Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attempt

Kottayam

സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമം; യുവാക്കള്‍ പിടിയില്‍

പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. കാട്ടാക്കട വട്ടപ്പറമ്പ് കല്ലുവിള പുത്തന്‍ വീട്ടില്‍ എ. രാജീവ് (21), കടകംപള്ളി വെട്ടുകാട് ഓള്‍ സെയിന്‍റ്സ് കോളജിനു സമീപം ഏനാത്തി വിളാകം വീട്ടില്‍ സുനീര്‍ (21) എന്നിവരാണ് പിടിയിലായത്.

മാസം ആറിന് രാത്രി 7.30 നായിരുന്നു സംഭവം. അണ്ടൂര്‍ക്കോണം പോത്തന്‍കോട് എടത്തറ അരിയോട്ടുകോണം ലത ഭവനില്‍ ദിവാകരന്‍റെ മകന്‍ അനില്‍കുമാര്‍ (54) ആണ് ആക്രമിക്കപ്പെട്ടത്. സംഭവദിവസം രാജീവ് ഉള്‍പ്പെട്ട മൂന്നംഗസംഘം മെഡിക്കല്‍കോളജ് കാമ്പസിനുള്ളില്‍ കയറിയതിനെ സുരക്ഷാ ജീവനക്കാരനായ അനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വിരോധത്തിലാണ് പ്രതികള്‍ ചേര്‍ന്ന് അനില്‍കുമാറിനെ ക്രൂരമായി മർദിച്ചത്. പ്രതികള്‍ അസഭ്യം പറയുകയും അനില്‍കുമാറിന്‍റെ നെഞ്ചിലിടിക്കുകയും പിടിച്ചു തള്ളുകയുമായിരുന്നു.\

പ്രതികളിലൊരാള്‍ ഇടിച്ചതിനെത്തുടര്‍ന്ന് അനില്‍കുമാറിന്‍റെ മൂക്കില്‍നിന്നു രക്തം വരികയും എല്ലിനു പൊട്ടലുണ്ടാകുകയും ചെയ്തു. അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലപാതകശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനുമാണു പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അനില്‍കുമാര്‍ നല്‍കിയ പരാതിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നു മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു.

Kerala

അരുവിക്കരയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റതിന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുഡിഎഫ് സ്ഥാനാർഥി മരിച്ചു. ചെറിയകോണി സ്വദേശി വിജയകുമാരൻ നായർ (59)ആണ് മരിച്ചത്.

തെരഞ്ഞെടുപ്പിൽ അരുവിക്കര ഗ്രാമപഞ്ചായത്തിലെ മണമ്പൂർ വാർഡിലാണ് വിജയകുമാരൻ നായർ മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്ന ശനിയാഴ്ച ഉച്ചയോടെ മരത്തിൽ തൂങ്ങിമരിക്കാൻ ശ്രമിച്ചിരുന്നു. ഇത് മകൻ കണ്ടതോടെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മണമ്പൂരിൽ വിജയിച്ചത് ബിജെപി സ്ഥാനാർഥിയാണ്. വിജയകുമാരൻ നായർ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. തെരഞ്ഞെടുപ്പിൽ തോറ്റതിൽ മനോവിഷമം ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു.

National

വീണ്ടും സ്ത്രീധനപീഡനം; യുവതിയെ ഭർത്താവ് തീകൊളുത്തി

ലക്നോ: ഉത്തർപ്രദേശിൽ സ്ത്രീധനം ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. അമ്രോഹ ജില്ലയിലെ നാരംഗ്പൂർ ഗ്രാമത്തിലാണ് സംഭവം.

നഴ്സായ പരുൾ(32) എന്ന യുവതിക്ക് നേരെയാണ് ക്രൂരതയുണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ പരുളിനെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോൺസ്റ്റബിളായ ദേവേന്ദ്ര എന്നയാളാണ് ഭാര്യയെ തീകൊളുത്തിയത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും നാളുകളായി പരുളിനെ പീഡിപ്പിച്ചു വരികയായിരുന്നു.

പരുളിന്‍റെ സഹോദരൻ പരാതിയിൽ ഭർത്താവ് ദേവേന്ദ്ര, അമ്മ, സോനു, ഗജേഷ്, ജിതേന്ദ്ര, സന്തോഷ് എന്നീ നാല് ബന്ധുക്കൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

പ്രതികൾക്കെതിരെ ഗാർഹിക പീഡനം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇവർ ഒളിവിലാണ്.

അയൽവാസികൾ അറിയിച്ചതിനെ തുടർന്നാണ് താൻ പരുളിന്‍റെ ഭർതൃഗൃഹത്തിലെത്തിയതെന്ന് അമ്മ പറഞ്ഞു. ഇവരാണ് മകളെ ആശുപത്രിയിലെത്തിച്ചത്. 13 വർഷങ്ങൾ മുമ്പാണ് പരുളിന്‍റെയും ദേവേന്ദ്രയുടെയും വിവാഹം നടന്നത്. ദമ്പതികൾക്ക് ഇരട്ട കുട്ടികളുണ്ട്.

Latest News

Up