Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complaints

കഴിഞ്ഞ 10 വർഷത്തിനിടെ ജഡ്ജിമാർക്കെതിരെ ലഭിച്ചത് 8,630 പരാതികൾ: കേന്ദ്ര നിയമമന്ത്രാലയം

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ സുപ്രീംകോടതിയിലേയും ഹൈക്കോടതികളിലേയും സിറ്റിംഗ് ജഡ്ജിമാർക്കെതിരെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിൽ 8,630 പരാതികൾ ലഭിച്ചതായി കേന്ദ്ര സർക്കാർ പാർലമെന്‍റിൽ അറിയിച്ചു. ലോക്സഭയിൽ ഡിഎംകെ എംപി വി.എസ്. മതേശ്വരന്‍റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്തത് 2024-ലാണ്. മുൻ ചീഫ് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സഞ്ജീവ് ഖന്ന എന്നിവരുടെ കാലയളവിലായിരുന്നു ഇത്. ജഡ്ജിമാർക്കെതിരെയുള്ള അഴിമതി, ലൈംഗിക അതിക്രമം അല്ലെങ്കിൽ മറ്റ് ഗുരുതരമായ സ്വഭാവദൂഷ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ സുപ്രീംകോടതിയുടെ 'ഇൻ-ഹൗസ് നടപടിക്രമം' വഴിയാണ് പരിശോധിക്കുന്നത്.

നീതിന്യായ വ്യവസ്ഥയിലെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനായി 1997 മേയ് ഏഴിന് സുപ്രീംകോടതി അംഗീകരിച്ച രണ്ട് പ്രമേയങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം പരാതികളിൽ നടപടിയെടുക്കുന്നത്. കേന്ദ്ര സർക്കാരിന്‍റെ പരാതി പരിഹാര പോർട്ടൽ വഴിയോ മറ്റ് മാർഗങ്ങളിലൂടെയോ ലഭിക്കുന്ന പരാതികൾ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോ അതത് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കോ തുടർനടപടികൾക്കായി കൈമാറുകയാണ് ചെയ്യുന്നത്.

ജുഡീഷ്യറിയുടെ സുതാര്യത ഉറപ്പാക്കാൻ മുൻപ് 'ജുഡീഷ്യൽ സ്റ്റാൻഡേർഡ്സ് ആൻഡ് അക്കൗണ്ടബിലിറ്റി ബിൽ' സർക്കാർ കൊണ്ടുവന്നിരുന്നെങ്കിലും പതിനഞ്ചാം ലോകസഭ പിരിച്ചുവിട്ടതോടെ അത് പാസാക്കാൻ സാധിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി. ജുഡീഷ്യറിയിലെ ഉത്തരവാദിത്തം നിലനിർത്തുന്നതിനായി നിലവിൽ ആഭ്യന്തര സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു.

District News

പറവൂര്‍ സര്‍വീസ് റോഡ് അടച്ചുകെട്ടി; ആംബുലന്‍സ് പോലും വരുന്നില്ല

കൊച്ചി: നോര്‍ത്ത് പരവൂര്‍ പെരുമ്പടന്ന ദേശീയ പാതയില്‍ യൂടേണ്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തി സ്വദേശി കെ.വി രാധാകൃഷ്ണന്‍. ദേശീയപാത 66ന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍വീസ് റോഡില്‍ പറവൂര്‍ പാലത്തിന്‍റെ തെക്കു ഭാഗത്ത് യൂ ടേണ്‍ അനുവദിക്കാതെ അടച്ചു കെട്ടിയതിനെതിരെ നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു.

മനുഷ്യാവകാശ കമ്മീഷനിൽ പരാതി

വാഹനങ്ങള്‍ ഇരു ഭാഗത്തേക്കും തിരിഞ്ഞു പോകാന്‍ നിര്‍ദിഷ്ട സ്ഥലത്ത് യു ടേണ്‍ അനുവദിക്കുമെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടറും ഡെപ്യൂട്ടി കളക്ടറും ഉറപ്പു നല്‍കിയിരുന്നെങ്കിലും അതു നടന്നില്ല. ഇതിനെത്തുടര്‍ന്ന് വാഹനങ്ങള്‍ക്കു തിരിഞ്ഞു പോകാനാകാത്ത സ്ഥിതിയും ഗതാഗതക്കുരുക്കുമാണ്. പെരുമ്പടന്നയിലെ അശാസ്ത്രീയ നിര്‍മാണം സംബന്ധിച്ച പരാതി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.

എന്നാല്‍, ഇതില്‍ കാര്യമായ പുരോഗതിയൊന്നും ഇല്ലാതെ വന്നതോടെയാണ് മനുഷ്യവകാശ കമ്മീഷനെ സമീപിച്ചതെന്നു കെ.വി രാധാകൃഷ്ണന്‍ ദീപിക ഓണ്‍ലൈനിനോടു പ്രതികരിച്ചു. പെരുമ്പടന്ന വഴിയാണ് ദേശീയപാത കടന്നു പോകുന്നത്. പക്ഷേ, പറവൂര്‍ ഭാഗത്തിന് തെക്കുവശത്തുള്ള സര്‍വീസ് റോഡുകള്‍ വന്നു നില്‍ക്കുന്നതു പുഴയില്‍ അവസാനിക്കുന്ന രീതിയിലാണ്. എറണാകുളം ഭാഗത്തുനിന്നു വരുന്ന വണ്ടികളും കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികളും സര്‍വീസ് റോഡിലേക്ക് ഇറങ്ങിയാല്‍ തിരിഞ്ഞു വരാനും കേറാനും ഇറങ്ങാനുള്ള സാഹചര്യം അതിലൂടെ മാത്രമേയുള്ളു.

 

Kerala

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാതികൾ: മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കാലുവാരലും ഔദ്യോഗിക സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ നടത്തിയ ശ്രമവും വിഭാഗീയ പ്രവർത്തനങ്ങളും അടക്കം കെപിസിസിക്ക് ലഭിച്ച പരാതികൾ പരിശോധിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽനിന്ന് നൂറുകണക്കിനു പരാതികളാണ് കെപിസിസിക്കു ലഭിച്ചത്.

പരാതികൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മുൻമന്ത്രി കെ.സി. ജോസഫ്, രാഷ്‌ട്രീയകാര്യ സമിതി അംഗം സി.പി. മുഹമ്മദ്, മുൻ എംഎൽഎ കെ. മോഹൻകുമാർ എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിക്ക് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ രൂപം നൽകി.

തദ്ദേശ തെരഞ്ഞെടുപ്പിൽ സംഘടനയ്ക്ക് ദോഷകരമായ വിഭാഗീയ പ്രവർത്തനങ്ങളടക്കം നടത്തിയവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.

Latest News

Up