പേരൂര്‍ക്കട: തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ സുരക്ഷാജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ മെഡിക്കല്‍കോളജ് പോലീസ് പിടികൂടി. കാട്ടാക്കട വട്ടപ്പറമ്പ് കല്ലുവിള പുത്തന്‍ വീട്ടില്‍ എ. രാജീവ് (21), കടകംപള്ളി വെട്ടുകാട് ഓള് സെയിന്റ്സ് കോളജിനു സമീപം ഏനാത്തി വിളാകം വീട്ടില്‍ സുനീര്‍ (21) എന്നിവരാണ് പിടിയിലായത്.
മാസം ആറിന് രാത്രി 7.30 നായിരുന്നു സംഭവം. അണ്ടൂര്‍ക്കോണം പോത്തന്‍കോട് എടത്തറ അരിയോട്ടുകോണം ലത ഭവനില്‍ ദിവാകരന്റെ മകന് അനില്‍കുമാര്‍ (54) ആണ് ആക്രമിക്കപ്പെട്ടത്. സംഭവദിവസം രാജീവ് ഉള്‍പ്പെട്ട മൂന്നംഗസംഘം മെഡിക്കല്‍കോളജ് കാമ്പസിനുള്ളില്‍ കയറിയതിനെ സുരക്ഷാ ജീവനക്കാരനായ അനില്‍കുമാര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് പ്രതികള്‍ ചേര്‍ന്ന് അനില്‍കുമാറിനെ ക്രൂരമായി മർദിച്ചത്. പ്രതികള്‍ അസഭ്യം പറയുകയും അനില്‍കുമാറിന്റെ നെഞ്ചിലിടിക്കുകയും പിടിച്ചു തള്ളുകയുമായിരുന്നു.\
പ്രതികളിലൊരാള്‍ ഇടിച്ചതിനെത്തുടര്‍ന്ന് അനില്‍കുമാറിന്റെ മൂക്കില്‍നിന്നു രക്തം വരികയും എല്ലിനു പൊട്ടലുണ്ടാകുകയും ചെയ്തു. അനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനുമാണു പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. അനില്‍കുമാര്‍ നല്കിയ പരാതിയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാള്‍കൂടി പിടിയിലാകാനുണ്ടെന്നു മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു.
Tags : nattu vishesham Attempt kill security guar