Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Community

സമുദായബോധം ഉണ്ടാകണം; ഒപ്പം വർഗീയത ഉണ്ടാകരുത്

ക്രൈസ്തവർ രാജ‍്യത്ത് ഓരോ വർഷവും പിന്നാക്കം പൊയ്ക്കൊണ്ടിരിക്കുകയാണെന്ന് സിബിസിഐ പ്രസിഡന്‍റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ദീപികയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2.7 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 2.3 ശതമാനമായി ചുരുങ്ങി. കത്തോലിക്കരാകട്ടെ 1.67 ശതമാനം മാത്രമാണ്. ഭാരത ക്രൈസ്തവരുടെ മുഴുവൻ വികാര-വിചാരങ്ങൾ ബന്ധപ്പെട്ട സ്ഥാനങ്ങളിൽ അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഏറ്റെടുത്തു നിർവഹിക്കുന്നുണ്ടെന്നും മാർ ആൻഡ്രൂസ് താഴത്ത് വ‍്യക്തമാക്കി. അഭിമുഖത്തിന്‍റെ അവസാന ഭാഗം:

◄► കേരളത്തിലും ക്രൈസ്തവരുടെ എണ്ണം കുറയുകയാണോ?

കേരളത്തിലേത് ഗുരുതരമായ അവസ്ഥയാണ്. എണ്ണം കുറയുന്നു എന്നു മാത്രമല്ല, വിദേശ കുടിയേറ്റം ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ക്രൈസ്തവരെയാണ്. വീടുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നു. ഒരുപാടുപേർക്ക് വിവാഹം നടക്കുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ എത്തിയാൽ പിന്നെ എങ്ങനെയെങ്കിലും പുറത്തേക്കു പോകണമെന്ന ചിന്തയായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന കാര്യം ചിന്തിക്കണം. കേരളത്തിൽ ഇതു കൂടുതലാണ്. ഇങ്ങനെയൊരു സാഹചര്യം എന്തുകൊണ്ട് എന്ന ചോദ്യത്തിന്, ഇവിടത്തെ രാഷ്‌ട്രീയ സ്ഥിതിക്കും പങ്കുണ്ടെന്നു കാണാം. സുരക്ഷിതത്വക്കുറവ് ഒരു ഘടകമാണ്. ജോലിസാധ്യതകളും വളരാനുള്ള സാധ്യതകളും കുറയുന്നു. മറ്റുള്ളിടത്തേക്കുള്ള ആകർഷണം കൂടുന്നു.

നമുക്ക് നമ്മുടെ മക്കളെ ഇവിടെ നിർത്താനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കണം. അതാണ് ഈ അടുത്തകാലത്ത് പൊളിറ്റിക്കലായി നമ്മൾ പറഞ്ഞത്. അടുത്തിടെ നടന്ന ഒരു സർവേയിൽനിന്നു കിട്ടിയ അറിവനുസരിച്ച് ക്രൈസ്തവർക്കിടയിൽ ശരാശരി 1.5 ശതമാനത്തിനാണ് സർക്കാർ ജോലിയുള്ളത്.

കേരളത്തിലെ സാഹചര്യമല്ല മറ്റു സംസ്ഥാനങ്ങളിൽ. അവിടെ ക്രൈസ്തവരെ അവഗണിക്കുന്നത് ഭൂരിപക്ഷമാണെങ്കിൽ കേരളത്തിൽ എൽഡിഎഫ്, യുഡിഎഫ് സർക്കാരുകളാണ് അവഗണിക്കുന്നത്. ചില മതങ്ങളിൽ എല്ലാവർക്കും സംവരണാനുകൂല്യങ്ങളുണ്ട്. എന്നാൽ, ക്രൈസ്തവർക്കില്ല. ഇത്തരം വിവേചനവും അവഗണനയും എന്തുകൊണ്ടാണ്?

◄► ക്രൈസ്തവരിൽ സമുദായബോധം കുറയുന്നു എന്ന സാഹചര‍്യമുണ്ടോ?

തീർച്ചയായും ക്രൈസ്തവരിൽ സമുദായബോധം കുറഞ്ഞു. ക്രൈസ്തവർ വർഗീയതയോടെ ചിന്തിച്ചില്ല. ഏറ്റവും കുറച്ചു വർഗീയചിന്തയുള്ളത് ക്രൈസ്തവർക്കാണ്. പക്ഷേ, മറ്റു മതങ്ങളിൽ വർഗീയത കൂടി വരുന്നതായാണ് അനുഭവം. ഇപ്പോൾ നമ്മൾ പറയുന്നത് സമുദായബോധം ഉണ്ടാകണം, ഒപ്പം വർഗീയത ഉണ്ടാകാൻ പാടില്ല എന്നാണ്.

◄► ക്രൈസ്തവരിലും വർഗീയത സൃഷ്ടിക്കാൻ ചില സംഘടനകൾ ശ്രമിക്കുന്നുണ്ടോ?

ചില സംഘടനകളെക്കുറിച്ച് എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള സംഘടനകൾക്ക് ഹിന്ദു തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്നാണ് എന്‍റെ നിരീക്ഷണം. ഓരോ വർഷം കഴിയുന്തോറും കേരളത്തിലടക്കം സംഘടിതമായിട്ടുള്ള തീവ്രവാദ ഗ്രൂപ്പുകൾ സജീവമാകുകയാണ്. ജമാ അത്തെ ഇസ്‌ലാമി ഒരു ഭാഗത്ത്, ആർഎസ്എസ് വേറൊരു ഭാഗത്ത്. ക്രിസ്ത്യാനികളുടെ ഇടയിലും തീവ്രവാദ ഗ്രൂപ്പുകളുണ്ട്. മറ്റുചിലർ അവരെ പ്രോത്സാഹിപ്പിക്കുന്നു. വർഗീയത വളർത്തുന്നതിൽ ചില രാഷ്‌ട്രീയക്കാർക്കും പങ്കുണ്ട്.

ക്രൈസ്തവർ ഇപ്പോൾ നേരിടുന്ന മൂന്നു കാര്യങ്ങളുണ്ട്. ഒന്ന്, ക്രൈസ്തവർ ലോകത്ത് എല്ലായിടത്തും, നൈജീരിയയിലടക്കം മതപീഡനങ്ങൾ ഏറ്റുവാങ്ങുന്നു. അത് ആദിമസഭ മുതൽ ഉണ്ടായിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ നടക്കുന്നത് മതപീഡനങ്ങളാണ്. എന്നാൽ, മറ്റൊരു ട്രെൻഡുണ്ട്; ഉന്മൂലനം ചെയ്യുക, നശിപ്പിക്കുക എന്നതൊക്കെയാണത്. അതിന്‍റെ ചിന്തയാണ് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നത്. അതനുസരിച്ച് തങ്ങൾ മാത്രമേ ഇവിടെ ജീവിക്കാൻപാടുള്ളൂ എന്നൊരു ചിന്ത പടർത്തുന്നു; ഇന്ത്യ ഞങ്ങളുടേതാണ് എന്നു ചിലർ പറയുന്നതുപോലെ.

മൂന്നാമത്തേത്, സഭയിലെ നിസാരമായ അഭിപ്രായവ‍്യത‍്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുക എന്നതാണ്. സീറോമലബാർ സഭയിലെ ആരാധനക്രമ വഴക്കിലടക്കം ചിലരുടെ കുത്സിതമായ ഇടപെടലുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതികളിൽ ചിലത് സീറോമലബാർ സഭയിൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. കാരണം, ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നത്രേ.

◄► ഇത്തരം നീക്കങ്ങളെ തിരിച്ചറിയുന്നതിനും നേരിടുന്നതിനും സഭയ്ക്കു
പദ്ധതികളുണ്ടാകേണ്ടേ‍?

ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് സമുദായ ശക്തീകരണ വർഷം പ്രഖ‍്യാപിച്ചിരിക്കുന്നത്. രാഷ്‌ട്രീയത്തിലടക്കം സമുദായാംഗങ്ങൾ ഉണ്ടാകണം. ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും ആളുകൾ കുറയുന്നതിന്‍റെ പ്രത‍്യാഘാതം സഭ നേരിടുന്നുണ്ട്. അതിനു മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിൽ നിരവധി സഭാംഗങ്ങൾ വിജയിച്ചിട്ടുണ്ട്. വിവിധ രൂപതകളിൽ അവർക്കൊക്കെ സ്വീകരണവും ഒരുക്കുന്നുണ്ട്. കത്തോലിക്കരുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസ് കരുത്താർജിക്കണം. അല്മായ നേതാക്കളെ പ്രോത്സാഹിപ്പിക്കാൻ സഭാ നേതൃത്വം കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

◄► രാജ‍്യത്തിന്‍റെ വളർച്ചയിൽ ക്രൈസ്തവർ നൽകിയിട്ടുള്ള സംഭാവനകളെ ബോധപൂർവം തമസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടോ?

രാഷ്‌ട്രനിർമിതിയിൽ ആനുപാതികമായി നോക്കിയാൽ ഏറ്റവുമധികം സംഭാവന നൽകിയത് ക്രൈസ്തവരാണെന്നു കാണാം. ഭാഷയുടെയും സംസ്കാരത്തിന്‍റെയും കാര‍്യമെടുത്താൽ, ഹിന്ദി ഭാഷയുടെപോലും വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളത് ക്രൈസ്തവ മിഷണറിമാരാണ്. മലയാളം നിഘണ്ടു ആദ‍്യമായി ഉണ്ടാക്കിയതാരാണ്? ഇന്ത‍്യൻ സംസ്കാരത്തിന്‍റെ വളർച്ചയ്ക്കുതന്നെ ക്രൈസ്തവർ നൽകിയിട്ടുള്ളത് വിലമതിക്കാനാവാത്ത സംഭാവനകളാണ്. എന്നാൽ ഇപ്പോൾ അതെല്ലാം കടകവിരുദ്ധമായ രീതിയിലാണ് പ്രചരിപ്പിക്കുന്നത്.

ഇന്ത‍്യയുടെ പ്രാഥമിക വിദ‍്യാഭ‍്യാസത്തിന്‍റെ 18 ശതമാനവും നടത്തിയിട്ടുള്ളത് ക്രൈസ്തവരാണ്. ഇന്നും ഇന്ത‍്യയിലെ പ്രധാന രാഷ്‌ട്രീയ നേതാക്കളടക്കം പഠിച്ചു വളരുന്നത് ക്രൈസ്തവ സ്ഥാപനങ്ങളിലാണ്. ക്രൈസ്തവർ പടുത്തുയർത്തിയ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ ജാതിയും മതവും നോക്കിയാണോ പ്രവർത്തിക്കുന്നത്?
ആതുര ശുശ്രൂഷാരംഗത്തും ഇതുതന്നെയാണ് സ്ഥിതി. 2.7 ശതമാനം ക്രൈസ്തവരാണ് രാജ‍്യത്തെ ആതുരശുശ്രൂഷാ സേവനത്തിന്‍റെ 20-25 ശതനമാനം നിർവഹിക്കുന്നത്. സാമൂഹ‍്യവളർച്ചയിലും ഇതു വ‍്യക്തമാണ്. പാവപ്പെട്ടവരെ ഉദ്ധരിക്കുന്നതിൽ സഭ നൽകുന്ന സംഭാവനകൾ ആർക്കെങ്കിലും അവഗണിക്കാൻ കഴിയുമോ? നിരാലംബർക്കായി മടത്തുന്ന അഗതിമന്ദിരങ്ങളുടെ കാര‍്യമെടുത്താൽ ഇതു വ‍്യക്തമല്ലേ. സഭ നടത്തുന്ന അഗതിമന്ദിരങ്ങളിൽ എല്ലാ മതത്തിലും പെട്ടവരെ സംരക്ഷിക്കുന്നുണ്ട്.

◄►  ഈ സാഹചര‍്യങ്ങളിലും വെള്ളാപ്പള്ളി നടേശനെപ്പോലുള്ളവർ പറയുന്നത് സഭ വിദ‍്യാഭ‍്യാസ സ്ഥാപനങ്ങൾ അനർഹമായി നേടി എന്നാണ്?

സത‍്യം പറയാൻ മടിക്കുന്നതുകൊണ്ടും ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്നതുകൊണ്ടുമാണത്. സ്വാതന്ത്ര‍്യത്തിനു മുമ്പ് സ്കൂളുകൾ തുടങ്ങാൻ അനുമതിയുടെ പ്രശ്നമുണ്ടായിരുന്നോ. 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ ക്രൈസ്തവർ ധാരാളമായി സ്കൂളുകൾ തുടങ്ങി. മറ്റു മതത്തിന്‍റെ കീഴിൽ എന്തേ സ്കൂളുകൾ തുടങ്ങിയില്ല. അവരെയടക്കം പഠിപ്പിച്ചത് ക്രൈസ്തവരല്ലേ? ഇതെല്ലാം മറച്ചുവച്ച് അസത‍്യം പറയുന്നവരോട് പ്രതികരിക്കാതിരിക്കുന്നതാണു നല്ലത്.

◄►ഭിന്നശേഷി നിയമനം, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എന്നിവയിലെല്ലാം ക്രൈസ്തവർ അവഗണന നേരിടുകയാണോ‍?

ഭിന്നശേഷിക്കാരുടെ വിദ‍്യാഭ‍്യാസത്തിലും അവരുടെ കഴിവുകൾ വളർത്തുന്നതിലും ഏറ്റവുമധികം സംഭാവനകൾ നൽകിയിട്ടുള്ളത് സഭയല്ലേ? എന്നിട്ടും അവരുടെ പേരു പറഞ്ഞ് അധ‍്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുന്നത് അനീതിയല്ലേ? ജയിൽപ്പുള്ളികളുടെ കൂലി വർധിപ്പിച്ച സർക്കാരാണ് അധ‍്യാപകരോട് ഈ അനീതി ചെയ്യുന്നത്. സുപ്രീംകോടതിയിൽ പോയി നിയമപ്രശ്നങ്ങളുണ്ടാക്കി വിഷയം പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോകുന്നു. ഇതു സർക്കാർ ചെയ്യുന്ന തെറ്റാണ്.

ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിന്‍റെ കാര‍്യത്തിലും തികഞ്ഞ അവഗണനയാണ്. പാലോളി കമ്മീഷൻ റിപ്പോർട്ടിന്‍റെ കാര‍്യത്തിൽ ഇങ്ങനെയായിരുന്നോ? റിപ്പോർട്ട് പുറത്തുവിടാത്തതിന്‍റെ കാരണം പോലും പറയുന്നില്ല. മതാധ‍്യാപകർക്കു ക്ഷേമനിധിക്കു നടപടിയുമായി സർക്കാർ രംഗത്തുവന്നു. എന്നാൽ, അതേക്കുറിച്ച് ജെ.ബി. കോശി കമ്മീഷൻ പറഞ്ഞത് എന്താണെന്നറിയേണ്ടേ? വിശദാംശങ്ങളറിയേണ്ടേ? അതുപോലെതന്നെ, സഭാ സംവിധാനങ്ങളിലേക്കു രാഷ്‌ട്രീയക്കാർക്കു നുഴഞ്ഞുകയറാനുള്ള കുറുക്കുവഴിയാണോ ഇതെന്ന സംശയവുമുണ്ട്.

Kerala

കൂട്ടായ്മയിൽ വളരുന്നതായിരിക്കണം സുവിശേഷപ്രഘോഷണം: മാർ തോമസ് തറയിൽ

കോട്ടയം: കൂട്ടായ്മയില്‍ വളരുന്നതായിരിക്കണം നമ്മുടെ സുവിശേഷപ്രഘോഷണമെന്നും നമ്മള്‍ ജീവിക്കുന്ന സമൂഹത്തെ സ്‌നേഹിക്കുമ്പോഴാണ് അതിനെ വളര്‍ത്താന്‍ കഴിയുകയെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.

വടവാതൂര്‍ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസില്‍ നടന്ന 52-മത് ബിരുദാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.

മാന്നാനം കെഇ കോളജ് പ്രഫസര്‍ ഫാ. ഡോ. ജോസഫ് വര്‍ഗീസ് കുരീത്തറ സിഎംഐ മുഖ്യപ്രഭാഷണം നടത്തി. 36 പേര്‍ ദൈവശാസ്ത്രത്തിലും 53 പേര്‍ തത്വശാസ്ത്രത്തിലും ബിരുദവും ഒമ്പതു പേര്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. സിസ്റ്റര്‍ ഐറിന്‍ അല്‍ഫോന്‍സ സി എം സി ദൈവശാസ്ത്രത്തില്‍ ഡോക് ടറേറ്റും നേടി.

പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് റവ. ഡോ. പോളി മണിയാട്ട്, സെന്‍റ് തോമസ് അപ്പൊസ്തലിക്‌ സെമിനാരി റെക്്ടര്‍ റവ. ഡോ. ഡൊമിനിക് വെച്ചൂര്‍, രജിസ്ട്രാര്‍ റവ. ഡോ. സിറിയക് വലിയകുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ബാച്ചുകളിലെ റാങ്കുജേതാക്കള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.

പൊന്തിഫിക്കല്‍ ഓറിയന്‍റൽ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രസിദ്ധീകരണ വിഭാഗമായ ഒഐആര്‍എസ്‌ഐയുടെ പുതിയ പുസ്തകങ്ങളുടെ പ്രകാശനം ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ നടത്തി.

District News

തന്ത്രിസ്ഥാനവും ഭരണവും സമുദായത്തിന് വിട്ടുനൽകണം: മലഅരയ മഹാസഭ

മുണ്ടക്കയം: ശബരിമല ക്ഷേത്രത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കുന്നതിൽ നിലവിലെ തന്ത്രി കുടുംബവും ദേവസ്വം ബോർഡ് ഭാരവാഹികളും പരാജയപ്പെട്ടിരിക്കുകയാണെന്ന് മല അരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് പത്രസമ്മേളനത്തിൽ പറഞ്ഞു.

വിശ്വാസികളെയും ക്ഷേത്രത്തെയും വഞ്ചിക്കുന്ന നിലവിലെ സംവിധാനത്തിന് പകരം, ശബരിമലയുടെ യഥാർഥ അവകാശികളായ മല അരയ സമുദായത്തിന് ക്ഷേത്രത്തിന്‍റ തന്ത്രി സ്ഥാനവും ഭരണപരമായ അവകാശങ്ങളും തിരികെ നൽകണമെന്ന് പി.കെ. സജീവ് ആവശ്യപ്പെട്ടു. ധർമം കാത്തുസൂക്ഷിക്കേണ്ടവർ തന്നെ ക്രിമിനൽ കേസുകളിൽ പ്രതികളാകുന്നത് തന്ത്രി സ്ഥാനത്തിന്‍റെ അയോഗ്യതയെയാണ് കാണിക്കുന്നത്.

ദേവസ്വം ബോർഡിന്‍റെ മുൻ പ്രസിഡന്‍റുമാർ തന്നെ സ്വർണ മോഷണക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം ക്ഷേത്രഭരണം എത്രത്തോളം ജീർണിച്ചുവെന്നതിന്‍റെ തെളിവാണ്.

ഭക്തർ സമർപ്പിക്കുന്ന കാണിക്കയും സ്വർണവും അപഹരിക്കുന്നവർക്ക് ക്ഷേത്രത്തിൽ തുടരാൻ അവകാശമില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഈ ജീർണതയ്ക്ക് ഏക പരിഹാരം ശബരിമലയെ അതിന്‍റെ യഥാർഥ ഉടമസ്ഥരായ മല അരയർക്ക് കൈമാറുകയാണ്. രാഷ്ട്രീയ നിയമനങ്ങൾക്ക് പകരം അരയ സമൂഹത്തിന്‍റെ പങ്കാളിത്തമുള്ള ഭരണസംവിധാനം ശബരിമലയിൽ നിലവിൽ വരണം. ശബരിമലയിലെ അഴിമതിക്കും അനാചാരങ്ങൾക്കും എതിരെയും മല അരയ സമുദായത്തിന്‍റെ അവകാശ പുനഃസ്ഥാപനത്തിനായും ശക്തമായ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞ

National

'എൻഎസ്എസിനെപ്പറ്റി പറഞ്ഞത് വിവാദമാക്കേണ്ട': വിമർശനം മയപ്പെടുത്തി ആനന്ദബോസ്

ന്യൂഡൽഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരായ തന്‍റെ വിമർശനം വിവാദമാക്കേണ്ടതില്ലെന്ന് പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് വിശദീകരിച്ചു.

എൻഎസ്എസിനെതിരായ വിമ‍ർശനം ആനന്ദബോസ് മയപ്പെടുത്തിയതിനു പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ എൻഎസ്എസിനെ പിണക്കേണ്ടെന്ന് ബിജെപി നേതൃത്വം സന്ദേശം നൽകിയതിനു പിന്നാലെയാണ് ഗവർണ‍ർ നിലപാട് മാറ്റിയത്.

എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയിലെ മന്നം സമാധിയില്‍ തനിക്ക് പുഷ്പാര്‍ച്ചന നടത്താന്‍ അവസരം നിഷേധിച്ചുവെന്ന ഗുരുതര ആരോപണമാണ് സി.വി. ആനന്ദബോസ് തിങ്കളാഴ്ച ഉയർത്തിയത്.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുക എന്നത് ഏതെങ്കിലും വ്യക്തിയുടെ മാത്രം അവകാശമല്ലെന്നും ഓരോ നായര്‍ സമുദായംഗത്തിന്‍റെയും അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹി എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ദുരനുഭവം പരസ്യമാക്കിയത്.

തനിക്ക് ഐഎഎസ് തന്നത് ആരാണെന്ന് ചോദിച്ചാല്‍, ഗവർണറാകാൻ കാരണം എന്താണെന്നു ചോദിച്ചാൽ‌ അത് തന്‍റെ കരയോഗമാണ്, സമുദായത്തോടുള്ള കടപ്പാട് തനിക്ക് എപ്പോഴുമുണ്ടെന്നും ആനന്ദബോസ് പറഞ്ഞു.

"ബംഗാള്‍ ഗവര്‍ണറായി നിയമിക്കപ്പെട്ട വിവരം പ്രധാനമന്ത്രി എന്നെ അറിയിച്ചപ്പോള്‍ ഞാന്‍ ആദ്യം വിളിച്ചവരിലൊരാള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയാണ്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്‍റെ കാറിനടുത്ത് വന്ന് ഡോര്‍ തുറന്ന് എന്നെ സ്വീകരിച്ചു. എനിക്ക് ചായ തന്നു, സംസാരിച്ചു. തിരികെ കാറില്‍ കയറ്റി അയക്കുകയും ചെയ്തു. എന്നാല്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനെക്കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല.'

"എനിക്ക് സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അവകാശമില്ലേ? നായര്‍ സമുദായത്തിലെ ഓരോരുത്തര്‍ക്കും ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്‍റെ സമാധിയില്‍ പോയി ആദരവ് അര്‍പ്പിക്കാന്‍ അവകാശമില്ലേ? അത് ഏതെങ്കിലും ഒരാള്‍ക്ക് മാത്രം ഉള്ള അവകാശമാണോ? ഞാന്‍ പെരുന്നയില്‍ പോകുന്നത് ഗേറ്റ് കീപ്പറെ കാണാനല്ല, മന്നം പത്മനാഭനെ കാണാനാണ്.'- ആനന്ദബോസ് ആഞ്ഞടിച്ചു.

അതേസമയം, ആനന്ദ ബോസിന്‍റെ ആരോപണങ്ങള്‍ തള്ളിയ എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വ്യക്തമാക്കി.

Kerala

ആൾക്കൂട്ട കൊലപാതകം നിസംഗത ഞെട്ടിക്കുന്നതെന്ന് കെ.സി. വേണുഗോപാൽ

തൃശൂർ: പാലക്കാട് വാളയാറിൽ ഛത്തീസ്ഗഢ് സ്വദേശി രാംനാരായണ്‍ എന്ന ദളിത് തൊഴിലാളിയെ ക്രൂരമായി മർദിച്ചുകൊന്ന സംഭവം ഞെട്ടിക്കുന്നതാണെന്നും ആൾക്കൂട്ട കൊലപാതകം ആവർത്തിക്കപ്പെടാതിരിക്കാൻ ചെറുവിരലനക്കാൻ സർക്കാർ തയാറാകാത്തത് അപലപനീയമാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.

ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലകളെ നിരന്തരം അപലപിക്കുന്ന കേരളത്തിന്‍റെ മുഖ്യമന്ത്രിക്ക് സ്വന്തം മണ്ണിൽ വീഴുന്ന ചോരയോട് അയിത്തമുണ്ടാകുന്നത് എങ്ങനെയാണ്? സംസ്ഥാനത്തെ ക്രമസമാധാനപാലനത്തിലുണ്ടായ ഗുരുതരവീഴ്ചയിൽനിന്ന് കൈകഴുകിപ്പോകാൻ സർക്കാരിനു കഴിയില്ല.

കൊലപാതകത്തിന് ഉത്തരവാദികളായവർക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.

Latest News

Up