വത്തിക്കാന്‍ സിറ്റി: രാജ്യത്ത് അരങ്ങേറുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നൈജീരിയന്‍ ജനതയോട് പ്രാർഥനാപൂർവമായ സാമീപ്യം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ.
ഓരോ പൗരന്റെയും സംരക്ഷണം ഉറപ്പാക്കാൻ അധികാരികള്‍ ശ്രമിക്കണമെന്നു മാർപാപ്പ ഭരണാധികാരികളോട് ആഹ്വാനം ചെയ്തു.
നൈജീരിയയിലെ വിവിധ സമൂഹങ്ങൾക്കെതിരായ സമീപകാല ആക്രമണങ്ങളിൽ നിരവധി പേര്‍ക്കു ജീവൻ നഷ്ടപ്പെട്ടതു ദുഃഖത്തോടും ആശങ്കയോടും കൂടിയാണ് അറിഞ്ഞതെന്നും അക്രമത്തിനും ഭീകരതയ്ക്കും ഇരയായ എല്ലാവരോടും പ്രാർഥനാപൂർവമായ സാമീപ്യം പ്രകടിപ്പിക്കുകയാണെന്നും മാർപാപ്പ പറഞ്ഞു.
കടുന, നൈജർ എന്നിവയുൾപ്പെടെ നിരവധി നൈജീരിയൻ സംസ്ഥാനങ്ങളിൽ സമീപദിവസങ്ങളിൽ സായുധ സംഘങ്ങൾ ആക്രമണങ്ങൾ നടത്തിയിരുന്നു.