Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : California

America

കാലിഫോർണിയയിൽ സിഖ് വംശജനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇന്ത്യൻ വംശജനായ സിഖ് യുവാവിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ട്രേസി സ്വദേശിയായ അവതാർ സിംഗ് (57) ആണ് കൊല്ലപ്പെട്ടത്.

പ്രതികൾ മറ്റൊരാളെ ലക്ഷ്യമിട്ടാണ് എത്തിയതെന്നും അവതാറിനെ അബദ്ധത്തിൽ തട്ടിക്കൊണ്ടുപോയതാണെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ട്രേസിയിലെ ഗുരുദ്വാരയ്ക്കു മുന്നിൽ വച്ചാണു സംഭവം.

മൂന്നു പേർ‌ അവതാറിനെ ബലമായി എസ്‌യുവി കാറിൽ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു.  പ്രതികളെ അവതാർ തടയാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാത്രി ഒൻപതോടെ ഭാര്യ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് അവതാറിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ അറിയിച്ചു.

പോലീസ് നടത്തിയ തെരച്ചിലിൽ, വെള്ളിയാഴ്ച ലേക്ക് ബെറിയേസയ്ക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 23 വർഷമായി ഗുരുദ്വാരയിലെ പ്രധാന പാചകക്കാരനായി സേവനം അനുഷ്ഠിക്കുകയായിരുന്നു അവതാർ സിംഗ്.

മാസം തികയാതെ പ്രസവിച്ച ആറുമാസം പ്രായമുള്ള മൂന്നു കുഞ്ഞുങ്ങൾ അടങ്ങുന്ന കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു അദ്ദേഹം.

കഠിനാധ്വാനിയും സ്നേഹസമ്പന്നനുമായ അദ്ദേഹം എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കണ്ടിരുന്നതെന്ന് സഹപ്രവർത്തകർ ഓർമിച്ചു. പ്രതികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

International

മഴ; കലിഫോർണിയയിൽ മൂന്നു മരണം

ലോസ് ആഞ്ചലസ്: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനത്ത് ക്രിസ്മസ് രാവിലുണ്ടായ കനത്ത കാറ്റിലും മഴയിലും മൂന്നു പേർ മരിച്ചു. ചില സ്ഥലങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി.

ലോസ് ആഞ്ചലസ് കൗണ്ടിയുടെ ചില ഭാഗങ്ങളിൽ 27 സെന്‍റിമീറ്റർ മഴയാണു ലഭിച്ചത്. മിന്നൽപ്രളയം മൂലം റോഡിലെ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കേണ്ടിവന്നു. വ്യാഴാഴ്ച വൈകുന്നേരം ഒരു ലക്ഷം പേർക്കു വൈദ്യുതി ഇല്ലാതായി.

കലിഫോർണിയയിലെ തെക്കൻ കൗണ്ടികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഗവർണർ ഗാവിൻ ന്യൂസം അറിയിച്ചു.

NRI

കനത്ത മഴ; കലിഫോർണിയയിൽ മൂന്ന് മരണം

കലിഫോർണിയ: കലിഫോർണിയയിൽ ശക്തമായ മഴയിലും പ്രളയത്തിലും മൂന്ന് പേർ മരിച്ചു. പസഫിക് സമുദ്രത്തിൽ നിന്നുള്ള "അറ്റ്‌മോസ്ഫെറിക് റിവർ' പ്രതിഭാസത്തെ തുടർന്നുണ്ടായ മഴ തെക്കൻ കലിഫോർണിയയിൽ വലിയ നാശനഷ്‌‌ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

സാൻ ഡിയാഗോയിൽ മരം വീണ് 64 വയസുകാരനും റെഡിംഗിൽ പ്രളയത്തിൽ കാറിനുള്ളിൽ കുടുങ്ങി 74 വയസുകാരനും മെൻഡോസിനോ കൗണ്ടിയിൽ തിരമാലയിൽപ്പെട്ട് 70 വയസുകാരിയുമാണ് മരിച്ചത്.

ലോസ് ആഞ്ചൽസ് ഉൾപ്പെടെയുള്ള തെക്കൻ കൗണ്ടികളിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പലയിടങ്ങളിലും ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതിനാൽ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശിച്ചു.

സംസ്ഥാനത്തുടനീളം ഏകദേശം ഒരു ലക്ഷത്തോളം പേർ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിൽ മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശി.

അവധിക്കാല യാത്രകൾ നടക്കുന്ന സമയമായതിനാൽ റോഡുകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ലോസ് ആഞ്ചൽസ് മേയർ കാരെൻ ബാസ് മുന്നറിയിപ്പ് നൽകി.

പല പ്രധാന പാതകളും വെള്ളപ്പൊക്കം കാരണം അടച്ചിട്ടിരിക്കുകയാണ്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Viral

നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി തീപിടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

റെഡ്‌വുഡ് സിറ്റിയിലെ ഒരു ഹാർഡ്‌വെയർ സ്ഥാപനത്തിൽ അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറി തീപിടിച്ച സംഭവം വലിയ നടുക്കമാണ് നാട്ടുകാരിലുണ്ടാക്കിയത്.

അപകടത്തിന്‍റെ ഭയാനകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്‍റെ ഗൗരവം ലോകമറിഞ്ഞത്. ജനത്തിരക്കുള്ള സമയത്തായിരുന്നു നിയന്ത്രണം വിട്ട എസ്‌യുവി ഷോപ്പിന്‍റെ ചില്ലുവാതിൽ തകർത്ത് അകത്തേക്ക് പാഞ്ഞുകയറിയത്.

കടയിലെ ജീവനക്കാരും ഉപഭോക്താക്കളും ഉടൻ തന്നെ കെട്ടിടത്തിന് പുറത്തേക്ക് ഓടി മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല എന്നത് വലിയ ആശ്വാസമായി.

കടയ്ക്കുള്ളിൽ നിൽക്കുകയായിരുന്ന ജീവനക്കാരനായ പെരയുടെ തൊട്ടരികിലൂടെയാണ് കാർ ചീറിപ്പാഞ്ഞത്. ഒരു നിമിഷം താൻ സ്തംഭിച്ചു പോയെന്നും പിന്നീട് ജീവൻ രക്ഷിക്കാൻ പുറത്തേക്ക് ഓടുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുനർജന്മമാണെന്നും താനും സഹപ്രവർത്തകരും രക്ഷപ്പെട്ടത് അത്ഭുതമാണെന്നും പെര കൂട്ടിച്ചേർത്തു. ഇടിച്ച ഉടൻ തന്നെ കാറിന് തീപിടിച്ചെങ്കിലും അഗ്നിശമന സേന വളരെ വേഗത്തിൽ സ്ഥലത്തെത്തി ഇരുപത് മിനിറ്റിനുള്ളിൽ തന്നെ തീ അണച്ചു.

കാർ ഇടിച്ചുകയറിയപ്പോൾ കെട്ടിടത്തിന്‍റെ ചില്ലുകൾ പൂർണമായും തകർന്നെങ്കിലും കെട്ടിടത്തിന്‍റെ അടിസ്ഥാന ഘടനയ്ക്ക് വലിയ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഫയർ ചീഫ് ഗ്ലെൻഡൻ ചാൻ വ്യക്തമാക്കി.

വാഹനം അമിതവേഗതയിൽ വരാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

International

ജന്മദിനാഘോഷ പാർട്ടിക്കിടെ വെടിവയ്പ്; നാല് മരണം, 10 പേർക്ക് പരിക്ക്

കലിഫോർണിയ: വടക്കൻ കലിഫോർണിയയിലെ സ്റ്റോക്ടനിലുള്ള ലൂസീൽ അവന്യുവിൽ ജന്മദിനാഘോഷ പാർട്ടിക്കിടെയുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു.

കുട്ടികൾക്കും മുതി‍ർന്നവർക്കും വെടിയേറ്റതായി പോലീസ് പറഞ്ഞു. വെടിവച്ചയാളെ പിടികൂടാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

ആസുത്രണം ചെയ്‌തു നടത്തിയ ആക്രമണമെന്നാണ് പ്രാഥമിക സൂചനയെന്ന് പറഞ്ഞ പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും എല്ലാ സാധ്യതകളും പരിശോധിക്കുന്നുണ്ടെന്നും അറിയിച്ചു.

NRI

യുഎസിൽ ഇന്ത്യൻ വംശജന്‍റെ ട്രക്ക് ഇടിച്ച് മൂന്നു മരണം

ന്യൂയോർക്ക്: കലിഫോർണിയയിൽ മദ്യപിച്ചു വാഹനമോടിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ മൂന്ന് പേരുടെ മരണത്തിനിടയാക്കിയെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ജഷൻപ്രീത് സിംഗ് എന്ന ഡ്രൈവർ അപകടമുണ്ടാക്കിയത്. മൂന്നു പേർക്കു പരിക്കേറ്റു.

സാവധാനം നീങ്ങിയിരുന്ന ട്രാഫിക്കിലേക്ക് ഇടിച്ചുകയറുന്പോഴും ബ്രേക്ക് ചവിട്ടിയില്ലെന്നാണു പോലീസ് കണ്ടെത്തൽ. പരിശോധനകളിലും മദ്യത്തിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.  

2022ൽ യുഎസിലേക്ക് അനധികൃതമായി കുടിയേറിയതാണ് ജഷൻപ്രീതെന്ന യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കി. 

NRI

അമേരിക്കയിൽ സിഖ് വയോധികയെ ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു, പ്രതിഷേധിച്ച് കുടുംബം

കാലിഫോർണിയ: കാലിഫോർണിയയിൽ സിഖ് വനിതയെ ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത് പ്രതിഷേധത്തിനിടയാക്കി. 30 വർഷമായി വടക്കൻ കാലിഫോർണിയയിലെ ഈസ്റ്റ് ബേയിൽ താമസിക്കുന്ന 73 വയസുകാരിയായ ഹർജിത് കൗറിനാണ് ദുരനുഭവം.

സംഭവത്തിന് പിന്നാലെ ഹർജിത് കൗറിന്‍റെ കുടുംബവും സിഖ് സമൂഹത്തിൽ നിന്നുള്ളവരും പ്രതിഷേധിച്ചു. എന്നാൽ ഹർജിത് കൗറിന് രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1992ൽ രണ്ട് ആൺമക്കളുമായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയതാണ് ഇവർ. 2012ൽ അഭയാർഥിത്വത്തിനുള്ള ഇവരുടെ അപേക്ഷ നിരസിക്കപ്പെട്ടിരുന്നു.

എന്നാൽ പിന്നീടുള്ള എല്ലാ സമയത്തും അവർ വർഷത്തിൽ രണ്ട് തവണ അവർ ഇമ്മിഗ്രേഷൻ വിഭാഗത്തിൽ നേരിട്ട് ഹാജരായിരുന്നുവെന്നും ഒരിക്കൽ പോലും ഇത് തെറ്റിയിട്ടില്ലെന്നും ഇവരുടെ മരുമകൾ ഇയോ മഞ്ചി കൗർ പറയുന്നു.

വയോധികയും അസുഖബാധിതയുമായ ഹർജിത് കൗറിനെ 30 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.

NRI

കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പ്: കമല ഹാരിസിന് മുൻതൂക്കമെന്ന് സർവേ

കലിഫോർണിയ: യുഎസ് മുൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് അടുത്ത വർഷം നടക്കുന്ന കലിഫോർണിയ ഗവർണർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയാണെങ്കിൽ വിജയം നേടുമെന്ന് സർവേ ഫലം.

കലിഫോർണിയ സർവകലാശാല നടത്തിയ പോളിൽ പങ്കെടുത്തവരിൽ 41 ശതമാനം പേർ കമല ഹാരിസിന് അനുകൂലമായി വോട്ട് ചെയ്തു. അതേസമയം, ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രധാന നേതാക്കൾ കമലയുടെ സ്ഥാനാർഥിത്വത്തിൽ വേണ്ടത്ര താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.

2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം പ്രതികൂലമായി മാറുമെന്ന് വിശ്വസിക്കുന്നവരുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Latest News

Up