Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shubman Gill

ഗില്‍ രഞ്ജി കളിക്കും

രാജ്‌കോട്ട്: ന്യൂസിലന്‍ഡിന് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുശേഷം വിശ്രമമെടുക്കാമെന്ന തീരുമാനത്തില്‍ മാറ്റംവരുത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍.

രഞ്ജി ട്രോഫിയില്‍ പഞ്ചാബിന്‍റെ അടുത്ത മത്സരത്തില്‍ കളിക്കാന്‍ ഗില്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന. രാജ്‌കോട്ടില്‍ സൗരാഷ്‌ട്രയ്ക്ക് എതിരേ വ്യാഴാഴ്ചയാണ് പഞ്ചാബിന്‍റെ അടുത്ത രഞ്ജി ട്രോഫി മത്സരം.

രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ അഞ്ച് മത്സരങ്ങളില്‍നിന്ന് 11 പോയിന്‍റുമായി ആറാം സ്ഥാനത്താണ് പഞ്ചാബ്.

Sports

ഗില്‍ ഇന്നു കളത്തില്‍

ജയ്പുര്‍: ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വിജയ് ഹസാരെ ട്രോഫിക്കായി ഇന്നു കളത്തില്‍ ഇറങ്ങും. സിക്കിമിന് എതിരായ പഞ്ചാബിന്‍റെ മത്സരത്തിലാണ് ഗില്‍ കളിക്കുക. ഗാലറി ഇല്ലാത്ത ജയ്പുരിയ വിദ്യാലയ ഗ്രൗണ്ടിലാണ് മത്സരം. അതുകൊണ്ടുതന്നെ കാണികള്‍ ഇല്ലാത്ത മത്സരമാണിത്.

മുംബൈക്കായി രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ഡല്‍ഹിക്കായി വിരാട് കോഹ്‌ലി തുടങ്ങിയ ഇന്ത്യന്‍ ദേശീയ ടീമിലെ മുന്‍നിര താരങ്ങള്‍ ഇതിനോടകം വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റില്‍ ഇറങ്ങി. എലൈറ്റ് സിയിൽ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുംബൈ 16 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുണ്ട്. പഞ്ചാബാണ് (12) രണ്ടാമത്.

കേരളം x ജാര്‍ഖണ്ഡ്

വിജയ് ഹസാരെ എലൈറ്റ് ഗ്രൂപ്പ് എയില്‍ കേരളം ഇന്നു ജാര്‍ഖണ്ഡിനെ നേരിടും. രാവിലെ ഒമ്പതിനാണ് മത്സരം. ഗ്രൂപ്പില്‍ നാലു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മധ്യപ്രദേശ്, കര്‍ണാടക ടീമുകള്‍ നാല് ജയത്തോടെ 16 പോയിന്‍റുമായി യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിലുണ്ട്. ജാര്‍ഖണ്ഡിനു (12 പോയിന്‍റ്) പിന്നില്‍ നാലാം സ്ഥാനത്താണ് കേരളം (8).

Sports

വിജയ് ഹസാരെ: ഗില്‍ കളിക്കും

മൊഹാലി: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിന്‍റെ 2025-26 സീസണില്‍ പഞ്ചാബിനായി സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ വരുന്ന മത്സരങ്ങളില്‍ കളിക്കുമെന്നു സൂചന.

ഗ്രൂപ്പ് ലീഗ് ഫിക്‌സ്ചറില്‍ സിക്കിം, ഗോവ ടീമുകള്‍ക്ക് എതിരേ ജനുവരിയില്‍ നടക്കുന്ന മത്സരങ്ങളില്‍ ഗില്‍ പഞ്ചാബിനായി ഇറങ്ങുമെന്നാണ് വിവരം. പഞ്ചാബിന്‍റെ മൂന്നും നാലും മത്സരങ്ങളില്‍ ഗില്‍ കളിച്ചേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍, ജനുവരി മൂന്ന്, ആറ് തീയതികളില്‍ മാത്രമായിരിക്കും ഗില്‍ പഞ്ചാബിനൊപ്പം ഇറങ്ങുക.

എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടു മത്സരങ്ങള്‍ ജയിച്ച പഞ്ചാബിന് എട്ട് പോയിന്‍റുണ്ട്. ഇത്രയും പോയിന്‍റുമായി മുംബൈയാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. മുംബൈക്കായി രോഹിത് ശര്‍മയും ഡല്‍ഹിക്കായി വിരാട് കോഹ് ലിയും ആദ്യ രണ്ടു മത്സരങ്ങളില്‍ കളിച്ചിരുന്നു.

ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ 2026 ലോകകപ്പ് ട്വന്‍റി-20 ടീമില്‍നിന്ന് പുറത്തായിരുന്നു. ജനുവരി 11ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിന് എതിരായ അഞ്ച് മത്സര ഏകദിന പരമ്പരയിലാണ് ഇന്ത്യന്‍ ടീം അടുത്തതായി ഇറങ്ങുക.

Sports

ഇതോ രാജാക്കന്മാര്‍..!

ഇന്ത്യന്‍ പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ടീമിന്‍റെ രാജാക്കന്മാര്‍ നഗ്നരാണെന്നു പറഞ്ഞാല്‍ നെറ്റിചുളിക്കേണ്ട. ടീമിന്‍റെ രാജാക്കന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ശരിക്കും ബാധ്യതയായി മാറിയിരിക്കുന്നു.

2025 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറിപോലും ഇരുവര്‍ക്കും നേടാന്‍ സാധിച്ചിട്ടില്ല. എന്നുവച്ചാല്‍, ക്യാപ്റ്റനോ വൈസ്‌ക്യാപ്റ്റനോ ഇന്ത്യയെ ഒരു ജയത്തില്‍ എത്തിച്ചില്ലെന്നു സാരം.

തികച്ചും ഫോം ഔട്ടാണെങ്കിലും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതെ പ്ലേയിംഗ് ഇലവനെ എങ്ങനെ ഇറക്കും..? ഗില്ലിന്‍റെ വരവോടെ പുറത്തായത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ആണ്. 2024 വര്‍ഷാവസാനം കളിച്ച അഞ്ച് ഇന്നിംഗ്‌സിനിടെ മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവിനെ രണ്ടാമതൊന്ന് ആലോചിക്കാതെ ടീം മാനേജ്‌മെന്‍റ് പുറത്തിരുത്തി. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലാണ് നിലവില്‍ ഇന്ത്യന്‍ ടീമിന്‍റെ പോസ്റ്റര്‍ ബോയ്. അതുകൊണ്ട് ഗില്ലിനെ തള്ളുക അത്ര എളുപ്പമല്ല...

ഗില്ലിനെകൊണ്ട് മടുത്തു...

ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിംഗ് ആരാധകര്‍ക്ക് മടുപ്പുളവാക്കാന്‍ തുടങ്ങിയിരിക്കുന്നു. 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഗില്‍ ഇതുവരെ കളിച്ച ട്വന്‍റി-20 മത്സരങ്ങള്‍ 14, ഉയര്‍ന്ന സ്‌കോര്‍ 47. 14 ഇന്നിംഗ്‌സിലും ഓപ്പണറായാണ് ഗില്‍ കളിച്ചത്. രണ്ട് തവണ മാത്രമേ 40നു മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ; ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോറില്‍ 28 പന്തില്‍ 47, ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്‍റി-20യില്‍ 39 പന്തില്‍ 46. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് മത്സര ട്വന്‍റി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗില്ലിന്‍റെ സ്‌കോര്‍ 4, 0 എന്നതായിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെ ധരംശാലയില്‍ നടക്കും.

ക്യാപ്റ്റന്‍ പിന്നില്‍

മുന്നില്‍നിന്നു നയിക്കുന്നവനായിരിക്കണം ക്യാപ്റ്റന്മാരെന്നാണ് പൊതുവായ നിരീക്ഷണം. സൂര്യകുമാര്‍ യാദവ് ട്വന്‍റി-20 ക്രിക്കറ്റ് അടക്കിവാണ സമയമുണ്ടായിരുന്നു. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ലോക ഒന്നാം നമ്പറുമായിരുന്നു. എന്നാല്‍, 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് സൂര്യകുമാര്‍ യാദവ് 40നു മുകളില്‍ സ്‌കോര്‍ ചെയ്തത്. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരേ 37 പന്തില്‍ പുറത്താകാതെ നേടിയ 47 റണ്‍സ്. ഈ വര്‍ഷം ഇന്ത്യന്‍ ട്വന്‍റി-20 ക്യാപ്റ്റന്‍റെ ഉയര്‍ന്ന സ്‌കോറും ഇതാണ്.

12, 5 എന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സൂര്യകുമാറിന്‍റെ പ്രകടനം. ഈ കലണ്ടര്‍ വര്‍ഷം മൂന്നു തവണ സൂര്യകുമാര്‍ പൂജ്യത്തിനു പുറത്തായി. മുന്നില്‍നില്‍ക്കുന്ന ക്യാപ്റ്റനല്ല, പിന്നിലായിപ്പോയ ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്.

ഗില്ലും സൂര്യകുമാറും പ്രതിഫയില്ലെന്നതല്ല, ട്വന്‍റി-20 ലോകകപ്പിലേക്കുള്ള അകലം കുറഞ്ഞുവരുമ്പോള്‍ ഇവരുടെ ഫോമില്ലായ്മ ടീമിനു ബാധ്യതയാകുമെന്നതാണ് പ്രശ്‌നം. നാളെ നടക്കുന്നതുള്‍പ്പെടെ എട്ട് മത്സരങ്ങള്‍ മാത്രമാണ് ട്വന്‍റി-20 ലോകകപ്പിനു മുമ്പായി ഇന്ത്യക്കു മുന്നില്‍ ശേഷിക്കുന്നത്. ഏതുനിമിഷവും ഗില്ലും സൂര്യയും ഫോം കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Sports

പരിക്കുണ്ടെങ്കിലും ഗിൽ തിരിച്ചെത്തി; സഞ്ജു ടീമിൽ തുടരും

മുംബൈ: ദക്ഷിണാഫ്രിയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണർ ശുഭ്മാൻ ഗിൽ ടീമിൽ തിരിച്ചെത്തി. പരിക്ക് പൂർണമായും ഭേദമായില്ലെങ്കിലും സെലക്ടർമാർ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണും ടീമിലിടം പിടിച്ചു. പരമ്പരയ്ക്ക് മുൻപ് കായികക്ഷമത തെളിയിച്ചാൽ ഗിൽ ഓപ്പണർ സ്ഥാനത്ത് തുടരും. അല്ലാത്തപക്ഷം സഞ്ജു സാംസൺ അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമെന്നാണ് ടീം ഇന്ത്യയുടെ പ്ലാൻ.

പരിക്കിൽ നിന്നും മുക്തനായ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ടീമിലിടം പിടിച്ചു. അതേസമയം ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലുണ്ടായിരുന്ന ബാറ്റർ റിങ്കു സിംഗ്, ഓൾറൗണ്ടർ നിതീഷ്കുമാർ റെഡ്ഡി എന്നിവരെ 15 അംഗ ടീമിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. സൂര്യകുമാർ യാദവ് ടീമിന്‍റെ ക്യാപ്റ്റനായി തുടരും.

ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, ഹർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, ജിതേഷ് ശർമ, ശിവം ദുംബെ, അക്ഷർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അർഷദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിദ് റാണ.

 

Sports

ശുഭ്മാൻ ഗില്ലിന്‍റെ പരിക്ക് ഗുരുതരമെന്ന് സൂചന; തിരിച്ചുവരവ് മാസങ്ങള്‍ നീണ്ടേക്കും

മുംബൈ: ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിന്‍റെ പരിക്ക് വിലയിരുത്തിയതിനെക്കാള്‍ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. കഴുത്തുവേദന കുറയാന്‍ ഇഞ്ചക്ഷന്‍ എടുത്തെങ്കിലും വേദനയില്‍ കാര്യമായ കുറവില്ലെന്നും തിരിച്ചുവരവിന് മാസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഗില്ലിന് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന, ടി20 പരമ്പരകൾ പൂര്‍ണമായും നഷ്ടമാകുമെന്നാണ് കരുതുന്നത്.

ജനുവരിയില്‍ നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ മാത്രമെ ഗില്‍ ഗ്രൗണ്ടില്‍ തിരിച്ചെത്താനിടയുള്ളൂവെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഗില്ലിന്‍റെ തിരിച്ചുവരവിനായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ടി20 ലോകകപ്പ് നടക്കുന്നതിനാല്‍ ഇതു കൂടി കണക്കിലെടുത്താകും തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ കളിക്കുന്നില്ല. രണ്ടാം ടെസ്റ്റിനായി ഇന്ത്യൻ ടീമിനൊപ്പം കൊല്‍ക്കത്തയില്‍ നിന്ന് ഗോഹട്ടിയിലെത്തി ഗില്ലിനെ പിന്നീട് ടീമില്‍ നിന്ന് റിലീസ് ചെയ്തിരുന്നു. തുടര്‍ ചികിത്സക്കായി ഗില്‍ പിന്നീട് മുംബൈയിലേക്ക് പോയി.

ഈ മാസം 30 മുതലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. അതിനുശേഷം ഡിസംബര്‍ ഒമ്പത് മുതല്‍ അഞ്ച് മത്സര ടി20 പരമ്പരയിലും ഇന്ത്യ കളിക്കും. ജനുവരി 11 മുതലാണ് ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പര ആരംഭിക്കുന്നത്. ഇതിലാകും ഗില്‍ ഇനി തിരിച്ചുവരിക എന്നാണ് പ്രതീക്ഷിക്കുന്നത്.

ഗില്ലിന്‍റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരില്‍ പുതിയ നായകനെയും ടി20 പരമ്പരയില്‍ പുതിയ വൈസ് ക്യാപ്റ്റനെയും സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കേണ്ടിവരും.

Sports

ഗോഹട്ടിയിൽ ഗിൽ

ഗോഹട്ടി: ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ഗോഹട്ടിയിൽ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിനൊപ്പം ചേർന്നു.

പരിക്കിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗില്ലിനൊപ്പം ബിസിസിഐ മെഡിക്കൽ സംഘവും ഉണ്ട്. അതേസമയം, 22ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിൽ താരം കളിക്കുമെന്ന് ഉറപ്പില്ല. മെഡിക്കൽ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തീരുമാനം.

കോൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനമാണ് ബാറ്റിംഗിനിടെ കഴുത്തിന് പരിക്കേറ്റ ഗിൽ ചികിത്സ തേടിയത്. മത്സരത്തിൽ നാല് പന്ത് മാത്രം നേരിട്ട ഗിൽ രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയുമില്ല. മത്സരത്തിൽ ഇന്ത്യ 30 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

2024 ഒക്ടോബറിലും ഗിൽ കഴുത്തിന് വേദനയെ തുടർന്ന് മത്സരം നഷ്ടമാക്കിയിരുന്നു. ന്യൂസിലൻഡിനെതിരേയായിരുന്നു ആ മത്സരം. ഇന്നും നാളെയുമായി ബർസപാര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യയുടെ പരിശീലന സെഷനുകളിൽ ഗിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഗില്ലിന്‍റെ അഭാവമുണ്ടായാൽ പകരം ഓൾറൗണ്ടഡർ നിതീഷ് കുമാർ റെഡ്ഡിയെ ടീമിലുൾപ്പെടുത്തിയേക്കും. വരാനിരിക്കുന്ന മത്സരങ്ങൾക്ക് ടീം മാനേജ്മെന്‍റ് മുൻതൂക്കം നൽകിയാൽ ഗിൽ വിശ്രമിക്കും. ടെസ്റ്റിനുശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ വൈറ്റ് ബോൾ ക്രിക്കറ്റ് പരന്പരയുണ്ട്.

Sports

ഗില്ലിനു പകരം നിതീഷ്..?

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ടീമിൽ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയേക്കും. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ പരിക്ക് ഭേദമായില്ലെങ്കിൽ നിതീഷ് കുമാറിനെ ടീമിൽ ഉൾപ്പെടുത്താനാണ് സാധ്യത.

കോൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ബാറ്റു ചെയ്യുന്പോഴാണ് ഗില്ലിന്‍റെ കഴുത്തിന് പരിക്കേറ്റത്.

2000നുശേഷം ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യൻ മണ്ണിൽ പരന്പര നേടാൻ സാധിച്ചിട്ടില്ല. അതേസമയം 1-0 ലീഡ് നേടിയ പ്രോട്ടീസിനു മുന്നിൽ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. 22ന് ഗോഹട്ടിയിലാണ് രണ്ടാം ടെസ്റ്റ്.

Sports

ശുഭ്മാൻ ഗിൽ ആശുപത്രിയിൽ തുടരുന്നു; രണ്ടാം ടെസ്റ്റിൽ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ

കോൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗിൽ ആശുപത്രിയിൽ തുടരുന്നു. രണ്ടാം ദിവസത്തെ മത്സരത്തിനിടെ കഴുത്തിന് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗില്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയായിരുന്നു.

പിന്നീട് ശനിയാഴ്ചത്തെ കളി അവസാനിച്ചതിന് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം നിലവില്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നാണ് വിവരം.

ഗില്ലിന്‍റെ ആരോഗ്യസ്ഥിതി പരിശോധിച്ച് വരുകയാണെന്നും താരം ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണെന്നുമാണ് ടീം കോച്ച് ഗൗതം ഗംഭീർ അറിയിച്ചത്. ഗില്ലിന്‍റെ കാര്യത്തിൽ ടീമിലെ മെഡിക്കൽ സംഘമാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ഗംഭീര പറഞ്ഞു. അടുത്ത ദിവസം ഈക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും ഗംഭീർ വ്യക്തമാക്കി.

ഇതോടെ ശനിയാഴ്ച തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ ഗിൽ കളിക്കുമൊയെന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യയെ സംബന്ധിച്ച് ഗിൽ തിരിച്ചുവരേണ്ടത് അനിവാര്യമായ കാര്യമാണ്.

ആശുപത്രിയിൽ ഡോ. സപ്തര്‍ഷി ബസുവിന്‍റെ മേല്‍നോട്ടത്തിലാണ് ഗില്ലിന്‍റെ ചികിത്സ. മുന്‍കരുതല്‍ നടപടിയായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ്, ന്യൂറോ സര്‍ജന്‍, ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് എന്നിവരടങ്ങുന്ന പാനലാണ് ഗില്ലിന്‍റെ അവസ്ഥ നിരീക്ഷിക്കുന്നത്.

അതേസമയം, ഗില്ലിന് കഴുത്തിന്‍റെ വേദന കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എംആര്‍ഐ റിപ്പോര്‍ട്ടില്‍ ഗുരുതരമായ പ്രശ്നങ്ങളൊന്നും കാണിക്കുന്നില്ല.

 

Sports

വെസ്റ്റ് ഇൻ‌ഡീസിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയിൽ

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിവസത്തെ മത്സരം അവസാനിപ്പിച്ചപ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ‌ 318 എന്ന നിലയിലാണ് ഇന്ത്യ.

യശ്വസി ജയ്സ്വാളും ശുഭ്മാൻ ഗില്ലുമാണ് ക്രീസിലുള്ളത്. കെ. എൽ. രാഹുലിന്‍റെയും സായ് സുദർശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജയ്സ്വാളിന്‍റെ സെഞ്ചുറിയുടെയും സായ് സുദർശന്‍റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഇന്ത്യ മികച്ച നിലയിലെത്തിയത്.

ക്രീസിലുള്ള ജയ്സ്വാൾ 173 റൺസ് എടുത്തിട്ടുണ്ട്. ഇതുവരെ 22 ബൗണ്ടറിയും ജയ്സ്വാൾ നേടിയിട്ടുണ്ട്. 87 റൺസെടുത്താണ് സായ് സുദർശൻ പുറത്തായത്. രാഹുൽ 38 റൺസും എടുത്തു. ഗിൽ 20 റൺസുമായി ക്രീസിലുണ്ട്.

വെസ്റ്റ് ഇൻ‌ഡീസിന് വേണ്ടി ജോമെൽ വാരിക്കാനാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

National

ഓസീസ് പര്യടനം: ഇന്ത്യന്‍ ടീമിനെ ഗില്‍ നയിക്കും

ഹൈദരാബാദ്: ശുഭ്മാന്‍ ഗില്‍ ഇന്ത്യയുടെ പുതിയ ഏകദിന ക്യാപ്റ്റനാകും. ഒക്ടോബര്‍ 19ന് ഓസ്ട്രേലിയക്കെതിരെ ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ അദ്ദേഹം ടീമിനെ നയിക്കും.

ബാറ്റര്‍മാരായി രോഹിത് ശര്‍മയും വിരാട് കോലിയും ടീമില്‍ തുടരും. 2025 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായിട്ടാണ് ഇരുവരും ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്.

മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ പാനല്‍ ശനിയാഴ്ച അഹമ്മദാബാദില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ എന്നിവരുമായി അഗാര്‍ക്കര്‍ കൂടിയാലോചന നടത്തിയിരുന്നു. ഗില്‍ ഇപ്പോള്‍ ടെസ്റ്റ് ടീമി‍ന്‍റെ ക്യാപ്റ്റനാണ്. ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍.

Sports

ജയ്സ്വാളിന്‍റെ കാര്യത്തിൽ തീരുമാനമായി; താരത്തെ 'ഒളിപ്പിക്കാൻ' ടീം മാനേജ്മെന്‍റിന്‍റെ പ്രത്യേക പരിശീലനം...

ബിർമിംഗ്ഹാം: ഫീൽഡിംഗിൽ ദുരന്തമായവരെ മൈതാനത്ത് എവിടെ എങ്കിലും 'ഒളിപ്പിച്ചു' നിർത്തുക എന്നത് നാട്ടിൻപുറങ്ങളിലെ തന്ത്രങ്ങളിൽ ഒന്നാണ്. പാരന്പര്യമായി കൈമാറുന്ന ഈ തന്ത്രമാണ് ടീം ഇന്ത്യ ഇപ്പോൾ പരീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന് എതിരായ ഇന്ത്യയുടെ ഒന്നാം ടെസ്റ്റിൽ ഫീൽഡിൽ ദുരന്തമായ യുവതാരം യശസ്വി ജയ്സ്വാളിനെ മൈതാനത്ത് എങ്ങനെ ഒളിപ്പിക്കാം എന്നതാണ് ഇപ്പോഴത്തെ പരിശീലനം.

ലീഡ്‌സ് ടെസ്റ്റില്‍ നാല് ക്യാച്ച് നഷ്ടപ്പെടുത്തി, തോല്‍വിയുടെ മുഖ്യകാരണക്കാരനായ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ സ്ലിപ്പ് ഫീല്‍ഡില്‍നിന്ന് പുറത്താക്കി ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റ്. ടീം ഇന്ത്യ നടത്തിയ ഫീല്‍ഡിംഗ് പരിശീലനത്തില്‍ ജയ്‌സ്വാളിനെ സ്ലിപ്പിന്‍റെ പരിസരത്തെങ്ങും ഉപയോഗിച്ചില്ല. സ്ലിപ്പ് ക്യാച്ചിംഗ് പരിശീലനത്തിനു പുറത്തായിരുന്നു ജയ്‌സ്വാളിനെ ടീം മാനേജ്‌മെന്‍റ് പരീക്ഷിച്ചത്.

സില്ലി പോയിന്‍റ്/ഷോര്‍ട്ട് ലെഗ് പൊസിഷനുകളിലായിരുന്നു ജയ്‌സ്വാളിന്‍റെ പരിശീലനം. ലീഡ്‌സിലെ പിഴവുകള്‍ക്കുള്ള ശിക്ഷയായി ഇതിനെ കരുതാം. ലീഡ്‌സില്‍ മാത്രമല്ല, ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മെല്‍ബണ്‍ ടെസ്റ്റിലും ജയ്‌സ്വാള്‍ നിര്‍ണായക ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിരുന്നു.

ഇംഗ്ലണ്ടിനെതിരേ എജ്ബാസ്റ്റണില്‍ ജൂലൈ രണ്ടിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ക്രിക്കറ്റില്‍ ജയ്‌സ്വാളിനു പകരം സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ ഒരാളായിരിക്കും ഫോര്‍ത്ത് സ്ലിപ്പ്-ഗള്ളി പൊസിഷനില്‍ ഫീല്‍ഡ് ചെയ്യുക. ടീം ഇന്ത്യയുടെ ഫീല്‍ഡിംഗ് പരിശീലന സെഷനില്‍, ഫസ്റ്റ് സ്ലിപ്പില്‍ കരുണ്‍ നായര്‍ ആയിരുന്നു.

സെക്കന്‍ഡ് സ്ലിപ്പില്‍ കെ.എല്‍. രാഹുലും തേര്‍ഡ് സ്ലിപ്പില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും പരിശീലനം നടത്തി. ലീഡ്‌സില്‍ ഫോര്‍ത്ത് സ്ലിപ്പ്-ഗള്ളിയില്‍ ജയ്‌സ്വാളായിരുന്നു. അതിനു പകരം സായ് സുദര്‍ശന്‍, നതീഷ് കുമാര്‍ റെഡ്ഡി എന്നിവരാണ് ഈ പൊസിഷനില്‍ ഫീല്‍ഡിംഗ് പരിശീലനം നടത്തിയത്.

എടുത്തതിനേക്കാള്‍ റൺസ് ക്യാച്ച് കളഞ്ഞു വഴങ്ങി!

ലീഡ്‌സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ 101 റണ്‍സുമായി തിളങ്ങിയിരുന്നു. മത്സരത്തില്‍ നാല് ക്യാച്ചാണ് താരം വിട്ടു കളഞ്ഞത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ക്യാച്ച് കളയുന്ന ഇന്ത്യക്കാരന്‍ എന്ന നാണക്കേടിന്‍റെ റിക്കാര്‍ഡിനൊപ്പവും അന്ന് ജയ്‌സ്വാള്‍ എത്തിയിരുന്നു.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സ് മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, എടുത്ത റണ്‍സിനേക്കാള്‍ കൂടുതൽ റൺസ് ക്യാച്ച് കളഞ്ഞ് ജയ്‌സ്വാള്‍ വഴങ്ങാന്‍ കാരണക്കാരനായതായി കാണാം.

മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സ് മുതല്‍ ലീഡ്‌സ് വരെയായി അഞ്ച് ഇന്നിംഗ്‌സ് ജയ്‌സ്വാള്‍ കളിച്ചു. അഞ്ച് ഇന്നിംഗ്‌സിലായി താരം നേടിയത് 221 റണ്‍സ്. നിലത്തിട്ടത് ഏഴ് ക്യാച്ച്. ഏഴ് ക്യാച്ച് നഷ്ടപ്പെടുത്തിയതിലൂടെ ഇന്ത്യക്കുള്ള അധിക ബാധ്യത 229 റണ്‍സും. നേടിയതിനേക്കാള്‍ ക്യാച്ച് നഷ്ടപ്പെടുത്തി റണ്‍സ് വഴങ്ങി എന്നു ചുരുക്കം.

മാത്രമല്ല, ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ടീമുകള്‍ക്ക് എതിരേ അവസാനം കളിച്ച ഒമ്പത് ടെസ്റ്റിലായി 11 ക്യാച്ച് ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തി, നേടിയത് ഏഴ് ക്യാച്ച് മാത്രം!

Sports

ഷാർദുൾ ഠാക്കൂറിനു പണികിട്ടി; പകരം എത്തുക ഈ ഓൾ റൗണ്ടർ‌...

ബിര്‍മിംഗ്ഹാം: ശുഭ്മാന്‍ ഗില്ലിന്‍റെ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റ പരമ്പരയിലെ രണ്ടാം പോരാട്ടത്തിനു ജൂലൈ രണ്ടിനു ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ തുടക്കം. ടീം ഇന്ത്യക്കു ടെസ്റ്റില്‍ ഇതുവരെ ഒരു എഡ്ജും ഇല്ലാത്ത മൈതാനമാണ് എജ്ബാസ്റ്റണ്‍ എന്നതാണ് ചരിത്രം. ഇംഗ്ലണ്ടിന് എതിരായ ലീഡ്‌സ് ടെസ്റ്റില്‍ കൈവിട്ടകളിയിലൂടെ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയിരുന്നു.

ഇംഗ്ലണ്ടിനെതിരേ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തും എന്നാണ് വിവരം. പരിശീലന സെഷനുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് കൃത്യമായ സ്ഥാനം നല്‍കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലീഡ്‌സില്‍ പേസ് ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് ഇറങ്ങിയ ഷാര്‍ദുള്‍ ഠാക്കൂറിനു പകരമാണ് നിതീഷ് കുമാര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുക. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറി നേടിയിരുന്നു. ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട് 22കാരനായ ഈ ബാറ്റിംഗ് ഓള്‍റൗണ്ടര്‍.

അതുപോലെ സ്പിന്നർ കുൽദീപ് യാദവ്, സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പേരുകളും പ്ലേയിംഗ് ഇലവനിൽ ഉണ്ടായേക്കും എന്ന അഭ്യൂഹങ്ങളും അന്തരീക്ഷത്തിലുണ്ട്. സ്റ്റാർ പേസർ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ അർഷദീപ് സിംഗ് പ്ലേയിംഗ് ഇലവനിൽ എത്തും എന്നാണ് കരുതപ്പെടുന്നത്.

ലീഡ്‌സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ നാളെ കളിക്കാന്‍ സാധ്യത ഇല്ലെന്നതാണ് ടീം ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി. ടീം പരിശീലനത്തില്‍ ബുംറ പങ്കെടുത്തിരുന്നു.

പ്ലേയിംഗ് ഇലവനില്‍ ബുംറ ഉണ്ടാകുമോ എന്നതു സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ ടീം മാനേജ്‌മെന്‍റ് തയാറായില്ല. ഇന്ത്യയുടെ അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ഡോഷെയുടെ വാക്കുകള്‍ ഇങ്ങനെ: ടീം തെരഞ്ഞെടുപ്പില്‍ ബുംറ ഉണ്ടാകും. എന്നാല്‍, മത്സരം കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

Sports

ബുംറയ്ക്കു പകരം ഈ പേസർ കളിക്കും; ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ മാറ്റം ഉറപ്പ് ...

ബിർമിംഗ്ഹാം: ലീഡ്‌സ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ, ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റിൽ കളിക്കാൻ സാധ്യത കുറവ്. ജൂലൈ രണ്ടിന് ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് പോരാട്ടം.

ഇന്ത്യൻ ടീമിന്‍റെ പരിശീലന സെഷനുകളിൽ ജസ്പ്രീത് ബുംറ പങ്കെടുത്തിരുന്നെങ്കിലും രണ്ടാം ടെസ്റ്റിൽ കളിക്കാനുള്ള സാധ്യത ഇല്ല. വർക്ക്‌ലോഡ് പരിഗണിച്ച് അഞ്ച് മത്സര പരന്പരയിലെ മൂന്നു മത്സരങ്ങളിൽ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് നേരത്തേ ബിസിസിഐ അറിയിച്ചതിന്‍റെ പശ്ചാത്തലത്തിലാണിത്.
ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അവസരം പേസർ അർഷദീപ് സിംഗിനു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്താനുള്ള അവസരമാണ് അർഷദീപിനു വന്നുചേർന്നിരിക്കുന്നത്.

പ്ലേയിംഗ് ഇലവനില്‍ ബുംറ ഉണ്ടാകുമോ എന്നതു സംബന്ധിച്ച കൃത്യമായ വിവരം നല്‍കാന്‍ ടീം മാനേജ്‌മെന്‍റ് തയാറായില്ല. ഇന്ത്യയുടെ അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്‍ഡോഷെയുടെ വാക്കുകള്‍ ഇങ്ങനെ: ടീം തെരഞ്ഞെടുപ്പില്‍ ബുംറ ഉണ്ടാകും. എന്നാല്‍, മത്സരം കളിക്കുമോ എന്നതില്‍ ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല.

അതേസമയം, ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്ക് നിതീഷ് കുമാര്‍ റെഡ്ഡി തിരിച്ചെത്തും എന്നാണ് വിവരം. പരിശീലന സെഷനുകളില്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് കൃത്യമായ സ്ഥാനം നല്‍കിയായിരുന്നു ഇന്ത്യയുടെ നീക്കം. ലീഡ്‌സില്‍ പേസ് ഓള്‍ റൗണ്ടര്‍ സ്ഥാനത്ത് ഇറങ്ങിയ ഷാര്‍ദുള്‍ ഠാക്കൂറിനു പകരമാണ് നിതീഷ് കുമാര്‍ പ്ലേയിംഗ് ഇലവനില്‍ എത്തുക. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി സെഞ്ചുറി നേടിയിരുന്നു.

ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ചിട്ടുണ്ട് 22കാരനായ ഈ ബാറ്റിംഗ് ഓള്‍റൗണ്ടര്‍. സ്പിന്നർ കുൽദീപ് യാദവ്, സ്പിൻ ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.

Sports

ഇന്ത്യ പച്ചപിടിക്കാത്ത എജ്ബാസ്റ്റൺ; ഈ മൈതാനത്ത് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രം ഇങ്ങനെ...

ബിര്‍മിംഗ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ക്രിക്കറ്റ് നടക്കുന്നത് ബിർമിംഗ്ഹാമിലെ എജ്ബാസ്റ്റൺ സ്റ്റേഡിയത്തിൽ. ചരിത്രത്തിൽ ഇക്കാലമത്രയുമായി ഒരു ജയം പോലും ഇന്ത്യക്കു നേടാൻ സാധിക്കാത്ത മൈതാനമാണ് എജ്ബാസ്റ്റൺ.

എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തിലെ തുടര്‍ തോല്‍വിക്ക് ഇത്തവണയെങ്കിലും ടീം ഇന്ത്യക്കു വിരാമമിടാന്‍ സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. 1986ല്‍ കപില്‍ ദേവിന്‍റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങി, ഇംഗ്ലണ്ടിനെതിരേ സമനില നേടിയതാണ് ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച ടെസ്റ്റ് ചരിത്രം. അന്നു ജൂലൈ മൂന്നിനായിരുന്നു മത്സരം ആരംഭിച്ചത്. ഇത്തവണ ജൂലൈ രണ്ടിനാണെന്നു മാത്രം.

എജ്ബാസ്റ്റണില്‍ ഇതുവരെ കളിച്ച എട്ട് ടെസ്റ്റില്‍ ഇന്ത്യ ഏഴിലും പരാജയപ്പെട്ടു. കഴിഞ്ഞ 58 വര്‍ഷമായി ജയമില്ലാത്ത എജ്ബാസ്റ്റണില്‍ ഇന്ത്യക്കു കന്നി ജയം നേടാന്‍ സാധിച്ചാല്‍ അത് ചരിത്രം. 1967, 1979, 1996, 2011, 2018, 2022 വര്‍ഷങ്ങളിലാണ് ഇന്ത്യയുടെ എജ്ബാസ്റ്റണ്‍ തോല്‍വികള്‍.

ലീഡ്സിലെ ഹെഡിംഗ്‌ലി മൈതാനത്തു നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റ് തോൽവി വഴങ്ങിയിരുന്നു. ആൻഡേഴ്സൺ - തെണ്ടുൽക്കർ ട്രോഫിക്കുവേണ്ടിയുള്ള അഞ്ച് മത്സര ടെസ്റ്റ് പരന്പരയിൽ നിലവിൽ ഇംഗ്ലണ്ട് 1-0നു മുന്നിലാണ്. ചരിത്രം കുറിച്ച് എജ്ബാസ്റ്റണിൽ ജയം സ്വന്തമാക്കി ശുഭ്മാൻ ഗില്ലിന്‍റെ യുവ ഇന്ത്യക്കു പരന്പരയിൽ തിരിച്ചുവരവു സാധിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം.

അതേസമയം, ലീഡ്സിൽ അഞ്ച് വിക്കറ്റ് ജയം നേടിയ പ്ലേയിംഗ് ഇലവനെ നിലനിർത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസർ ജോഫ്ര ആർച്ചർ ടീമിൽ ഉൾപ്പെട്ടെങ്കിലും പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടിയില്ല. കുടുംബ ആവശ്യങ്ങൾക്കായി ഞായറാഴ്ച ജോഫ്ര ആർച്ചർ ടീം ക്യാന്പ് വിട്ടിരുന്നു. ചൊവ്വാഴ്ച മാത്രമേ ടീമിനൊപ്പം തിരിച്ചു ചേരൂ...

Sports

ലീഡ്സിൽ ചരിത്രം കുറിച്ച് ഇന്ത്യ, മറ്റൊരു രാജ്യത്തിന് എതിരേയും ഈ നേട്ടം സ്വന്തമാക്കിയിട്ടില്ല..!

ലീഡ്സ്: ഇംഗ്ലണ്ടിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രം കുറിച്ച് ഇന്ത്യൻ ടീം. ലീഡ്സിലെ ഹെഡിംഗ്‌ലിയിൽ നടക്കുന്ന ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി അഞ്ച് സെഞ്ചുറി കുറിച്ചാണ് ഇന്ത്യ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റ് ചരിത്രത്തില്‍ ഏതെങ്കിലും ഒരു ടീമിനെതിരേ ഇന്ത്യ ഒരു മത്സരത്തില്‍ അഞ്ച് സെഞ്ചുറി നേടുന്നത് ആദ്യം. ലീഡ്‌സ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ യശസ്വി ജയ്‌സ്വാള്‍ (101), ശുഭ്മാന്‍ ഗില്‍ (147), ഋഷഭ് പന്ത് (134) എന്നിവരും രണ്ടാം ഇന്നിംഗ്‌സില്‍ കെ.എല്‍. രാഹുല്‍ (137), ഋഷഭ് പന്ത് (118) എന്നിവരും സെഞ്ചുറി സ്വന്തമാക്കി. എന്നാൽ, മറ്റു ബാറ്റർമാർ നിരാശപ്പെടുത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 96 ഓവറിൽ 364 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിംഗ്സിലെ ആറ് റൺസ് ലീഡും ചേർത്താൽ, ഇംഗ്ലണ്ടിനു മുന്നിൽ ഇന്ത്യവച്ചത് 371 റൺസിന്‍റെ വിജയ ലക്ഷ്യം.
രണ്ടാം ഇന്നിംഗ്സിനായി ക്രീസിൽ എത്തിയ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടപ്പെടാതെ 21 റണ്‍സ് എടുത്തു നിൽക്കേ നാലാംദിനത്തിലെ മത്സരം അവസാനിച്ചു. 12 റണ്‍സുമായി സാക്ക് ക്രൗളിയും 9 റണ്‍സുമായി ബെൻ ഡക്കറ്റുമാണ് ക്രീസിൽ. അവസാന ദിനമായ ഇന്ന് ഇംഗ്ലണ്ടിന് ജയിക്കാൻ 350 റണ്‍സ് കൂടി വേണം

ക്ലാസിക് രാഹുല്‍, പന്താക്രമണം

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ നാലാംദിനമായ ഇന്നലെ രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് പുനരാരംഭിച്ചത്. 47 റണ്‍സുമായി കെ.എല്‍. രാഹുലും ആറ് റണ്‍സുമായി ശുഭ്മാന്‍ ഗില്ലുമായിരുന്നു ക്രീസില്‍. സ്‌കോര്‍ 92ല്‍ നില്‍ക്കുമ്പോള്‍ ഗില്‍ (8) മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ ഋഷഭ് പന്തിനൊപ്പം ചേര്‍ന്ന് കെ.എല്‍. രാഹുല്‍ നാലാം വിക്കറ്റില്‍ 195 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. നേരിട്ട 202-ാം പന്തില്‍ രാഹുല്‍ സെഞ്ചുറിയിലെത്തി. രാഹുലിന്‍റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. 247 പന്ത് നേരിട്ട് 18 ഫോറിന്‍റെ സഹായത്തോടെ 137 റൺസ് നേടിയ രാഹുലിനെ ബ്രൈഡൻ കാഴ്സ് ക്ലീൻ ബൗൾഡാക്കി.
നേരിട്ട 130-ാം പന്തിലായിരുന്നു പന്തിന്‍റെ എട്ടാം ടെസ്റ്റ് സെഞ്ചുറി. ഷൊയ്ബ് ബഷീറിന്‍റെ പന്തില്‍ സാക്ക് ക്രൗളിക്കു ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്.

വാലറ്റം തവിടുപൊടി

ആദ്യ ഇന്നിംഗ്സിൽനിന്ന് കാര്യമായ മാറ്റം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലും ഇല്ലായിരുന്നു. ആദ്യ ഇന്നിംഗ്സിൽ യശസ്വി ജയ്സ്വാൾ , ശുഭ്മാൻ ഗിൽ, ഋഷഭ് പന്ത് എന്നിവരുടെ സെഞ്ചുറി മാറ്റിനിർത്തിയാൽ രണ്ടക്കം കണ്ടത് കെ.എൽ. രാഹുലും (42), രവീന്ദ്ര ജഡേജയും (11) മാത്രം. രണ്ടാം ഇന്നിംഗ്സിൽ രാഹുൽ (137), പന്ത് (118) എന്നിവർക്കു പുറമേ രണ്ടക്കം കണ്ടത് സായ് സുദർശൻ (30), കരുൺ നായർ (20), രവീന്ദ്ര ജഡേജ (25 നോട്ടൗട്ട് ) എന്നിവർ മാത്രമാണ്. രണ്ടാം ഇന്നിംഗ്സിൽ നാലിന് 333 എന്ന നിലയിൽനിന്ന് 364ന് ഇന്ത്യ പുറത്തായി. 31 റൺസ് എടുക്കുന്നതിനിടെ ഇന്ത്യക്കു നഷ്ടപ്പെട്ടത് ആറ് വിക്കറ്റ്.

Sports

ഗോഡ്, കിംഗ്, പ്രിന്‍സ്; സച്ചിനും കോഹ്‌ലിക്കും ശേഷം ആ നേട്ടം ശുഭ്മാൻ ഗില്ലിനു സ്വന്തം...

ലീഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംആര്‍എഫ് ബാറ്റ് കൈയിലേന്തുക എന്നത് ഏതൊരു താരത്തിന്‍റെയും സ്വപ്‌നമാണ്. കാരണം, ടീമിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനു മാത്രമാണ് അതിനുള്ള നറുക്കു വീഴുക. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോഹ്‌ലി, ഇപ്പോള്‍ ശുഭ്മാന്‍ ഗില്‍.
ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദൈവമായാണ് സച്ചിന്‍ തെണ്ടുല്‍ക്കറിനെ ആരാധകര്‍ കരുതുന്നത്. കിംഗ് എന്ന വിശേഷണം കോഹ്‌ലിക്കും അവര്‍ നല്‍കി. പ്രിന്‍സ് എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്.


സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷമാണ് വിരാട് കോഹ്‌ലിക്ക് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ നാലാം സ്ഥാനം ലഭിച്ചത്. കോഹ്‌ലിയുടെ വിരമിക്കലിനുശേഷം ആ ബാറ്റിംഗ് സ്ഥാനം ശുഭ്മാന്‍ ഗില്ലിനും. ഈ മൂന്നു താരങ്ങളും തമ്മില്‍ മറ്റൊരു അപൂര്‍വതയുമുണ്ട്. 2013ല്‍ സച്ചിന്‍റെ വിരമിക്കലിനു ശേഷമുള്ള ആദ്യടെസ്റ്റില്‍ നാലാം നമ്പറിലെത്തി കോഹ്‌ലി സെഞ്ചുറി നേടി. ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയായിരുന്നു ആ സെഞ്ചുറി. നാലാം നമ്പറില്‍ കോഹ്‌ലിയുടെ ആദ്യ ഇന്നിംഗ്‌സായിരുന്നു അത്. ഇതാ ഇപ്പോള്‍, കോഹ്‌ലിയുടെ വിരമിക്കലിനുശേഷമുള്ള ആദ്യ ഇന്നിംഗ്‌സില്‍ ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയിരിക്കുന്നു. അതും നാലാം നമ്പറിലെ ആദ്യ ഇന്നിംഗ്‌സില്‍!!!


ടെസ്റ്റ് കരിയറില്‍ ഗില്ലിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ലീഡ്‌സ് പോരാട്ടത്തിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ നേടിയ 147 റണ്‍സ്. ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്ന അഞ്ചാമനാണ് 25കാരനായ ഗില്‍ എന്നതും ശ്രദ്ധേയം. 1951ല്‍ ഇംണ്ടിന് എതിരേ വിജയ് ഹസാരെ, 1976ല്‍ ന്യൂസിലന്‍ഡിന് എതിരേ സുനില്‍ ഗാവസ്‌കര്‍, 1987ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ ദിലീപ് വെങ്‌സാര്‍ക്കര്‍, 2014ല്‍ ഓസ്‌ട്രേലിയയ്ക്ക് എതിരേ വിരാട് കോഹ്‌ലി എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്മാര്‍.

Sports

ഈ നേട്ടത്തിൽ എത്തുന്ന അഞ്ചാമത് ഇന്ത്യൻ ക്യാപ്റ്റൻ; ചരിത്രം കുറിച്ച് ശുഭ്മാൻ ഗിൽ

ലീഡ്‌സ്: ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്സിൽ സെഞ്ചുറി നേടുന്ന അഞ്ചാമത് ഇന്ത്യൻ ക്രിക്കറ്റർ എന്ന നേട്ടം ശുഭ്മാൻ ഗിൽ സ്വന്തമാക്കി. വിജയ് ഹസാരെ, സുനിൽ ഗാവസ്കർ, ദിലീപ് വെങ്സാർക്കർ, വിരാട് കോഹ്‌ലി എന്നിവരാണ് മുന്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ക്യാപ്റ്റർ.
1951ൽ ഡൽഹിയിൽ ഇംഗ്ലണ്ടിന് എതിരേ 164 നോട്ടൗട്ടായിരുന്നു വിജയ് ഹസാരെയുടെ ക്യാപ്റ്റൻ അരങ്ങേറ്റത്തിലെ സ്കോർ. സുനിൽ ഗാവസ്കർ 1976ൽ ഓക്‌ലൻഡിൽ ന്യൂസിലൻഡിന് എതിരേ 116 റൺസ് സ്വന്തമാക്കി. 1987ൽ ഡൽഹിയിൽ വെസ്റ്റ് ഇൻഡീസിന് എതിരേ 102 ആയിരുന്നു ദിലീപ് വെങ്സാർക്കറിന്‍റെ ക്യാപ്റ്റൻസി അരങ്ങേറ്റ മത്സരത്തിലെ സ്കോർ. 2014ൽ അഡ്‌ലെയ്‌ഡിൽവച്ച് ഓസ്ട്രേലിയയ്ക്ക് എതിരേ രണ്ട് ഇന്നിംഗ്സിലും വിരാട് കോഹ്‌ലി സെഞ്ചുറി നേടി. ആദ്യ ഇന്നിംഗ്സിൽ 115ഉം രണ്ടാം ഇന്നിംഗ്സിൽ 141ഉം. ടെസ്റ്റ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തിന്‍റെ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ഏക ഇന്ത്യക്കാരനാണ് വിരാട് കോഹ്‌ലി. 

ക്യാപ്റ്റന്‍ ഗില്‍, റിക്കാര്‍ഡ്

കെ.എല്‍. രാഹുല്‍, സായ് സുദര്‍ശന്‍ (0) എന്നിവര്‍ അഞ്ച് പന്തിന്‍റെ ഇടവേളയില്‍ പുറത്തായതോടെ 92/2 എന്ന നിലയിലാണ് ഉച്ചഭക്ഷണത്തിനു പിരിഞ്ഞത്. നാലാം നമ്പറായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ക്രീസിലെത്തി. സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാളിനു (101) പൂര്‍ണപിന്തുണ നല്‍കുന്നതിനൊപ്പം കൃത്യമായി സ്‌കോര്‍ ഉയര്‍ത്തുന്നതിലും ഗില്‍ മികവുപുലര്‍ത്തി. നേരിട്ട 56-ാം പന്തില്‍ ഗില്‍ അര്‍ധസെഞ്ചുറി തികച്ചു. നേരിട്ട 140-ാം പന്തിൽ ബൗണ്ടറിയിലൂടെ ഗിൽ സെഞ്ചുറി പിന്നിട്ടു. ടെസ്റ്റിൽ ഗില്ലിന്‍റെ ആറാം സെഞ്ചുറി.
ക്യാപ്റ്റനായും നാലാം നമ്പറായുമുള്ള അരങ്ങേറ്റ ഇന്നിംഗ്‌സില്‍ 50+ സ്‌കോര്‍ നേടാന്‍ ഗില്ലിനു സാധിച്ചെന്നതും ശ്രദ്ധേയം. വിരാട് കോഹ്‌ലി ഒഴിച്ചിട്ട ബാറ്റിംഗ് സ്ഥാനമാണ് നാലാം നമ്പര്‍. കോഹ്‌ലിക്കുശേഷം എംആര്‍എഫ് ബാറ്റ് കൈയിലേന്തുന്ന ഗില്‍, ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തുന്ന മൂന്നാമത് ഇന്ത്യക്കാരനാണ്. സി.കെ. നായിഡു (1932, ലോഡ്‌സ്), ജസ്പ്രീത് ബുംറ (2022, എഡ്ജ്ബാസ്റ്റണ്‍) എന്നിവരായിരുന്നു മുമ്പ് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍സി അരങ്ങേറ്റം നടത്തിയവര്‍. ഇംഗ്ലണ്ട് മണ്ണിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും 25കാരനായ ശുഭ്മാന്‍ ഗില്‍ സ്വന്തമാക്കി.
ലീഡ്സ് ടെസ്റ്റിന്‍റെ ഒന്നാംദിനം അവസാനിക്കുന്പോൾ 175 പന്തിൽ 127 റൺസുമായി പുറത്താകാതെ നിൽക്കുകയാണ് ശുഭ്മാൻ ഗിൽ. ഗില്ലിന് ഒപ്പം വിക്കറ്റ് കീപ്പർ ഋഷഭ് പന്തും (102 പന്തിൽ 65 നോട്ടൗട്ട്) ക്രീസിലുണ്ട്. മൂന്നു വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന ശക്തമായ നിലയിലാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചത്.

Sports

ലീഡിനു ലീഡ്സിൽ; ഇന്ത്യ Vs ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റ് ഇന്നു മുതൽ

ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഭാവി നിർണയിക്കുന്ന യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. റണ്‍മെഷീൻ വിരാട് കോഹ്‌ലിയും ഹിറ്റ്മാൻ രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ആദ്യ പരന്പര, ശുഭ്മാൻ ഗില്ലിന്‍റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരന്പര... അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നു ലീഡ്സിലെ ഹെഡിംഗ്‌ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.
2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെ ഒരു പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഗില്ലിന്‍റെ നേതൃത്വത്തിലിറങ്ങുന്ന യുവനിരയുടെ മുന്നിലുള്ള വെല്ലുവിളി പരന്പര നേട്ടമാണ്.


ഫ്രഷ് സ്റ്റാർട്ട്


വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്കാണ് ഇംഗ്ലീഷ് പിച്ചിൽ മുൻപരിചയമുള്ളത്. രണ്ട് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ അടക്കം ശുഭ്മാൻ ഗിൽ മൂന്ന് മത്സരങ്ങൾ ഇംഗ്ലണ്ടിൽ കളിച്ചെങ്കിലും 14.66 ശരാശരിയിൽ ആകെ നേടിയത് 88 റണ്‍സ്. ഓപ്പണർ യശസ്വി ജയ്സ്വാൾ, കരുണ്‍ നായർ, സായ് സുദർശൻ എന്നിവർ ആദ്യമായാണ് ഇംഗ്ലീഷ് മണ്ണിൽ ഇറങ്ങുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തെത്തുടർന്ന് ടീമിൽ ഇടംനേടിയ കരുണ്‍ നായർക്കും സായ് സുദർശനും സ്ഥിരാംഗമാകാൻ ബാറ്റിംഗ് കരുത്തറയിക്കണം. ഐപിഎൽ ഓറഞ്ച് ക്യാപ് ജേതാവാണ് സുദർശൻ. അതേസമയം, ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടീമിലേക്കു തിരിച്ചെത്തിയ കരുണ്‍ നായറിൽ പ്രതിക്ഷയേറെയാണ്.


റെഡ് ബോളിൽ റെഡ് കാർഡ്


റെഡ് ബോൾ ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യ ഇരുട്ടിൽതപ്പുകയാണ്. അവസാന പരന്പരകളിൽ ഓസീസിനെതിരേയും ന്യൂസിലൻഡിനെതിരേയും വന്പൻ തോൽവി ഏറ്റുവാങ്ങി. രോഹിത്, കോഹ്‌ലി എന്നിവർ ഈ പരന്പരകളിൽ ഫോമില്ലായ്മയുടെ പേരിൽ വിമർശിക്കപ്പെട്ടു. ഋഷഭ് പന്ത് 43.50, ജയ്സാൾ 31.66, സർഫറാസ് ഖാൻ 28.50 എന്നീ ശരാശരിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
അതേസമയം രോഹിത് ശർമ (368 റണ്‍സ്), കെ.എൽ. രാഹുൽ (315), ചേതേശ്വർ പൂജാര (306), രവീന്ദ്ര ജഡേജ (287), കോഹ്‌ലി (249) എന്നവിരായിരുന്നു കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്. രാഹുലും ജഡേജയും മാത്രമാണ് ഇവരിൽ ഇന്നത്തെ ടീമിൽ കളിക്കാനുള്ളത്.


ഗില്ലിലെ നായകൻ


ചുരുങ്ങിയ ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ശുഭ്മാൻ ഗിൽ ശക്തരായ ഇംഗ്ലണ്ടിനെതിരേ എങ്ങനെ യുവനിരയെ നയിക്കുമെന്നതും ഏവരും ഉറ്റുനോക്കുന്നു. ജയ്സ്വാൾ- സുദർശൻ സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ സാധ്യതയുണ്ട്. മൂന്നാം നന്പറിൽ പരിചയസന്പന്നരായ രാഹുൽ അല്ലെങ്കിൽ കരുണ്‍ ഇറങ്ങും. നാലാം നന്പറിൽ ഗില്ലും അഞ്ചാമനായി പന്തും ഇറങ്ങുമെന്നാണ് സൂചന. ബാസ്ബോൾ ബാറ്റിംഗ് പുറത്തെടുക്കുന്ന ഇംഗ്ലണ്ടിനെതിരേ ഗില്ലിന്‍റെ ക്യാപ്റ്റൻസി പരീക്ഷിക്കപ്പെടും.


ബുംറയ്ക്ക് ഒപ്പം ആരെല്ലാം


ഇന്ത്യൻ പേസാക്രമണത്തിന്‍റെ കുന്തമുനയായ ജസ്പ്രീത് ബുംറ മൂന്നു മത്സരങ്ങളിൽ മാത്രമേ കളിക്കൂ. അധിക സമ്മർദം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
പരന്പരയിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർ പരീക്ഷിക്കപ്പെടും. ആർ. അശ്വിന്‍റെ അഭാവത്തിൽ കുൽദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർക്കും സ്പിന്നിൽ കരുത്തറിയിക്കേണ്ടതുണ്ട്. ബുംറയ്ക്ക് ഒപ്പം പേസ് ആക്രമണത്തിന് ആരെല്ലാം എന്നതും കണ്ടറിയണം.

Sports

ഇംഗ്ലണ്ടിന് എതിരേ നാലാം നമ്പറിൽ ശുഭ്മാൻ ഗിൽ എന്ന് ഋഷഭ് പന്ത്

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്കു മുമ്പായി സുപ്രധാന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. രോഹിത് ശര്‍മ, വിരാട് കോഹ് ലി എന്നിവര്‍ വിരമിച്ചശേഷം ഇന്ത്യന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് പരമ്പരയാണ് നാളെ ആരംഭിക്കുന്നത്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം നാളെ ലീഡ്‌സില്‍ തുടങ്ങും.
ഓപ്പണര്‍ രോഹിത് ശര്‍മയും നാലാം നമ്പറായിരുന്ന വിരാട് കോഹ്‌ലിയും വിരമിച്ചതോടെ പുതിയ ബാറ്റിംഗ് ലൈനപ്പും ഇന്ത്യക്ക് ആവശ്യമായിരിക്കുകയാണ്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്‍ ക്യാപ്റ്റന്‍സിയിലെത്തുന്ന പരമ്പരകൂടിയാണിത്. ഋഷഭ് പന്താണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.

പന്തിന്റെ വെളിപ്പെടുത്തല്‍

ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്ററായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആയിരിക്കും ക്രീസില്‍ എത്തുകയെന്നാണ് ഋഷഭ് പന്തിന്റെ വെളിപ്പെടുത്തല്‍. അഞ്ചാം നമ്പറില്‍ താന്‍ തുടരുമെന്നും പന്ത് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡറില്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ക്ക് ഇതിനോടകം കൃത്യത ആയിട്ടുണ്ടെന്ന് ഋഷഭ് പന്ത് പറഞ്ഞു. നാലാം നമ്പറില്‍ ശുഭ്മാന്‍ ഗില്ലും അഞ്ചാം നമ്പറില്‍ താനും ഇറങ്ങും. അതേസമയം, മൂന്നാം നമ്പറില്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് കൃത്യമായ ഉത്തരം നല്‍കാറായിട്ടില്ല. മൂന്നാം നമ്പറിനെ കുറിച്ചുള്ള ചര്‍ച്ചകളും കണക്കുകൂട്ടലും നടന്നുകൊണ്ടിരിക്കുകയാണെന്നും പന്ത് വ്യക്തമാക്കി.

നാലിന്റെ ഉത്തരവാദിത്തം

വിരാട് കോഹ് ലി ഒഴിച്ചിട്ട സ്ഥാനമാണ് ബാറ്റിംഗ് ഓര്‍ഡറിലെ നാലാം നമ്പര്‍. കോഹ്‌ലിയുടെ പിന്‍ഗാമിയായി എംആര്‍എഫ് പരസ്യം ബാറ്റില്‍ ഏന്തുന്ന ഗില്ലിനു മുന്നില്‍ ഭാരിച്ച ഉത്തരവാദിത്തമാണുള്ളത്. നാലാം നമ്പറില്‍ കോഹ്‌ലി 7564 റണ്‍സ് നേടിയിരുന്നു. ശുഭ്മാന്‍ ഗില്ലിന്റെ സ്ഥിരം ക്യാപ്റ്റനായുള്ള അരങ്ങേറ്റം കൂടിയാണ് നാളെ ലീഡ്‌സിലെ ഹെഡിംഗ്‌ലി സ്റ്റേഡിയത്തില്‍ നടക്കുക. 2024 ജൂലൈയില്‍ സിംബാബ്‌വെയ്ക്ക് എതിരേ അഞ്ച് മത്സര ട്വന്റി-20 പരമ്പരയില്‍ ക്യാപ്റ്റനായുള്ള മുന്‍പരിചയം ഗില്ലിനുണ്ട്.

Latest News

Up