Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mukesh

ഓടിനടന്ന് കൈകൊടുത്ത് ഗണേഷും അബ്ദു റഹ്‌മാനും; വൈകിയെത്തി ടാറ്റാ പറഞ്ഞ് മുകേഷ്

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിനത്തിൽ ഓടിനടന്ന് എല്ലാ അംഗങ്ങൾക്കും കൈ കൊടുത്തു കുശലാന്വേഷണം നടത്തിയാണ് മന്ത്രിമാരായ വി. അബ്ദുറഹ്മാനും കെ.ബി. ഗണേഷ് കുമാറും 15-ാം കേരള നിയമസഭയോടു വിടപറഞ്ഞത്. നടൻകൂടിയായ എം. മുകേഷാകട്ടെ നിയമസഭയിൽ വൈകിയെത്തി എല്ലാവർക്കും കൈകൊടുത്തും ടാറ്റാ പറഞ്ഞും മടങ്ങി.

15-ാം കേരള നിയമസഭയിൽ അംഗങ്ങളെല്ലാം ഇന്നലെ ഒരു വിടപറയൽ മൂഡിലായിരുന്നു. എല്ലാവരും പരസ്പരം കൈകൊടുത്തും ആലിംഗനം ചെയ്തും വിടപറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളാകുമെന്ന് ഉറപ്പുള്ളവർ മത്സരഗോദയിൽ കാണാമെന്നു പറഞ്ഞു പിരിഞ്ഞു.

സാധാരണ അവസാന ദിവസം ഗ്രൂപ്പു ഫോട്ടോ പതിവുണ്ടെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ പുതുയുഗ യാത്രയിലായതിനാൽ ഇന്നലെ ഇതുണ്ടായില്ല. 15-ാം കേരള നിയമസഭയിലെ അംഗങ്ങളെല്ലാം ചേർന്ന് 2024 ജൂണിലെ സെഷനിൽ ഗ്രൂപ്പ് ഫോട്ടോ എടുത്തിരുന്നു.

പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് വന്നതോടെ ഷാഫി പറന്പിലും കെ. രാധാകൃഷ്ണനും എംപിമാരായിരുന്നു. ഇവർകൂടി ഉൾപ്പെട്ട ഗ്രൂപ്പ് ഫോട്ടോയാണ് അന്ന് എടുത്തത്. പിന്നീട് സഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിൽ(പാലക്കാട്), യു.ആർ. പ്രദീപ് (ചേലക്കര), ആര്യാടൻ ഷൗക്കത്ത് (നിലന്പൂർ) എന്നിവരുടെ ഫോട്ടോ 15-ാം കേരള നിയമസഭയുടെ ഗ്രൂപ്പ് ഫോട്ടോയിൽ ഉൾപ്പെട്ടിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിലെ അവസാന പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരേ ആഞ്ഞടിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ അഭാവത്തിൽ ഇന്നലെ മുതിർന്ന അംഗം കെ. ബാബുവായിരുന്നു പ്രതിപക്ഷ നേതൃനിരയെ നയിച്ചത്. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന് അറിയിച്ച കെ.ബാബുവിനു നിയമസഭയിൽനിന്നു ലഭിച്ചത് വീരോചിത വിടവാങ്ങൽ. മൂന്നു പതിറ്റാണ്ടോളം നിയമസഭയിൽ തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ചു.

Movies

അവാർഡ് പ്രഖ്യാപിച്ചാൽ പിന്നെ മിണ്ടരുത്, പ്രതികരണങ്ങൾ വേണ്ടത് പ്രഖ്യാപനത്തിന് മുൻപ്; മുകേഷ്

ദേശീയ ചലചിത്ര അവാർഡ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ പിന്നെ അതിനെക്കുറിച്ച് സംസാരിച്ചിട്ട് കാര്യമില്ലെന്ന് നടനും എംഎൽഎയുമായ മുകേഷ്.

അവാർഡ് കൊടുത്തതിൽ വിയോജിപ്പുകളുണ്ടാകാമെങ്കിലും പ്രഖ്യാപന ശേഷം അത് പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും മുകേഷ് പറഞ്ഞു. ദേശീയ അവാർഡ് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുകേഷ്.

"ജൂറി അവാർഡ് അനൗൺസ് ചെയ്യുന്നതു വരെ നമുക്ക് അഭിപ്രായം പറയാം. അനൗൺസ് ചെയ്തുകഴിഞ്ഞാൽ പിന്നെ അതിനെപ്പറ്റി മിണ്ടരുത്. അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞ ശേഷം സംസാരിച്ചിട്ട് കാര്യമില്ല. നമ്മുടെ തീരുമാനമായിരിക്കില്ല ജൂറിയുടെ തീരുമാനം.

ഉർവശിക്കും വിജയരാഘവനുമെല്ലാം അവാർഡ് കൊടുക്കണം എന്ന് പറയാമെന്നല്ലാതെ, അതിൽ ഒന്നും സംഭവിക്കില്ല. അടുത്ത വർഷം ഇതിലും ഗംഭീരമായിട്ട് വരണം എന്ന് ചിന്തിക്കുന്നതായിരിക്കും നല്ലത്. ജൂറിയാണ് അന്തിമ തീരുമാനം എടുക്കുന്നത്. അതിൽ മാറ്റം വരില്ല എന്ന് മനസിലാക്കുക.

കേരള സ്റ്റോറിക്ക് അവാർഡ് കൊടുത്തത് ഒരിക്കലും അംഗീകരിക്കുന്നില്ല. എന്നുകരുതി അത് മാറ്റിക്കൊടുക്കണം എന്ന് പറയാൻ പറ്റില്ലല്ലോ. നമുക്ക് നമ്മുടെ അഭിപ്രായങ്ങൾ പറയാം. മലയാളി എന്ന നിലയിൽ എല്ലാ അവാർഡുകളും കേരളത്തിന് കിട്ടണമെന്നാണ് ആഗ്രഹം.

മലയാളത്തിൽ ആർക്കൊക്കെ അവാർഡ് കിട്ടി എന്ന് നോക്കി, അവരെ വിളിച്ച് അഭിനന്ദിക്കുന്നത് എന്‍റെ ശീലമാണ്. അവാർഡ് കിട്ടാത്തവരെ വിളിച്ച് ഇതിൽ പ്രതികരിക്കണം, പൊട്ടിത്തെറിക്കണം എന്ന് പറയുന്നത് ശരിയല്ല.''

Movies

അന്ന് ആരാധനയോടെ ഞങ്ങളെല്ലാവരും നോക്കിയിരുന്ന ആൾ; ഷാനവാസിനെ അനുസ്മരിച്ച് മുകേഷ്

ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ താനുൾപ്പടെയുള്ള കലാകാരന്മാർ ആരാധനയോടും അദ്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ് എന്ന് നടനും എംഎൽഎയുമായ മുകേഷ്.

അസുഖബാധിതനായി കിടക്കുമ്പോൾ അദ്ദേഹത്തിനൊപ്പമെടുത്ത ചിത്രം പങ്കുവച്ചായിരുന്നു മുകേഷിന്‍റെ അനുശോചന കുറിപ്പ്.

‘‘ആദരാഞ്ജലികൾ... ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്ന കാലഘട്ടത്തിൽ ഞാൻ ഉൾപ്പെടെയുള്ള കലാകാരന്മാർ ആരാധനയോടും അത്ഭുതത്തോടും നോക്കിക്കണ്ട ഒരാളായിരുന്നു ഷാനവാസ്.. അന്ന് ചെന്നൈയിൽ വച്ച് അദ്ദേഹത്തെ കാണുമ്പോഴൊക്കെ ഞങ്ങൾക്ക് വലിയ അഭിമാനമായിരുന്നു. കാരണം മലയാളത്തിന്‍റെ മഹാനായ കലാകാരൻ പ്രേം നസീറിന്‍റെ മകനാണ് അദ്ദേഹം.

അസുഖബാധിതനായി കിടക്കുന്നത് അറിഞ്ഞ് അടുത്തകാലത്ത് അദ്ദേഹത്തെ കാണാൻ ചെന്നപ്പോഴും ഞാൻ ഉടനെ സിനിമ ലോകത്തേക്ക് മടങ്ങിവരുമെന്ന് വളരെ ആത്മവിശ്വാസത്തോടെ പറയുകയുണ്ടായി. അദ്ദേഹത്തിന്‍റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.’’മുകേഷ് കുറിച്ചു.

വൃക്ക–ഹൃദയ സംബന്ധമായ രോഗങ്ങൾക്കു ചികിത്സയിലായിരുന്നു ഷാനവാസ്. തിങ്കളാഴ്ച രാത്രിയോടെ രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Latest News

Up