Kerala
തൊടുപുഴ: നവകേരളത്തിന്റെ നവോത്ഥാന നായക കിരീടം വെള്ളാപ്പള്ളി നടേശന് ചാര്‍ത്തിക്കൊടുക്കാന്‍ കണിച്ചുകുളങ്ങരയിലേക്ക് ഘോഷയാത്ര നടത്തിയ മുഖ്യമന്ത്രിയും അതിനു ചുക്കാന്‍ പിടിച്ച മന്ത്രി വാസവനും മറ്റു മന്ത്രിമാരും പ്രബുദ്ധകേരളത്തോട് മൂന്നുവട്ടം മാപ്പ് പറയണമെന്ന് ശ്രീനാരായണ സഹോദര ധര്‍മ വേദി വര്‍ക്കിംഗ് പ്രസിഡന്റ് സി.കെ.വിദ്യാസാഗര്‍.
പത്തു വര്‍ഷമായി കുറ്റപത്രം നല്‍കാതെ മരവിപ്പിച്ചു വച്ചിരിക്കുന്ന വെള്ളാപ്പള്ളിക്കെതിരേയുള്ള കേസുകള്‍ പൊടിതട്ടിയെടുത്ത് കോടതികളില്‍ സമര്‍പ്പിക്കണം.
കമ്പനി നിയമലംഘനങ്ങള്‍ മൂലം തടസപ്പെട്ട എസ്എന്‍ഡിപി യോഗത്തിന്റെ ഭരണനിര്‍വഹണത്തിന് ആവശ്യമായ ഡയറക്ടര്‍മാരെ നിയമിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് ഡയറക്ടര്‍മാരെ നിയമിക്കുകയും യോഗത്തിന്റെ വാര്‍ഷിക പൊതുയോഗം വിളിച്ചുചേര്‍ത്ത് എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം നല്കി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താനും തയാറാകണം.
എസ്എന്‍ഡിപിയോട് ചെയ്ത തെറ്റുകള്‍ക്ക് ഇത്രയുമെങ്കിലും പ്രായശ്ചിത്വം ചെയ്യാന്‍ പിണറായിയും കൂട്ടരും കടപ്പെട്ടിരിക്കുന്നുവെന്നുമുള്ള ഓര്‍മപ്പെടുത്തലാണ് ഇടതുപക്ഷത്തോട് എക്കാലത്തും ചേര്‍ന്നുനിന്നിട്ടുള്ള ശ്രീനാരായണ സമൂഹം തെരഞ്ഞെടുപ്പ് തിരിച്ചടിയിലൂടെ സര്‍ക്കാരിനു നല്‍കിയതെന്നും വിദ്യാസാഗര്‍ പറഞ്ഞു.
Kerala
കൊല്ലം: മന്ത്രി കെ.ബി.ഗണേഷ് കുമാറിനെയും മുസ്ലീം ലീഗിനെയും കടന്നാക്രമിച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ്. വര്‍ണ കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡാണ് അവർ.
ഗണേഷ് കുമാർ തറ മന്ത്രിയാണ്. ചൂടുകാലത്ത് കുടിക്കാൻ വെച്ച വെള്ളം ബസിൽ നിന്ന് പിടിച്ചിട്ട് ഗമ കാണിക്കുകയാണ്. കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പുനലൂരിൽ എസ്എൻഡിപി നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗുകാര്‍ക്ക് മനുഷ്യത്വമില്ല. അവര്‍ക്കാണോ നമ്മള് വോട്ടു കൊടുക്കേണ്ടത്. അവരുടെ കൂട്ടു പിടിച്ചു നില്‍ക്കുന്നവരെ ജയിപ്പിച്ചാല്‍ നമ്മുടെ സ്ഥിതി എന്താകും.
മുസ്ലീം ലീഗിന്റെ ഭരണം വന്നാല്‍ നമ്മള് നാടുവിടേണ്ടി വരും. നമ്മള് ആത്മഹത്യ ചെയ്യേണ്ടി വരും. പേരില്‍ തന്നെ മുസ്ലീം കൂട്ടായ്മയാണ്. എന്നിട്ട് മതേതര കൂട്ടായ്മയെന്ന് പറയും. മുസ്ലീം അല്ലാത്ത ഒരു എംഎല്‍എ പോലും അവിടെയുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
Kerala
ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിലേക്ക് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്ഷണിച്ച് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തിയാണ് പ്രശാന്ത് അദ്ദേഹത്തെ ക്ഷണിച്ചത്.
ശബരിമലയെ വിവാദ ഭൂമിയാക്കരുതെന്ന് വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഭക്തർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് കൂടിക്കാഴ്ച്ചയിൽ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
എസ്എൻഡിപിക്ക് ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുണ്ട്. സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്ന സാഹചര്യത്തിലും ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പുമായി സർക്കാരും ദേവസ്വം ബോർഡും മുന്നോട്ട് പോകുകയാണ്.