നാഗ്പുർ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി റിക്കാർഡ് വിജയം നേടിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
48 ശതമാനം കൗൺസിലർമാർ പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവരാണെും 129 മുനിസിപ്പൽ കൗൺസിലുകളിൽ ബിജെപിക്കാർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് ഫഡ്നാവിസ് പറഞ്ഞു.
ഭരണസഖ്യമായ മഹയുതിയിലെ മറ്റു കക്ഷികളായ ശിവസേനയും (ഷിൻഡെ) എൻസിപിയും(അജിത് പവാർ) മികച്ച വിജയം നേടി.
75 ശതമാനം തദ്ദേശ സ്ഥാപനങ്ങളിൽ പ്രസിഡന്റ്സ്ഥാനം മഹായുതിക്കാണ്. തെരഞ്ഞെടുപ്പ് കമ്മീഷൻ മഹായുതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പ്രതിപക്ഷമായ മഹാ വികാസ് അഗാഡി കുറ്റപ്പെടുത്തി.
പണവും മസിൽപവറുമാണ് മഹായുതിയുടെ വിജയത്തിനു കാരണമെന്ന് ശിവസേന (ഉദ്ധവ്) നേതാവ് അംബാദാസ് ഡാൻവെ പറഞ്ഞു. ഇവിഎമ്മുകളിൽ ക്രമക്കേട് നടത്തിയാണ് മഹായുതി വിജയം നേടിയതെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത് ആരോപിച്ചു.
ചന്ദ്രാപുർ, സാംഗ്ലി ജില്ലകളിൽ സ്വാധീനം നിലനിർത്തിയെന്ന് കോൺഗ്രസും എൻസിപി (എസ്പി)യും അവകാശപ്പെട്ടു.