Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Makaravilakku

സന്നിധാനത്തെ ഷൂട്ടിംഗ് വിവാദം: ഷൂട്ടിംഗ് നടന്നത് പമ്പ ഹില്‍ ടോപ്പിലെന്നാണ് സംവിധായകന്‍റെ മൊഴി

കൊച്ചി: സന്നിധാനത്തെ ഷൂട്ടിംഗ് വിവാദത്തില്‍ സംവിധായകന്‍ അനുരാജ് മനോഹറിന്‍റെ മൊഴിയെടുത്ത് ദേവസ്വം വിജിലന്‍സ് എസ്പി. ഷൂട്ടിംഗ് നടന്നത് പമ്പ ഹില്‍ ടോപ്പിലെന്നാണ് അനുരാജിന്‍റെ മൊഴി.

ദേവസ്വം വിജിലന്‍സ് എസ്പി അനുരാജിന്‍റെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ഇന്ന് വൈകിട്ടോടെ അന്വേഷണ റിപ്പോര്‍ട്ട് ദേവസ്വം അധ്യക്ഷന് നല്‍കും.

മകരവിളക്ക് ദിവസത്തെ സിനിമ ഷൂട്ടിംഗില്‍ സംവിധായകന്‍ അനുരാജ് മനോഹറിനെ പ്രതിയാക്കി പോലീസ് ഇന്നലെയാണ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ചു കയറിയതിനാണ് വനംവകുപ്പ് പത്തനംതിട്ട റാന്നി ഡിവിഷന്‍ കേസെടുത്തത്. പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ ഭാഗമായ സ്ഥലത്താണോ ചിത്രീകരണം നടത്തിയതെന്ന് വനംവകുപ്പ് പരിശോധിച്ചു വരികയാണ്.

സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്താണ് അനുമതി തേടിയത്. പമ്പ പശ്ചാത്തലമായ സിനിമയാണ്. ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ് ശ്രീജിത്തിനെ സന്നിധാനത്ത് വച്ച് കണ്ടു. എഡിജിപിയാണ് പമ്പയില്‍ ഷൂട്ട് ചെയ്യാന്‍ പറഞ്ഞത്. അന്വേഷണം നടക്കട്ടെ എന്നും സംവിധായകന്‍ അനുരാജ് മനോഹര്‍ പ്രതികരിച്ചിരുന്നു.

മകരവിളക്കിന് മുന്പായാണ് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അനുമതി തേടി അനുരാജ് മനോഹര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് ജയകുമാറിനെ സമീപിച്ചത്. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകര്‍ നില്‍ക്കുന്ന സ്ഥലത്തു നിന്ന് ഷൂട്ട് ചെയ്‌തോട്ടെ എന്നാണ് സംവിധായകന്‍ ചോദിച്ചത്.

സന്നിധാനത്ത് സിനിമാ ചിത്രീകരണത്തിന് ഹൈക്കോടതിയുടെ വിലക്കുണ്ടെന്ന് ജയകുമാര്‍ അപ്പോള്‍ത്തന്നെ മറുപടി നല്‍കി. മകരവിളക്ക് ദിവസം സിനിമാ ചിത്രീകരണത്തിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ഇത് മറികടന്ന് ചിത്രീകരിച്ചുവെന്നാണ് പരാതി.

District News

മകരവിളക്ക് ജില്ലാ പോലീസ് മേധാവിയും സംഘവും പുല്ലുമേട് സന്ദർശിച്ചു

വണ്ടിപ്പെരിയാർ: മകരവിളക്കിന് മുന്നോടിയായിട്ടുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മകരജ്യോതി ദർശിക്കുന്ന പുല്ലുമേട്ടിൽ ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവും സംഘവും സന്ദർശനം നടത്തി. ഇതുവരെയുള്ള സുരക്ഷാ ക്രമീകരണങ്ങൾ കണ്ടു വിലയിരുത്തി.

പൊതുമരാമത്ത് വകുപ്പ്, തീർഥാടകരുടെ സുരക്ഷക്കായി നിർമിക്കുന്ന ബാരിക്കേഡ്, റവന്യു വകുപ്പ് പുല്ലുമേടു മുതൽ കോഴിക്കാനം വരെയുള്ള 12 കിലോമീറ്ററോളം ദൂരത്തിൽ ലൈറ്റ് തെളിക്കുന്ന ജോലികളും ജില്ലാ പോലീസ് മേധാവിയും സംഘവും കണ്ടു വിലയിരുത്തി.

ഇക്കുറി ഓഫിഷൽ വാനങ്ങൾക്കു പുല്ലുമേടു വരെ മാത്രമേ അനുമതിയുള്ളൂ. മുൻപ് ഉപ്പുപാറ വരെ അനുമതിയുണ്ടായിരുന്നു. കൂടാതെ മകരജ്യോതി ദർശിച്ചതിനു ശേഷം ഒരു തീർഥാടകനെയും തിരികെ സന്നിധാനത്തേക്കു കടത്തിവിടില്ല.

Kerala

മകരവിളക്ക്: വ്യൂ പോയിന്‍റുകളില്‍ പ്രത്യേക സുരക്ഷ, എരുമേലി പേട്ടതുള്ളല്‍ നാളെ

ശബരിമല: മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയില്‍ മകരജ്യോതിയും മകരസംക്രമ പൂജയും 14ന് നടക്കും. ഉച്ചകഴിഞ്ഞ് 2.45ന് നടതുറന്ന് മൂന്നിന് സംക്രമപൂജ ആരംഭിക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, മേല്‍ശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് മകരസംക്രമപൂജ നടക്കുക.

പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി 14ന് വൈകിട്ട് 6.40ന് ദീപാരാധന നടക്കും. ഈ സമയം പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിക്കും. 12നും 13നും മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിക്കും.

മകരവിളക്കിനോടനുബന്ധിച്ച്‌ ശബരിമലയില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സന്നിധാനത്ത് മാത്രം മകരവിളക്ക് ദര്‍ശിക്കാന്‍ കഴിയുന്ന 15 വ്യൂപോയിന്‍റുകളാണുള്ളത്. ഇവിടെ പ്രത്യേക സുരക്ഷ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങി. വിവിധ വകുപ്പുകളുടെ ക്രമീകരണങ്ങളും അവസാനഘട്ടത്തിലാണ്.

എരുമേലി പേട്ടതുള്ളല്‍ ഞായറാഴ്ചയും നടക്കും. ഞായര്‍ ഉച്ചയ്ക്ക് പന്ത്രണ്ടോടെ അമ്പലപ്പുഴ സംഘത്തിന്‍റെ പേട്ടതുള്ളല്‍ എരുമേലി കൊച്ചമ്പലത്തില്‍ നിന്നാരംഭിക്കും. ആലങ്ങാട്ട് സംഘത്തിന്‍റെ പേട്ടതുള്ളല്‍ ഉച്ചകഴിഞ്ഞ് മൂന്നിന് തുടങ്ങും.

Kerala

മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം; ശബരിമല നട തുറന്നു

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമശാസ്താ ക്ഷേത്ര നട തുറന്നു. വൈകുന്നേരം 4.55ന് കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു.

ഉച്ചയ്ക്ക് ഒന്നു മുതല്‍ സന്നിധാനത്തേക്ക് കടത്തിവിട്ട ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദർശനത്തിനായി നടപ്പന്തലിൽ കാത്തിരുന്നത്.

കഴിഞ്ഞ ഒരുവര്‍ഷത്തെ ശബരിമല മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി ടി.വാസുദേവന്‍ നമ്പൂതിരിയും രാത്രി 10ന് നടഅടച്ചശേഷം പതിനെട്ടാംപടി ഇറങ്ങി നാട്ടിലേക്ക് മടങ്ങും. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിന് വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നടകള്‍ തുറക്കുക.

Latest News

Up