x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇതോ രാജാക്കന്മാര്‍..!


Published: December 13, 2025 12:33 AM IST | Updated: December 13, 2025 12:33 AM IST

ഇന്ത്യന്‍ പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ടീമിന്‍റെ രാജാക്കന്മാര്‍ നഗ്നരാണെന്നു പറഞ്ഞാല്‍ നെറ്റിചുളിക്കേണ്ട. ടീമിന്‍റെ രാജാക്കന്മാരെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ശരിക്കും ബാധ്യതയായി മാറിയിരിക്കുന്നു.

2025 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ ഒരു അര്‍ധസെഞ്ചുറിപോലും ഇരുവര്‍ക്കും നേടാന്‍ സാധിച്ചിട്ടില്ല. എന്നുവച്ചാല്‍, ക്യാപ്റ്റനോ വൈസ്‌ക്യാപ്റ്റനോ ഇന്ത്യയെ ഒരു ജയത്തില്‍ എത്തിച്ചില്ലെന്നു സാരം.

തികച്ചും ഫോം ഔട്ടാണെങ്കിലും ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഇല്ലാതെ പ്ലേയിംഗ് ഇലവനെ എങ്ങനെ ഇറക്കും..? ഗില്ലിന്‍റെ വരവോടെ പുറത്തായത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ആണ്. 2024 വര്‍ഷാവസാനം കളിച്ച അഞ്ച് ഇന്നിംഗ്‌സിനിടെ മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവിനെ രണ്ടാമതൊന്ന് ആലോചിക്കാതെ ടീം മാനേജ്‌മെന്‍റ് പുറത്തിരുത്തി. ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായ ഗില്ലാണ് നിലവില്‍ ഇന്ത്യന്‍ ടീമിന്‍റെ പോസ്റ്റര്‍ ബോയ്. അതുകൊണ്ട് ഗില്ലിനെ തള്ളുക അത്ര എളുപ്പമല്ല...

ഗില്ലിനെകൊണ്ട് മടുത്തു...

ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിംഗ് ആരാധകര്‍ക്ക് മടുപ്പുളവാക്കാന്‍ തുടങ്ങിയിരിക്കുന്നു. 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഗില്‍ ഇതുവരെ കളിച്ച ട്വന്‍റി-20 മത്സരങ്ങള്‍ 14, ഉയര്‍ന്ന സ്‌കോര്‍ 47. 14 ഇന്നിംഗ്‌സിലും ഓപ്പണറായാണ് ഗില്‍ കളിച്ചത്. രണ്ട് തവണ മാത്രമേ 40നു മുകളില്‍ സ്‌കോര്‍ ചെയ്തുള്ളൂ; ഏഷ്യ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോറില്‍ 28 പന്തില്‍ 47, ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ട്വന്‍റി-20യില്‍ 39 പന്തില്‍ 46. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ച് മത്സര ട്വന്‍റി-20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗില്ലിന്‍റെ സ്‌കോര്‍ 4, 0 എന്നതായിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം നാളെ ധരംശാലയില്‍ നടക്കും.

ക്യാപ്റ്റന്‍ പിന്നില്‍

മുന്നില്‍നിന്നു നയിക്കുന്നവനായിരിക്കണം ക്യാപ്റ്റന്മാരെന്നാണ് പൊതുവായ നിരീക്ഷണം. സൂര്യകുമാര്‍ യാദവ് ട്വന്‍റി-20 ക്രിക്കറ്റ് അടക്കിവാണ സമയമുണ്ടായിരുന്നു. ബാറ്റര്‍മാരുടെ റാങ്കിംഗില്‍ ലോക ഒന്നാം നമ്പറുമായിരുന്നു. എന്നാല്‍, 2025 കലണ്ടര്‍ വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് സൂര്യകുമാര്‍ യാദവ് 40നു മുകളില്‍ സ്‌കോര്‍ ചെയ്തത്. ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാനെതിരേ 37 പന്തില്‍ പുറത്താകാതെ നേടിയ 47 റണ്‍സ്. ഈ വര്‍ഷം ഇന്ത്യന്‍ ട്വന്‍റി-20 ക്യാപ്റ്റന്‍റെ ഉയര്‍ന്ന സ്‌കോറും ഇതാണ്.

12, 5 എന്നതാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സൂര്യകുമാറിന്‍റെ പ്രകടനം. ഈ കലണ്ടര്‍ വര്‍ഷം മൂന്നു തവണ സൂര്യകുമാര്‍ പൂജ്യത്തിനു പുറത്തായി. മുന്നില്‍നില്‍ക്കുന്ന ക്യാപ്റ്റനല്ല, പിന്നിലായിപ്പോയ ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്.

ഗില്ലും സൂര്യകുമാറും പ്രതിഫയില്ലെന്നതല്ല, ട്വന്‍റി-20 ലോകകപ്പിലേക്കുള്ള അകലം കുറഞ്ഞുവരുമ്പോള്‍ ഇവരുടെ ഫോമില്ലായ്മ ടീമിനു ബാധ്യതയാകുമെന്നതാണ് പ്രശ്‌നം. നാളെ നടക്കുന്നതുള്‍പ്പെടെ എട്ട് മത്സരങ്ങള്‍ മാത്രമാണ് ട്വന്‍റി-20 ലോകകപ്പിനു മുമ്പായി ഇന്ത്യക്കു മുന്നില്‍ ശേഷിക്കുന്നത്. ഏതുനിമിഷവും ഗില്ലും സൂര്യയും ഫോം കണ്ടെത്തിയേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Tags : Suryakumar Yadav Shubman Gill Cricket

Recent News

Up