Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V D Satheesan

'സ്വന്തം രക്തസാക്ഷിയുടെ പണത്തിലും കൈയിട്ടുവാരി'; പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് വി.ഡി. സതീശന്‍

തിരുവനന്തപുരം: പയ്യന്നൂരിലെ സിപിഎം നേതാക്കള്‍ സ്വന്തം രക്തസാക്ഷിയുടെ കുടുംബത്തിന് നല്‍കേണ്ട പണത്തില്‍പ്പോലും തട്ടിപ്പ് നടത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വി. കുഞ്ഞികൃ‌ഷ്ണന്‍ ഉന്നയിച്ച ഫണ്ട് തിരിമറി ആരോപണങ്ങളില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രക്തസാക്ഷി ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട്,  തെരഞ്ഞെടുപ്പ് ഫണ്ട് എന്നിവയില്‍ നിന്നായി ഒരു കോടിയിലേറെ രൂപ വെട്ടിച്ചെന്ന ആരോപണം ഗൗരവതരമാണ്. ഇതില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സിപിഎം കോടതിക്ക് മുകളിലല്ല, പാര്‍ട്ടിക്ക് സ്വന്തമായി കോടതിയുള്ളതിനാല്‍ പോലീസില്‍ പരാതി നല്‍കില്ലെന്ന സിപിഎം നിലപാടിനെയും അദ്ദേഹം പരിഹസിച്ചു.

നാട്ടിലെ നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും പാര്‍ട്ടി അന്വേഷണം നടത്തി കുറ്റക്കാരെ വെള്ളപൂശുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്‌മെന്‍റ് ഉള്‍പ്പെടെയുള്ള കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടും പയ്യന്നൂര്‍ എംഎൽഎ ടി.ഐ. മധുസൂദനനെതിരെ നടപടിയെടുക്കാത്തത് സിപിഎം സംസ്ഥാന നേതൃത്വം അഴിമതിക്ക് കൂട്ടുനില്‍ക്കുന്നതിന് തുല്യമാണെന്നും സതീശന്‍ ആരോപിച്ചു.

രക്തസാക്ഷികളോട് പോലും ആത്മാര്‍ത്ഥതയില്ലാത്ത സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് ഈ വിഷയം രാഷ്ട്രീയമായി ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സ്വർക്കൊള്ള കേസിലെ അന്വേഷണത്തിൽ മുരാരി ബാബുവിനും ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യമാണ് കിട്ടിയത്. ഇവർക്കെതിരെ ഒരു ഇടക്കാല കുറ്റപത്രം പോലും സമർപ്പിക്കാൻ കഴിയാത്ത വിധത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് വലിയ സമ്മർദമാണ് ചെലുത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

 

Kerala

ബിന്ദുവിന്‍റെ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍; ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് സതീശന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പകരം രണ്ട് മന്ത്രിമാരാണ് അവിടെ വന്ന് പ്രസംഗിച്ചതെന്ന് സതീശന്‍ വിമര്‍ശിച്ചു.

അത് അടച്ചിട്ട കെട്ടിടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതിന് കാരണം. പിന്നീട് ചാണ്ടി ഉമ്മന്‍ എംഎല്‍എ വന്ന് ബഹളം വച്ചതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

സര്‍ക്കാര്‍ തക്കസമയത്ത് ഇടപെട്ടില്ല. സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

ആരോഗ്യമേഖല ആകെ സ്തംഭിച്ച അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല. മെഡിക്കല്‍ കോളജുകള്‍ അടക്കമുള്ളിടത്ത് ശസ്ത്രക്രിയ ഉപകരണങ്ങള്‍ ഇല്ല. ആരോഗ്യമേഖലയിലെ അഴിമതികള്‍ തങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നും സതീശൻ പറഞ്ഞു.

Kerala

താൻ ക്യാപ്റ്റൻ ആണെങ്കിൽ ചെന്നിത്തല മേജറാണ്: സതീശൻ

തിരുവനന്തപുരം: തന്നെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നതിൽ രമേശ് ചെന്നിത്തലയുടെ പരിഭവം സംബന്ധിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.‌ തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്ന് സതീശൻ പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് വിജയം വ്യക്തികേന്ദ്രീകൃതമല്ല. അതിന് പിന്നില്‍ ടീം യുഡിഎഫ് ആണെന്നും സതീശന്‍ പ്രതികരിച്ചു.

താന്‍ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും തെരഞ്ഞെടുപ്പുകള്‍ ജയിച്ചിട്ടുണ്ട്. അന്ന് തന്നെയാരും ക്യാപ്റ്റന്‍ എന്ന് വിളിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.

Kerala

ഭാരതാംബ ചിത്രവിവാദം; ആദ്യം എന്തുകൊണ്ട് സര്‍ക്കാര്‍ ശക്തമായി പ്രതികരിച്ചില്ലെന്ന് സതീശന്‍

തിരുവനന്തപുരം: ഭാരതാംബ ചിത്രവിവാദത്തില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രാജ്ഭവനില്‍ ആദ്യം ചിത്രം വച്ചപ്പോള്‍ എന്തുകൊണ്ട് ശക്തമായി പ്രതികരിച്ചില്ലെന്ന് സതീശന്‍ ചോദിച്ചു.

കൃഷിമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ചിത്രം വച്ചപ്പോള്‍ ശക്തമായി നിലപാടെടുത്തില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കിയതിന് സര്‍ക്കാര്‍ അന്നേ ഗവര്‍ണറെ പ്രതിഷേധം അറിയിക്കണമായിരുന്നു.

അത് ചെയ്യാത്തതുകൊണ്ടാണ് ഇക്കാര്യം ആവര്‍ത്തിക്കുന്നത്. പ്രതിപക്ഷം ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിച്ചപ്പോള്‍ മാത്രമാണ് മുഖ്യമന്ത്രി മിണ്ടിയതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Latest News

Up