Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco

Kottayam

കോട്ടയത്ത് സപ്ലൈകോ സിഗ്‌നേച്ചര്‍ മാര്‍ട്ടിന് ഇന്നു തുടക്കം

കോട്ടയം: തിരുനക്കരയിലെ സപ്ലൈകോ ഹൈപ്പര്‍ മാര്‍ട്ട് ഇന്നു മുതല്‍ സപ്ലൈകോ സിഗ്‌നേച്ചര്‍ മാര്‍ട്ടായി പ്രവര്‍ത്തനം വിപുലീകരിക്കുന്നു.

ഇന്നു രാവിലെ 10ന് മന്ത്രി ജി.ആര്‍. അനില്‍ സിഗ്‌നേച്ചര്‍ മാര്‍ട്ടിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും.അതിവിപുലമായ ഡിസ്‌പ്ലേ സൗകര്യവും നാല് ബില്ലിംഗ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ കോര്‍പറേറ്റ് ഹൈപ്പര്‍ മാര്‍ട്ടുകളോട് കിടപിടിക്കുന്ന രീതിയില്‍ മികച്ച നിലവാരത്തിലാണ് സിഗ്‌നേച്ചര്‍ മാര്‍ട്ട് ഇനി മുതല്‍ പ്രവര്‍ത്തിക്കുക. അതിവിപുലമായ ഡിസ്‌പ്ലേ സൗകര്യവും നാല് ബില്ലിംഗ് കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പാല്‍, ശീതള പാനീയങ്ങള്‍, മുട്ട അടക്കമുള്ളവയും പുതുതായി വില്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.

സപ്ലൈകോയുടെ എല്ലാവിധ സബ്‌സിഡി ഉത്പന്നങ്ങള്‍ക്കൊപ്പം മറ്റ് നിത്യോപയോഗ സാധനങ്ങള്‍ക്കും വിലക്കുറവ് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സന്ദര്‍ശകരില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചു ഭാഗ്യശാലികള്‍ക്ക് 1000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ സമ്മാനമായി ലഭിക്കും. ഇതുകൂടാതെ ഫെബ്രുവരി 20 വരെ വലന്‍റൈന്‍സ് ഡേ മുന്‍നിര്‍ത്തി 1000 രൂപയ്ക്ക് മുകളില്‍ സബ്‌സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് ഒരു കിലോ പഞ്ചസാരയും 500 രൂപയ്ക്ക് മുകളില്‍ ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് അരക്കിലോ പഞ്ചസാരയും ലഭിക്കും. സ്വകാര്യ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ നവീകരിച്ച കോട്ടയത്തെ ആദ്യത്തെ സിഗ്‌നേച്ചര്‍ മാര്‍ട്ട് കൂടിയാണിത്.

കണ്ണൂരിലാണ് ആദ്യത്തെ സിഗ്‌നേച്ചര്‍ മാര്‍ട്ട് തുടങ്ങിയത്. എറണാകുളത്തെ സിഗ്‌നേച്ചര്‍ മാര്‍ട്ട് നിര്‍മാണ ഘട്ടത്തിലുമാണ്.

District News

വേമം പാടശേഖരത്തിൽ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർക്ക് ആശങ്ക

മാനന്തവാടി: വേമം പാടശേഖരത്തിൽ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതിൽ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ട അലോട്ട്മെന്‍റ് നടപടികൾ കൃഷിവകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് കാരണമെന്ന് കർഷകർ പറഞ്ഞു.

മാനന്തവാടി താന്നിക്കൽ വേമം പാടശേഖരത്തിലെ കർഷകരാണ് നെല്ല് സംഭരണം വൈകുന്നതിൽ ആശങ്കയിലായിരിക്കുന്നത്. 180 ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്‍റെ പ്രധാനപ്പെട്ട നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കൽ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.

പലയിടങ്ങളിലും നെൽകൃഷി നഷ്ടത്തിലാകുന്പോൾ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണമാണ് കൃഷി തുടരാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. മുൻവർഷങ്ങളിൽ കൊയ്ത്ത് നടന്നയുടൻ തന്നെ സംഭരണം നടന്നിരുന്നു. എന്നാൽ ഇത്തവണ കൊയ്ത്തു കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും സംഭരണം നടന്നിട്ടില്ല.

കൊയ്തെടുത്ത നെല്ല് വിവിധ സ്ഥലങ്ങളിൽ ചാക്കുകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയിലാണ്. കിലോയ്ക്ക് 30 രൂപ നിരക്കിലാണ് ഇത്തവണ നെല്ല് സംഭരിക്കുകയെന്നാണ് സപ്ലൈക്കോ അറിയിച്ചിരിക്കുന്നത്. എന്നാൽ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം വൈകുന്നതിനാൽ കുറഞ്ഞവിലയ്ക്ക് സ്വകാര്യ ഏജൻസികൾക്ക് നല്കി നെല്ല് ഒഴിവാക്കാള്ള ആലോചനയിലാണ് ചില കർഷകർ.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അലോട്ട്മെന്‍റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ ഏതൊക്കെ മില്ലുകളിലേക്കാണ് നെല്ല് സംഭരണം നടത്താനാകുക എന്ന് തീരുമാനത്തിലെത്താനാകൂ. നെല്ല് സംഭരിക്കാനുള്ള നടപടികൾ ഉടൻ വേണമെന്നാണ് കർഷകരുടെ ആവശ്യം.

Business

ക്രിസ്മസ്-പുതുവത്സരം: സപ്ലൈകോ വിറ്റുവരവ് 82 കോടി

കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസണില്‍ 82 കോടി രൂപയുടെ വിറ്റുവരവുമായി സപ്ലൈകോ. ഡിസംബര്‍ 22 മുതല്‍ കഴിഞ്ഞ ഒന്നുവരെയുള്ള പത്തു ദിവസത്തെ കണക്കാണിത്.

36.06 കോടി രൂപയാണു സബ്‌സിഡി സാധനങ്ങളുടെ വിറ്റുവരവ്. പെട്രോള്‍, റീട്ടെയില്‍ ഉള്‍പ്പെടെ എല്ലാ സപ്ലൈകോ വില്പനശാലകളിലെയും ആറു ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വില്പന ഉള്‍പ്പെടെയാണ് 82 കോടി നേടിയത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലാണു പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സപ്ലൈകോ സംഘടിപ്പിച്ചത്. പ്രത്യേക ഫെയറുകളില്‍നിന്നു മാത്രം 74 ലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. ഇതില്‍ 40.94 ലക്ഷം രൂപ സബ്‌സിഡി ഇനങ്ങളും 33.06 ലക്ഷം രൂപ സബ്‌സിഡിയിതര ഇനങ്ങളുമാണ്.

തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തു നടത്തിയ പ്രത്യേക ക്രിസ്മസ് ഫെയറില്‍ 29.31 ലക്ഷം രൂപയുടെ വിറ്റുവരവാണുണ്ടായത്. ഇതില്‍ സബ്‌സിഡി സാധനങ്ങളുടെ വിറ്റുവരവ് 16.19 ലക്ഷം രൂപയാണ്.

Kerala

സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തിങ്കളാഴ്ച തുടക്കം

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകൾക്ക് തിങ്കളാഴ്ച തുടക്കമാകും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ തിങ്കളാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നിർവഹിക്കും.

ആൻറണി രാജു എംഎൽഎ അധ്യക്ഷനാവുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗൺസിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിക്കും.

ജനുവരി ഒന്ന് വരെയാണ് ഫെയറുകൾ ഉണ്ടാവുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍ നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉൽപ്പന്നങ്ങൾക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 50ശതമാനം വരെ വിലക്കുറവും നൽകും.

സപ്ലൈകോ നിലവിൽ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നൽകും.

ക്രിസ്മസിനോട് അനുബന്ധിച്ച് സാന്‍റ ഓഫർ എന്ന പേരിൽ 12 ഉൽപ്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതൽ സപ്ലൈകോ വിൽപ്പനശാലകളിൽ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നൽകുന്നത്.

 

 

Kerala

സപ്ലൈകോയുടെ അൻപതാം വാർഷികം; പുതിയ പദ്ധതികൾ ആരംഭിച്ചു

തിരുവനന്തപുരം: സപ്ലൈകോയുടെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ പദ്ധതികൾ പ്രാബല്യത്തിൽ വന്നു. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നവംബർ ഒന്നു മുതൽ പ്രവർത്തനമാരംഭിച്ചു. സഞ്ചരിക്കുന്ന സൂപ്പർ മാർക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടന്നു.

സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും. കാർഡൊന്നിന് നിലവിൽ 319 രൂപ നിരക്കിൽ സപ്ലൈകോ വിൽപനശാലകളിൽ ലഭ്യമാകുന്നത് പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ്. ഇത് രണ്ടു ലിറ്ററായി വർധിപ്പിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ലഭ്യമാക്കും.

ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കിൽ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി/ പുഴുക്കലരി നൽകിവന്നിരുന്നത് തുടർന്നും സ്ഥിരമായി നൽകാൻ തീരുമാനിച്ചു. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉത്പന്നങ്ങൾക്ക് 10% വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്.

ആയിരം രൂപയ്ക്കു മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ചു രൂപയ്ക്ക് നൽകും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്‍റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25 ശതമാനം വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക.
500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടയ് ക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും നൽകും.

ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50% വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉത്പന്നങ്ങൾ നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും.

വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി പുതിയ ഒരു പദ്ധതിയുമുണ്ട്. വൈകുന്നേരം അഞ്ചിനുമുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉത്പന്നങ്ങൾക്ക് 5% അധിക വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സംഘടിപ്പിച്ചപോലെ ആറ് ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകൾ സംഘടിപ്പിക്കുക. താലൂക്ക് തലത്തിൽ തെരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതൽ ജനുവരി 1 വരെ ആയിരിക്കും ക്രിസ്മസ് ഫെയറുകൾ. 250 കോടി രൂപയുടെ വിൽപ്പനയാണ് ഈ ക്രിസ്മസ് കാലത്ത് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 250-ലധികം ഉത്പന്നങ്ങൾക്ക് വിലക്കുറവും പ്രത്യേക ഓഫറുകളും ക്രിസ്മസിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.

District News

സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കാലി

കോട്ടയം: സപ്ലൈകോ ഔട്ട്‌ലെറ്റുകളും കാലിയായി. സപ്ലൈകോയുടെ സബ്‌സിഡി സാധനങ്ങളില്‍ അരി, പച്ചരി, പഞ്ചസാര, ചെറുപയര്‍, കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ ഉള്‍പ്പെടുന്നു. ഈ സാധനങ്ങളുടെ വില പൊതുവിപണിയിലെതിനെക്കാള്‍ 35 ശതമാനം കുറവായതിനാല്‍ ഏറെപ്പേരാണ് സപ്ലൈകോയെ ആശ്രയിക്കുന്നത്. ഉഴുന്നും പരിപ്പും പയറും കടലയും മിക്ക് ഔട്ട്‌ലെറ്റുകളിലുമില്ല. കോട്ടയത്ത് കുറെ സാധനങ്ങളുടെ സ്‌റ്റോക്ക് എത്തിയെങ്കിലും പാക്കിംഗ് നടക്കാത്താത്തതിനാല്‍ വിതരണമില്ല.


നിലവില്‍ വെളിച്ചെണ്ണ മാത്രമാണ് സ്റ്റോക്കുള്ളത്. എട്ടു കിലോ കുത്തരിയും രണ്ടു കിലോ പച്ചരിയും സബ്‌സിഡി നിരക്കില്‍ ഓരോ കാര്‍ഡിനും ലഭിക്കേണ്ടതാണ്. മല്ലിയും മുളകും അരക്കിലോയും മറ്റ് സാധനങ്ങള്‍ ഒരു കിലോയുമാണു വാങ്ങാനാകുക. ഓണത്തിന് സാധനങ്ങള്‍ വാങ്ങിയ കരാറുകാര്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശിക പെരുകിയതോടെയാണ് സപ്ലൈകോ കാലിയായത്.

Kerala

വിപണി ഇടപെടൽ: സപ്ലൈകോയ്ക്ക് 50 കോടി അനുവദിച്ചു

തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷന് വിപണി ഇടപെടലിനായി 50 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്.

Kerala

സപ്ലൈകോയ്ക്ക് മാ‍‍‌‍‍‍‌ർക്കറ്റിംഗ് സ്ട്രാറ്റജി വേണം : മന്ത്രി പി. രാജീവ്‌

കൊച്ചി: സപ്ലൈകോയ്ക്ക് ഇത് ഉണർവിന്‍റെ കാലമാണെന്നും അതിനാൽ മാ‍‍‌‍‍‍‌ർക്കറ്റിംഗ് സ്ട്രാറ്റജി വേണമെന്നും മന്ത്രി പി. രാജീവ്‌. സപ്ലൈകോയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോട് അനുബന്ധിച്ച് വിതരണക്കാരെയും മറ്റു ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ഓണക്കാലത്ത് 386 കോടിയുടെ വിൽപ്പനയാണ് സപ്ലൈകോയിൽ നടന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വിൽപ്പനയാണിതെന്നും മന്ത്രി പറഞ്ഞു. കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വിഹിതത്തിൽ ഗണ്യമായ കുറവുണ്ടായതിനാൽ കുറച്ച് ഞെരുക്കത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്.

ആഭ്യന്തര വരുമാനം വർധിപ്പിച്ചു കൊണ്ടാണ് നമ്മൾ ഈ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനിടയിലും ധനകാര്യ വകുപ്പ് സപ്ലൈകോയ്ക്ക് ഓണത്തിന് ആവശ്യമായ സാമ്പത്തിക പിന്തുണ നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Kerala

സൗജന്യ ഓണക്കിറ്റ് വിതരണം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: കേരള സർക്കാർ എഎവൈ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30 ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഹാളിൽ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. വി.കെ. പ്രശാന്ത് എംഎൽഎ അധ്യക്ഷത വഹിക്കും.

പഞ്ചസാര, വെളിച്ചെണ്ണ, തുവര പരിപ്പ്, ചെറുപയർ പരിപ്പ്, വൻ പയർ, കശുവണ്ടി, മിൽമ നെയ്യ്, ഗോൽഡ് ടീ, പായസം മിക്‌സ്, സാമ്പാർ പൊടി, മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, ഉപ്പ് തുടങ്ങിയ 14 ഇനം അവശ്യ വസ്തുക്കൾ അടങ്ങിയ ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്.

District News

ഓണത്തിന് മുന്നോടിയായി വിപണി ഇടപെടൽ ശക്തമാക്കും: സപ്ലൈകോ

വരാനിരിക്കുന്ന ഓണം സീസണിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും സപ്ലൈകോ കൊല്ലം ജില്ലയിൽ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സബ്സിഡി നിരക്കിൽ കൂടുതൽ സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യും. കൂടാതെ, സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓണത്തിന് പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.

Latest News

Up