Sports
തിരുവനന്തപുരം: ഇന്ത്യ x ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ നാലാം പോരാട്ടം ഇന്നു കാര്യവട്ടത്ത്. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യയുടെ ലക്ഷ്യം പരമ്പര തൂത്തുവാരികയാണ്. പരമ്പര നഷ്ടമായെങ്കിലും ആശ്വാസ ജയം തേടിയാണ് ലങ്കന്‍ ടീം ഇറങ്ങുക.
ദീപ്തി ശര്‍മയുടെയും രേണുക സിംഗ് ഠാക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് കഴിഞ്ഞ മത്സരത്തില്‍ കാര്യവട്ടത്ത് ഇന്ത്യക്കു കാര്യങ്ങള്‍ അനുകൂലമാക്കിയത്.
ഓപ്പണര്‍ ഷെഫാലി വര്‍മയുടെ തകര്‍പ്പന്‍ ഫോമും ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേസമയം, വൈസ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സ്മൃതി മന്ദനയ്ക്ക് ഈ പരമ്പരയില്‍ ഇതുവരെ മികച്ച സ്കോറുകള്‍ കണ്ടെത്താനായിട്ടില്ല.
കാര്യവട്ടത്തെ ആദ്യ മത്സരത്തിനായി എണ്ണായിരത്തോളം കാണികളാണ് കഴിഞ്ഞ മത്സരം കാണാനെത്തിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ അവസാന മത്സരം ഡിസംബര്‍ 30നു കാര്യവട്ടത്തുതന്നെ നടക്കും.
Sports
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകൾ. കാര്യവട്ടത്ത് നടന്ന മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റിന് വിജയിച്ചതോടെയാണ് ഇന്ത്യ പരന്പര സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ വിജയിച്ചിരുന്നു.
ഇന്ന് നടന്ന മൂന്നാം മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 113 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ഇന്ത്യ മറികടന്നു. അർധ സെഞ്ചുറി നേടിയ ഷെഫാലി വർമയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ഇന്ത്യ അനായാസമായി ലക്ഷ്യം മറികടക്കുകയായിരുന്നു.
79 റൺസാണ് ഷെഫാലി എടുത്തത്. 42 പന്തിൽ 11 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു ഷെഫാലിയുടെ ഇന്നിംഗ്സ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 21 റൺസെടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി കവിഷ ദിൽഹരി രണ്ട് വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 112 റൺസ് എടുത്തത്. 27 റൺസെടുത്ത ഇമേഷ ദുലാനിയാണ് ശ്രീലങ്കയുടെ ടോപ്സ്കോറർ. ഹസിനി പെരേര 25 റൺസും കവിഷ ദിൽഹരി 20 റൺസും എടുത്തു.
ഇന്ത്യയ്ക്ക് വേണ്ടി രേണുക സിംഗ് ഠാക്കൂർ നാല് വിക്കറ്റെടുത്തു. ദീപ്തി ശർമ മൂന്ന് വിക്കറ്റ് വീഴ്ത്തി.
Sports
തിരുവനന്തപുരം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബൗളിംഗ് തെരഞ്ഞെടുത്തു. തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. സ്നേഹ് റാണയ്ക്കും അരുന്ധതി റെഡ്ഡിയ്ക്കും പകരം രേണുക സിംഗ് ഠാക്കൂറും ദീപ്തി ശർമയും പ്ലേയിംഗ് ഇലവണിലെത്തി.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, വൈഷ്ണവി ശർമ, ക്രാന്തി ഗൗഡ്, രേണുക സിംഗ് ഠാക്കൂർ.
ടീം ശ്രീലങ്ക: ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹസിനി പെരേര, ഹർഷിത സമരവിക്രമ, നിമേഷ മധുഷനി, കവിഷ ദിൽഹരി, നിലാക്ഷിക സിൽവ, ഇമേഷ ദുലാനി, കൗഷാനി നുത്യാങ്കന (വിക്കറ്റ് കീപ്പർ), മൽഷ ഷെഹാനി, ഇനോക രണവീര, മാൽകി മഡര.