Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cancer

ഹെഡ്ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാരകരോഗങ്ങൾക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

പരവൂർ: വിപണിയിൽ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളിൽ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് . ടോക്സ് ഫ്രീ എന്ന പ്രോജക്ടിന്‍റെ ഭാഗമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

കേവലം ശ്രവണ ശക്തിയെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അപ്പുറം മനുഷ്യന്‍റെ ആന്തരിക അവയവങ്ങളെയും ഹോർമോൺ വ്യവസ്ഥയെയും തകിടം മറിക്കാൻ ശേഷിയുള്ള വിഷാംശങ്ങൾ ഈ ഉപകരണങ്ങളിൽ ഉണ്ടെന്നാണ് കണ്ടെത്തൽ. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഗവേഷക സംഘം നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്.

പരിശോധനയ്ക്ക് വിധേയമാക്കിയ ഭൂരിഭാഗം ഹെഡ് ഫോണുകളിലും കാൻസറിന് കാരണമാകുന്ന ഘടകങ്ങൾ, നാഡിവ്യൂഹത്തിന്‍റെ വളർച്ച തടയുന്ന പദാർഥങ്ങൾ, പുരുഷന്മാരിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന കെമിക്കലുകൾ എന്നിവയുടെ അംശം കണ്ടെത്തി എന്നാണ് റിപ്പോർട്ട്.

പരിശോധിച്ച 98 ശതമാനം ഉത്പന്നങ്ങളിലും പ്ലാസ്റ്റിക്കിന് വഴക്കവും ദൃഢതയും നൽകാൻ ഉപയോഗിക്കുന്ന ബിസ്ഫെനോൾ - എ , ബിസ്ഫെനോൾ - എസ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ ഹോർമോൺ വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നവയാണ്.

ഇതുവഴി പുരുഷന്മാരിൽ സ്തന വളർച്ചയ്ക്കും സ്ത്രീകളിൽ വന്ധ്യതയ്ക്കും കാരണമായേക്കാം എന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. കുട്ടികളിൽ ഇത് വളരെ നേരത്തേയുള്ള ആർത്തവ അവസ്ഥയിലേക്കും മറ്റ് ശാരീരിക മാറ്റങ്ങളിലേക്കും നയിക്കുമെന്നും കണ്ടെത്തലിൽ വ്യക്തമാക്കുന്നു.

ഹെഡ്ഫോണുകൾ ഉപയോഗിക്കുമ്പോൾ അവയിലെ കൃഷ്യനുകളും പ്ലാസ്റ്റിക് ഭാഗങ്ങളും മനുഷ്യന്‍റെ ചർമവുമായി വളരെ അടുത്ത ബന്ധമാണ് പുലർത്തുന്നത്.

ദീർഘനേരം ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിയർപ്പും ചൂടും ഈ രാസവസ്തുക്കളെ കൂടുതൽ വേഗത്തിൽ പുറത്തേക്ക് വിടാൻ കാരണമാകുന്നു. ചെവിയിലെ മൃദുവായ ചർമങ്ങളിലൂടെ വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെട്ട് രക്തചംക്രമണ വ്യവസ്ഥയെ പോലും പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകർ നൽകുന്ന മുന്നറിയിപ്പ്.

തോലിപ്പുറത്തുള്ള അലർജിക്കും സാധ്യത വളരെ കൂടുതലാണ്. വൃക്കയെയും കരളിനെയും മാരകമായി ബാധിക്കുന്ന ക്ലോറിനേറ്റഡ് പാരഫിനുകളും ഹെഡ്ഫോണുകളുടെ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇവ ദീർഘകാല അടിസ്ഥാനത്തിൽ ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.

പ്രമുഖ ബ്രാൻഡുകൾ പോലും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുതതിയതായാണ് പഠനത്തിൽ ബോധ്യപ്പെട്ടിട്ടുള്ളത്. ഇതരം വസ്തുക്കൾ നിർമാണത്തിന് ഉപയോഗിക്കുന്നതിന് സുരക്ഷിതമായ അളവ് അധികൃതർ നിർദേശിച്ചിട്ടുമില്ല.

ശരീരത്തിലെ സ്വാഭാവികമായ രാസപ്രക്രിയകളെ തകിടം മറിക്കാൻ ഈ കെമിക്കലുകളുടെ ചെറിയ സാന്നിധ്യം മാത്രം മതിയാകും. മനുഷ്യരിൽ വർധിച്ച് വരുന്ന ടൈപ്പ് - രണ്ട് പ്രമേഹം, അമിത വണ്ണം, വിവിധ കാൻസറുകൾ എന്നിവയ്ക്ക് ഇത്തരം കൃത്രിമ രാസവസ്തുക്കളുമായുള്ള നിരന്തര സമ്പർക്കം വലിയ കാരണമാണെന്ന് ലോകാരോഗ്യ സംഘടനയും വിവിധ ഗവേഷണ ഏജൻസികളും നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹെഡ് ഫോണുകൾ മനുഷ്യന്‍റെ തലയോടും തലച്ചോറിനോടും അത്രമേൽ അടുത്തിരിക്കുന്നതിനാൽ ഇതിന്‍റെ ഗൗരവം ഇരട്ടിയാണെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ഹെഡ് ഫോണുകൾ തെരഞ്ഞെടുക്കുന്പോൾ നിർമാണത്തിന് ഉപയോഗിച്ചിട്ടുള്ള സാമഗ്രികൾ ഏതൊക്കെയെന്ന് കൃത്യമായി പരിശോധിക്കണം. ബിപിഎ ഫ്രീ അല്ലങ്കിൽ ടോക്സിൻ ഫ്രീ സർട്ടിഫിക്കേഷനുകൾ ഉള്ളവ തെരഞ്ഞെടുക്കണം എന്നാണ് നിർദേശം. ഹെഡ് ഫോണുകൾ ധരിച്ചുള്ള ഉറക്കവും കർശനമായി ഒഴിവാക്കണം. കുട്ടികൾ ഇവ ഉപയോഗിക്കുമ്പോൾ മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. കാരണം അവരുടെ കോശങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ ഈ രാസവസ്തുക്കളെ ആഗിരണം ചെയ്യാൻ സാധ്യതയുണ്ടെന്നും ഗവേഷകരുടെ മുന്നറിയിപ്പിൽ സൂചിപ്പിക്കുന്നു.

Health

കാൻസർ പ്രതിരോധം: നേരത്തേയുള്ള രോഗനിർണയം പ്രധാനം

ഇന്ത്യയിൽ, ഒമ്പതിൽ ഒരാൾക്ക് ജീവിതകാലത്ത് കാൻസർ വരാൻ സാധ്യതയുണ്ട്. പുരുഷന്മാരിൽ ഏറ്റവും കൂടുതലായി കാണുന്നത് ശ്വാസകോശാർബുദവും സ്ത്രീകളിൽ സ്തനാർബുദവുമാണ്.

കുട്ടികളിലെ (0-14 വർഷം) അർബുദങ്ങളിൽ, ലിംഫോയ്ഡ് രക്താർബുദമാണ് (ആൺകുട്ടികൾ: 29.2%, പെൺകുട്ടികൾ: 24.2%) മുൻനിരയിൽ. 2020 നെ അപേക്ഷിച്ച് 2025 കഴിയുമ്പോഴേക്കും കാൻസർ കേസുകളുടെ എണ്ണം 12.8 ശതമാനം വർധിക്കുമെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.

സ്‌ക്രീനിംഗിന്‍റെയും പ്രതിരോധ നടപടികളുടെയും കുറവുകൾ കാരണം സെർവിക്കൽ കാൻസറും സ്ത്രീകളിൽ വ്യാപകമാണ്. പ്രതിവർഷം ഏകദേശം 1.5 ദശലക്ഷം പുതിയ കേസുകൾ കണ്ടെത്തുന്നു.

ഈ ഭയാനകമായ സ്ഥിതിവിവരക്കണക്ക് വർധിച്ച ബോധവൽക്കരണത്തിന്‍റെയും കാൻസർ പരിചരണ സൗകര്യങ്ങളിലേക്കുള്ള പ്രവേശനത്തിന്‍റെയും അടിയന്തര ആവശ്യകതയെ എടുത്തുകാണിക്കുന്നു.

കാൻസറിന്‍റെ തരം, ഘട്ടം...

ഇന്ത്യയിൽ കാൻസർ ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെയുള്ള കണ്ടെത്തൽ, അപകടസാധ്യത കുറയ്ക്കൽ, മാനേജ്മെന്‍റ് എന്നിവയുടെ ഇടപെടലിലൂടെ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിന് പുതിയ കണക്കുകൾ സഹായകമാകും.

ഓരോ കാൻസറിന്‍റെയും രോഗാവസ്ഥയും മരണനിരക്കും കാൻസറിന്‍റെ തരത്തെയും ഘട്ടത്തെയും ആശ്രയിച്ച് രോഗാവസ്ഥയും മരണനിരക്കും വ്യത്യാസപ്പെടുന്നു.

സ്റ്റേജ് 1 പോലെയുള്ള പ്രാരംഭ-ഘട്ട കാൻസറുകൾക്ക് പൊതുവെ മെച്ചപ്പെട്ട ഫലങ്ങളാണുള്ളത്. അതിജീവിക്കാനുള്ള ഉയർന്ന സാധ്യതയും സങ്കീർണതകൾ കുറവുമാണ്.

എന്നാൽ, സ്റ്റേജ് 4 പോലെയുള്ള വികസിത-ഘട്ട കാൻസറുകൾ, കുറഞ്ഞ അതിജീവന നിരക്കും വർധിച്ച ചികിത്സാ വെല്ലുവിളികളുമായി ബന്ധപ്പെട്ടിരിക്കുന്നു.

നേരത്തേ കണ്ടെത്തിയാൽ...

നേരത്തെയുള്ള രോഗനിർണയം കാൻസർ ചികിത്സയിലെ ഒരു പ്രധാന ഘടകമാണ്. ഘട്ടം 1 ൽ കാൻസർ കണ്ടെത്തുമ്പോൾ, പൂർണമായ വീണ്ടെടുക്കലിനുള്ള ഉയർന്ന സാധ്യതയും കുറഞ്ഞ പാർശ്വഫലങ്ങളുമാണുള്ളത്.

ഇതിനു വിപരീതമായി, വികസിത-ഘട്ട കാൻസർ (ഘട്ടം 4) പലപ്പോഴും മെറ്റാസ്റ്റാസിസ് (വ്യാപനം) ഉൾക്കൊള്ളുന്നു. ഇതു ചികിത്സിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുകയും മൊത്തത്തിലുള്ള അതിജീവന നിരക്ക് കുറയുകയും ചെയ്യുന്നു.

നേരത്തെയുള്ള കണ്ടുപിടിത്തം രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഡോ. ദീപ്തി ടി. ആർ.
പ്രിവന്‍റീവ് ഓങ്കോളജി സ്‌പെഷലിസ്റ്റ്,
ഓൺക്യൂർ ഇന്‍റഗ്രേറ്റഡ് ഹെൽത്ത്‌
സ്ക്രീനിംഗ് സെന്‍റർ
താണ, കണ്ണൂർ.
ഫോൺ: 6238265965

Health

കാൻസർ പ്രതിരോധം - ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാ വർഷവും ഫെബ്രുവരി നാലിന് ആഗോളതലത്തിൽ ലോക കാൻസർ ദിനം ആചരിച്ചു വരുന്നു. ജനങ്ങളിൽ അവബോധം വളർത്തുന്നതിനും കാൻസറിനെതിരായ പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്നതിനുമാണ് ദിനാചരണം.

"യുണൈറ്റഡ് ബൈ യുണീക്ക് " എന്നതാണ് 2026ലെ തീം. കാൻസറിനെതിരായ പോരാട്ടത്തിൽ വ്യക്തിഗത അനുഭവങ്ങൾ തിരിച്ചറിയേണ്ടതിന്‍റെ പ്രാധാന്യം ഈ തീം എടുത്തുകാണിക്കുന്നു.

ലോകമെമ്പാടുമുള്ള ആരോഗ്യരംഗത്തെ ഏറ്റവും രൂക്ഷമായ വെല്ലുവിളികളിൽ ഒന്നാണു കാൻസർ. ഭയപ്പെടുത്തുന്ന സ്ഥിതിവിവരക്കണക്കുകൾ വർധിച്ചു വരുന്ന കാൻസർ നിരക്കുകളെ സൂചിപ്പിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 2022ൽ കാൻസറിന്‍റെ ആഗോളഭാരം 20 ദശലക്ഷം പുതിയ കേസുകളിലും ഏകദേശം 10 ദശലക്ഷം മരണങ്ങളിലും എത്തി.

ഈ സംഖ്യകൾ കാൻസർ തോത് ഇനിയും വർധിക്കുമെന്നു പ്രവചിക്കപ്പെടുന്നു. ഇന്ത്യയിൽ, 2022ൽ ഏകദേശം 1.46 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ജനസംഖ്യയെ ബാധിക്കുന്ന, ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒന്നാണ് സ്തനാർബുദം, ശ്വാസകോശം, ഓറൽ, സെർവിക്കൽ കാൻസറുകൾ.

അത്യാധുനിക ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട കേരളത്തിലും ക്യാൻസറുകളുടെ എണ്ണം കൂടി വരികയാണ് .

എന്താണ് കാൻസർ?

യാതൊരു നിയന്ത്രണവുമില്ലാതെ ശരീര കോശങ്ങൾ പെറ്റുപെരുകുന്ന അസുഖങ്ങൾക്ക് പൊതുവെ പറയുന്ന പേരാണ് കാൻസർ.

പ്രധാന ലക്ഷണങ്ങൾ

-ശരീരദ്വാരങ്ങളിലൂടെ രക്തസ്രാവം

-ശരീരത്തില്‍ കാണുന്ന മുഴകള്‍

-ദീർഘകാലം ഉണങ്ങാതെ നില്‍ക്കുന്ന വ്രണങ്ങള്‍

-അരിമ്പാറ, കാക്കാപ്പുളി എന്നിവയില്‍ മാറ്റം കാണുക

-വിഴുങ്ങുവാനുള്ള വിഷമം

-മൂത്രസംബന്ധമായ ലക്ഷണങ്ങള്‍, രക്തം പോക്ക്

-മലശോധനസംബന്ധമായ തകരാറുകള്‍

-കൂടിക്കൂടിവരുന്ന ശബ്ദമടപ്പ്

-കാരണം ഇല്ലാത്ത ശരീര മെലിച്ചിൽ.

-കാരണമൊന്നുമില്ലാതെ നീണ്ടുനില്‍കുന്ന പനി

കാൻസർ കണക്കുകൾ

നാഷണൽ കാൻസർ രജിസ്റ്ററി പഠനങ്ങൾ പ്രകാരം 2022ൽ ഇന്ത്യയിൽ കാൻസർ ബാധിച്ചവരുടെ എണ്ണം കണക്കാക്കിയിരിക്കുന്നത് 14,61,427 എന്നാണ് (ക്രൂഡ് നിരക്ക്: 100,000 ന് 100.4).

ഡോ. ദീപ്തി ടി. ആർ.
പ്രിവന്‍റീവ് ഓങ്കോളജി സ്‌പെഷ്യലിസ്റ്റ്, ഓൺക്യൂർ
ഇന്‍റഗ്രേറ്റഡ് ഹെൽത്ത്‌ സ്ക്രീനിംഗ് സെന്‍റർ
താണ, കണ്ണൂർ.
ഫോൺ: 6238265965

District News

കാന്‍സര്‍ അവബോധ സന്ദേശവുമായി വാക്കത്തണ്‍

പാലാ: ലോക കാന്‍സര്‍ദിനത്തോടനുബന്ധിച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലായുടെ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററും രാമപുരം മാര്‍ ആഗസ്തീനോസ് കോളജും ചേര്‍ന്ന് ബോധവത്കരണ സന്ദേശവുമായി വാക്കത്തണ്‍ സംഘടിപ്പിക്കും. നാളെ രാവിലെ 7.45ന് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മുന്നില്‍നിന്ന് ആരംഭിക്കുന്ന വാക്കത്തണ്‍ എട്ട് കിലോമീറ്റര്‍ പിന്നിട്ട് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചേരും. എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ് കുമാര്‍ വാക്കത്തണ്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

പൊതുജനങ്ങള്‍ക്കായുള്ള കാന്‍സര്‍ അവബോധന ഹാന്‍ഡ് ബുക്കിന്‍റെ പ്രകാശനം ആശുപത്രി മാനേജിംഗ് ഡയറക്‌ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ നിര്‍വഹിക്കും. രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, മാര്‍ സ്ലീവാ മെഡിസിറ്റി മെഡിക്കല്‍ ഓങ്കോളജി ആന്‍ഡ് ഹെമറ്റോളജി വിഭാഗം മേധാവി ഡോ. റോണി ബെന്‍സണ്‍, രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മുത്തോലി ജംഗ്ഷനില്‍ പഞ്ചായത്ത് പ്രസിഡന്‍റ് റൂബി ജോസിന്‍റെ നേതൃത്വത്തില്‍ വാക്കത്തണിനു സ്വീകരണം നൽകും. വാക്കത്തണ്‍ 10.30ന് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ എത്തിച്ചേരും. തുടര്‍ന്നു നടക്കുന്ന സമ്മേളനത്തില്‍ സ്ത്രീകള്‍ക്കായുള്ള സൗജന്യ എഐ മാമോഗ്രാം പ്രോഗ്രാമിന്‍റെ പ്രഖ്യാപനം മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്‌ കെയര്‍ പ്രൊമോഷന്‍സ് ഡയറക്‌ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ നിര്‍വഹിക്കും. ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ. പോളിന്‍ ബാബു, രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിക്കും.

വാക്കത്തണ്‍ ആരംഭിക്കുന്നതിനോടനുബന്ധിച്ച് ഡോ. ഷൈനി, ഗീതാഞ്ജലി എന്നിവര്‍ നയിക്കുന്ന വാംഅപ്പ് സൂംബയും ക്രമീകരിച്ചിട്ടുണ്ട്. യുണൈറ്റഡ് ബൈ യുണീക് എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ദിന സന്ദേശം. മധ്യകേരളത്തില്‍ അത്യാധുനിക കാന്‍സര്‍ ചികിത്സ ഒരുക്കുന്ന സമ്പൂര്‍ണ കാന്‍സര്‍ ചികിത്സാകേന്ദ്രമാണ് മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍. രാമപുരം കോളജിലെ 200ല്‍പരം വിദ്യാര്‍ഥികളാണ് വാക്കത്തണില്‍ ബോധവത്കരണ സന്ദേശവുമായി പങ്കെടുക്കുക.

പത്രസമ്മേളനത്തില്‍ മാര്‍ സ്ലീവാ മെഡിസിറ്റി ഓപ്പറേഷന്‍സ്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത്‌ കെയര്‍ പ്രൊമോഷന്‍സ് ഡയറക്‌ടര്‍ ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോസഫ് ആലഞ്ചേരി, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജീവ് കൊച്ചുപറമ്പില്‍, മാര്‍ സ്ലീവാ മെഡിസിറ്റി സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. ജോഫിന്‍ കെ. ജോണി, എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. ശ്രീജിത്ത് ആര്‍. നായര്‍ എന്നിവര്‍ പങ്കെടുത്തു.

NRI

അമേരിക്കയിലെ കാൻസർ അതിജീവന നിരക്ക് റിക്കാർഡ് ഉയരത്തിൽ

വാഷിംഗ്ടൺ ഡിസി: അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സൊസൈറ്റിയുടെ (ACS) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അമേരിക്കയിലെ കാൻസർ അതിജീവന നിരക്ക് റിക്കാർഡ്ൽ.

കാൻസർ ചികിത്സാരംഗത്തെ ഗവേഷണങ്ങളും രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള നൂതന മാർഗങ്ങളുമാണ് ഈ പുരോഗതിക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അമേരിക്കയിലെ അഞ്ച് വർഷത്തെ കാൻസർ അതിജീവന നിരക്ക് ഇപ്പോൾ 70 ശതമാനമാണ്. 1970കളുടെ പകുതിയിൽ 50 ശതമാനം മാത്രമായിരുന്നു. ലിവർ കാൻസർ അതിജീവന നിരക്ക് 1990കളിലെ ഏഴ് ശതമാനത്തിൽ നിന്നും 2023ൽ 22 ശതമാനമായി വർധിച്ചു.

ലംഗ് കാൻസർ അതിജീവന നിരക്ക് 15 ശതമാനത്തിൽ നിന്നും 28 ശതമാനമായും , മൈലോമ അതിജീവന നിരക്ക് 32 ശതമാനത്തിൽ നിന്നും 62 ശതമാനമായുംഉയർന്നു.

ദൂരെയുള്ള അവയവങ്ങളിലേക്ക് പടർന്ന കാൻസറുകളുടെ അതിജീവന നിരക്ക് 1990കളിലെ 17 ശതമാനത്തിൽ നിന്നും 35 ശതമാനമായി  വർധിച്ചിട്ടുണ്ട്.

1991ലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും കാൻസർ മരണനിരക്ക് ഇതുവരെ 34ശതമാനമായി കുറഞ്ഞു. പുരുഷന്മാരിലെ ലംഗ് കാൻസർ മരണനിരക്ക് 1990ന് ശേഷം 62 ശതമാനമായി കുറഞ്ഞു. സ്ത്രീകളിലെ ബ്രെസ്റ്റ് കാൻസർ മരണനിരക്ക് 1989നും 2023നും ഇടയിൽ 44 ശതമാനമായി കുറഞ്ഞു.

മരണനിരക്ക് കുറയുന്നുണ്ടെങ്കിലും പുതിയ കാൻസർ കേസുകളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. 2026ൽ ഏകദേശം 21 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്ന് കണക്കാക്കുന്നു.

പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറും സ്ത്രീകളിൽ ബ്രെസ്റ്റ് കാൻൻസറുമാണ് ഏറ്റവും കൂടുതൽ സ്ഥിരീകരിക്കപ്പെടുന്നത്. പാൻക്രിയാറ്റിക് കാൻസർ, ഓറൽ കാവിറ്റി കാൻസർ എന്നിവ രണ്ട് ലിംഗവിഭാഗങ്ങളിലും വർധിച്ചുവരുന്നതായി കാണപ്പെടുന്നു.

നേരത്തെയുള്ള രോഗനിർണയം , ഇമ്മ്യൂണോതെറാപ്പി , ടാർഗെറ്റഡ് തെറാപ്പി, ആധുനിക സർജറി രീതികൾ എന്നിവ അതിജീവന നിരക്ക് വർധിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.

കാൻസർ ഒരു മരണശിക്ഷ എന്നതിലുപരി ചികിത്സിച്ചു മാറ്റാവുന്ന ഒരു വിട്ടുമാറാത്ത രോഗമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

NRI

കാൻസർ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു

ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്‍റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്‍ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൻസർ ബോധവത്കരണ സ്‌ക്രീനിംഗ് ക്യാമ്പിന്‍റെ 14-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും സെന്‍റ് ജോസഫ്സ് ഓർത്തഡോക്സ് പള്ളി (ഓർത്തഡോക്സ് സെന്‍റർ) തുഗ്ലകാബാദിൽ ന‌‌‌ടന്നു.

ഡോ. അവിനാഷ് ശർമ, ഡോ. സൈയാദാ ഷാൻ, സിസ്റ്റർ എസ്. ഭിന, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ബീന ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത്‌ ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകി.

ഡൽഹി ഭദ്രാസന സെക്രട്ടറി സജി എബ്രഹാം, ഫരിദാബാദ് സെന്‍റ് മേരീസ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോൺ കെ. ജേക്കബ്, സെന്‍റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾ ചെയ്തു. ഈ ബോധവത്കരണ സ്‌ക്രീനിംഗ് ക്യാമ്പിലും മാമോഗ്രാഫി മെഗാ ഹെൽത്ത് ക്യാമ്പിലും ഏകദേശം നൂറോളം ആളുകൾ പങ്കെടുത്തു.

NRI

കാൻസർ ബോധവത്കരണ ക്ലാസും ആരോഗ്യ പരിശോധന ക്യാമ്പും

ന്യൂഡൽഹി: ഡൽഹി ഭദ്രാസന മർത്ത മറിയം വനിതാ സമാജത്തിന്‍റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെന്‍ററും ഗവേഷണ കേന്ദ്രത്തിലെ ഡോക്‌ടർമാരുടെയും ജീവനക്കാരുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാൻസർ ബോധവത്കരണ സ്‌ക്രീനിംഗ് ക്യാമ്പിന്‍റെ 14-ാമത് എപ്പിസോഡും മാമോഗ്രഫിയും മെഗാ ഹെൽത്ത് ക്യാമ്പും ഞായറാഴ്ച10 മുതൽ 3.30 വരെ സെന്‍റ് ജോസഫ്സ് ഓർത്തഡോക്സ് പള്ളിയിൽ (ഓർത്തഡോക്സ് സെന്‍റർ) തുഗ്ലകാബാദ് നടത്തപ്പെടുന്നു.

ഡോ. പാപിയ ശർമ, ഡോ. സൈയാദാ ഷാൻ,ഡോ. ഖുശ്ബൂ ഗൗതം, ഡോ. ഹർഷിത് റാണ, സിസ്റ്റർ ബീന, റവ.ഫാ. യാക്കൂബ് ബേബി (മർത് മറിയം വനിതാ സമാജം ഡൽഹി ഭദ്രാസന വൈസ് പ്രസിഡന്‍റ് ), ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മർത് മറിയം വനിതാ സമാജം), ബീനാ ബിജു, ആശ റോയി, റെജി ടി. മാണി എന്നിവർ ഹെൽത്ത്‌ ക്യാമ്പിനും ക്ലാസുകൾക്കും നേതൃത്വം നൽകും.

സെന്‍റ് ജോസഫ്സ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. എബിൻ പി. ജേക്കബ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും മർത്ത മറിയം വനിതാ സമാജവും പരിപാടിയുടെ ക്രമീകരണങ്ങൾക്ക് ഏകോപനം നടത്തുന്നു.

Latest News

Up