Movies
കളങ്കാവല്‍ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ഏഴാമത്തെ ചിത്രമായി മാറിയിരിക്കുന്നത്. മമ്മൂട്ടിച്ചിത്രം രണ്ടാം വാരാന്ത്യത്തിലും മികച്ച കളക്ഷനുമായി മുന്നേറ്റം തുടരുകയാണ്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 2025-ല്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ ചിത്രമായി കളങ്കാവല്‍. 11 ദിവസം കൊണ്ട് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കളങ്കാവല്‍ വലിയ കളക്ഷനാണ് കരസ്ഥമാക്കിയത്.
രണ്ടാം തിങ്കളാഴ്ച, 11-ാം ദിവസം ക്രൈം ത്രില്ലര്‍ 75 ലക്ഷം രൂപ നേടി. ആകെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍നിന്ന് 32.92 കോടി രൂപയുടെ നേട്ടമാണുണ്ടാക്കിയത്. ഇപ്പോഴും മികച്ച പ്രേക്ഷകപ്രീതിയോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. അതിനിടെ വൈകാതെ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനവുമുണ്ടാകുമെന്ന് അണിയറക്കാര്‍ പറയുന്നു.
ആഴ്ച തിരിച്ചുള്ള കളക്ഷന്‍:
ആദ്യ ആഴ്ച- 26.3 കോടി
എട്ടാം ദിവസം- 1.65 കോടി
ഒമ്പതാം ദിവസം- 2.1 കോടി
പത്താം ദിവസം- 2.15 കോടി
11-ാം ദിവസം- 75 ലക്ഷം
ആകെ- 32.95 കോടി രൂപ.
2025-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഏഴാമത്തെ മലയാള ചിത്രമാണിത്. വരുംദിവസങ്ങളില്‍ മോഹന്‍ലാല്‍-സന്ത്യന്‍ അന്തിക്കാട് കോമ്പോയില്‍ പുറത്തിറങ്ങിയ ഹൃദയപൂര്‍വം എന്ന ചിത്രത്തെ (40.14 കോടി) മറികടക്കുമെന്നു പ്രതീക്ഷിക്കുന്നു. ജിതിന് കെ. ജോസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറില്‍ വിനായകന്, ജിബിന്‍ ഗോപിനാഥ്, ഗായത്രി അരുണ്‍, രജിഷ വിജയന് എന്നിവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. മമ്മൂട്ടി കമ്പനിനിയുടെ ബാനറില്‍ 29 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2025ലെ മികച്ച 10 മലയാള ചിത്രങ്ങള്‍:
ലോക- 157.01 കോടി
തുടരും- 122 കോടി
എംപുരാന്- 106.77 കോടി
ആലപ്പുഴ ജിംഖാന- 44.25 കോടി
ഡീയെസ് ഇറേ- 41.35 കോടി
ഹൃദയപൂര്‍വം- 40.14 കോടി
കളങ്കാവല്‍- 32.95 കോടി (പ്രദര്‍ശനം തുടരുന്നു)
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി- 31.64 കോടി
രേഖാചിത്രം- 26.6 കോടി
എക്കോ- 23.93 കോടി (പ്രദര്‍ശനം തുടരുന്നു).
Movies
ഡീയസ് ഈറെ’യില്‍ പ്രണവിനൊപ്പം പ്രാധാന്യമുള്ള മധുസൂദനന് പോറ്റി എന്ന കഥാപാത്രം. "കളങ്കാവലി’ല്‍ മമ്മൂട്ടിക്കും വിനായകനുമൊപ്പം ആനന്ദ് എന്ന പോലീസ് വേഷം. 18നു റിലീസാകുന്ന ദിലീപ് ചിത്രം "ഭഭബ’യില്‍ നിര്‍ണായക കഥാപാത്രം. മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ ആദ്യചിത്രം "തുടക്ക’ത്തിലും മോഹന്‍ലാല്‍-മമ്മൂട്ടി-മഹേഷ് നാരായണന് സിനിമ "പേട്രിയറ്റി’ലും വേഷങ്ങള്‍. കരിയറില്‍ തുടര്‍ച്ചയായി സൂപ്പര്‍താര, മാസ് സിനിമകളുടെ ഭാഗമാവുകയാണ് ജിബിന്‍ ഗോപിനാഥ്.
"ഒരു നടനെ സംബന്ധിച്ചിടത്തോളം ജനം തിയറ്ററില്‍ കാണുന്ന സിനിമകളില്‍ സ്ഥിരമായി വരാനാകുന്നതു വലിയ ഭാഗ്യമാണ്. മമ്മൂട്ടി സാറിനും ലാല്‍ സാറിനുമൊപ്പം അവസരം കിട്ടുമ്പോള്‍ ഇന്ന കഥാപാത്രം എന്നൊന്നും നോക്കാതെ സന്തോഷത്തോടെ ചെയ്യും. കാരണം, അതൊക്കെ നമ്മളെ വിളിച്ചു തരുന്ന വേഷങ്ങളാണ്, വലിയ ഭാഗ്യവുമാണ്’ -ജിബിന്‍ ഗോപിനാഥ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
"ഡീയസ് ഈറെ’യിലെ മധുസൂദനന് പോറ്റിയിലേക്ക് എത്തിയത്..?
ഒന്നു രണ്ടു വലിയ നടന്മാരെയാണ് അതിലേക്ക് ആദ്യം പരിഗണിച്ചത്. ഗിരീഷ് പുത്തഞ്ചേരി സാറിന്റെ മകന് ദിന്നാഥാണ് ഒരു ഓപ്ഷൻ എന്ന നിലയ്ക്ക് എന്റെ പേര് ഡയറക്ടര്‍ രാഹുല്‍ സദാശിവനു നിര്‍ദേശിച്ചത്. നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഞാന്‍തന്നെ മതിയെന്നു രാഹുല്‍ ഉറപ്പിച്ചു. എന്നെ താടിയില്ലാതെയാണു ഡയറക്ടര്‍ കണ്ടത്. മിക്ക പടങ്ങളിലും അതാണു ലുക്ക്. ഒരു മാറ്റം എന്ന നിലയ്ക്ക് ഈ കഥാപാത്രത്തിനുവേണ്ടി താടിവളര്‍ത്താന്‍ രാഹുല്‍ നിര്‍ദേശിച്ചു.
കഥാപാത്രത്തെക്കുറിച്ചു വായിച്ചു മനസിലാക്കുന്നതിലുപരി മറ്റു തയാറെടുപ്പുകളൊന്നും വേണ്ടെന്നും പ്രത്യേകം പറഞ്ഞു. പ്രണവിനും എനിക്കും മാത്രമാണ് ഷൂട്ടിംഗ് തുടങ്ങുംമുമ്പ് ഫുള്‍ സ്ക്രിപ്റ്റ് വായിക്കാന്‍ കിട്ടിയത്. മധുസൂദനന് പോറ്റിക്കു കഥാഗതിയിലെ പ്രാധാന്യം തിരക്കഥയില്‍നിന്നു ബോധ്യമായി. അതിനോടു നീതിപുലർത്തുന്ന പ്രകടനം പടത്തിൽ ചെയ്യാനായെന്നു കരുതുന്നു.
പ്രണവുമൊത്തുള്ള അനുഭവങ്ങള്‍..?
Movies
മമ്മൂട്ടി, വിനായകന് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിതിന് കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ 50 കോടി ക്ലബില്‍. റിലീസ് ചെയ്തു നാലുദിനം കൊണ്ടാണ് ചിത്രം ആഗോള ഗ്രോസ് ആയി 50 കോടി പിന്നിട്ടത്.
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രമെന്ന റിക്കാര്‍ഡും കളങ്കാവല്‍ സ്വന്തമാക്കി. ഭീഷ്മപര്‍വം, കണ്ണൂര്‍ സ്ക്വാഡ്, ഭ്രമയുഗം, ടര്‍ബോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം 50 കോടി ക്ലബില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് കളങ്കാവല്‍.
മമ്മൂട്ടി കമ്പനി നിർമിച്ച ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
എട്ടു മാസത്തെ ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവലിനെ ഏറ്റെടുത്തത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ്- എം. ആർ. രാജാകൃഷ്ണൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ- വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ്- ലിജു പ്രഭാകർ, സംഘട്ടനം- ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ- എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ- ഡിക്സൻ പി ജോ.
വിഎഫ്എക്സ്- വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട്- സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Movies
കളങ്കാവൽ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അഭിനന്ദിച്ച് മന്ത്രി വി. ശിവൻകുട്ടി. മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് കളങ്കാവലിൽ കണ്ടതെന്നും ധീരമായ പരീക്ഷണമാണ് ഈ ചിത്രമെന്നും അദ്ദേഹം കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം
കളങ്കാവൽ: ധീരമായ പരീക്ഷണം. മലയാള സിനിമയുടെ നിലവാരം കൂടുതൽ മികവിലേയ്ക്ക് ഉയർത്തുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് ധൈര്യമായി ചേർത്തുവെക്കാവുന്ന ഒന്നാണ് ഈ ചിത്രം. നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കയും വിനായകനും വെള്ളിത്തിരയിൽ മത്സരിച്ച് അഭിനയിക്കുന്ന കാഴ്ചയാണ് കളങ്കാവലിൽ കണ്ടത്.
കാലം ചെല്ലുന്തോറും അഭിനയത്തിന്റെ പുതുതലങ്ങൾ തേടുന്ന മമ്മൂക്കയുടെ ധൈര്യവും അർപ്പണബോധവും അത്ഭുതപ്പെടുത്തുന്നു. അതിസൂക്ഷ്മമായ ഭാവഭേദങ്ങൾ കൊണ്ട് അദ്ദേഹം തന്റെ കഥാപാത്രത്തെ അവിസ്മരണീയമാക്കി.
അതുപോലെ തന്നെ എടുത്തു പറയേണ്ടതാണ് വിനായകന്റെ പ്രകടനം. പച്ചയായ മനുഷ്യജീവിതങ്ങളെ, അതിന്റെ എല്ലാ തീവ്രതയോടും കൂടി സ്ക്രീനിലെത്തിക്കാൻ വിനായകനുള്ള കഴിവ് അപാരമാണ്. മമ്മൂക്കയ്ക്കൊപ്പം ഒട്ടും പിന്നിലല്ലാതെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമാണ് വിനായകൻ കാഴ്ചവെച്ചിരിക്കുന്നത്.
ശക്തമായ പ്രമേയവും മികച്ച അവതരണവും കൊണ്ട് കളങ്കാവൽ പ്രേക്ഷകമനസിൽ ഇടംപിടിക്കുമെന്നതിൽ സംശയമില്ല. ഈ നല്ല സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച സംവിധായകനും മറ്റ് അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നല്ല സിനിമകൾ വിജയിക്കട്ടെ.
Movies
മമ്മൂട്ടിയുടെ നാളെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിലെ ‘റെഡ്ബ്ലാക്ക്’ എന്ന ഗാനം ആലപിച്ചത് താരത്തിന്റെ കൊച്ചുമകൻ അദ്യാൻ സയീദ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ സയീദ്.
കളങ്കാവലിന്റെ സംവിധായകൻ ജിതിൻ കെ.ജോസ് വരികൾ എഴുതി സംഗീതം നൽകിയ ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന്റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഇംഗ്ലിഷ് ഗാനമാണ് ‘റെഡ്ബ്ലാക്ക്’. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.
ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിനു വേണ്ടി പാടുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലിഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ അദ്യാൻ സിനിമയിൽ അരങ്ങേറിയതും ആ ഗാനത്തിലൂടെ ആയിരുന്നു.
ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.
Movies
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ ഡിസംബർ അഞ്ചിന് ആഗോള റിലീസായി തിയറ്ററുകളിലെത്തും.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നു. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണ്.
നേരത്തെ നവംബർ 27 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ഡിസംബർ അഞ്ചിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.
നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്ലർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ എത്തുമെന്ന സൂചനയാണ് ട്രെയ്ലർ നൽകിയത്. ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം ഗംഭീര പ്രകടനം കൊണ്ട് വിനായകനും കൈയടി നേടുമെന്നും ട്രെയ്ലർ കാണിച്ചു തരുന്നുണ്ട്.
ട്രെയ്ലറിനു മുൻപ് പുറത്തുവന്ന, ചിത്രത്തിലെ നിലാ കായും... എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
എട്ടു മാസത്തെ ഇടവേളയ്ക്കുശേഷം തിയറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് മലയാള സിനിമാ പ്രേമികൾ കളങ്കാവൽ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവയും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിരുന്നു.
സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ ഒരു വേഷപ്പകർച്ചയുമായി എത്തുന്ന ചിത്രത്തക്കുറിച്ച് വലിയ പ്രതീക്ഷയും ആകാംക്ഷയുമാണ് പ്രേക്ഷകർക്കുള്ളത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ്- എം. ആർ. രാജാകൃഷ്ണൻ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ- വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ്- ലിജു പ്രഭാകർ, സംഘട്ടനം- ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ- എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ- ഡിക്സൻ പി ജോ.
വിഎഫ്എക്സ്- വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട്- സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ- ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.