Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Champions

Malappuram

സിക്സസ് ഹോക്കി: ചെമ്മങ്കടവ് സ്കൂൾ ചാന്പ്യൻമാർ

മലപ്പുറം: ചെമ്മങ്കടവ് പിഎംഎസ്എ എംനഎ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന 25-ാമത് ദേശീയ സിക്സസ് ഹോക്കി മത്സരം സമാപിച്ചു.സ്കൂളിലെ കായികാധ്യാപകനായിരുന്ന പി.എൻ. കുഞ്ഞിമമ്മു, പ്രധാനാധ്യാപകനായിരുന്ന യു. ആലിക്കുട്ടി എന്നിവരുടെ സ്മരണാർഥമാണ് മത്സരം സംഘടിപ്പിച്ചുവരുന്നത്.

ഫൈനലിൽ മലപ്പുറം ഗവണ്‍മെന്‍റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ചെമ്മങ്കടവ് പിഎംഎസ്എ എംഎ ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ഇരുപതോളം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ പൂനെ, ചെന്നൈ ടീമുകളെ പരാജയപ്പെടുത്തിയാണ് ഇവർ ഫൈനലിലെത്തിയത്.

സമാപനച്ചടങ്ങിന്‍റെ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റജുല പെലത്തൊടി നിർവഹിച്ചു. പിടിഎ പ്രസിഡന്‍റ് പി.പി. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജുമൈല വരിക്കോടൻ, വാർഡംഗം കെ.വി. മുഹമ്മദ് മുസ്തഫ, പി.ടി.എ. വൈസ് പ്രസിഡന്‍റ് പി.പി. മൈസൂണ്‍ റിയാസ്, സ്കൂൾ മാനേജർ എൻ.കെ. അബ്ദദുൾ റഹൂഫ്, പ്രിൻസിപ്പൽ ബിജു സഖറിയാസ്, പ്രധാനാധ്യാപകൻ സി.എച്ച്. ഇബ്രാഹിം, കായികാധ്യാപകൻ ഡോ. യു. മുഹമ്മദ് ഷറഫുദ്ദീൻ റസ് വി, അധ്യാപകരായ എൻ.കെ. മുജീബ് റഹിമാൻ, അബ്ദുറഹൂഫ് വരിക്കോടൻ, പ്രവീണ്‍ പൂവത്തിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

Sports

ആതിഥേയ ആധിപത്യം; ഓവറോള്‍ കിരീടമുറപ്പിച്ച് തിരുവനന്തപുരം

തിരുവനന്തപുരം: ആദ്യദിനങ്ങളിലെ ഒപ്പത്തിനൊപ്പമുളള കുതിപ്പിനു പിന്നാലെ ഇന്നലെ ഒറ്റയാന്‍ മുന്നേറ്റം നടത്തിയ കടകശേരി ഐഡിയലിന് അത് ലറ്റിക്സില്‍ വ്യക്തമായ മേധാവിത്വം. കഴിഞ്ഞ സ്‌കൂള്‍ മീറ്റിലെ ചാമ്പ്യന്‍ സ്‌കൂളായ ഐഡിയല്‍ ആറു സ്വര്‍ണവും ഏഴു വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ 52 പോയിന്‍റുമായി പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സിന് ആറു സ്വര്‍ണവും രണ്ടു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ 38 പോയിന്‍റുകള്‍. പാലക്കാട് വടവന്നൂര്‍ എംവിഎച്ച്എസ് അഞ്ച സ്വര്‍ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമായി 37 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുമുണ്ട്.


സ്പോര്‍ട്സ് സ്‌കൂള്‍ വിഭാഗത്തില്‍ ആറ സ്വര്‍ണവും അഞ്ച വെള്ളിയും മൂന്നു വെങ്കലവുമായി 48 പോയിന്‍റോടെ തിരുവനന്തപുരം ജിവി രാജ ബഹുദൂരം മുന്നിലാണ്്. രണ്ടാമതുളള കൊല്ലം സായിക്ക് ഒരു സ്വര്‍ണവും ഒരു വെള്ളിയും ഉള്‍പ്പെടെ എട്ടുപോയിന്‍റ്. ഒരു സ്വര്‍ണവുമായി സിഎച്ച്എസ് വയനാട് മൂന്നാം സ്ഥാനത്തുമുണ്ട്.


അത്‌ലറ്റിക്സില്‍ ചാമ്പ്യന്‍ ജില്ലയ്ക്കായി പാലക്കാടും മലപ്പുറവും തമ്മില്‍ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. 20 സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവുമായി 162 പോയിന്‍റോടെ പാലക്കാട് ഒന്നാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ 14 സ്വര്‍ണവും 19 വെള്ളിയും 21 വെങ്കലവുമായി 155 പോയിന്‍റോടെ മലപ്പുറം തൊട്ടു പിന്നിലുണ്ട്. എട്ടു സ്വര്‍ണവും ഒമ്പത് വെള്ളിയും അഞ്ച് വെങ്കലവും ഉള്‍പ്പെടെ 75 പോയിന്‍റുമായി കോഴിക്കോടാണ് പട്ടികയില്‍ മൂന്നാമത്. ഇന്നലെ ട്രാക്കില്‍ പിറന്ന ഏക റിക്കാര്‍ഡ് തിരുവനന്തപുരം ജിവി രാജ സ്‌കൂളിലെ ശ്രീഹരി കരിക്കന്‍ സ്വന്തമാക്കി


1600 കടന്ന് ആതിഥേയര്‍


ഓവറോള്‍ കിരീടപ്പോരാട്ടത്തില്‍ തിരുവനന്തപുരത്തിന് എതിരാളികളില്ല. ഓവറോള്‍ കിരീടം ഉറപ്പിച്ച തിരുവനന്തപുരം. 182 സ്വര്‍ണവും 129 വെള്ളിയും 156 വെങ്കലവുമായി 1610 പോയിന്‍റിലെത്തി. 84 സ്വര്‍ണവും 44 വെള്ളിയും 87 വെങ്കലവുമായി 769 പോയിന്‍റോടെ തൃശൂര്‍ രണ്ടാമതും 56 സ്വര്‍ണവും 73 വെള്ളിയും 78 വെങ്കലവുമായി 695 പോയിന്‍റ് നേടി പാലക്കാട് മൂന്നാമതുമുണ്ട്.

ഗെയിംസിലും തിരുവനന്തപുരം


ഗെയിംസ് ഇനങ്ങളില്‍ ആദ്യദിനം മുതല്‍ തിരുവനന്തപുരത്തിന്‍റെ സമ്പൂര്‍ണ ആധിപത്യമാണ്. ആകെയുള്ള 535 മത്സര ഇനങ്ങളില്‍ 448 എണ്ണം പൂര്‍ത്തിയായപ്പോള്‍ 102 സ്വര്‍ണം 61 വെള്ളി 107 വെങ്കലം എന്നിവയുമായി 908 പോയിന്‍റുമായി ആതിഥേയര്‍ ഒന്നാമത് നില്‍ക്കുമ്പോള്‍ 58 സ്വര്‍ണം 63 വെള്ളി 70 വെങ്കലം എന്നിവയുമായി 646 പോയിന്‍റോടെ കണ്ണൂര്‍ രണ്ടാമതുണ്ട്. 65 സ്വര്‍ണം 31 വെള്ളി 64 വെങ്കലം എന്നിങ്ങനെ 595 പോയിന്‍റുമായി തൃശൂര്‍ മൂന്നാം സ്ഥാനത്താണ്. നീന്തല്‍ മത്സരങ്ങളില്‍ തിരുവനന്തപുരം ചാമ്പ്യന്‍ പട്ടം നേടിയിരുന്നു.

 

വീണയ്ക്ക് ഡബിള്‍ ഗോൾഡ്


തിരുവനന്തതപുരം: സീനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററിലും സ്വര്‍ണം സ്വന്തമാക്കിയ പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ കെ. വീണ ഇരട്ട സ്വര്‍ണത്തിന് അവകാശിയായി. 2:19.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വീണ 800 മീറ്ററില്‍ സ്വര്‍ണത്തിന് അവകാശിയായത്. 1500 മീറ്ററിലും വീണയ്ക്കായിരുന്നു സ്വര്‍ണം. 800ല്‍ കടകശേരി ഐഡിയലിലെ സൂസന്‍ മേരി കുര്യാക്കോസ് വെള്ളിയും ആലപ്പുഴ കലവൂര്‍ സര്‍ക്കാര്‍ സ്‌കൂളിലെ അശ്വിനി വെങ്കലവും നേടി.


സീനിയര്‍ ആണ്‍കുട്ടികളില്‍ സിഎച്ച്എസ് വയനാട്ടിലെ സ്റ്റെഫിന്‍ സാലു സ്വര്‍ണവും കൊല്ലം സായിയുടെ മെല്‍ബിന്‍ ബിന്നി വെള്ളിയും സ്വന്തമാക്കി. ജൂണിയര്‍ ആണ്‍കുട്ടികളില്‍ രായിരിമംഗലം എസ്എംഎംഎച്ച്എസ്എസിലെ നൂറുള്‍ മദാനി ഒന്നാമതെത്തിയപ്പോള്‍ തിരുവനന്തപുരം ജിവി രാജയിലെ എ. ശിവപ്രസാദ് വെള്ളിയും കോതമംഗലം മാര്‍ ബേസിലിലെ ഡാനിയേല്‍ ഷാജി വെങ്കലവും നേടി. പെണ്‍കുട്ടികളില്‍ വടവന്നൂര്‍ വിഎംഎച്ച്എസിലെ നിവേദ്യ കലാധര്‍ ഒന്നാമതും കോട്ടയം മുണ്ടക്കയം ഈസ്റ്റ് സെന്‍റ് ആന്‍റണീസ് സ്‌കൂളിലെ അനന്യ പി. അജുമുദ്ദീന്‍ വെള്ളിയും ആലപ്പുഴ സെന്‍റ് ജോസഫ്സിലെ എയ്ഞ്ചല്‍ റോസ് ടിന്‍സി വെങ്കലവും സ്വന്തമാക്കി.

Latest News

Up