District News
കോട്ടയം: എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍.
സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്.
ആഗോള അയപ്പ സംഗമത്തിൽ തീരുമാനമെടുക്കും മുമ്പ് യുഡിഎഫ് നേതൃത്വം നിലപാട് അറിയിച്ചില്ല. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ എൻഎസ്എസുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് സുകുമാരൻ നായര്‍ പറഞ്ഞെന്നാണ് വിവരം.
പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവരാണ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നും, ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയില്‍ നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
Leader Page
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള അന്ധവിശ്വാസം. അതിനാൽ മറക്കാതെയുള്ള തള്ളിമറിക്കലുകൾ ഒരു രാഷ്ട്രീയക്കാരന്റെ ഭാവിയുടെ മുതൽക്കൂട്ടാണ്.
പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സാഹിത്യം പൊതുവേ രണ്ടുതരം. ഒന്ന് അശ്ലീലസാഹിത്യം. മറ്റൊന്ന് തള്ളൽസാഹിത്യം. തള്ളൽസാഹിത്യമെന്നു പറഞ്ഞാൽ തുള്ളൽ പോലെ എന്തോ ഒന്നാണെന്നു കരുതിയേക്കരുത്. ഇതു കണ്ണുമടച്ചുള്ള തള്ളിമറിക്കലുകളാണ്.
ബഹുമാനപ്പെട്ട നേതാവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാൽ നിർമിച്ച മൂത്രപ്പുര! ഇത്തരം ‘സാഹത്യശകലം’ കാണാത്തവർ ചുരുക്കമായിരിക്കും. ഇതു വായിച്ചുകൊണ്ടു മൂത്രമൊഴിച്ചാൽ ഉള്ളിൽ നേതാവിനോടുള്ള മതിപ്പ് നിറയുമത്രേ.
മൂത്രപ്പുരയുടെ ഭിത്തിയിൽ മാത്രമല്ല, ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തലയ്ക്കലും സ്കൂൾ കെട്ടിടത്തിന്റെ പള്ളയ്ക്കുമൊക്കെ ഈ തള്ളൽസാഹിത്യം ധാരാളമായി കാണാം. പുള്ളിയുടെ അസ്ഥിക്കോ ആസ്തിക്കോ തേയ്മാനമില്ലാതെ അനുവദിച്ച തുകയാണെങ്കിലും ഈ തള്ളൽ ഇല്ലെങ്കിൽ നേതാവിനെ കൊള്ളില്ലെന്നെങ്ങാനും നാട്ടുകാർ പറഞ്ഞാലോ?
ഈ ഡിജിറ്റൽ യുഗത്തിലും ഇങ്ങനെയൊരു ‘സാഹത്യശാഖ’യെ പരിപോഷിപ്പിക്കുന്നതിൽ സത്യത്തിൽ നമ്മുടെ നേതാക്കളെ അഭിനന്ദിക്കേണ്ടതാണ്. ലൈറ്റിലും കെട്ടിടത്തിലും മാത്രമല്ല ഈ തള്ളൽശാഖ, നമ്മുടെ റോഡുകളിലും അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. റോഡിലെവിടെങ്കിലും ഇത്തിരി ടാർ ഒഴിച്ചാൽ വഴിയോരത്തെ ഫ്ലെക്സിൽ കാണാം പ്രതിനിധിയുടെ വികൃതി. വഴിയേ പോകുന്ന നാട്ടുകാർ ഈ കൃതി വായിച്ചു കൃതാർഥരാകണം.
എന്നാൽ, ഇങ്ങനെ തള്ളിമറിച്ചു പണിത ഏതെങ്കിലും റോഡിൽ വിള്ളൽ വീണാൽ അതോടെ കളിമാറും. പിന്നെ തള്ളൽ നിർത്തി തുള്ളൽ തുടങ്ങും. ഇതു മറ്റവന്റെ റോഡാണ്. കൊള്ളില്ല, വിള്ളൽ വീണില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറഞ്ഞു കലിതുള്ളും. ഈ തള്ളലും തുള്ളലും തടിതപ്പലുമാണ് ഇപ്പോൾ വിള്ളൽ വീണ ദേശീയപാതകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതു പൊതുവേ വിള്ളൽ സീസണ് ആണെന്നു തോന്നുന്നു. സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തെച്ചൊല്ലി മന്ത്രിമാർക്കിടയിൽ വിള്ളൽ വീണെന്നാണ് മറ്റൊരു വാർത്ത. തദ്ദേശവകുപ്പ് കാശ് മുടക്കിയിട്ടും ചടങ്ങിൽനിന്നു തദ്ദേശ മന്ത്രിയെ തള്ളിയതാണ് പൊള്ളൽ ആയതത്രേ.
ഇതിനിടെ, സിന്ദൂറിനെക്കുറിച്ചു മറുനാട്ടിൽ പോയി നല്ല വാക്കുപറയാനുള്ള സംഘത്തിലേക്കു കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ തരൂരിനെ കേന്ദ്രം തള്ളിക്കയറ്റിയതോടെ നാഷണൽ ഹൈവേയിൽ മാത്രമല്ല നാഷണൽ കോണ്‍ഗ്രസിലും വിള്ളൽ വീഴ്ത്താൻ തങ്ങളുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. ആ വിള്ളലിലേക്കു വീഴാതിരിക്കാൻ തള്ളിപ്പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ. ആ വിള്ളലിൽ വീണ ആരെങ്കിലും അള്ളിപ്പിടിച്ച് മറുകര കയറുമോയെന്നതാണ് ഇനി കാണാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കിൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെ ചിലർക്ക് അനുഭവപ്പെട്ടത് വിള്ളലാണോ വിങ്ങലാണോ എന്ന് അണികൾക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതേസമയം, തള്ളലുകാരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ ബിജെപിക്കു വിള്ളലായിരിക്കുന്നത്. വീരസ്യം തള്ളിമറിക്കാനായി കൊള്ളാത്ത വർത്തമാനം പറഞ്ഞ് പാർട്ടിയെ വെള്ളത്തിലാക്കിയ മധ്യപ്രദേശിലെ നേതാക്കളെ ഒടുവിൽ പ്രസംഗം പഠിപ്പിക്കാൻ തള്ളിവിടുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് മണ്‍സൂണ്‍ അടുത്തുവരികയാണ്, തള്ളലും വിള്ളലും കൊള്ളലും കിള്ളലും നുള്ളലും പൊള്ളലും കൂടാൻ തന്നെയാണ് സാധ്യത.
മിസ്ഡ് കോൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്പോൾ കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും.
- വാർത്ത.
കെ കടം, അഭിമാനം!
Leader Page
തെരഞ്ഞെടുപ്പുകൾ വാതിൽപ്പടിയിൽ എത്തിനിൽക്കുന്പോൾ കോണ്‍ഗ്രസിന്റെ ‘രക്ഷകരാ’യി പ്രത്യക്ഷപ്പെടുന്നവരിൽ പലരും പറയുന്നതും ചെയ്യുന്നതും കോണ്‍ഗ്രസിനു വലിയ തലവേദനയാവുകയാണ്. കാണികളുടെ കൈയടി നേടാനുള്ളതല്ല, ടീം ജയിക്കുന്നതിനുള്ള കളിയാണ് ആത്മാർഥതയുള്ള കളിക്കാരനിൽനിന്നുണ്ടാവേണ്ടത്. ഇപ്പോൾ നടക്കുന്നതു പലതും വ്യക്തിപരമായ മഹത്വത്തിനുവേണ്ടിയുള്ളതും പാർട്ടിയെ തളർത്തുന്നതുമാണ്.
കോണ്‍ഗ്രസിന്റെ മുന്നണി പോരാളിയായിരുന്ന യൂത്തു കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക ദുഃസൂചനകൾ ഉയർത്തിയ വനിതാ നേതാവുതന്നെ ഒന്നാമത്തെ ഉദാഹരണം. അവർ പറഞ്ഞതു സത്യമോ മിഥ്യയോ ആകട്ടെ; കോണ്‍ഗ്രസ് അധികാരത്തിൽ തിരിച്ചുവരുന്നതിനു നടത്തുന്ന പോരാട്ടത്തിന് അതു വലിയ ദ്രോഹമുണ്ടാക്കി. മൂന്നോ നാലോ വർഷം മുന്‍പേ നടന്ന സംഭവം വെളിപ്പെടുത്താൻ അവർ തെരഞ്ഞെടുത്ത സമയം ആർക്കാണ് സംശയം ഉണ്ടാക്കാത്തത്? പരീക്ഷയ്ക്കു കോപ്പിയടിച്ചതു പിടിച്ച ഒരു അധ്യാപകനെതിരേ 12 വർഷംമുന്പ് ചില വിദ്യാർഥിനികൾ ഉയർത്തിയ പരാതി വ്യാജമാണെന്ന് അടുത്തകാലത്തല്ലേ പരാതിക്കാരി ഏറ്റുപറഞ്ഞത്. സിപിഎം ഓഫീസിൽ തയാറാക്കിയതാണത്രെ ആ പരാതി! ആലപ്പുഴയിൽ ഒരു 75 വയസുകാരൻ ഒന്‍പതുമാസം ജയിലിൽ കിടന്നത് കാമുകനെ രക്ഷിക്കാനുണ്ടാക്കിയ വ്യാജപരാതിയിലാണെന്ന് ക്രോസ് വിസ്താരത്തിൽ പരാതിക്കാരി സമ്മതിച്ചതും കേരളം കേട്ടു. അങ്ങനെ ആ വൃദ്ധൻ കോടതിയുടെ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടെങ്കിലും അയാളും ബന്ധുക്കളും അനുഭവിച്ച അപമാനം നീക്കാനാകുമോ?
ഓരോ ആരോപണത്തിന്റെയും നെല്ലും പതിരും നോക്കാതെ രാഷ്ട്രീയ എതിരാളികൾ തങ്ങളുടെ ശത്രുക്കളെ നിഗ്രഹിക്കാമെന്ന കണക്കുകൂട്ടലിൽ ഇവയെ ഉപയോഗിക്കാറുണ്ട്. ഇത്തരം അപവാദങ്ങൾ ആഘോഷിക്കുക എതിർപക്ഷം അവകാശംപോലെ ആചരിക്കാറുണ്ട്. അതുകൊണ്ട് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരു കോണ്ഗ്രസുകാരനെതിരേ ഉയർന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തതിലും അന്വേഷണം നടത്തുന്നതിലും ഏറെ വേദനിച്ചിട്ടു കാര്യമില്ല.
ഇങ്ങനെയല്ലാത്ത നിലപാടെടുത്ത നേതാക്കളുമുണ്ട്. അവരെല്ലാം അപവാദങ്ങളാണ്. നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ഇതുപോലെ ഒരാരോപണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ ബോധ്യം കണക്കിലെടുത്ത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ നിർദേശത്തെ മറികടക്കുന്ന തീരുമാനമെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഒരു സ്ത്രീ എന്തോ സിഡി പുറത്തുവിടാൻ പോകുന്നു എന്നു നൽകിയ സൂചനയെക്കുറിച്ച് മാധ്യമങ്ങൾ ആരംഭിച്ച ആഘോഷത്തിൽ പങ്കെടുക്കാൻ പിണറായി വിജയനെ ക്ഷണിച്ച മാധ്യമപ്രവർത്തകനെ അദ്ദേഹം നിരുത്സാഹപ്പെടുത്തിയത് കേരളം കണ്ടതാണ്. ആരോപണവിധേയരെ സംരക്ഷിക്കാൻ ഉമ്മൻ ചാണ്ടി പലതും കുന്പസാരരഹസ്യംപോലെ സൂക്ഷിച്ച് സ്വയം പീഡനത്തിന് വിട്ടുകൊടുത്തിട്ടുണ്ട്. തന്റെ രാഷ്ട്രീയ എതിരാളിയെക്കുറിച്ച് ഹീനമായ ആരോപണം ഉയർന്നപ്പോൾ അത് ആഘോഷിക്കരുതെന്ന് കെ.എം. മാണി വിലക്കിയിട്ടുണ്ട്.
എന്നാൽ, രാഹുലിന്റെ സംഭവത്തിൽ കോണ്‍ഗ്രസിലെ ചില മുതിർന്ന നേതാക്കൾപോലും വല്ലാത്ത സമീപനം സ്വീകരിച്ചു. ഇവരിൽ ഒരാൾ, തന്നെ പീഡിപ്പിച്ചതായി ഒരു പെണ്‍കുട്ടി പോലീസിൽ പരാതി കൊടുത്ത മുതിർന്ന നേതാവാണ്. അദ്ദേഹത്തിനെതിരേ കോണ്‍ഗ്രസ് ഒരു നടപടിയും അന്നു സ്വീകരിച്ചില്ല. പിന്നീട് നിരവധി പദവികൾ കൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥന്റെയും മുഖ്യമന്ത്രി നായനാരുടെയും നീതിബോധംകൊണ്ടാണ് അദ്ദേഹം കേസിൽനിന്നു രക്ഷപ്പട്ടത്. അദ്ദേഹം രാഹുലിനെതിരേ നടപടിക്കുവേണ്ടി മുറവിളി കൂട്ടിയതു കേട്ട് ജനം അന്പരന്നു. ഇത്തരം നിലപാടുകൾ അവർക്ക് മാധ്യമശ്രദ്ധ ഉണ്ടാക്കിക്കൊടുക്കുമെങ്കിലും കോണ്‍ഗ്രസിനെ രക്ഷിക്കുമോ എന്ന ചോദ്യമുണ്ട്.
പ്രതിപക്ഷനേതാവുപോലും മുൻപിൻ നോക്കാതെ രാഹുലിനെ തള്ളിപ്പറഞ്ഞതിൽ അമർഷമുള്ള ഏറെ കോണ്‍ഗ്രസുകാരുണ്ട്. സോഷ്യൽ മീഡിയയിൽ പ്രകടിപ്പിക്കപ്പെടുന്ന അവരുടെ വികാരത്തിന് വലിയ ജനപിന്തുണയും കിട്ടുന്നുണ്ട്. രാഹുൽ വിഷയത്തിൽ കെ. സുധാകരൻ പ്രകടിപ്പിച്ച നിലപാടിനു വലിയ പിന്തുണ കിട്ടുന്നുമുണ്ട്.
1963ലുണ്ടായ പീച്ചി സംഭവത്തിൽ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട ‘ആദർശ’പരമായ നിലപാട് കോണ്‍ഗ്രസിനെ തകർക്കുകയായിരുന്നു. അന്ന് പോലീസ് കേസ് തീർപ്പാകുന്നതുവരെയെങ്കിലും ചാക്കോയെ സംരക്ഷിച്ചിരുന്നെങ്കിൽ 1967ലെ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് കേരളത്തിൽ ഒന്‍പതു സീറ്റിൽ ഒതുങ്ങുമായിരുന്നില്ല. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാനും ഒന്നിച്ചുനിൽക്കാനും 2016ൽ കോണ്ഗ്രസിനായെങ്കിൽ ഉണ്ടാകുമായിരുന്നത് ഒരു ഭരണത്തുടർച്ചയാണ്.
ലോക്കപ്പ് മർദനം
തൃശൂർ ജില്ലയിലെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് 2023 ഏപ്രിൽ ആറിന് യൂത്ത് കോണ്‍ഗ്രസിന്റെ ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി ഇടപെടലിൽ പുറത്തുവന്നതോടെ ഇടതു സർക്കാരിന്റെ ലോക്കപ്പ് മർദനങ്ങളെക്കുറിച്ച് ശക്തമായ സമരം നടത്താൻ കോണ്‍ഗ്രസിന് അവസരമായി. തെരഞ്ഞെടുപ്പുവേളയിൽ അത് അനുകൂലമായ വികാരമുണ്ടാക്കുകയും ചെയ്യാം. ഏതു സർക്കാർ ഭരിച്ചാലും ഉണ്ടാകാവുന്നതാണ് ഇത്തരം സംഭവങ്ങൾ എന്നതും സത്യം. പക്ഷേ, അക്കാലത്ത് നാടു ഭരിക്കുന്ന സർക്കാരിനു തലവേദനതന്നെയാണ്.
ഇവിടെ സംഭവം വല്ലാത്ത ഒരു വികാരം ഉണ്ടാക്കുന്നു. മർദനം നടന്ന കാലത്തൊന്നും കോണ്‍ഗ്രസ് നേതൃത്വം സുജിത്തിന് വേണ്ട പിന്തുണ കൊടുത്തില്ലെന്ന ആരോപണമാണ് അത്. ചൊവ്വന്നൂരിലെ കോണ്‍ഗ്രസ് നേതാവായ വർഗീസ് ചൊവ്വന്നൂർ കൊടുത്ത പിന്തുണ ഏറെ പ്രശംസിക്കപ്പെടുന്നുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനതിരേ ഈ സംഭവം തിരിക്കാനുള്ള നീക്കം നടക്കുന്നതുപോലെ വായിച്ചെടുക്കാം.
മുഖ്യമന്ത്രി പിണറായിയെ സഹായിക്കുകയാണു സതീശൻ ചെയ്യുന്നത് എന്നു പ്രചരിക്കപ്പെടുന്നുണ്ട്. സതീശൻ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയുണ്ടതും പിടിക്കാത്തവരുണ്ട്. കമ്യൂണിസ്റ്റുകാരുടെ കൂടെ ഒരു വിരുന്നിലും പങ്കെടുക്കില്ല എന്ന കെ. സുധാകരന്റെ നിലപാടാണ് ഇക്കൂട്ടർക്കു പഥ്യം. പൊതുവേദികളിൽ പരസ്പരം അങ്കം കുറിക്കുകയും സ്വകാര്യ വേദികളിൽ ഒന്നിച്ചാഘോഷിക്കുകയും ചെയ്യുന്നതിൽ അവർക്ക് അമർഷമുണ്ട്.
2005 സെപ്റ്റംബർ 27ന് ഫോർട്ട് പോലീസ് സ്റ്റേഷനിൽവച്ച് ഉദയകുമാർ എന്ന 26കാരൻ യുവാവിനെ ഉരുട്ടിക്കൊന്ന കേസിലെ പോലീസുകാരായ പ്രതികളെ 20 വർഷത്തിനുശേഷം ഹൈക്കോടതി കുറ്റവിമുക്തരാക്കി. സിബിഐ കോടതി വധശിക്ഷ വരെ വിധിച്ച കേസായിരുന്നു. ഓഗസ്റ്റ് 27നാണ് ഹൈക്കോടതി വിധി വന്നത്. ഉദയകുമാറിന്റെ അമ്മ മാത്രമല്ല, കേരളമാകെ ആ വിധികേട്ട് അന്പരന്നു.
എ.കെ. ആന്റണി മനസ് തുറക്കുമോ?
ആരൊക്കെ എന്തെല്ലാം പറഞ്ഞാലും എ.കെ. ആന്റണി വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സമകാലികർക്കെല്ലാം മാതൃകയാണെന്നു വളരെയേറെപ്പേർ വിശ്വസിക്കുന്ന മഹാനായ നേതാവാണ്. മൂന്നുവട്ടം കേരള മുഖ്യമന്ത്രിയായും ഒന്പതുവർഷം പ്രതിരോധ മന്ത്രിയായും പ്രവർത്തിച്ച അദ്ദേഹം പാർട്ടിയിലും സർക്കാരിലും വഹിച്ച പദവികൾ ഏറെ വലുതാണ്. മുഖ്യമന്ത്രി എന്ന നിലയിൽ കേരളത്തിൽ വിപ്ലവകരമായ പല തീരുമാനങ്ങളും അദ്ദേഹം കൈക്കൊണ്ടു. തൊഴിലില്ലായ്മ വേതനം, ചാരായനിരോധനം, ജില്ലാ കൗണ്‍സിൽ സ്ഥാപനം, വോട്ടിംഗ് പ്രായം പതിനെട്ടു വയസാക്കിയത്, സ്വാശ്രയ കോളജുകളുടെ സ്ഥാപനം തുടങ്ങിയവ അവയിൽ ചിലതാണ്.
ആന്റണിയെക്കുറിച്ചുള്ള വ്യത്യസ്തമായ ചിത്രവുമായി പുറത്തുവന്ന എസ്എൻഡിപിയുടെ മുൻ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ കെ. ഗോപിനാഥിന്റെ ആത്മകഥ ‘ഞാൻ, എന്റെ ജീവിതം’ അതുകൊണ്ടുതന്നെ ചർച്ചാ വിഷയമായി. 21 വർഷം ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഗോപിനാഥ്. 54 വർഷം പുതുപ്പള്ളി വില്ലേജ് സഹകരണ ബാങ്ക് പ്രസിഡന്റും. 1987ൽ കായംകുളത്തുനിന്ന് നിയമസഭയിലേക്കു മത്സരിച്ചു തോറ്റു. ആയ കാലത്ത് കരുണാകര പക്ഷക്കാരനായിരുന്നു ഗോപിനാഥ്. ആത്മകഥയിലെ ഒരു അധ്യായത്തിന്റെ ശീർഷകം തന്നെ ‘എ.കെ. ആന്റണിയുടെ ചതി’ എന്നാണ്.
ആന്റണി രാഷ്ട്രീയത്തെ അക്ഷരാർഥത്തിൽ അവസരങ്ങളുടെ കലയാക്കി. വിദ്യാർഥികാലം മുതൽ അങ്ങനെയായിരുന്നു. കെഎസ്യു തുടങ്ങുന്പോൾ ആന്റണി കോളജിൽ പോലുമില്ല. എന്നാൽ, അതിന്റെ സ്ഥാപക നേതാവായാണ് വിശേഷിക്കപ്പെടുന്നത്. 1957ൽ കെഎസ്യു തുടങ്ങുന്പോൾ ജോർജ് തരകൻ പ്രസിഡന്റും വയലാർ രവി എന്ന എം.കെ. രവീന്ദ്രൻ ജനറൽ സെക്രട്ടറിയും ആയിരുന്നു. ഈ യാഥാർഥ സ്ഥാപകരെ എല്ലാം തമസ്കരിച്ച് കെഎസ്യുവിന്റെ സ്ഥാപകനായി ആന്റണി വിരാജിക്കുന്നു. പാർട്ടിയുടെ നേതൃസ്ഥാനത്ത് പതിറ്റാണ്ടുകൾ, ഭരണതലത്തിൽ പല പദവികൾ. ഇതെല്ലാം തനിക്ക് വിധികല്പിതം ആണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഉമ്മൻ ചാണ്ടിയും ആര്യാടനുമെല്ലാം ഗ്രൂപ്പുകളിച്ച് കരുണാകരൻ ഒതുക്കപ്പെടുന്പോൾ തനിക്ക് ഗ്രൂപ്പില്ലെന്ന് ആന്റണി പ്രഖ്യാപിക്കും. എന്നാൽ പ്രഥമ സ്ഥാനത്തേക്ക് ആനയിക്കപ്പെടുകയും ചെയ്യും- ഗോപിനാഥ് ആരോപിച്ചു.
എല്ലാക്കാലത്തും ഭാഗ്യം കൊണ്ടു മാത്രം അധികാരത്തിൽ പിടിച്ചുനിന്ന ആളാണ് ആന്റണി. മറ്റാരെക്കുറിച്ചും ചിന്തിക്കാതെ അവരെക്കുറിച്ച് വ്യാകുലപ്പെടാതെ സ്വന്തം കാര്യം മാത്രം നോക്കി നടന്നതുകൊണ്ടാണ് ഇക്കാലമെല്ലാം അദ്ദേഹം രാഷ്ട്രീയത്തിൽ നിലനിന്നത്. ഭാഗ്യം എന്നും അദ്ദേഹത്തോടൊപ്പം ആയിരുന്നു. ഉറച്ച നിലപാടുകളോ ഒപ്പമുള്ളവരെ പ്രതിസന്ധിയിൽ സഹായിക്കണമെന്ന ചിന്തയോ അദ്ദേഹത്തെ അലട്ടിയിട്ടേയില്ല. സഹായിക്കേണ്ടിടത്ത് അർഹമായത് നിഷേധിക്കപ്പെടുന്പോൾ, താൻ കാരണം ഒരാൾ അകാരണമായി ക്രൂശിക്കപ്പെടുന്പോൾ, അതല്ല വസ്തുത എന്ന് പറയാൻ സന്നദ്ധനല്ലെങ്കിൽ പിന്നെ എന്തു പൊതുപ്രവർത്തനമാണ്?- ശിവഗിരിയിലെ പോലീസ് സംഭവത്തിൽ പ്രതിക്കൂട്ടിലാക്കപ്പെട്ട തന്നെ രക്ഷിക്കാൻ തയ്യാറാകാതിരുന്ന ആന്റണിയെക്കുറിച്ച് ഗോപിനാഥൻ ചോദിച്ചു.
കെ. കരുണാകരൻ എന്തെല്ലാമായിരുന്നോ അതൊന്നുമായിരുന്നില്ല ആന്റണി എന്നും അദ്ദേഹം പറയുന്നു. ഉമ്മൻ ചാണ്ടിയെക്കുറിച്ചും ആര്യാടനെക്കുറിച്ചും പക്ഷേ ഗോപിനാഥനു നല്ല അഭിപ്രായമാണ്. ഇതെല്ലാം കേൾക്കുന്ന ആന്റണി മനസു തുറക്കുമോ? കേരളം കൗതുകത്തോടെ കാത്തിരിക്കു