Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MumbaiNews

Viral

സ്ത്രീവേഷം കെട്ടി ലേഡീസ് കംപാർട്മെന്‍റിൽ; വിരുതനെ കൈയ്യോടെ പിടികൂടി വനിതാ യാത്രക്കാർ

മുംബൈയിലെ ലോക്കൽ ട്രെയിനിൽ പറുദ്ദ ധരിച്ച് സ്ത്രീകളുടെ കോച്ചിൽ യാത്ര ചെയ്ത യുവാവിനെതിരെ റെയിൽവേ സംരക്ഷണ സേന കേസെടുത്തു.

സെൻട്രൽ റെയിൽവേയിലെ സിഎസ്എംടി ഭാഗത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിലാണ് സഹയാത്രികരെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ നടന്ന യാത്രയിൽ പറുദ്ദ ധരിച്ച ഒരാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വനിതാ യാത്രക്കാർ ഇയാളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു.

ഇതോടെയാണ് സ്ത്രീവേഷം കെട്ടി ലേഡീസ് കംപാർട്മെന്‍റിൽ കയറിക്കൂടിയത് പുരുഷനാണെന്ന ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. യാത്രക്കാർ ഈ രംഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതോടെ പരിഭ്രാന്തനായ യുവാവ് തടിയൂരാൻ ശ്രമിച്ചു.

അടുത്ത സ്റ്റേഷനായ ഘാട്കോപ്പറിൽ വെച്ച് പോലീസിന് കൈമാറുമെന്ന് സ്ത്രീകൾ വ്യക്തമാക്കിയതോടെ ഇയാൾ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

പാളങ്ങളിലൂടെ ഓടി മറുവശത്തെ പ്ലാറ്റ്‌ഫോമിലെത്തിയ ഇയാൾ അവിടെ നിന്നും കർജാത് ഭാഗത്തേക്ക് പോകുന്ന മറ്റൊരു ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ സ്ത്രീകൾ ഘാട്കോപ്പർ റെയിൽവേ പോലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ മുളുണ്ട് സ്റ്റേഷനിൽ വെച്ച് കർജാത് ട്രെയിൻ ആർപിഎഫ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചെങ്കിലും അപ്പോഴേക്കും ഇയാൾ അവിടെ നിന്നും രക്ഷപെട്ടിരുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് യുവാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പോലീസ് തുടരുകയാണ്.

അനുവാദമില്ലാതെ സ്ത്രീകളുടെ കംപാർട്മെന്‍റിൽ പ്രവേശിച്ചതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ട്രെയിനിലെ തർക്കത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Viral

ഒരു ബൈക്ക്, ഏഴ് യുവാക്കൾ: ദൃശ്യങ്ങൾ വൈറൽ

മുംബൈയിലെ സാകി നാക്കയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.

വൈകുന്നേരത്തെ കനത്ത തിരക്കിനിടയിൽ ഒരൊറ്റ മോട്ടോർ സൈക്കിളിൽ ഏഴു യുവാക്കൾ ഒരുമിച്ച് യാത്ര ചെയ്യുന്ന അപകടകരമായ കാഴ്ചയാണ് പുറത്തുവന്നത്.

"മുംബൈ ടിവി' എന്ന പ്രാദേശിക മാധ്യമം പുറത്തുവിട്ട വീഡിയോയിൽ ഒരു ഹോണ്ട യൂണികോൺ ബൈക്കിൽ അഭ്യാസപ്രകടനം എന്നോണം തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന യുവാക്കളെ വ്യക്തമായി കാണാം.

ബൈക്കിന്‍റെ പിന്നിൽ ഇരുന്ന ഒരാൾക്ക് ഇരിക്കാൻ ഇടമില്ലാത്തതിനാൽ മറ്റുള്ളവരുടെ തോളിൽ തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.

ഇത്തരത്തിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾക്കിടയിലൂടെ വെട്ടിച്ചു പാഞ്ഞ യുവാക്കൾ സ്വന്തം ജീവൻ മാത്രമല്ല, മറ്റ് യാത്രക്കാരുടെ സുരക്ഷയെക്കൂടി വെല്ലുവിളിക്കുകയാണ് ചെയ്തത്.

വീഡിയോയുടെ തുടക്കത്തിൽ തന്നെ മോട്ടോർ സൈക്കിളിന്‍റെ രജിസ്ട്രേഷൻ നമ്പർ (MH 03 EY 3649) തെളിഞ്ഞു കാണുന്നുണ്ട്. ഈ ദൃശ്യങ്ങൾ വൈറലായതോടെ മുംബൈ പോലീസിനും ട്രാഫിക് വിഭാഗത്തിനുമെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്.

ബൈക്കിലുണ്ടായിരുന്നവരിൽ ചിലർ പ്രായപൂർത്തിയാകാത്തവരാണെന്ന സൂചനകൾ കൂടി പുറത്തുവന്നതോടെ സംഭവത്തിന്‍റെ ഗൗരവം വർധിച്ചു.

കുറ്റക്കാർക്കെതിരെ എത്രയും വേഗം കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് മുംബൈ പോലീസ് കമ്മീഷണറെ ടാഗ് ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ ഈ സംഭവത്തിൽ ഔദ്യോഗികമായ സ്ഥിരീകരണമോ നടപടികളോ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

Latest News

Up