Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Teachers

എയ്ഡഡ് സ്കൂൾ ; 20,000 അധ്യാപകർക്ക് സ്ഥിരനിയമനം

തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട നിയമക്കുരുക്കിൽ നിയമനാംഗീകാരം തടയപ്പെട്ട എയ്ഡഡ് സ്കൂളുകളിലെ 20,000ത്തിലേറെയുള്ള അധ്യാപകർക്കു സ്ഥിരനിയമനം നൽകാൻ ഉത്തരവ്. ഭിന്നശേഷി സംവരണ നിയമന തസ്തികകൾ ഒഴിച്ചിട്ടു ബാക്കിയുള്ള നിയമനങ്ങൾക്ക് അംഗീകാരം നൽകാനാണ് നിയമസഭാ തെരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള സർക്കാർ തീരുമാനം.

എൻഎസ്എസ് മാനേജ്മെന്‍റിന് അനുകൂലമായ സുപ്രീംകോടതി വിധി ഇതര മാനേജ്മെന്‍റുകൾക്ക് കീഴിലുള്ള നിയമനങ്ങൾക്കുകൂടി ബാധകമാക്കാൻ തീരുമാനിച്ചാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

20,000ത്തിലേറെ അധ്യാപകരുടെ നിയമനാംഗീകാരം വർഷങ്ങളായി തടഞ്ഞുവച്ച വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിക്കെതിരേ വിവിധ ക്രൈസ്തവ സഭകളും മതമേലധ്യക്ഷന്മാരും രംഗത്തുവന്നതോടെയാണ് സർക്കാർ നടപടി. വിധി ഇതര മാനേജ്മെന്‍റുകൾക്ക് കൂടി ബാധകമാക്കാനായി സർക്കാർ സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി സമർപ്പിച്ചിരുന്നു. കേസ് ഏപ്രിൽ 14ലേക്ക് മാറ്റിയിരുന്നു.

കേസിലെ അന്തിമ വിധിക്ക് വിധേയമായി ഇതര മാനേജ്മെൻറുകൾക്ക് കീഴിലെ നിയമനങ്ങൾക്കും അംഗീകാരം നൽകാനാണ് തീരുമാനമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്തെ കോർപറേറ്റ് മാനേജ്മെന്‍റുകളുടെ കീഴിലുള്ള 893 സ്കൂളുകളിലേയും 1171 സിംഗിൾ മാനേജ്മെന്‍റ് സ്കൂളുകളും അടക്കം 2064 സ്കൂളുകളിലെ അധ്യാപകർക്കാണ് നിയമനാംഗീകാരം.

നിയമന തീയതി മുതൽ എല്ലാ ആനുകൂല്യങ്ങളും സർക്കാർ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. നിയമനാംഗീകാര പ്രൊപ്പോസലുകൾ മാർച്ച് നാലിനകം വിദ്യാഭ്യാസ ഓഫീസർമാർ പരിശോധിച്ചു തീർപ്പാക്കണം. ഇതിൽ തീർപ്പാകാത്തവ വിദ്യാഭ്യാസ ഉപഡയറക്ടർ അദാലത്ത് നടത്തി മാർച്ച് 12നകം തീർപ്പാക്കണം. തുടർന്നും അവശേഷിക്കുന്നവ പൊതുവിദ്യാഭ്യാസ ഡയറക്ടർ അദാലത്ത് നടത്തി ഒരാഴ്ചയ്ക്കകം തീർക്കണം.
ഇതിനുശേഷവും തീർപ്പുകൽപ്പിക്കാത്തവ പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്യുകയും ഒരാഴ്ചക്കകം തീർപ്പാക്കുകയും ചെയ്യണം. നടപടികളുടെ പുരോഗതി റിപ്പോർട്ട് ആഴ്ചയിൽ ഒരു തവണ പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനെ അറിയിക്കണം. ഇതിനായുള്ള മാർഗനിർദേശങ്ങൾ ഡയറക്ടർ പുറപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു.

എൻഎസ്എസ് മാനേജ്മെന്‍റിന് അനുകൂലമായി ലഭിച്ച വിധി അവർക്ക് മാത്രം ബാധകമെന്നും മറ്റുള്ളവർക്കു നടപ്പാക്കാനാകില്ലെന്നും സർക്കാർ നേരത്തെ നിയമോപദേശം വാങ്ങിയിരുന്നു. ഈ വാദം ഉയർത്തിയാണ് ഒരു വർഷത്തോളമായി ആവശ്യം സർക്കാർ നിരാകരിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടിക്കെതിരെ സമരവും വിമർശനവും കടുത്തതോടെയാണ് വിധി മറ്റുള്ളവർക്ക് കൂടി ബാധകമാക്കാൻ തീരുമാനിച്ചത്.

സുപ്രീംകോടതിയിലുള്ള ഹർജിയുടെ ഫലത്തിന് വിധേയമായി, ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിത തസ്തികകൾ മാറ്റിവച്ചിട്ടുള്ള മറ്റ് മാനേജ്മെന്‍റുകളുടെ കീഴിലുള്ള സ്കൂളുകളിലും താത്കാലിക ജോലി ചെയ്യുന്ന അധ്യാപകരെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാരിന് ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയുമെന്ന് സീനിയർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി വിശദീകരിച്ചു.

ഭിന്നശേഷി നിയമന പ്രശ്നം കാരണം താത്കാലിക നിയമനാംഗീകാരത്തിലും ദിവസവേതനത്തിലുമായി തുടരുന്ന ഇരുപതിനായിരത്തിലേറെ അധ്യാപകർക്കാണ് ഇതുവഴി സ്ഥിരം നിയമനത്തിന് വഴിയൊരുങ്ങുന്നത്.

Kerala

ഭിന്നശേഷി നിയമനം; അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മാർ ക്ലീമിസ് ബാവ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കു പോകും മുമ്പ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. കേരള എയ്ഡഡ് സ്‌കൂള്‍ അധ്യാപക-മാനേജ്‌മെന്‍റ് പ്രതിനിധികളുടെ സംയുക്ത സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു സമൂഹമാണ് ഭരണസിരാകേന്ദ്രത്തിനു മുന്നില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഒരുമിച്ചു കൂടിയിരിക്കുകയാണ്. അവകാശങ്ങളും ആനുകൂല്യങ്ങളും വളരെയേറെ പ്രഖ്യാപിക്കുന്ന ദിനങ്ങളുടെ മധ്യേയാണ് നാം ഇപ്പോള്‍ കടന്നു പോകുന്നത്.

എല്ലാ ദിവസവും ക്ലാസുകളിലെത്തി പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആധ്യാപകരോട് കാണിക്കുന്ന ക്രൂരമായ ഈ സമീപനത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി ഒരു പരിഹാരം കണ്ടെത്തണം. ഇത് ഒരു അവകാശ പ്രക്ഷോഭം എന്നതിനപ്പുറത്ത് നീതിക്കു വേണ്ടിയുള്ള പ്രക്ഷോഭമാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷി സംവരണ വിഷയത്തില്‍ സര്‍ക്കാര്‍ വിവേചനം അവസാനിപ്പിക്കുക, 2022 മുതലുള്ള അധിക തസ്തികകളിലെ നിയമനങ്ങള്‍ അംഗീകരിക്കുക, കെ-ടെറ്റ് ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള എയ്ഡഡ് സ്‌കൂള്‍ അധ്യാപക-മാനേജ്‌മെന്‍റ് പ്രതിനിധികളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിൽ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചത്.

ശനിയാഴ്ച രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്തു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൊല്ലം ബിഷപ് പോള്‍ ആന്‍റണി മുല്ലശേരി, പാറശാല രൂപതാധ്യക്ഷന്‍ ബിഷപ് തോമസ് മാര്‍ യൗസേബിയോസ്, എംഎസ്‌സി സ്‌കൂള്‍സ് കറസ്‌പോണ്ടന്‍റ് മോണ്‍.ഡോ. വര്‍ക്കി ആറ്റുപുറത്ത് കോറെപ്പിസ്‌കോപ്പ, ശിവഗിരി മഠം സ്‌കൂള്‍ കോര്‍പറേറ്റ് മാനേജര്‍ വിശാലനന്ദ സ്വാമികള്‍, എംഇഎസ് സ്‌കൂള്‍ മാനേജ്‌മെന്‍റ് പ്രതിനിധി കെ.എ.ഹാഷിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Kerala

കെ -ടെറ്റ്: അധ്യാപകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുവെന്ന് കെപിഎസ്ടിഎ

പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.

പാലക്കാട്: പുതുവർഷത്തിൽ കേരളസർക്കാർ പുറത്തിറക്കിയ അധ്യാപകരുടെ പ്രമോഷൻ സംബന്ധിച്ച ഉത്തരവ് കേരളത്തിലെ അധ്യാപകരുടെ ജീവിതംതന്നെ ഇല്ലാതാക്കുമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.    

 സുപ്രീംകോടതിവിധിയുടെ മറപിടിച്ച് കേരളത്തിലെ ഇടതുസർക്കാർ  അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കി അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന മനുഷ്യത്വരഹിതവും നിയമവിരുദ്ധവുമായ ഉത്തരവാണു പുറപ്പെടുവിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് അധ്യാപകരുടെ ജോലി ഇല്ലാതാക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ അപ്പീൽ നൽകാൻ കേരള സർക്കാർ ഇതുവരെ തയാറായിട്ടില്ല.

കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കുവേണ്ടി ദിവസങ്ങൾക്കകം അപ്പീൽ നൽകുകയും സിറ്റിംഗിനു ലക്ഷങ്ങൾ വിലയുള്ള അഭിഭാഷകരെ നിയമിക്കുകയും ചെയ്യുന്ന സർക്കാരാണു പതിനായിരക്കണക്കിന് അധ്യാപകരുടെ ജീവിതംതന്നെ ഇരുട്ടിലാക്കുന്ന ഉത്തരവിനെതിരേ മാസങ്ങൾ കഴിഞ്ഞിട്ടും അപ്പീൽപോലും സമർപ്പിക്കാതെ, അധ്യാപകരുടെ ആകെയുള്ള പ്രമോഷനായ ഹെഡ്മാസ്റ്റർതസ്തിക പോലും നിഷേധിച്ച് ഉത്തരവിറക്കിയത്. 

കോടതി ഉത്തരവുകളെ തെറ്റായി വ്യാഖ്യാനിച്ച് അധ്യാപകദ്രോഹ നടപടികൾമാത്രം നടത്തിവരുന്ന ഇടതുസർക്കാർ ഇനിയെങ്കിലും അധ്യാപകരുടെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ്, ക്രിമിനലുകളോടു കാണിക്കുന്ന നീതിയെങ്കിലും അധ്യാപകരോടു കാണിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.  കരിനിയമത്തിനെതിരേ സമരരംഗത്തിറങ്ങുമെന്നും നീതിപീഠത്തെ സമീപിക്കുമെന്നും കമ്മിറ്റി അറിയിച്ചു.പ്രസിഡന്‍റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനി വട്ടപ്പാറ, ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ, ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി.എസ്. ഗിരീഷ് കുമാർ, സാജു ജോർജ്, ജി.കെ. ഗിരീഷ്, എം.കെ. അരുണ, ജോൺ ബോസ്കോ, പി.എസ്. മനോജ്, പി. വിനോദ് കുമാർ, പി.എം. നാസർ, പി.പി. ഹരിലാൽ, പി.എം. ശ്രീജിത്ത്, സി.വി. സന്ധ്യ, ടി. ആബിദ്, ആർ. തനൂജ എന്നിവർ പ്രസംഗിച്ചു.

District News

അധ്യാപകരെ ആദരിച്ചു

പാലാ: പാലക്കാട് നടന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തില്‍ ഗണിതശാസ്ത്രം ടീച്ചിംഗ് എയ്ഡ് യുപി വിഭാഗം മത്സരത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കെ.വി. ജോസഫ്, ഹൈസ്‌കൂള്‍ വിഭാഗം ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ മനു കെ. ജോസ് എന്നീ അധ്യാപകരെ രാമപുരം ഉപജില്ലാ കലോത്സവ ഉദ്ഘാടന വേദിയില്‍ ആദരിച്ചു.


രാമപുരം ഉപജില്ലയില്‍പ്പെട്ട വാകക്കാട് സെന്‍റ് അല്‍ഫോന്‍സ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകരാണ് ഇരുവരും. തുടര്‍ച്ചയായി നാലാം വർഷമാണ് കെ.വി. ജോസഫ് സംസ്ഥാനതലത്തില്‍ സമ്മാനാര്‍ഹനാകുന്നത്.


2016 മുതല്‍ തുടര്‍ച്ചയായി പത്താം തവണയാണ് മനു കെ. ജോസ് ശാസ്‌ത്രോത്സവത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കുന്നത്.വെളിയന്നൂര്‍ വന്ദേമാതരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍. നമ്പൂതിരിപ്പാട്, സ്‌കൂള്‍ മാനേജര്‍ രാജേഷ് മറ്റപ്പിള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ രാമപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോളിമോള്‍ ഐസക് ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു.

Latest News

Up