Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bible

Europe

ഡബ്ലിനിൽ അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച

ഡബ്ലിൻ: പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിൽ ഫാ. സേവ്യർ ഖാൻ വട്ടായിൽ ആരംഭിച്ച അഭിഷേകാഗ്നി വചന ശുശ്രൂഷ ഡബ്ലിനിൽ സംഘടിപ്പിക്കുന്നു. ഡബ്ലിൻ ബ്യൂമൗണ്ടിലുള്ള ബ്ലെസ്ഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെയാണ് കൺവൻഷൻ നടക്കുക.

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ, പ്രത്യേകിച്ച് യുകെ ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെ മലയാളി വിശ്വാസികൾക്കായി നടത്തിവരുന്ന അഭിഷേകാഗ്നി ശുശ്രൂഷയുടെ ഭാഗമായാണ് ഡബ്ലിനിലെ ഈ ആത്മീയ സംഗമം.

അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് പരിപാടി ഒരുക്കുന്നത്. അയർലൻഡിലെയും യുകെയിലെയും എഎഫ്സിഎം ശുശ്രൂഷകരും കേരളത്തിൽ നിന്നുള്ള വൈദികരും ചേർന്നാണ് ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നത്. ശുശ്രൂഷ മലയാളത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വചന ശുശ്രൂഷ, സ്തുതി - ആരാധന എന്നിവ ഉൾപ്പെടുന്ന കൺവൻഷനിൽ വിശുദ്ധ കുമ്പസാരത്തിനും അവസരം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

അനേകരുടെ ജീവിതത്തിൽ വിശ്വാസ വളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും വഴിയൊരുക്കിയ ഈ ശുശ്രൂഷ, കുടുംബങ്ങളെ ആത്മീയമായി ശക്തിപ്പെടുത്തുകയും വിശ്വാസത്തിൽ നിന്ന് അകന്നു പോകുന്ന സമൂഹങ്ങളെ വീണ്ടും ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

തിന്മ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ തിരുസഭയെ ശക്തിപ്പെടുത്തുകയും വിശ്വാസ സമൂഹത്തെ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിച്ച് ക്രൈസ്തവ സാക്ഷ്യം നൽകാൻ സജ്ജരാക്കുകയും ചെയ്യുന്നതാണ് അഭിഷേകാഗ്നി കൺവെൻഷന്‍റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

എഎഫ്സിഎം അയർലൻഡ് ഏവരെയും ഈ ആത്മീയ സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

District News

ബൈബിളിലെ മുഴുവന്‍ പുസ്തകങ്ങളുടെയും പേരുകള്‍ മൂന്നുവയസുകാരന് ഹൃദിസ്ഥം

പന്തളം: വേദപുസ്തകത്തിലെ മുഴുവന്‍ പുസ്തകങ്ങളുടെയും പേരുകള്‍ ആദം തോമസ് നിതിന്‍ എന്ന മൂന്നു വയസുകാരന്‍റെ അധരത്തില്‍ നിന്നു മുത്തു പോലെ പൊഴിയുമ്പോള്‍ അത്ഭുതത്തോടൊപ്പം ദിവ്യ അനുഭൂതിയാണ് കേള്‍വിക്കാര്‍ അനുഭവിക്കുന്നത്. കേവലം ഒരു മിനിറ്റ് ഒരു സെക്കന്‍ഡ് കൊണ്ട് ബൈബിളിലെ 73 പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ത്താതെ ഉച്ചരിച്ചപ്പോള്‍ ആദം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കുകയായിരുന്നു.

കുളനടയില്‍ കൈപ്പുഴ നോര്‍ത്ത് പള്ളിവാതുക്കല്‍ ഹൗസില്‍ നിതിന്‍ പി. തോമസിന്‍റെയും ജിത്തു തെരേസ ജോര്‍ജിന്‍റെയും മകനാണ് ആദം. അമ്മ ജിത്തു സ്‌നേഹത്തോടും ക്ഷമയോടും കൂടി നല്‍കിയ പരിശീലനമാണ് ഈ കൊച്ചു മിടുക്കനെ ഇന്ത്യ ബുക്ക് റിക്കാര്‍ഡ്‌സില്‍ എത്തിച്ചത്. വേദപുസ്തകത്തിലെ സങ്കീര്‍ത്തനങ്ങള്‍ ആദം വ്യക്തതയോടു കൂടി കാണാതെ പറയുമ്പോള്‍ ആരും മിഴിച്ചിരുന്നു പോകും. കുട്ടിക്കാലം മുതലേ എന്ത് കേട്ടാലും ഒറ്റയടിക്ക് ഹൃദിസ്ഥമാക്കുന്ന കുട്ടിയുടെ കഴിവിനെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു.

ആദത്തിന്‍റെ പിതാവ് നിതിന്‍ തോമസ് നല്‍കിയ പിന്തുണയാണ് കുട്ടിയെ ഇന്ത്യ ബുക്ക് റെക്കോര്‍ഡ്‌സിലേക്ക് പങ്കെടുപ്പിക്കാനുള്ള പ്രചോദനം. ഈ അപൂര്‍വ നേട്ടം കേവലം ഒരു റെക്കോര്‍ഡ് മാത്രമല്ല ഓരോ കുട്ടിയിലും ഉറങ്ങിക്കിടക്കുന്ന കഴിവുകളുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണന്ന് അമ്മ ജിത്തു പറയുന്നു.
പിതാവ് നിതിന്‍ ഖത്തറില്‍ മെക്കാനിക്കല്‍ എന്‍ജിനിയറാണ്. അമ്മ ജിത്തു ദുബായില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുമാണ്.

District News

അതിരൂപത ബൈബിള്‍ കലോത്സവം: ചങ്ങനാശേരി ഫൊറോനയ്ക്ക് ഓവറോള്‍

ചങ്ങനാശേരി: അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്‍റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ബൈബിള്‍ കലോത്സവം സമാപിച്ചു.ചങ്ങനാശേരി ഫൊറോന ഒന്നാം സ്ഥാനവും തൃക്കൊടിത്താനം ഫൊറോന രണ്ടാം സ്ഥാനവും തുരുത്തി ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തെക്കന്‍ മേഖലയില്‍ തിരുവനന്തപുരം ഫൊറോന ജേതാക്കളായി. ചാമ്പ്യന്‍ സ്‌കൂള്‍ പട്ടം 200 കുട്ടികള്‍ക്ക് മുകളിലുള്ള വിഭാഗത്തില്‍ ചെത്തിപ്പുഴ ഡോണ്‍ ബോസ്‌കോ സണ്‍ഡേ സ്‌കൂളും 200 കുട്ടികളില്‍ താഴെയുള്ള വിഭാഗത്തില്‍ അറുനൂറ്റമ്പാടം തിരുഹൃദയ സണ്‍ഡേസ്‌കൂളും കരസ്ഥമാക്കി.

ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ സമാപനസന്ദേശം നല്‍കി. ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ബോബി തോമസ് വടാശേരില്‍, കണ്‍വീനര്‍ സിജോ ആന്‍റണി, സിസ്റ്റര്‍ സാരൂപ്യ എസ് ഡി, ബേര്‍ണി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest News

Up