National
കോയന്പത്തൂർ: കേരളത്തിൽനിന്നു കോയന്പത്തൂരിലേക്കു സർക്കാർ ബസിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ആറു കിലോ സ്വർണവുമായി മലയാളി പിടിയിൽ. എറണാകുളം സ്വദേശി നിപിൻ (29) ആണ് പിടിയിലായത്.
കോയന്പത്തൂരിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനെന്നാണ് ഇയാൾ നൽകിയ മൊഴി. കോയന്പത്തൂരിലെ ഉക്കടം പ്രദേശത്തുള്ള സുരേഷിനു നൽകാനെത്തിച്ചതാണു സ്വർണമെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
തമിഴ്നാട് പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കെജി ചാവടി പോലീസ് ബസിൽ നടത്തിയ പരിശോധനയിലാണ് സ്വർണവുമായി ഇയാൾ പിടിയിലായത്. 6.140 കിലോഗ്രാം സ്വർണക്കട്ടികളാണു കണ്ടെത്തിയത്. പ്രതിയെയും സ്വർണക്കട്ടികളും ആദായ നികുതിവകുപ്പിനു കൈമാറി.
NRI
ഫുജൈറ: മലയാളി യുവാവിന് ഒമാനിലെ ഫുജൈറയില്‍ ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്‍സാര്‍(28) ആണ് ഫുജൈറയില്‍ ട്രക്കിനകത്ത് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന്‍ ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന്‍ പ്രവര്‍ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്‍സാറിന്റെ മൃതദേഹം മസാഫി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
Kerala
തൊടുപുഴ: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ ജോലി ചെയ്തുവരികയായിരുന്ന മലയാളി യുവാവിനെ മോങ്ട്ടണിൽ മരിച്ച നിലയിൽ കണ്ടെത്തി.
തൊടുപുഴ ഒളമറ്റം അഞ്ജനവേലിൽ പീറ്ററിന്റെ മകൻ വർക്കി (23) യാണ് മരിച്ചത്.
സുഹൃത്തുകൾക്കൊപ്പം ക്രിസ്മസ് ആഘോഷത്തിനായി മോങ്ട്ടണിൽ പോയതായിരുന്നു. അമ്മ: ബിന്ദു. സഹോദരങ്ങൾ: അനു, ആന്റോ. സംസ്കാരം പിന്നീട്.