District News
വണ്ടിപ്പെരിയാർ: മകരവിളക്കിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മകരജ്യോതി ദർശിക്കുന്ന പുല്ലുമേട്ടിൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവും സംഘവും സന്ദർശനം നടത്തി. ഇതുവരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ കണ്ടു വിലയിരുത്തി.
പൊതുമരാമത്ത് വകുപ്പ്, തീർഥാടകരുടെ സുരക്ഷക്കായി നിർമിക്കുന്ന ബാരിക്കേഡ്, റവന്യു വകുപ്പ് പുല്ലുമേടു മുതൽ കോഴിക്കാനം വരെയുള്ള 12 കിലോമീറ്ററോളം ദൂരത്തിൽ ലൈറ്റ് തെളിക്കുന്ന ജോലികളും ജില്ലാ പോലീസ് മേധാവിയും സംഘവും കണ്ടു വിലയിരുത്തി.
ഇക്കുറി ഓഫിഷൽ വാനങ്ങൾക്കു പുല്ലുമേടു വരെ മാത്രമേ അനുമതിയുള്ളൂ. മുൻപ് ഉപ്പുപാറ വരെ അനുമതിയുണ്ടായിരുന്നു. കൂടാതെ മകരജ്യോതി ദർശിച്ചതിനു ശേഷം ഒരു തീർഥാടകനെയും തിരികെ സന്നിധാനത്തേക്കു കടത്തിവിടില്ല.
Kerala
ശബരിമല: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന് നടക്കും. ഉച്ചകഴിഞ്ഞ് 2.45ന് നടതുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മകരസംക്രമപൂജ നടക്കുക.
പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കും. 12നും 13നും മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കും.
മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന 15 വ്യൂപോയിന്റുകളാണുള്ളത്. ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങി. വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്.
എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ചയും നടക്കും. ഞായര്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും. ആലങ്ങാട്ട് സംഘത്തിന്റെ പേട്ടതുള്ളല്‍ ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങും.
Kerala
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.55ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.
ഉച്ചയ്ക്ക് ഒന്നു മുതല്‍ സന്നിധാനത്തേക്ക് കടത്തിവിട്ട ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദർശനത്തിനായി നടപ്പന്തലിൽ കാത്തിരുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തെ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ടി.വാസുദേവന്‍ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.