Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poison

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധ; രണ്ടുപേർ മരിച്ചു, ഹോട്ടൽ പോലീസ് പൂട്ടിച്ചു

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞത്ത് രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടർന്നെന്ന് സംശയം. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയ ഇവരുടെ കുടുംബം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. പിന്നാലെ അസ്വസ്ഥതകൾ അനുഭവപ്പെട്ട ഇവർ ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മരിച്ച രണ്ട് പേരും നിലവിൽ ആശുപത്രിയിലുള്ളയാളും മീൻമുട്ട കൊണ്ടുള്ള വിഭവം കഴിച്ചതായാണ് വിവരം. ഒപ്പമുണ്ടായിരുന്ന ഒരാൾ ചികിത്സയിൽ കഴിയുകയാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച ആറ് പേരിൽ നാല് പേർക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. സംഭവിത്തിന് പിന്നാലെ പോലീസും ആരോഗ്യവകുപ്പ് അധികൃതരും ചേർന്ന് ഹോട്ടൽ പൂട്ടിച്ചു.

ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. സജീന ഉൾപ്പെടെ നാല് പേരാണ് ചികിത്സയില്‍ കഴിയുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവിക്ക് മരണം സംഭവിച്ചത്.

National

പ്രണയ വിവാഹത്തിന് എതിർത്തു; മാതാപിതാക്കളെ വിഷം കുത്തിവച്ച് കൊന്ന് യുവതി

ഹൈദരാബാദ്: പ്രണയ വിവാഹത്തെ എതിർത്ത മാതാപിതാക്കളെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തെലങ്കാനയിലെ വികാരാബാദിലാണ് സംഭവം.

സംഭവത്തിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സായ നക്കല സുരേഖയെ പോലീസ് അറസ്റ്റ് ചെയ്തു. സുരേഖ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. സംഭവമറിഞ്ഞ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തു. ഇതേചൊല്ലി സുരേഖയും മാതാപിതാക്കളും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.

വിവാഹത്തിന് മാതാപിതാക്കൾ ഒരിക്കലും അനുവാദം നൽകില്ലെന്ന് മനസിലാക്കിയ സുരേഖ ഇവരെ കൊലപ്പെടുത്താൻ തീരുമാനിച്ചു. ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നും മോഷ്ടിച്ച മരുന്നുകൾ ഉയർന്ന അളവിൽ സുരേഖ മാതാപിതാക്കളിൽ കുത്തിവച്ചു.

കുഴഞ്ഞുവീണ ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിക്കുകയായിരുന്നു. വൈദ്യപരിശോധനയിൽ ഇരുവരുടെയും ശരീരത്തിൽ ഉയർന്ന അളവിൽ മരുന്ന് കുത്തിവച്ചതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു,

മരിച്ചവരുടെ ബന്ധുക്കളെയും അയൽവാസികളെയും പോലീസ് ചോദ്യം ചെയ്തു. തുടർന്ന് സുരേഖ കുറ്റം സമ്മതിക്കുകയായിരുന്നു. സുരേഖയ്ക്കെതിരെ ഇരട്ടക്കൊലപാതകത്തിന് പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പ്രതിയുടെ ഫോൺ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

National

കുടുംബ വഴക്ക്; നവജാത ശിശുവിനെ കൊന്ന് യുവതി ജീവനൊടുക്കി

ഹൈദരാബാദ്: തെലുങ്കാനയിൽ കുടുംബ വഴക്കിനെ തുടർന്ന് നവജാത ശിശുവിനെ വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം യുവതി ജീവനൊടുക്കി. ഹൈദരാബാദിലെ മീരപേട്ടിലാണ് സംഭവം.

11 മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകിയതിന് ശേഷം മാതാവ് സുഷ്മിത(27) ആണ് ജീവനൊടുക്കിയത്. ഭർത്താവ് യശ്വന്ത് റെഡ്ഡിയുമായി സുഷ്മിത വഴക്കുണ്ടാക്കുമായിരുന്നു. ഇതിനിടയാണ് സംഭവം.

സംഭവമറിഞ്ഞ് സുഷ്മിതയുടെ മാതാവ് ലളിതയും ജീവനൊടുക്കാൻ ശ്രമിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News

Up