Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Texas

America

ടെക്സസിൽ സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ഹൂസ്റ്റൺ: ടെക്സസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസും മൂന്ന് വയസും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

രാവിലെ 11.30 ഓടെ ഗ്രീക്ക് എഡ്ജ് കോർട്ടിലെ വീടിന് പിന്നിലുള്ള പൂളിലാണ് അപകടം നടന്നത്. കുട്ടികൾ അവരുടെ അമ്മയ്ക്കും മുത്തശ്ശിമാർക്കും ഒപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.

സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി തിരിച്ചെത്തിയ മുത്തശ്ശിയാണ് കുട്ടികൾ വെള്ളത്തിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഈ സമയം കുട്ടികളുടെ അമ്മയും മുത്തച്ഛനും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.

മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. ഹെലികോപ്റ്റർ മാർഗം കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് സംഭവം സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഹൂസ്റ്റൺ മേഖലയിൽ കുട്ടികൾ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.

NRI

ഡെന്‍റൺ കൗണ്ടിയിൽ ഉഗ്രവിഷമുള്ള "അതിഥി'; അമ്പരന്ന് ശാസ്ത്രലോകം

ഡെന്‍റൺ കൗണ്ടി: ടെക്സസിലെ ഡെന്‍റൺ കൗണ്ടിയിൽ ചരിത്രത്തിലാദ്യമായി വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽസ്നേക്ക് ഇനത്തിൽപ്പെട്ട വിഷപ്പാമ്പിനെ കണ്ടെത്തി. മേഖലയിൽ ഈ പാമ്പിന്‍റെ സാന്നിധ്യം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.

ആർഗൈലിലെ ഒരു വീടിന്‍റെ ഗാരേജിലാണ് പാമ്പിനെ കണ്ടത്. വന്യജീവികളെ കൈകാര്യം ചെയ്യുന്ന റോബ് ബോൾസ് എന്ന വിദഗ്ധനാണ് മൂന്നര അടി നീളമുള്ള പാമ്പിനെ പിടികൂടിയത്.

സാധാരണയായി കാണപ്പെടുന്ന ഉപദ്രവകാരിയല്ലാത്ത ബുൾസ്നേക്ക് ആയിരിക്കുമെന്നാണ് അദ്ദേഹം ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ ഇത് അപകടകാരിയായ റാറ്റിൽസ്നേക്ക് ആണെന്ന് തെളിഞ്ഞു.

പാമ്പിനെ പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ആർലിംഗ്ടൺ റിസർച്ച് സെന്‍ററിലേക്ക് പഠനത്തിനായി മാറ്റി. ടെക്സസിലെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായാണ് വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽസ്നേക്ക് അറിയപ്പെടുന്നത്.

തണുപ്പ് കാലമായതിനാൽ അഭയം തേടിയാകാം പാമ്പ് ഗാരേജിൽ എത്തിയതെന്ന് ശാസ്ത്രജ്ഞനായ ഗ്രെഗ് പാൻഡെലി പറഞ്ഞു.

NRI

ടെക്സസിൽ ദമ്പതികൾ വീടുനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ

 

ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.

ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട് പോലീസിനെ വിവരമറിയിച്ചത്. വീടിന്‍റെ രണ്ട് ഭാഗങ്ങളിലായാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവരുടെ രണ്ട് മുതിർന്ന മക്കളും ഏഴ് വയസ്സുള്ള വളർത്തു മകളും വീട്ടിലുണ്ടായിരുന്നു.

വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയതിന്‍റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

NRI

ടെക്സസിൽ 16 വയസുകാരൻ വെടിയേറ്റു മരിച്ചു

ടെക്സസ്: കാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസുകാരൻ വെടിയേറ്റു മരിച്ചു. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം.

അഞ്ച് കൗമാരക്കാർ അടങ്ങുന്ന സംഘം ലഹരിമരുന്ന് ഇടപാടിനെന്ന വ്യാജേന 20 വയസുകാരനായ യുവാവിനെ കാണാൻ എത്തി. എന്നാൽ യുവാവിനെ തോക്കുചൂണ്ടി കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി എന്ന് പോലീസ് പറഞ്ഞു.

സംഘത്തിലെ 16 വയസുകാരൻ തോക്ക് പുറത്തെടുത്തതോടെ 20 വയസുകാരൻ സ്വയരക്ഷയ്ക്കായി തിരികെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ വച്ച് മരിച്ചു.

ഒപ്പമുണ്ടായിരുന്ന മറ്റ് നാല് കൗമാരക്കാർക്കെതിരേ പോലീസ് കവർച്ചാക്കുറ്റം ചുമത്തി. സ്വയരക്ഷയ്ക്കായി വെടിവച്ച 20 വയസുകാരനെതിരേ നിലവിൽ കേസുകളൊന്നും എടുത്തിട്ടില്ല.

NRI

ലീഗ് സിറ്റി മലയാളി സമാജം പത്താം വാർഷികാഘോഷങ്ങൾക്ക്

ടെക്സസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്‍റെ (എൽസിഎംഎസ്) പത്താം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ അരങ്ങേറിയ "വിന്‍റർ ബെൽസ് 2025' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ക്രിക്കറ്റ് താരം ശിവനാരായണൻ ചന്ദർപോൾ മുഖ്യ അതിഥിയായി സമാജത്തിന്‍റെ പത്താം വാർഷികാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക - നിയമ രംഗത്തെ പ്രമുഖരായ പത്മശ്രീ ഷൈനി വിൽസൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, പ്രമുഖ നിയമവിദഗ്ധൻ ജോസ് ഏബ്രഹാം എന്നിവരും വിശിഷ്ട അതിഥികളായി വേദി പങ്കിട്ടു.

"തട്ടുകട തെരുവ്' ജനസാഗരത്തെ ആകർഷിച്ചു. നൂറിലധികം തനത് കേരളീയ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകി. റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവരുടെ ഇൻസ്ട്രമെന്‍റൽ മ്യൂസിക്കും, ലക്ഷ്മി മെസ്മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ നയിച്ച 'വിന്റർ മെലഡി' ഗാനനിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

 

International

അമേരിക്കയിൽ വീണ്ടും വിമാനാപകടം; രണ്ട് വയസുകാരൻ ഉൾപ്പടെ അഞ്ച്പേർ മരിച്ചു

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രോഗിയുമായി വന്ന മെക്‌സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്‌സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ ജീവനോടെ കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്‍മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്‌സിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17ഓടെയാണ് അപകടമുണ്ടായത്. ഫ്ളൈറ്റ് റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, മെക്‌സിക്കന്‍ സംസ്ഥാനമായ യുകാറ്റന്‍റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനമായ വിമാനംഗാല്‍വെസ്റ്റണ്‍ സ്‌കോള്‍സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു.

പൊള്ളലേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്‍റെ മെഡിക്കൽ മിഷന്‍റെ ഭാഗമായിരുന്നു ഈ വിമാനം.

NRI

ഏലിയമ്മ ചെറിയാൻ ഡാളസിൽ അന്തരിച്ചു

ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ സി.എം. ചെറിയാന്‍റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87) ഡാളസ് ടെക്‌സസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം.

മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി (തുമ്പമൺ), യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി, ഡാളസ്).

പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഒമ്പത് വരെ ഷാരോൺ ഫെലോഷിപ് ചർച്ചിൽ (940 Barnes Bridge Rd, Mesquite TX 75150).

സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡനിൽ (500 US - 80, Sunnyvale TX 75182).

കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ ലുക്കോസ് - 214 755 1026, സാമുവൽ പനവേലി - 214 435 0124.

NRI

ലീഗ് സിറ്റി മലയാളി സമാജം ഭവന ദാനപദ്ധതിയുടെ ആദ്യ ഗഡു കൈമാറി

ടെക്സസ്: ഭവനരഹിതർക്ക് സൗജന്യ ഭവനനിർമാണ പദ്ധതിയുടെ ആദ്യ ഗഡു ഓർമ വില്ലേജിനു കൈമാറി. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതർക്ക് വീടുകൾ വച്ചുനൽകുന്ന പദ്ധതി ഈ വർഷമാണ് ലീഗ് സിറ്റി മലയാളി സമാജം തുടക്കം കുറിച്ചത്.

പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലെ ഓർമ വില്ലേജിൽ ആദ്യ ഭവനത്തിന്‍റെ നിർമാണം ഏകദേശം പൂർണമാക്കുകയും ഇതുവരെയുള്ള നിർമാണതുക ഓർമ വില്ലേജിന് വേണ്ടി ജോസ് പുന്നൂസിന് കൈമാറുകയും ചെയ്തു.

ഭവന നിർമാണ പ്രവർത്തനങ്ങൾ സംഘടനാ വൈസ് പ്രസിഡന്‍റ് സോജൻ ജോർജ് നേരിട്ട് സന്ദർശിച്ചു വിലയിരുത്തി. ലീഗ് സിറ്റി മലയാളി സമാജത്തിലെ അംഗങ്ങളിൽ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്.

മുൻ വർഷങ്ങളിൽ ഒട്ടേറെപ്പേർക്ക് ചികിത്സാ സഹായങ്ങൾ, അതുപോലെ കേരളത്തിൽ ജല പ്രളയം ഉണ്ടായപ്പോൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വലിയ സംഭാവന എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്ത് സംഘടന കേരളത്തോടൊപ്പം ഉണ്ട് എന്ന് തെളിയിക്കുകയുണ്ടായി.

ഇനിയും കൂടുതൽ വീടുകൾ വരും വർഷങ്ങളിലും നിർമിച്ചു നൽകണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്ന് പ്രസിഡന്‍റ് ബിനീഷ് ജോസഫ് അറിയിച്ചു. സെക്രട്ടറി ഡോ.രാജ്‌കുമാർ മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്‍റ് - ബിനീഷ് ജോസഫ് 409 256 0873, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262 744 0452.

NRI

ടെക്സസിലെ എല്ലാ സ്റ്റേറ്റ് പാർക്കുകളിലും നവംബർ രണ്ടിന് സൗജന്യ പ്രവേശനം

ഓസ്റ്റിൻ: ടെക്സസ് പാർക്സ് ആൻഡ് വൈൽഡ്ലൈഫ് വിഭാഗം നവംബർ രണ്ടിന് ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ ആയി ആചരിക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്തെ 89 സ്റ്റേറ്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച

ഈ ദിനത്തിൽ വന്യജീവി നിരീക്ഷണം, നടപ്പ്, സൈക്കിൾ യാത്ര, നീന്തൽ, പാഡിൽബോർഡിംഗ്, ഫോട്ടോഗ്രഫി തുടങ്ങിയ സാധാരണ ദിവസംഉപയോഗ പ്രവർത്തനങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കും. എങ്കിലും, ക്യാംപിങ് പോലെയുള്ള പ്രത്യേക പരിപാടികൾ എന്നിവയ്ക്ക് സാധാരണ ഫീസ് ബാധകമായിരിക്കും.

പാർക്കുകളിലെ പ്രധാന ദിനപരിപാടികളിൽ ബേഡ് വാച്ചിംഗ് ഹൈക്ക് (Brazos Bend State Park), ഫ്രോഗ് പോണ്ട് ഫ്രോളിക്(Enchanted Rock), മിഷൻ ഹിസ്റ്ററി ടൂർ (Goliad State Park), ഡൈനോസർ വാലി ഹൈക്ക്, ഡേ ഓഫ് ദ ഡെഡ് ആഘോഷം (Lake Bob Sandlin) തുടങ്ങിയവ ഉൾപ്പെടും.

പാർക്കുകൾ സാധാരണ ദിവസങ്ങളിലേതുപോലെ പ്രവർത്തിക്കുമെങ്കിലും ക്യാപാസിറ്റി പരിധി ഉള്ളതിനാൽ തിരക്ക് ഒഴിവാക്കാൻ സന്ദർശകർ മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിന് അധികൃതർ ശുപാർശ ചെയ്യുന്നു.

കൂടാതെ, വെറ്ററൻസ് ഡേ (നവംബർ 11) മുന്നോടിയായി, മുൻ സൈനികർക്കും നിലവിൽ സൈനിക സേവനം നടത്തുന്നവർക്കും ഗോൾഡ് സ്റ്റാർ കുടുംബങ്ങൾക്കും സൗജന്യ പാർക്ലാൻഡ് പാസ്പോർട്ട് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.

NRI

ഓസ്റ്റിനിൽ വെടിവയ്പ്: മൂന്ന് മരണം, പ്രതി പിടിയിൽ

വാഷിംഗ്ടൺ ഡിസി: ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിന്‍റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പുണ്ടായത്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കാർ മോഷ്‌ടിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായിയാണ് പിടികൂടിയത്.

30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.

International

ടെക്സാസിൽ മിന്നൽ പ്രളയം; 24 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചു. സമ്മ‌ർ ക്യാമ്പിനെത്തിയ 25 പെൺകുട്ടികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി.

വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയിൽ ടെക്സാസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡൽപെ നദി കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണമായത്. ടെക്സാസിലെ സാൻ അന്‍റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്.

ഇതുവരെ 24 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

‌237 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഏകദേശം 500 രക്ഷാപ്രവർത്തകരെയും 14 ഹെലികോപ്റ്ററുകളും നീന്തൽ വിദഗ്ധരും അടക്കമുള്ളവരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.

Latest News

Up