ടെൽ അവീവ്: ഗാസയിലെ ഹമാസ് ഭീകരർ വെള്ളിയാഴ്ച രാത്രി കൈമാറിയ മൂന്നു മൃതദേഹ സാന്പിളുകൾ ബന്ദികളുടേതല്ലെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രേലി സർക്കാർ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി റെഡ് ക്രോസ് മുഖാന്തിരം മൂന്നു മൃതദേഹങ്ങളുടെ ഭാഗങ്ങൾ ഹൈമാസ് കൈമാറുകയായിരുന്നു. ടെൽ അവീവിലെ അബു കബീർ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇവ ബന്ദികളുടേതല്ലെന്നു സ്ഥിരീകരിച്ചു.
വ്യാഴാഴ്ച രാത്രി ഹമാസ് കൈമാറിയ രണ്ട് മൃതദേഹങ്ങൾ ബന്ദികളുടേതാണെന്നു സ്ഥിരീകരിച്ചിരുന്നു. ഇനി 11 ബന്ദികളുടെ മൃതദേഹങ്ങൾകൂടി ഹമാസ് കൈമാറാനുണ്ട്.