Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milk

Kottayam

ജില്ലയില്‍ മായം ചേര്‍ത്തുള്ള പാലിന്‍റെ വില്‍പ്പന വര്‍ധിക്കുന്നതായി റിപ്പോർട്ട്

കോട്ടയം: ജില്ലയില്‍ മായം ചേര്‍ത്തുള്ള പാലിന്‍റെ വില്‍പ്പന വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.
തമിഴ്നാട്ടില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് പാല്‍ വാങ്ങി രാസവസ്തുക്കള്‍ കലര്‍ത്തി വിപണിയിലെത്തിക്കുന്നവര്‍ വേറെയുമുണ്ട്. കനത്ത ചൂടുകാലത്ത് ജ്യൂസ് കടകളില്‍ ഷേക്കും സംഭാരവും തകൃതിയായി കച്ചവടം നടക്കുന്നതിനിടയില്‍ മായം ചേര്‍ന്ന പാലിന്‍റെ വരവ് ആശങ്കയുണര്‍ത്തുന്നു.

ഈ പാല്‍ തിളപ്പിക്കാതെ നേരിട്ടുപയോഗിക്കുന്നത് ഗുരുതര രോഗങ്ങള്‍ക്കിടയാക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. പാല്‍ കട്ടയാക്കിയാണ് ഷേക്കുണ്ടാക്കുന്നത്.

ഇതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. രാസവസ്തുക്കളും രോഗാണുക്കളും ശരീരത്തിലേക്ക് എത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അരലിറ്റര്‍ പാലിന് മില്‍മ ഈടാക്കുന്ന 28 രൂപയിലും കുറച്ചാണ് ഇത്തരക്കാരുടെ കച്ചവടം.

രാസവസ്തുക്കള്‍ ചേര്‍ത്ത പാല്‍ കണ്ടെത്തി നടപടിയെടുത്തിട്ടും യാതൊരു ഗുണവുമില്ലെന്നാണ് സമീപകാല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്.

ഇതേ പാല്‍ നാളെ പുതിയ പേരില്‍ വിപണിയിലെത്തുമെന്നതാണ് നിലവിലെ യാഥാര്‍ഥ്യം. ദാഹവും അതികഠിനമായ ചൂടുമായതിനാല്‍ ഇന്നേറെയും ഷേക്കാണ് ആളുകള്‍ കുടിക്കുന്നത്.

ഏതു പാലാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് അറിയാനാകില്ല. കിട്ടുന്നത് ദാഹമകറ്റാന്‍ കുടിച്ച് പണവും കൊടുത്തു മടങ്ങുന്ന സാധാരണക്കാരന് ബാക്കിയാകുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ്. ഫോര്‍മാലിനും ആന്‍റിബയോട്ടിക്കുകളുമാണ് കൂടുതലായും ഇത്തരം പാലുകളില്‍ ഉപയോഗിക്കുന്നത്.

മായം ചേര്‍ന്ന പാലിന്‍റെ വരവ് നിയന്ത്രിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

District News

വെളളൂർ പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി

വെളളൂർ: വെള്ളൂർ പഞ്ചായത്തിൽ ക്ഷീരഗ്രാമം പദ്ധതി. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സി.കെ. ആശ എംഎൽഎ ക്ഷീരഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തി.

ക്ഷീരവികസന വകുപ്പും പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ക്ഷീരഗ്രാമം. പഞ്ചായത്ത് വകയിരുത്തുന്ന അത്രയും തുകതന്നെ ക്ഷീരവികസന വകുപ്പും വകയിരുത്തുന്നു. കുറഞ്ഞത് പത്തുലക്ഷം രൂപയെങ്കിലും വകയിരുത്തുന്ന പഞ്ചായത്തുകൾക്കാണ് ക്ഷീരഗ്രാമം പദ്ധതി സർക്കാർ അനുവദിക്കുന്നത്. ഒന്ന്, രണ്ട്, അഞ്ച് എണ്ണത്തിലുള്ള പശു യൂണിറ്റുകൾ, പുൽകൃഷി, കറവയന്ത്രം, കാലിത്തീറ്റ, തീറ്റപ്പുൽ, യന്ത്രവത്കരണം തുടങ്ങിയ ഘടകങ്ങൾ പദ്ധതിയിലൂടെ നടപ്പാക്കുന്നു.

വകുപ്പുതല പദ്ധതികൾക്കായി 2025 ഒക്‌ടോബർ 31 വരെ ക്ഷീരശ്രീ പോർട്ടൽ മുഖേന അപേക്ഷിക്കാം. പഞ്ചായത്തുതല പദ്ധതികൾ പഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർക്ക് അനുവദിക്കുമെന്ന് കടുത്തുരുത്തി ക്ഷീരവികസന ഓഫീസർ എം. രാഗേഷ് പറഞ്ഞു.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എൻ. സോണിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ കൊട്ടുകാപ്പളളി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. സന്ധ്യ, പഞ്ചായത്തംഗങ്ങളായ രാധാമണി മോഹനൻ, ലൂക്ക് മാത്യു, ലിസി സണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ജയ അനിൽ, കെ.എസ്. സച്ചിൻ, ക്വാളിറ്റി കൺട്രാൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, കരിപ്പാടം ക്ഷീരസംഘം പ്രസിഡന്‍റ് പി.പി. ദേവരാജൻ എന്നിവർ പങ്കെടുത്തു.

Latest News

Up