Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dhanush

പത്തു കോടി മുടക്കിയാലും എനിക്ക് ഇത്രയും പബ്ലിസിറ്റി കിട്ടാറില്ല; മൃണാൾ ഠാക്കൂർ

താരങ്ങളായ ധനുഷും മൃണാള്‍ താക്കൂറും തമ്മിലുളള പ്രണയവും വിവാഹ വാര്‍ത്തയുമൊക്കെയാണ് കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഫെബ്രുവരി 14 വാലന്‍റൈന്‍സ് ദിനത്തില്‍ ഇവര്‍ വിവാഹിതരാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആ ദിനവും ഒന്നും സംഭവിക്കാതെ കടന്നുപോയി.

ഒടുവില്‍ ഈ ഗോസിപ്പുകളോടു പ്രതികരിച്ച് മൃണാള്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നു. ഇത്തരം വാര്‍ത്തകളെ തമാശയോടെയാണ് താന്‍ കണ്ടതെന്ന്, ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മൃണാള്‍ പറഞ്ഞു.

ശരിയായ സമയത്ത് തന്‍റെ പങ്കാളിയെ കണ്ടെത്തുമെന്നും പത്ത് കോടി ചെലവാക്കിയാലും എനിക്കിത്ര പബ്ലിസിറ്റി കിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഗോസിപ്പുകള്‍ പടച്ചുവിട്ടവര്‍ക്ക് നടി നന്ദിയും പറഞ്ഞു.

അവരുടെ കണക്കുകൂട്ടലില്‍ എന്‍റെ കല്യാണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ശരിയായ സമയത്ത് എന്‍റെ പങ്കാളിയെ ഞാൻ കണ്ടെത്തും. ഇതുവരെ എനിക്ക് ഒരു പിആര്‍ ടീം ഇല്ലായിരുന്നു. എന്‍റെ മേൽവിലാസം വരെ പ്രചരിച്ചതോടെ കാര്യങ്ങൾ നിയന്ത്രിക്കാൻ എനിക്കൊരു ടീമിനെ നിയമിക്കേണ്ടി വന്നു.

എന്നെത്തന്നെ സംരക്ഷിക്കാനാണ് ഞാൻ അതു ചെയ്തത്. ഞാൻ മൂന്നു കോടിയോ, ആറു കോടിയോ, പത്തു കോടിയോ ചിലവാക്കിയാൽ പോലും എനിക്ക് ഇത്രയും വലിയ പബ്ലിസിറ്റി ലഭിക്കില്ലെന്ന് ഞാൻ മനസിലാക്കി. അതുകൊണ്ട് ഈ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച എല്ലാവർക്കും വലിയ നന്ദി- മൃണാൾ പറഞ്ഞു.

മൃണാള്‍ നായികയായ സണ്‍ ഓഫ് സര്‍ദാര്‍ 2വിന്‍റെ പ്രീമിയറില്‍ നിന്നുള്ള ധനുഷും മൃണാളും അടുത്തിടപഴകുന്ന ഒരു വീഡിയോയാണ് ഗോസിപ്പുകളുടെ തുടക്കം. എന്നാല്‍ ധനുഷ് തന്‍റെ നല്ല സുഹൃത്ത് മാത്രമാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകളോടു താരം പ്രതികരിച്ചത്. മൃണാളിന്‍റെ പിറന്നാള്‍ ആഘോഷത്തിനും ധനുഷ് പങ്കെടുത്തിരുന്നു. പിന്നീട് ധനുഷ് നായകനായ തേരെ ഇഷ്‌ക് മേമിന്‍റെ സക്‌സസ് പാര്‍ട്ടിയിലും മൃണാള്‍ അതിഥിയായി എത്തിയിരുന്നു. ഇതും ഗോസിപ്പിന് ആക്കം കൂട്ടിയിരുന്നു.

Movies

ഒടുവിൽ ധനുഷും തുറന്നു പറഞ്ഞു, ആ പ്രണയം...

ധനുഷിന്‍റെ തേരേ ഇഷ്ക് മേം പുതിയ ചിത്രത്തിന്‍റെ ട്രെയിലർ റിലീസ് പരിപാടിക്കിട‍യിൽ തെന്നിന്ത്യൻ‌ സൂപ്പർതാരം ധനുഷ് പ്രണയത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ഐശ്വര്യ രജനികാന്തുമായുള്ള പ്രണയം, വിവാഹം, വിവാഹമോചനം എന്നീ അവസ്ഥകളിലൂടെ കടന്നുപോ‍യ താരം പറയുന്ന മറുപടി എന്തായിരിക്കുമെന്ന് ആരാധകർ വീർപ്പടക്കിയിരിക്കുകയായിരുന്നു.

ആനന്ദ് എൽ. റായ് സംവിധാനം ചെയ്ത് ധനുഷും കൃതി സനോണും പ്രധാന വേഷങ്ങളിൽ എത്തുന്ന "തേരേ ഇഷ്ക് മേം' റൊമാന്‍റിക്-ആക്ഷൻ ഡ്രാമയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയത്.

ചടങ്ങിൽ ധനുഷിനോടും കൃതി സനോണിനോടും പ്രണയത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടിനെക്കുറിച്ച് ചോദിച്ചു. മറുപടി പറയാൻ ഇരുവരും മടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ധനുഷ് പറഞ്ഞു, "എനിക്കറിയില്ല.' താങ്കൾക്ക് അത് എളുപ്പം വിശദീകരിക്കാൻ കഴിയുമെന്ന് തമാശരൂപേണ ആരോ പ്രതികരിച്ചപ്പോൾ ധനുഷിന്‍റെ മറുപടി ഇങ്ങനെയായിരുന്നു: "പ്രണയം വിലമതിക്കാനാകാത്ത വികാരമാണെന്ന് ഞാൻ കരുതുന്നു.'

ധനുഷിന്‍റെ ഓൺസ്‌ക്രീൻ കഥാപാത്രമായ ശങ്കർ അതിനോട് യോജിക്കില്ലെന്ന് കൃതി പറഞ്ഞപ്പോൾ, "ഞാൻ അദ്ദേഹത്തെപ്പോലെയല്ലെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ...' എന്നും താരം കൂട്ടിച്ചേർത്തു. താരത്തിന്‍റെ മറുപടികേട്ട് എല്ലാവരും കൈയടിക്കുകയും ആഘോഷിക്കുകയും ചെയ്തു.

18 വർഷത്തെ ദാമ്പത്യം

ധനുഷിന്‍റെയും ഇതിഹാസതാരം രജനികാന്തിന്‍റെ മകൾ ഐശ്വര്യ രജനികാന്തിന്‍റെയും വിവാഹം 2004 ൽ ചെന്നൈയിലാണു നടന്നത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഐശ്വര്യക്ക് ധനുഷിനേക്കാൾ പ്രായക്കൂടതലും ഉണ്ടായിരുന്നു. അത്യാഡംബര പൂർണമായിരുന്നു ചടങ്ങുകൾ. 18 വർഷത്തെ ദാമ്പത്യത്തിനു ശേഷം, വേർപിരിയാനുള്ള തീരുമാനം ഇരുവരും ഒരുമിച്ചാണ് അറിയിച്ചത്. സംയുക്ത പ്രസ്താവന പുറത്തിറക്കുകയായിരുന്നു.

"സുഹൃത്തുക്കൾ, ദമ്പതികൾ, മാതാപിതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നീ നിലകളിൽ 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയും മനസിലാക്കലിന്‍റെയും പൊരുത്തപ്പെടലിന്‍റെയും പൊരുത്തപ്പെടുത്തലിന്‍റെയും യാത്രയായിരുന്നു. ഇന്ന്, വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് ഞങ്ങൾ നിൽക്കുന്നത്. ഞങ്ങൾ വേർപിരിയുന്നു. ദയവായി ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യുക.'- എന്നായിരുന്നു പ്രസ്താവന.

Movies

ധനുഷിനൊപ്പം തകർത്തഭിനയിച്ച് രശ്മിക; കുബേര ട്രെയിലർ

ധനുഷ് നായകനായെത്തുന്ന പാന്‍ ഇന്ത്യൻ ചിത്രം കുബേരയുടെ ട്രെയിലർ എത്തി. ധനുഷ്, നാഗാർജുന, രശ്‌മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഹാപ്പി ഡെയ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശേഖർ കമ്മുലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്ട് ഗെറ്റപ്പിലാണ് ധനുഷ് എത്തുന്നത്.

 

ഭിക്ഷാടനം നടത്തി ജീവിതം മുന്നോട്ടുപോകുന്ന മനുഷ്യൻ പെട്ടന്നൊരു സാഹചര്യത്തിൽ കോടീശ്വരനായി മാറുന്നതാണ് കഥ.

<iframe width="100%" height="390" src="https://www.youtube.com/embed/Eyl4sQFkQiM" title="Kuberaa Official Trailer – Tamil | Dhanush | Nagarjuna | Rashmika Mandanna | Sekhar Kammula | DSP" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen></iframe>

 

മേഡ് ഇൻ ഹെവൻ, സഞ്ജു, പദ്മാവത് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ജിം സർഭും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ദേവി ശ്രീ പ്രസാദാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

നാഗ ചൈതന്യ, സായ് പല്ലവി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുങ്ങിയ ലവ് സ്റ്റോറി എന്ന സിനിമയ്ക്കു ശേഷം ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ബാനറുകളുടെ കീഴിൽ സുനിൽ നാരംഗ്, പുഷ്കർ രാം മോഹൻ റാവു എന്നിവരാണ് കുബേര നിർമിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ തോട്ട തരണി, ഛായാഗ്രാഹകൻ നികേത് ബൊമ്മി, എഡിറ്റർ കാർത്തിക ശ്രീനിവാസ്, കോ റൈറ്റർ ചൈതന്യ പിംഗളി, പബ്ലിസിറ്റി ഡിസൈനർ കബിലൻ. ചിത്രം ജൂൺ 20ന് തിയറ്ററുകളിലെത്തും.

Latest News

Up