Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Charity

ദുർഗ അർബുദത്തിന്‍റെ പിടിയിലാണ്; സഹായിക്കുമോ?

പാഠപുസ്തകങ്ങളും ക്ലാസ്മുറികളും കൂട്ടുകാരുമൊക്കയായി പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തിൽ 15 വയസുകാരി ദുർഗ ദാസ് ആശുപത്രി മുറികൾക്കുള്ളിൽ കഴിഞ്ഞ ഒരു വർഷമായി വേദന തിന്നുജീവിക്കുകയാണ്. സാധാരണ നിലയിൽ സ്കൂളും പഠനവുമൊക്കെയായി മുന്നോട്ട് പോകുന്നതിനിടയിലാണ് ഒരു വർഷം മുൻപ് കടുത്തുരുത്തി വില്ലേജിലെ വെള്ളാശേരികരയിൽ മഠത്തിൽ വെളിയിൽ വീട്ടിൽ മോഹൻദാസ് എൻ.പിയുടെ മകൾ ദുർഗയെ അർബുദം പിടികൂടുന്നത്.

ഞരമ്പിൽ രക്തയോട്ടം തടസപ്പെടുത്തുന്ന കോർഡാമ എന്ന കാൻസർ മുഴയാണ് ദുർഗയെ കീഴ്പ്പെടുത്തിയത്. കോട്ടയം മെഡിക്കൽ കോളജിലും ആർസിസിയിലും അങ്കമാലി അപ്പോളോ ആശുപത്രിയിലുമായി ചികിത്സകൾ നടന്നുവരികയാണ്.

ലാപറോടമി ആൻഡ് ട്യൂമർ എക്സഷൻ എന്ന സർജറി ആവശ്യമായി വരികയും ശസ്ത്രക്രിയ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ ഈ ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 15 ലക്ഷം രൂപയാണ് ചിലവായത്. മറ്റുള്ളവരുടെ സഹായത്താൽ ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും മരുന്നുകൾക്കും മറ്റു ചെലവുകൾക്കുമായി എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഈ കുടുംബം.

കൂലിപണിക്കാരാനായ അച്ഛൻ മകൾക്കൊപ്പം കഴിഞ്ഞ ഒരു വർഷമായി ആശുപത്രികൾ കയറിയിറങ്ങി നടക്കുകയാണ്. മറ്റു വരുമാനങ്ങളൊന്നുമില്ലാത്തതിനാൽ ദൈനംദിന ചിലവുകൾക്ക് പോലും പണം കണ്ടെത്താൻ വിഷമിക്കുകയാണ് അച്ഛൻ മോഹൻദാസ്. സ്വന്തമായി അഞ്ചുസെന്‍റ് ഭൂമിയും ഒരു ചെറിയ വീടും മാത്രമാണ് ഈ കുടുംബത്തിനുള്ളത്.

മരുന്നിനും അനുബന്ധ ചികിത്സകൾക്കും ഇനിയും വലിയ തുക കുടുംബം കണ്ടെത്തേണ്ടിയിരിക്കുന്നു. നിത്യചിലവിന് ബുദ്ധിമുട്ടുന്ന കുടുംബത്തിന് തുടർ ചികിത്സകൾക്ക് സുമനസുകൾക്ക് മുന്നിൽ കൈ നീട്ടുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സുമനസുകൾ കൈത്താങ്ങാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

ദുർഗയ്ക്കുള്ള സഹായം Deepika Charitable Turst South India Bank ന്‍റെ കോട്ടയം ശാഖയിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാം. അക്കൗണ്ട് നമ്പർ 00370730 00003036 IFSC Code SIBL 0000037

ദീപിക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേരിൽ പണം അയയ്ക്കുമ്പോൾ ആ വിവരം [email protected] ലേക്ക് ഇമെയിൽ ആയോ (91) 93495 99068 ലേക്ക് എസ്എംഎസ് ആയോ അറിയിക്കണം. റുപ്പി അക്കൗണ്ടുകളിൽ നിന്നു മാത്രമേ ട്രസ്റ്റിലേക്ക് സംഭാവനകൾ സ്വീകരിക്കാനാവൂ. സംശയങ്ങൾക്ക് (91) 93495 99068.

Charity News

ജെറമിയയുടെ കൈപിടിച്ച് വായനക്കാർ

എട്ടാം വയസിൽ അർബുദ ബാധിതനായി വേദനകളോട് മല്ലിടുന്ന ജെറമിയ പ്രശാന്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. ചികിത്സാ ചിലവുകൾക്കായി ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന്‍റെ ദുരിതകഥയറിഞ്ഞ് നിരവധി സുമനസുകളാണ് കൈത്താങ്ങായി മുന്നോട്ടുവന്നത്. വായനക്കാർ നൽകിയ 2.50 ലക്ഷം രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ട് കുട്ടിയുടെ പിതാവിന് കൈമാറി. സുമനസുകളുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു.

കോട്ടയം ജില്ലയിലെ വാഴൂർ പഞ്ചായത്തിൽ കൊടുങ്ങൂർ, ഒന്നാം മൈലിൽ പ്രശാന്ത് ജോസഫ് - അനുപമ ദമ്പതികളുടെ രണ്ടുമക്കളിൽ മൂത്തവനാണ് ജെറമിയ. തോളിന് കടുത്ത വേദനയും കൈകൾ ഉയർത്താൻ സാധിക്കാതെ വന്നതും മറ്റു ചില ശാരീരിക അസ്വസ്ഥതകളുമായി വൈദ്യസഹായം തേടിയപ്പോഴാണ് കുട്ടിക്ക് രക്താർബുദം ആണെന്ന് സ്ഥിരീകരിച്ചത്.

ആരോഗ്യസ്ഥിതി തീർത്തും മോശമായതിനാൽ തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ജെറമിയയുടെ ചികിത്സ ആരംഭിച്ചു. വേദനകൾക്കിടയിലും അവൻ ആഗ്രഹിക്കുന്നത് എത്രയും വേഗം ആശുപത്രിക്കിടക്കയിൽ നിന്നും രോഗവിമുക്തനായി പുറത്തിറങ്ങി കൂട്ടുകാർക്കും കൂടെപ്പിറപ്പിനുമൊപ്പം കളിച്ചും ചിരിച്ചും പഠിച്ചും മുന്നേറണമെന്നാണ്.

പ്രാഥമിക ചികിത്സകൾക്കായി ഏഴുലക്ഷം രൂപ ചിലവാകുമെന്നാണ് ആശുപത്രിയിൽ നിന്നും അറിയിച്ചത്. രോഗം സ്ഥിരീകരിച്ച് ഒരു മാസം പിന്നിട്ടപ്പോൾ തന്നെ നാലുലക്ഷം രൂപയിലധികം ചിലവായിക്കഴിഞ്ഞു. സ്വന്തമായി വീടോ സ്ഥലമോ ഒന്നുമില്ലാത്ത പ്രശാന്തും കുടുംബവും വാടകയ്ക്കാണ് താമസിക്കുന്നത്.

സാന്പത്തിക ബുദ്ധിമുട്ടുകൾ ഇവരെ വരിഞ്ഞുമുറുക്കുന്പോഴും തന്‍റെ കുഞ്ഞിനായി ഈ മാതാപിതാക്കൾ അവർക്കാകുന്ന പോലെ പണമുണ്ടാക്കി ചികിത്സിച്ചു. എങ്കിലും മുന്നോട്ടുള്ള ചികിത്സക്ക് ഇനിയും ലക്ഷങ്ങൾ കണ്ടെത്താനുണ്ട് എന്നത് ഇവരെ ആശങ്കപ്പെടുത്തുകയാണ്. നിർധരരായ ഈ കുടുംബത്തിന് ചികിത്സാ ചിലവുകൾ താങ്ങാൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.

Latest News

Up