Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drama

ഷേക്സ്പിയര്‍ നാടകം എസ്ബിയുടെ അരങ്ങിലെത്തിയിട്ട് 90 വര്‍ഷം

ചങ്ങനാശേരി: ഷേക്സ്പിയര്‍ നാടകത്തിന് ചങ്ങനാശേരി എസ്ബി കോളജില്‍ ആദ്യവേദി ഒരുങ്ങിയത് 1937ല്‍. ആദ്യനാടകം മാക്ബത്ത്. എസ്ബിയുടെ അഭിമാനമായ ഷേക്സ്പിയര്‍ തിയറ്ററിന് തുടക്കമിട്ടത് മലയാളത്തിലെ പ്രശസ്തനായ നിരൂപകനും ഇംഗ്ലീഷ് വിഭാഗം അധ്യാപകനുമായ പ്രഫ. എം.പി. പോള്‍ ആയിരുന്നു. ഓപ്പണ്‍ സ്റ്റേജ് കെട്ടിയാണ് ആദ്യനാടകം മാക്ബത്ത് അവതരിപ്പിച്ചത്. പിന്നീട് പ്രസിദ്ധമായ കല്ലറയ്ക്കല്‍ ഹാളിലും തുടര്‍ന്ന് കാവുകാട്ട് ഹാളിലും അവതരിപ്പിച്ചു.

ഷേക്സ്പിയറിന്‍റെ നിരവധി നാടകങ്ങള്‍ എസ്ബിയില്‍ അവതരിപ്പിച്ചു. ഒഥല്ലോയെയും ഇയാഗോയെയും മിരാൻഡയെയും കിംഗ്‌ലിയര്‍ രാജാവിനെയും കാണാന്‍ കേരളത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും ആളുകള്‍ എസ്ബിയിലെത്തി.

മര്‍ച്ചന്‍റ് ഓഫ് വെനീസ് 1948ലാണ് അരങ്ങത്തുവന്നത്. സംവിധാനം സി.എസ്. ഷെപ്പേഡ് സാറായിരുന്നു. കര്‍ട്ടന്‍ വീണപ്പോള്‍ എല്ലാ കണ്ണുകളും തെരഞ്ഞത് ഒരാളെയായിരുന്നു.

സ്റ്റേജില്‍ യഹൂദ വ്യാപാരിയായ ഷൈലോക്കിന്‍റെ പ്രതികാരവും നിസഹായതയും ഇഴചേര്‍ത്ത അബ്ദുള്‍ ഖാദറിനെ. ഇദ്ദേഹമാണ് മലയാളസിനിമാ ലോകത്തെ നിത്യഹരിതനായകനായി മാറിയ പ്രേം നസീര്‍.

കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നത് കോളജിലെ അധ്യാപകരും വിദ്യാര്‍ഥികളും

നിരവധി ദിനങ്ങളിലെ കഠിന പരിശീലനത്തിനുശേഷമാണ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് നാടകം അരങ്ങത്ത് എത്തിച്ചിരുന്നത്. പ്രഫ. എ.ഇ. അഗസ്റ്റിനു പിന്നാലെ പ്രഫ. കെ.ജെ. ജോണ്‍ കാട്ടൂര്‍, പ്രഫ. കെ.വി. ജോസഫ്, പ്രഫ. സി.സി. തോമസ്, ഡോ. എ.ജെ. തോമസ്, ഡോ. ജിജി കൂട്ടുമ്മേല്‍ എന്നിവരും ഷേക്‌സ്പിയര്‍ തിയറ്ററിനെ നയിച്ചവരില്‍പെടുന്നു. ഡോ. ജിജി ജോസഫ് നാടകത്തിനു നേതൃത്വം നല്‍കിയ കാലത്ത് മാക്ബത്തും ടെമ്പസ്റ്റും പരീക്ഷണാര്‍ഥം കാമ്പസിലെ ഓപ്പണ്‍ എയറില്‍ അവതരിപ്പിച്ചു.

ഡോ. എ.ജെ. തോമസ് റോമിയോയിലെ മേജര്‍ കഥാപാത്രമായിരുന്ന ഡ്യൂക്കിന്‍റെ വേഷമിട്ടതും ഡോ. ജിജി കൂട്ടുമ്മേല്‍ മാക്ബത്തിലെ കിംഗ് ഡങ്കന്‍റെയും ആന്‍റണി ആൻഡ് ക്ലിയോപാട്രയിലെ അഗസ്റ്റസ് സീസറിന്‍റെയും വേഷമണിഞ്ഞതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ ഇംഗ്ലീഷ് വിഭാഗത്തിലുള്ള ഡോ. ജോസി ജോസഫ് റോമിയോ, ഹാംലറ്റ് തുടങ്ങിയ ഹീറോ വേഷങ്ങളും അണിഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ വകുപ്പ് മേധാവി ഡോ. നിധിന്‍ വര്‍ഗീസിന്‍റെ നേതൃത്വത്തില്‍ ടി.എസ്. എലിയട്ടിന്‍റെ മര്‍ഡര്‍ ഇന്‍ ദ് കത്തീഡ്രല്‍ അരങ്ങത്തെത്തിച്ചു.

എസ്ബിയുടെ അരങ്ങത്തുനിന്നു നിത്യഹരിതനായകന്‍

മര്‍ച്ചന്‍റ് ഓഫ് വെനീസിലെ ഷൈലോക്കിനെ അനശ്വരനാക്കിയ അബ്ദുള്‍ ഖാദര്‍ ആ അരങ്ങില്‍നിന്ന് ചെന്നു കയറിയത് മലയാള സിനിമയിലേക്കായിരുന്നു. പിന്നീട് അദ്ദേഹം മലയാളസിനിമയില്‍ നിത്യഹരിതനായകനായി. സി.എ. ഷെപ്പേഡാണ് ഷേക്‌സ്പിയര്‍ നാടകത്തിലേക്ക് നസീറിനെ കൈപിടിച്ച് എത്തിച്ചത്.

നിത്യഹരിത കാമുകഭാവമായ പ്രേം നസീര്‍ ജനിക്കുന്നത് എസ്ബിയുടെ അരങ്ങില്‍നിന്നാണ്. എസ്ബി കോളജില്‍ എല്ലാക്കൊല്ലവും നടക്കുന്ന പ്രേം നസീര്‍ നാടകമത്സരത്തിന്‍റെ സമ്മാനമായ വെള്ളിയില്‍ തീര്‍ത്ത ട്രോഫി നല്‍കിയതും നസീറാണ്. കോളജിലെത്തുന്ന എല്ലാ നാടകക്കമ്പക്കാരുടെയും സ്വപ്നമാണ് ആ ട്രോഫി.

എം.ജി. സോമനും കുഞ്ചാക്കോ ബോബനും

കലയ്ക്കും സാഹിത്യത്തിനും വളക്കൂറുള്ള മണ്ണാണ് എസ്ബി. എം.ജി. സോമനും കുഞ്ചാക്കോ ബോബനും ഇവിടത്തെ പൂര്‍വ വിദ്യാര്‍ഥികളാണ്. മലയാളത്തിനു സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സിബി മലയിലും ജീത്തു ജോസഫും എസ്ബിയുടെ അഭിമാനതാരങ്ങളാണ്.

Kerala

ശിശുവധ പ്രദര്‍ശനത്തില്‍ വേഷമിട്ട് നിഷ ജോസ് കെ. മാണി

പാലാ: ശിശുവധ പ്രദര്‍ശനത്തില്‍ യഹൂദ സ്ത്രീയുടെ വേഷം ധരിച്ച് സാമൂഹ്യ പ്രവര്‍ത്തകയും ജോസ് കെ. മാണി എംപിയുടെ ഭാര്യയുമായ നിഷ ജോസ് കെ. മാണി. പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ രാക്കുളി തിരുനാളിനോടനുബന്ധിച്ചു നടന്ന ശിശുവധ പ്രദര്‍ശനത്തിലാണ് നിഷ വേഷമണിഞ്ഞത്.

ഹേറോദോസ് രാജാവിന്‍റെ കല്‍പനപ്രകാരം ശിശുക്കളെ വധിക്കാനായി പടയാളികള്‍ എത്തുമ്പോള്‍ കുഞ്ഞിനെയുമായി ഓടി രക്ഷപ്പെടുന്ന രംഗമായിരുന്നു നിഷ പ്രധാനമായും അവതരിപ്പിച്ചത്. ശിശുവധ പ്രദര്‍ശനത്തില്‍ മൂന്നു റോളുകളിലാണ് നിഷ അഭിനയിച്ചത്.

യേശുവിന്‍റെ ജ്ഞാനസ്‌നാനം നോക്കി കാണുന്ന യഹൂദ സ്ത്രീയുടെ വേഷവും പുല്‍ക്കൂട്ടില്‍ പിറന്ന ദിവ്യ ശിശുവിനെ കാണാനെത്തുന്ന സ്ത്രീയായും നിഷ ജോസ് കെ. മാണി വേഷമിട്ടു. പ്രസിദ്ധമായ പാലാ വലിയ പള്ളിയിലെ രാക്കുളി തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന മലയുന്ത് പ്രദക്ഷിണത്തില്‍ വിശുദ്ധരുടെ രൂപം സംവഹിക്കാനും ഇടവകാംഗം കൂടിയായ നിഷ എത്തുന്നുണ്ട്.

ചരിത്ര പ്രസിദ്ധമായ ഈ ആചാരങ്ങളില്‍ പതിവായി എത്താറുള്ളതാണെന്നും വലിയ ദൈവനാനുഗ്രഹമായി ഇതിനെ കാണുന്നതായും നിഷ ദീപിക ഓൺലൈനിനോടു പറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ കാന്‍സര്‍ രോഗത്തെ അതിജീവിച്ച നിഷ ഇപ്പോള്‍ കേരളമൊട്ടാകെ കാന്‍സര്‍ ബോധവത്കരണ പരിപാടികളിലും സജീവമാണ്.

National

പ്രതിപക്ഷം നാടകം കളിക്കരുത്: മോദി

ന്യൂഡൽഹി: പാർലമെന്‍റിൽ നാടകം കളിക്കരുതെന്നും നിഷേധാത്മകതയ്ക്കു പരിധി വേണമെന്നും പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.

നാടകം കളിക്കാൻ ആഗ്രഹിക്കുന്ന ആർക്കും അതു ചെയ്യാം. നാടകമല്ല, ക്രിയ്താമക അവതരണമാണു പാർലമെന്‍റിൽ വേണ്ടത്. മുദ്രാവാക്യങ്ങൾക്കല്ല, നയങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്- പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു.

പൊതു പ്രതിനിധികളെന്ന നിലയിൽ, ഭാവിയെക്കുറിച്ച ചിന്തിക്കുന്പോൾ തന്നെ, രാജ്യത്തെ ജനങ്ങളുടെ ഉത്തരവാദിത്വവും പ്രതീക്ഷകളും നാം പരമാവധി സമതുലിതാവസ്ഥയോടെയും ഉത്തരവാദിത്വത്തോടെയും കൈകാര്യം ചെയ്യണമെന്ന് എല്ലാ പാർട്ടികളോടും അഭ്യർഥിക്കുന്നു. ബിഹാറിലെ തോൽവിയുടെ പരിഭ്രാന്തി വേണ്ടെന്നും ക്രമേണ അതുമായി പെരുത്തപ്പെടുമെന്നും മോദി പരിഹസിച്ചു.

രാജ്യത്തെക്കുറിച്ച് ഈ പാർലമെന്‍റ് എന്താണു ചിന്തിക്കുന്നത്. രാജ്യത്തിനായി അതെന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നത് എന്നതിലാണ് ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പ്രതിപക്ഷവും അതിന്‍റെ ഉത്തരവാദിത്വം നിറവേറ്റണം. അത്തരം വിഷയങ്ങൾ, ശക്തമായ വിഷയങ്ങൾ അവർ ഉന്നയിക്കണം. പരാജയത്തിന്‍റെ നിരാശ അവർ മറികടക്കണം.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ തോൽവിയെക്കുറിച്ചു നേരിട്ടു പരാമർശിക്കാതെ മോദി പരിഹസിച്ചു. രാഷ്‌ട്രീയത്തിൽ നിഷേധാത്മകത (നെഗറ്റിവിറ്റി) ഉപയോഗപ്രദമായേക്കാം. എന്നാൽ ആത്യന്തികമായി, രാഷ്‌ട്രനിർമാണത്തിനു ചില പോസിറ്റീവ് ചിന്തകൾ ഉണ്ടായിരിക്കണം.

നിങ്ങൾ (പ്രതിപക്ഷം) നെഗറ്റിവിറ്റി പരിധിക്കുള്ളിൽ നിലനിർത്തുകയും രാഷ്‌ട്രനിർമാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു. ശൈത്യകാല സമ്മേളനം വെറുമൊരു ആചാരമല്ല. ജനാധിപത്യത്തിലുള്ള വിശ്വാസം കൂടുതൽ ശക്തമായി വളരുന്ന തരത്തിൽ ജനാധിപത്യത്തിന്‍റെ തീക്ഷ്ണതയും ആവേശവും വീണ്ടും വീണ്ടും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

ഉപരിസഭയ്ക്കു പുതിയ ചെയർമാൻ മാർഗനിർദേശം നൽകുമെന്നതിനാലും ശൈത്യകാല സമ്മേളനം പ്രധാനണ്. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു. ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യവാസികൾക്കിടയിൽ ഭക്തിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഈ സമ്മേളനത്തിലും ആ ദിശയിൽ ധാരാളം പ്രവർത്തനങ്ങൾ നടക്കുമെന്നും മോദി കൂട്ടിച്ചേർത്തു.

District News

നാടകോത്സവം തുടങ്ങി

നെടുമ്പാശേരി : വിമാനത്താവളത്തിൽനിന്നും കൂടിയൊഴിപ്പിക്കപ്പെട്ടവരുടെ സംഘടനയായ എയർപോർട്ട് എവിക്‌ടീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന രണ്ടാമത് പ്രഫഷണൽ നാടകോത്സവം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. പി.പി. ബെെജു അധ്യക്ഷത വഹിച്ചു . അൻവർ സാദത്ത് എംഎൽഎ , പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.വി. പ്രദീഷ്, നെടുമ്പാശേരി പഞ്ചായത്ത് പ്രസിഡന്‍റ് എ.വി. സുനിൽ , പി.ഡി. തോമസ്, പി.വി. കുഞ്ഞ് എന്നിവർ പ്രസംഗിച്ചു.

Latest News

Up