശേഷം നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ നിതീഷിനെ തന്നെയായിരിക്കും നേതാവായി തെരഞ്ഞെടുക്കുക. സഖ്യത്തിലെ നേതാക്കൾ തന്നെ പറഞ്ഞു കഴിഞ്ഞു നിതീഷിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന്.'-ചിരാഗ് പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യ ഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആറ് സീറ്റിൽ മത്സരിക്കുമെന്ന് ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം). മഹാസഖ്യത്തിനൊപ്പമായിരിക്കില്ല ഒറ്റയ്ക്ക് ആയിരിക്കും മത്സരിക്കുകയെന്നും പാർട്ടി ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
ചകായ്, ദംദഹ, കഠോറിയ, മനിഹരി, ജാമുയ്, പിർപയ് എന്നീ മണ്ഡലങ്ങളിലായിരിക്കും ജെഎംഎം മത്സരിക്കുകയെന്നും സുപ്രിയോ പറഞ്ഞു. ആറ് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ വിജയിക്കുമെന്നും സുപ്രിയോ അവകാശപ്പെട്ടു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുകയ ആദ്യ ഘട്ടം നവംബർ ആറിനും രണ്ടാം ഘട്ടം 11നും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലായിരിക്കും എൻഡിഎ വിജയിക്കുകയെന്ന് അമിത് ഷാ അവകാശപ്പെട്ടു.
"ബിഹാറിൽ എൻഡിഎ തന്നെ വിജയിക്കും. തെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് എൻഡിഎ നേരിടുന്നത്. അദ്ദേഹമാണ് ബിഹാറിലെ എൻഡിഎയുടെ മുഖം.'- അമിത് ഷാ പറഞ്ഞു.
എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും നിതീഷ് കുമാർ എത്തുമൊ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വ്യത്യസ്തമായ മറുപടിയാണ് അമിതാ ഷാ പറഞ്ഞത്. മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാൻ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിന്റെ യോഗത്തിലായിരിക്കും തീരുമാനം ഉണ്ടാവുക എന്നുമാണ് അമിത് ഷാ പറഞ്ഞത്.
തനിക്ക് ഒറ്റക്ക് ഒന്നും തീരുമാനം സാധിക്കില്ലെന്നും സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം എന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം കൂടി അനുസരിച്ചായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക എന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ബിഹാറിലെ ജനങ്ങൾ എൻഡിഎയ്ക്കൊപ്പമാണെന്നും മഹാസഖ്യത്തെ അവർ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ലാലു പ്രസാദ് യാദവിന്റെ ദുർഭരണം കണ്ടിട്ടുള്ളത് കൊണ്ട് ഒരിക്കലും ആർജെഡി സഖ്യത്തെ തിരിച്ച് അധികാരത്തിലെത്തിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് എൽജെപി-രാംവിലാസ്. 15 പേരുടെ പട്ടികയാണ് എൽജെപി ഇന്ന് പുറത്തുവിട്ടത്.
ബുധനാഴ്ച 14 പേരുടെ ആദ്യപട്ടിക എൽജെപി-രാംവിലാസ്. ഇതോടെ എൽജെപിയുടെ സ്ഥാനാർഥി നിർണയം പൂർത്തിയായി. ആകെ 29 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവിട്ട് ജെഡി-യു. 44 പേരുടെ പട്ടികയാണ് ഇന്ന് പുറത്തുവിട്ടത്.
മന്ത്രിമാരായ ഷെയ്ല മണ്ഡൽ, വിജേന്ദ്ര പ്രസാദ് യാദവ്, ലേഷി സിംഗ്, ജയന്ത് രാജ് എന്നിവരെല്ലാം രണ്ടാം പട്ടികയിലുണ്ട്. ബുധനാഴ്ച 57 പേരുടെ ആദ്യപട്ടിക ജെഡി-യു പുറത്തുവിട്ടിരുന്നു.
ഇതോടെ ജെഡി-യുവിന്റെ സ്ഥാനാർഥി നിർണയും പൂർത്തിയായി. ആകെ 101 മണ്ഡലങ്ങളിലാണ് പാർട്ടി മത്സരിക്കുന്നത്.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിന് ആദ്യഘട്ടവും 11ന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി. 71 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്.
ഉപമുഖ്യമന്ത്രിമാരായ സാമ്രാട്ട് ചൗധരിയും വിജയ് കുമാർ സിൻഹയും ഇന്ന് പ്രഖ്യാപിച്ച പട്ടികയിലുണ്ട്. സാമ്രാട്ട് ചൗധരി താരാപുർ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയ് കുമാർ സിൻഹ ലഖിസാരായ് മണ്ഡലത്തിൽ മത്സരിക്കും.
മുൻ ഉപമുഖ്യമന്ത്രി തർക്കിഷോർ പ്രസാദ് കാട്ടിഹാർ മണ്ഡലത്തിൽ നിന്നും മന്ത്രി രേണു ദേവി ബെട്ടിയ മണ്ഡലത്തിൽ നിന്നും ജനവിധി തേടും.
മുതിർന്ന നേതാക്കളും സംസ്ഥാന മന്ത്രിമാരുമായ നിതീഷ് മിസ്ര, മംഗൽ പാണ്ഡെ എന്നിവരും ഇന്നത്തെ സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചു. നിതീഷ് മിസ്ര ജൻജർപുർ മണ്ഡലത്തിലും മംഗൽ പാണ്ഡെ സിവാൻ മണ്ഡലത്തിലും മത്സരിക്കും.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തിനായിരിക്കും വിജയം എന്ന് ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി. വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് മഹാസഖ്യം അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
"മഹാസഖ്യം ശക്തമായ നിലയിലാണ്. സഖ്യത്തിലെ ഏല്ലാ പാർട്ടികളും തമ്മിൽ അത്രത്തോളം ഐക്യമുണ്ട്. മാത്രവുമല്ല സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഭരണമാറ്റം ഉണ്ടാകുമെന്ന് ഉറപ്പാണ്.'-തിവാരി അവകാശപ്പെട്ടു.
"എന്നാൽ എൻഡിഎയിൽ കാര്യങ്ങൾ അത്ര ശുഭകരമല്ല. അവിടെ തർക്കങ്ങളുണ്ട്. ബിജെപി ചെറു പാർട്ടികളെ അവഗണിക്കുകയാണ് അവർ ആവശ്യപ്പെട്ട സീറ്റുകൾ പോലും കൊടുക്കുന്നില്ല. അതുകൊണ്ട് തന്നെ എച്ച്എഎമ്മും ആർഎൽഎമ്മും അതൃപ്തരാണ്.'-തിവാരി പറഞ്ഞു.
ജെഡിയും പോലും എൻഡിഎയിൽ സുരക്ഷിതരല്ലെന്നും തിവാരി പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അവരെ മാറ്റിനിർത്തി ബിജെപി തന്നെ മുഖ്യമന്ത്രി പദവി അടക്കം ഏറ്റെടുക്കുമെന്നും തിവാരി കൂട്ടിച്ചേർത്തു. ബിജെപി ചിരാഗിനെ മാത്രമാണ് കണക്കിലെടുക്കുന്നതെന്നും നിതീഷ് കുമാറിന് വെറും കാഴ്ചക്കാരനായി മാത്രമെ നിൽക്കാൻ സാധിക്കുവെന്നും തിവാരി പറഞ്ഞു.
നവംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ഭരണം തുടരുമെന്ന് കേന്ദ്രമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോർച്ച(എച്ച്എഎം) അധ്യക്ഷനുമായ ജിതൻ റാം മാഞ്ചി. സംസ്ഥാനത്ത് എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണെന്നും എൻഡിഎ തന്നെ വിജയിക്കുമെന്നുള്ള കാര്യത്തിൽ ഒരു സംശയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
"ബിഹാറിലെ ജനങ്ങൾ എൻഡിയ്ക്കൊപ്പമാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തുടരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ തന്നെ വീണ്ടും അധികാരത്തിലെത്തിക്കും.'-മാഞ്ചി അവകാശപ്പെട്ടു.
സീറ്റ് വിഭജന കാര്യത്തിൽ എച്ച്എഎമ്മിന് അതൃപ്തി ഉണ്ടെന്ന തരത്തിൽ വന്ന വാർത്തകളും മാഞ്ചി തള്ളി. എച്ച്എഎം എൻഡിഎ തീരുമാനത്തിനൊപ്പമാണ്. താൻ എല്ലാക്കാലത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിനുള്ള എൻഡിഎ സീറ്റ് വിഭജനം ഞായറാഴ്ച പൂർത്തിയായിരുന്നു. ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ വീതം മത്സരിക്കും. എൽജെപിക്ക് 29 സീറ്റും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് മോർച്ചയ്ക്കും ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയ്ക്കും ആറ് സീറ്റുകൾ വീതം ലഭിച്ചു.
നവബംബറിൽ രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ പൊകുന്നത്. നവംബർ ആറിന് ആദ്യഘട്ടവും പതിനൊന്നിന് രണ്ടാം ഘട്ടവും നടക്കും. 14നാണ് വോട്ടെണ്ണൽ.
Kerala
പാറ്റ്ന: അടുത്ത മാസം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ജൻശക്തി ജനതാ ദൾ (ജെജെഡി) സ്ഥാനാർഥികളെ ഒക്ടോബർ 13 തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി അധ്യക്ഷൻ തേജ് പ്രതാപ് യാദവ്. താൻ മഹുവ മണ്ഡലത്തിൽ നിന്നായിരുക്കും ജനവിധി തേടുക എന്നും തേജ് പ്രതാപ് പറഞ്ഞു.
ജെജെഡിയുമായി സഖ്യത്തിലെത്താൻ പലരും തന്നെ സമീപിച്ചുവെന്നും തേജ് പ്രതാപ് അവകാശപ്പെട്ടു. എന്നാൽ ഈക്കാര്യത്തിൽ തീരുമാനം ഒന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർജെഡി മുൻ നേതാവായ തേജ് പ്രതാപ് 2015ൽ വിജയിച്ച മണ്ഡലമാണ് മഹുവ. ആർഡെജിയിൽ നിന്ന് പുറത്താക്കിയതിനെ തുടർന്നാണ് അദ്ദേഹം ജൻശക്തി ജനതാ ദൾ പാർട്ടിക്ക് രൂപീകരിച്ചത്.
ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ മകനും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ സഹാദരനുമാണ് തേജ് പ്രതാപ് യാദവ്.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിഹാറിൽ ബിജെപിക്ക് തിരിച്ചടി. അലിനഗർ മണ്ഡലത്തിലെ എംഎൽഎ മിശ്രിലാൽ യാദവ് പാർട്ടി വിട്ടു.
കടുത്ത അവഗണന നേരിട്ടതിനാലാണ് ബിജെപി വിടുന്നതെന്ന് മിശ്രിലാൽ പറഞ്ഞു. പിന്നോക്ക വിഭാഗങ്ങളോട് പാർട്ടി നേതൃത്വത്തിന് ബഹുമാനം ഇല്ലെന്നും കടുത്ത ജനവിരുദ്ധ നയങ്ങളാണ് നേതൃത്വ സ്വീകരിക്കുന്നതെന്നും മിശ്രിലാൽ കുറ്റപ്പെടുത്തി.
" ബിജെപിക്ക് വേണ്ടി അലിനഗർ മണ്ഡലത്തിൽ നേടി കൊടുത്ത ആളാണ് ഞാൻ. 2020ൽ മികച്ച ഭൂരിപക്ഷത്തിലാണ് താൻ വിജയിച്ചത്. എൻഡിഎയ്ക്ക് കുറേ വർഷങ്ങളായിട്ട് വിജയിക്കാൻ കഴിയാത്ത മണ്ഡലമായിരുന്നു അത്. എന്നിട്ടും പാർട്ടിയിൽ നിന്ന് അവഗണന മാത്രമാണ് നേരിട്ടത്.'-മിശ്രിലാൽ പറഞ്ഞു.
നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നും വർ ഭൂരിപക്ഷത്തിൽ തന്നെ അലിനഗറിൽ നിന്ന് വിജയിക്കുമെന്നും മിശ്രിലാൽ അവകാശപ്പെട്ടു. എന്നാൽ ഏതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.
National
പാറ്റ്ന: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റ് വിഭജനത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രിയും എൻജെപി -രാംവിലാസ് പാർട്ടിയുടെ നേതാവുമായ ചിരാഗ് പാസ്വാൻ. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുമെന്നാണ് ചിരാഗ് പറഞ്ഞത്.
സഖ്യത്തിലെ സീറ്റ് വിഭജന ചർച്ച ചർച്ച നല്ല രീതിലാണ് നടക്കുന്നതെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചിരാഗ് പറഞ്ഞു. അന്തിമ തീരുമാനം ആയാൽ അറിയിക്കാമെന്നും ചിരാഗ് പറഞ്ഞു.
ചിരാഗ് എൻഡിഎയുമായി ഇടഞ്ഞിരിക്കുകയാണെന്നും സഖ്യം വിടാനുള്ള സാധ്യത ഉണ്ടെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ചിരാഗ് പ്രതികരണവുമായി രംഗത്തെത്തിയത്. ചിരാഗുമായി മുതിർന്ന ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യം വൻ വിജയം നേടി അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്. സംസ്ഥാനത്തെ നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ശക്തമായ ജനരോക്ഷമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
"എൻഡിഎയെ നിതീഷ് നയിക്കുന്നതിന്റെ ഗുണം ഇന്ത്യ സഖ്യത്തിനാണ്. അദ്ദേഹത്തിനെതിരെ വിധിയെഴുതാൻ സംസ്ഥാനത്തെ ജനങ്ങൾ തയാറായി കഴിഞ്ഞു. അദ്ദേഹത്തെ കാണുന്പോൾ തന്നെ തൊഴില്ലില്ലാഴ്മയും ആരോഗ്യ രംഗത്തെ പ്രശ്നങ്ങളും ഒക്കെയായിരിക്കും ജനങ്ങൾക്ക് ഓർമ വരുക.'- മുഹമ്മദ് ജാവേദ് പറഞ്ഞു.
തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ 25 സ്ഥാനാർഥികളെ തീരുമാനിച്ച് കഴിഞ്ഞതായും മുഹമ്മദ് ജാവേദ് പറഞ്ഞു. കുറച്ച് പേരുടെ കാര്യത്തിൽ മാത്രമെ തീരുമാനം ആകാനുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: ബിഹാറിൽ അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ വൻ ഭൂരപക്ഷത്തിൽ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്. എൻഡിഎ ഭരണം തുടരുമെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
"തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് നന്നായി. ജനങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാൻ കാത്തിരിക്കുക്കയാണ്. അവർക്ക് അതിനുള്ള അവസരം ലഭ്യമായിരിക്കുകയാണ്. നവംബർ 14ന് നീതിഷ് കുമാറിന്റെ നേതൃത്തിലുള്ള എൻഡിഎ തന്നെ വൻ വിജയം നേടും.'-രാജീവ് രഞ്ജൻ സിംഗ് പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നീതിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തും. ആർജെഡിയെയും ഇന്ത്യ സഖ്യത്തെയും ജനങ്ങൾ തള്ളിക്കളയുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിഹാർ എൻഡിഎയിൽ ഭിന്നത രൂക്ഷമാകുന്നു. എൽജെപിക്ക് പിന്നാലെ ഹിന്ദുസ്ഥാനി അവാം മോർച്ചയും നിലപാട് കടുപ്പിച്ചു.
മത്സരിക്കാൻ 15 സീറ്റുകളെങ്കിലും ലഭിച്ചില്ലെങ്കിൽ മത്സരിക്കാനില്ലെന്ന് പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയും ആയ ജിതൻ റാം മാഞ്ചി വ്യക്തമാക്കി. എന്നാൽ എൻഡിഎയിൽ ഉറച്ചുനിൽക്കുമെന്നും മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും മാഞ്ചി പറഞ്ഞു.
"തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ല. വലിയ കക്ഷിയാകണമെന്നും ഇല്ല. എന്നാൽ തന്റെ പാർട്ടിക്ക് അർഹമായ പരഗണന ലഭിക്കണം. അല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല.'- മാഞ്ചി കൂട്ടിച്ചേർത്തു.
40 സീറ്റുകളെങ്കിലും ലഭിക്കണമെന്ന് ചിരാഗ് പാസ്വാന്റെ എൽജെപി നിലപാട് എടുത്തിരുന്നു. ചിരാഗിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് എച്ച്എഎം നിലപാട് കടുപ്പിച്ചത്. ഇരുവരെയും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണിയിലെ മുതിർന്ന നേതാക്കൾ. ബിജെപി ദേശിയ അധ്യക്ഷൻ ജെ. പി. നദ്ദ മാഞ്ചിയോട് സംസാരിച്ചതായി റിപ്പോർട്ടുണ്ട്.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.
National
പാറ്റ്ന: അടുത്ത മാസം നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് സൂചന.
രാഘോപുറിലും, ഫുൽപരാസിലുമാണ് തേജസ്വി മത്സരിക്കാൻ ആലോച്ചിക്കുന്നത്. ആർജെഡിയുടെ ശക്തികേന്ദ്രമായ രാഘോപുറിൽ 2015 മുതൽ തേജസ്വിയാണ് എംഎൽഎ.
എന്നാൽ ജെഡിയുവിന്റെ സിറ്റിംഗ് സീറ്റാണ് ഫുൽപരാസ്. ഷീലാ കുമാരിയാണ് മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎ.
രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.