Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kalpetta

കൽപ്പറ്റയിൽ 16 വയസുകാരനെ മർദിച്ച കേസ്: ഒരാൾ കൂടി അറസ്റ്റിൽ

വയനാട്: കൽപ്പറ്റയിൽ 16 വയസുകാരനെ വിളിച്ചു വരുത്തി മർദിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി നാഫിൽ (18) ആണ് അറസ്റ്റിലായത്.

വാർത്തയും ദൃശ്യങ്ങളും പുറത്തുവന്നതിന് പിന്നാലെ ഇയാൾ മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയിരുന്നു. ആശുപത്രി പരിസരത്ത് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ നേരത്തെ പിടികൂടിയിട്ടുണ്ട്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 16 വയസുകാരനെ കാരനെ ഫോൺ വിളിച്ചു വരുത്തിയാണ് ഒരു സംഘം വിദ്യാർഥികൾ മർദിച്ചത്. കുട്ടിയെ ക്രൂരമായി മർദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

മുഖത്തും തലയ്ക്കും പുറത്തും വടി കൊണ്ട് ക്രൂരമായി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥിയെ കൊണ്ട് കാലുപിടിച്ച് മാപ്പ് പറയിക്കുന്നതും കാണാം. പിന്നാലെയാണ് തടഞ്ഞ് വച്ച് മർദിച്ചെന്ന പരാതിയിൽ കൽപ്പറ്റ പോലീസ് കേസ് എടുത്തത്.

Kerala

പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് ഒൻപത് വർഷം കൂടി തടവ്

കല്‍പ്പറ്റ: തൊണ്ടര്‍നാട് പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മറ്റൊരു പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് ഒന്‍പത് വര്‍ഷം തടവും 75,000 രൂപ പിഴയും വിധിച്ച് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി.

പോക്സോ കേസിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരുന്ന കുഞ്ഞോം എടച്ചേരി വീട്ടില്‍ ബാബുവിന് ആണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചത്. 2021 മാർച്ചിലാണ് കേസിന് ആസ്പദമായ സംഭവം.

മാർച്ച് മുതൽ ജൂലൈ വരെ ബാബു പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായാണ് പരാതി. കേസെടുത്ത തൊണ്ടർനാട് പോലീസ് ആണ് അന്വേഷണം പൂർത്തിയാക്കി അതിവേഗ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

District News

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത്: എൽഡിഎഫിന് സ്ഥാനാർഥികളായി

കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ കോട്ടത്തറ ഒഴികെ ഡിവിഷനുകളിലെ സ്ഥാനാർഥികളെയാണ് നേതാക്കളായ പി. ഗഗാറിൻ, എം. മധു, മഹിത മൂർത്തി, പി.കെ. അനിൽകുമാർ, കെ. സുഗതൻ, ഷാജി ചെറിയാൻ, എം. സെയ്ത്, കെ. രമേശ് എന്നിവർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.

16 ഡിവിഷനുകളാണ് ബ്ലോക്ക് പഞ്ചായത്തിൽ ആകെ. ഇതിൽ 12 എണ്ണത്തിൽ സിപിഎമ്മും രണ്ട് സീറ്റിൽ സിപിഐയും ഒന്നുവീതം ഡിവിഷനുകളിൽ ആർജെഡിയും എൻസിപി-എസും മത്സരിക്കും.

കെ. സതി(പടിഞ്ഞാറത്തറ-പട്ടികവർഗ സ്ത്രീ), നിഷമോൾ(കുപ്പാടിത്തറ-വനിത), ഇ.കെ. രേണുക(വെങ്ങപ്പള്ളി-വനിത), പി.എം. സന്തോഷ്കുമാർ(മടക്കിമല-ജനറൽ), സി.എം. സുമേഷ്(മുട്ടിൽ-ജനറൽ), ബീന മാത്യു(വാഴവറ്റ-വനിത), ടി.എസ്. ബിന്ദു(അരപ്പറ്റ-വനിത), സജിത്ത്(മൂപ്പൈനാട്-പട്ടികജാതി), അബ്ദുറഹ്മാൻ(ചൂരൽമല-ജനറൽ), മേരിക്കുട്ടി(ചാരിറ്റി-വനിത), എം.വി. വിജേഷ്(വൈത്തിരി-ജനറൽ) എന്നിവരാണ് സിപിഎം സ്ഥാനാർഥികൾ. കോട്ടത്തറയിലെ (വനിത) സ്ഥാനാർഥിയെ അടുത്ത ദിവസം പ്രഖ്യാപിക്കും.

ജയിംസ് ചാക്കോ(തൃക്കൈപ്പറ്റ-ജനറൽ), സീമ വേണുഗോപാൽ(തരിയോട്-വനിത) എന്നിവരാണ് സിപിഐ സ്ഥാനാർഥികൾ. എൻസിപി-എസിലെ സി.എം. ശിവരാമൻ പൊഴുതനയിൽ(ജനറൽ) ജനവിധി തേടും. ആർജെഡിയിലെ അജ്മൽ സാജിത്(മേപ്പാടി-ജനറൽ) മത്സരിക്കും. ബ്ലോക്ക് പഞ്ചായത്തിലെ കഴിഞ്ഞ അഞ്ചുവർഷത്തെ യുഡിഎഫ് ദുർഭരണത്തിനെതിരായ വിധിയെഴുത്ത് തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

District News

പി. വിനോദ്കുമാർ കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ

കൽപ്പറ്റ: നഗരസഭാ ചെയർമാനായി കോണ്‍ഗ്രസിലെ പി. വിനോദ്കുമാർ ചുമതലയേറ്റു. ഇതേകക്ഷിയിലെ ടി.ജെ. ഐസക് രാജിവച്ച ഒഴിവിലായിരുന്നു ഇന്നലെ ചെയർമാൻ പദവിയിലേക്ക് തെരഞ്ഞെടുപ്പ്.

എൽഡിഎഫ് കൗണ്‍സിലർമാർ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ വിനോദ്കുമാറിന്‍റെ പേര് ടി.ജെ. ഐസക് നിർദേശിച്ചു. മുസ്‌ലിം ലീഗിലെ കെയെംതൊടി മുജീബ് പിൻതാങ്ങി. എൽഡിഎഫ് കൗണ്‍സിലർമാരുടെ അഭാവത്തിൽ വോട്ടെടുപ്പ് നടന്നില്ല.

28 അംഗ കൗണ്‍സിലിൽ യുഡിഎഫിന് 15 ഉം എൽഡിഎഫിന് 13 യും അംഗങ്ങളാണ് ഉള്ളത്. മുനിസിപ്പൽ ഭരണസമിതിയുടെ കാലാവധി അവസാനിക്കിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് മടിയൂർ ഡിവിഷനിൽനിന്നുള്ള വിനോദ്കുമാർ ചെയർമാനായത്. ചെയർമാൻ എന്ന നിലയിൽ നഗരസഭയുടെ പുരോഗതി മുൻനിർത്തി പ്രവർത്തിക്കുമെന്ന് വിനോദ്കുമാർ പറഞ്ഞു.

District News

കൽപ്പറ്റ മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്ന്

കൽപ്പറ്റ: മുനിസിപ്പൽ ചെയർമാൻ തെരഞ്ഞെടുപ്പ് ഇന്നു രാവിലെ 11ന് നടക്കും. കോണ്‍ഗ്രസിലെ പി. വിനോദ് കുമാറായിരിക്കും യുഡിഎഫ് സ്ഥാനാർഥി. മടിയൂർ ഡിവിഷനിൽനിന്നുള്ള കൗണ്‍സിലറാണ് ഇദ്ദേഹം. ഇന്നലെ ചേർന്ന യുഡിഎഫ് നേതൃയോഗമാണ് വിനോദ്കുമാറിനെ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചത്.
എൽഡിഎഫ് തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിൽക്കുമെന്നാണ് അറിയുന്നത്. കോണ്‍ഗ്രസിലെ ടി.ജെ. ഐസക് രാജിവച്ച

ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഡിസിസി പ്രസിഡന്‍റായി എഐസിസി നിയോഗിച്ചതിനു പിന്നാലെയായിരുന്നു ഐസക്കിന്‍റെ രാജി. 28 ഡിവിഷനുകളുള്ള നഗരസഭയിൽ യുഡിഎഫിന് 15 ഉം എൽഡിഎഫിനു 13ഉം കൗണ്‍സിലർമാരുണ്ട്. യുഡിഎഫിൽ മുസ്‌ലിം ലീഗിനു ഒന്പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. മുസ്‌ലിം ലീഗിലെ ഓടന്പത്ത് സരോജിനിയാണ് മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍. ആക്ടിംഗ് ചെയർപേഴ്സണായി പ്രവർത്തിച്ചുവരികയാണ് ഇവർ.

2020 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിനു പിന്നാലെ മുസ്‌ലിം ലീഗിലെ കെയെംതൊടി മുജീബും കോണ്‍ഗ്രസിലെ കെ. അജിതയുമാണ് യഥാക്രമം നഗരസഭയുടെ ചെയർമാനും വൈസ് ചെയർപേഴ്സണുമായത്. യുഡിഎഫ് ധാരണയനുസരിച്ച് ഇവർ 2024 ജനുവരിയിൽ രാജിവച്ച മുറയ്ക്കാണ് ഐസക്കും സരോജിനിയും പദവികളിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേയാണ് നഗരസഭയുടെ സാരഥ്യത്തിൽ പുതിയ ആൾ എത്തുന്നത്.

District News

കൽപ്പറ്റ നഗരസഭയെ അതിദാരിദ്യമുക്തമായി പ്രഖ്യാപിച്ചു

കൽപ്പറ്റ: നഗരസഭയെ അതിദാരിദ്യ്രമുക്തമായി ആക്ടിംഗ് ചെയർപേഴ്സണ്‍ സരോജിനി ഓടന്പത്ത് പ്രഖ്യാപിച്ചു. രാജ്യത്തെ ആദ്യ അതിദാരിദ്യ്രമുക്ത സംസ്ഥാനമായി കേരളത്തെ നവംബർ ഒന്നിനു പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് നഗരസഭയിൽ പ്രഖ്യാപനം.
ക്ഷമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ആയിഷ പള്ളിയാൽ അധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ കേയെംതൊടി മുജീബ്, അഡ്വ.എ.പി. മുസ്തഫ, പി. രാജാറാണി, സി.കെ. ശിവരാമൻ, സെക്രട്ടറി അലി അഷ്ഹർ, ടിഇഒ രജനികാന്ത്, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ കെ. ശകുന്തള, കൗണ്‍സിലർ എസ്. ശ്യാമള, സിഡിഎസ് സിഇഒ ബിന്ദു എന്നിവർ പ്രസംഗിച്ചു.

District News

കൽപ്പറ്റ നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് 30ന്

കൽപ്പറ്റ: നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ് 30ന് രാവിലെ 11ന് നടത്തും. കോണ്‍ഗ്രസിലെ ടി.ജെ. ഐസക് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.

സ്ഥാനാർഥിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം അടുത്ത ദിവസം ചേരും. ഡിസിസി പ്രസിഡന്‍റായി പാർട്ടി നേതൃത്വം നിയമിച്ചതിനു പിന്നാലെയാണ് ഐസക് ചെയർമാൻ സ്ഥാനം ഒഴിഞ്ഞത്. മടിയൂർ ഡിവിഷനെ പ്രതിനിധാനം ചെയ്യുന്ന പി. വിനോദ്കുമാർ നഗരസഭയുടെ അടുത്ത അധ്യക്ഷനാകുമെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തകർ നൽകുന്ന സൂചന.

തെരഞ്ഞെടുപ്പിൽനിന്നു എൽഡിഎഫ് വിട്ടുനിൽക്കുമെന്നും അഭ്യൂഹമുണ്ട്. 28 കൗണ്‍സിലർമാരാണ് നഗരസഭയിൽ. യുഡിഎഫിനു 15 ഉം എൽഡിഎഫിനു 13ഉം കൗണ്‍സിലർമാരുണ്ട്. യുഡിഎഫിൽ മുസ്‌ലിം ലീഗിനു ഒന്പതും കോണ്‍ഗ്രസിനു ആറും അംഗങ്ങളാണ് ഉള്ളത്. കോണ്‍ഗ്രസ് അംഗങ്ങളിൽ മൂന്നു പേർ വനിതകളാണ്.

ഇത്തവണ നഗരസഭാ ഭരണത്തിന്‍റെ തുടക്കത്തിൽ മുസ്‌ലിം ലീഗിലെ കെയെംതൊടി മുജീബ് ആയിരുന്നു ചെയർമാൻ. വൈസ് ചെയർപേഴ്സണ്‍ കോണ്‍ഗ്രസിലെ കെ. അജിതയും. യുഡിഎഫ് ധാരണയനുസരിച്ച് ഇവർ രാജിവച്ച മുറയ്ക്കാണ് ഐസക് ചെയർമാനും ലീഗിലെ സരോജിനി ഓടന്പത്ത് വൈസ് ചെയർപേഴ്സണുമായത്. സരോജിനി നിലവിൽ ആക്ടിംഗ് ചെയർപേഴ്സനാണ്.

മരവയൽ ഡിവിഷനിൽനിന്നള്ള കൗണ്‍സിലറാണ് ഇവർ. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യാനിരിക്കേ പുതിയ ചെയർമാന് കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് പദവിയിൽ തുടരാൻ കഴിയുക.

Latest News

Up