Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Semi-final

രഞ്ജി ട്രോഫി സെമി; കർണാടകയ്ക്ക് കൂറ്റൻ ലീഡ്

ലക്നോ: രഞ്ജി ട്രോഫി സെമിഫൈനലിൽ ഉത്തരാഖണ്ഡിനെതിരെ കർണാടകയ്ക്ക് കൂറ്റൻ ലീഡ്. നാലാം ദിവസത്തെ മത്സരം അവസാനിപ്പിക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 299 റൺസ് എന്ന നിലയിലാണ് കർണാടക. ഇരു ഇന്നിംഗ്സുകളിലുമായി 802 റൺസിന്‍റെ ലീഡാണ് നിലവിൽ കർണാടകയ്ക്കുള്ളത്. മത്സരത്തിലെ കർണാടകയുടെ ആകെ സ്കോർ 1035 ആയി.

മത്സരം നിർത്തുമ്പോൾ കെ.എൽ. രാഹുലാണ് ക്രീസിലുള്ളത്. രാഹുൽ 70 റൺസെടുത്തിട്ടുണ്ട്. കർണാടകയുടെ ആറാം വിക്കറ്റ് നഷ്ടമായതിന് പിന്നാലെ നാലാം ദിനത്തിലെ മത്സരം അവസാനിപ്പിച്ചതോടെയാണ് ക്രീസിൽ രാഹുൽ മാത്രമായത്. ഏഴ് റൺസെടുത്ത വിദ്യാദർ പാട്ടീലാണ് ആറാമനായി പുറത്തായത്.

രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ സ്മരൻ രവിചന്ദ്രന്‍റെയും അർധ സെഞ്ചുറി നേടിയ രാഹുലിന്‍റെയും കൃതിക് കൃഷ്ണയുടെയും മികവിലാണ് കർണാടക കൂറ്റൻ ലീഡിലേക്കെത്തിയത്. ആദ്യ ഇന്നിംഗ്സിൽ 135 റൺസെടുത്ത സ്മരൻ രണ്ടാം ഇന്നിംഗ്സിൽ 127 റൺസെടുത്താണ് പുറത്തായത്. കൃതിക് കൃഷ്ണ 52 റൺസും മായങ്ക് അഗർവാൾ 21 റൺസുമെടുത്തു.

രണ്ടാം ഇന്നിംഗ്സിൽ ഉത്തരാഖണ്ഡിന് വേണ്ടി അഭയ് നേഗിയും മായംഗ് മിസ്രയും രണ്ട് വിക്കറ്റ് വീതമെടുത്തിട്ടുണ്ട്. അവ്നീഷ് സുധയും ജഗദീഷാ സുചിത്തും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ ഇന്നിംഗ്സിൽ കർണാടക 736 റൺസാണ് പടുത്തുയർത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഉത്തരാഖണ്ഡ് 233 റൺസിൽ ഓൾഔട്ടായി.

Sports

അണ്ടർ 19 ലോകകപ്പ് സെമി; ഇന്ത്യയ്ക്ക് 311 റൺസ് വിജയലക്ഷ്യം

ഹരാരെ: അണ്ടർ 19 ലോകകപ്പിൽ ഫൈനലിൽ കടന്ന് ഇന്ത്യ. ഇന്ന് നടന്ന സെമിഫൈനലിൽ‌ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

അഫ്ഗാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം 41.1 ഓവറിൽ ഇന്ത്യ മറികടന്നു. തകർപ്പൻ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജിന്‍റെയും അർധ സെഞ്ചുറി നേടിയ വൈഭവ് സൂര്യവൻഷിയുടെയും ക്യാപ്റ്റൻ ആയുഷ് മാത്രെയുടെയും മികവിലാണ് ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടന്നത്.

ആരോൺ ജോർജ് 115 റൺസാണ് എടുത്തത്. 15 ബൗണ്ടറിയും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ആരോണിന്‍റെ ഇന്നിംഗ്സ്. വൈഭവ് 68 റൺസും ആയുഷ് 62 റൺസുമാണ് എടുത്തത്. വിഹാൻ മൽഹോത്ര 38 റൺസാണെടുത്തത്.

അഫ്ഗാനിസ്ഥാന് വേണ്ടി നൂറിസ്ഥാനി ഒമർസായ് രണ്ട് വിക്കറ്റ് എടുത്തു. വാഹിദുള്ള സദ്രാൻ ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 310 റൺസെടുത്തത്.

ഫൈസൽ ഷിനോസാഡയുടെയും ഉസൈറുള്ള നിയാസായ്‌യുടെയും തകർപ്പൻ സെഞ്ചുറികളുടെ മികവിലാണ് അഫ്ഗാനിസ്ഥാൻ മികച്ച സ്കോർ പടുത്തുയർത്തിയത്. ഫൈസൽ 110 റൺസാണെടുത്തത്. 15 ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു ഫൈസലിന്‍റെ ഇന്നിംഗ്സ്.

ഉസൈറുള്ള 101 റൺസാണെടുത്തത്. 12 ബൗണ്ടറിയും രണ്ട് സിക്സും താരം അടിച്ചിരുന്നു. ഒസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹ്മദ്സായ് 31 റൺസും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Sports

അണ്ടർ 19 ലോകകപ്പ് സെമി: ഇന്ത്യയ്ക്കെതിരെ അഫ്ഗാനിസ്ഥാന് ബാറ്റിംഗ്

ഹരാരെ: അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിംഗ് തെരഞ്ഞെടുത്തു. അൽസമയത്തിനകം ഹരാരെ സ്പോർട്സ് ക്ലബിൽ മത്സരം ആരംഭിക്കും.

ടൂർണമെന്‍റിൽ അജയ്യരായി സെമിഫൈനൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് വലിയ മേധാവിത്വമുണ്ട്. ചരിത്രത്തിൽ ഏറ്റവുമധികം (അഞ്ച് തവണ) കപ്പുയർത്തിയ ഇന്ത്യ ഇത്തവണയും ലോക കിരീടത്തിൽ പ്രതീക്ഷ പുലർത്തുന്നു.

ആയുഷ് മാത്രെയുടെ നായകത്വത്തിൽ മത്സരത്തിനിറങ്ങുന്ന ഇന്ത്യ ടൂർണമെന്‍റിൽ കളിച്ച അഞ്ച് മത്സരത്തിലും ജയിച്ചു. അഫ്ഗാനിസ്ഥാൻ നാലിൽ ജയം നേടിയപ്പോൾ ശ്രീലങ്കയോട് പരാജയപ്പെട്ടു.

ടീം ഇന്ത്യ: ആരോൺ ജോർജ്, വൈഭവ് സൂര്യവൻഷി, ആയുഷ് മാത്രെ (ക്യാപ്റ്റൻ), വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു (വിക്കറ്റ് കീപ്പർ), ആർ.എസ്. അംബ്രിസ്, കനിഷ്ക് ചൗഹാൻ, ഖിലാൻ പട്ടേൽ, ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ.

ടീം അഫ്ഗാനിസ്ഥാൻ: ഓസ്മാൻ സാദത്ത്, ഖാലിദ് അഹ്‌മദ്സായ്, ഫൈസൽ ഷിനോസാദ, ഉസൈറുള്ള നിയാസായ്, മഹാഭൂഭ് ഖാൻ (ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), അസീസുള്ള മിയാഖിൽ, അബ്ദുൾ അസീസ്, ഖാദിർ സ്റ്റാനിക്സായ്, രൂഹുള്ള അറബ്, നൂറിസ്ഥാനി ഓമർസായ്, വാഹിദുള്ള സദ്രാൻ.

Sports

കാരാബാവോ കപ്പ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: കാരാബാവോ കപ്പ് ഫുട്ബോളിന്‍റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സിറ്റി തോൽപ്പിച്ചു.

അന്‍റോയ്ൻ സെമെന്യോയും റയാൻ ചെർക്കിയുമാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. സെമെന്യോ 53-ാം മിനിറ്റിലും ചെർക്കി 90+9-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.

ഫെബ്രുവരി നാലിനാണ് രണ്ടാം പാദ സെമി. ചെൽസിയും ആഴ്സണലും തമ്മിലുള്ള സെമിഫൈനലിന്‍റെ ആദ്യപാദം ഇന്ന് രാത്രി നടക്കും. ഇന്ത്യൻ‌ സമയം രാത്രി 1.30 നാണ് മത്സരം.

Sports

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്: സെമി പോരാട്ടങ്ങൾ ഇന്ന്

റബാത്ത്: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ഫുട്ബോളിലെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 10.30ന് നടക്കുന്ന ആദ്യ സെമിയിൽ സെനഗൽ ഈജിപ്തിനെ നേരിടും. ടാൻഗയറിലെ ഇബ്ന്ബത്തൂത്ത സ്റ്റേഡിയമാണ് വേദി.

രണ്ടാം സെമിയിൽ മൊറോക്കോ നൈജീരിയയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് മത്സരം. റബാത്തിലാണ് സെമി പോരാട്ടം നടക്കുക.

ഞായറാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

Sports

വിജയ് ഹസാരെ ട്രോഫി: സെമിയിൽ കടന്ന് വിദർഭ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് വിദർഭ. ഇന്ന് നടന്ന ക്വാർട്ടറിൽ ഡൽഹിയെ 76 റൺസിന് തോൽപ്പിച്ചാണ് വിദർഭ സെമിയിലെത്തിയത്.

വിദർഭ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 45.1 ഓവറിൽ 224 റൺസിൽ ഓൾഔട്ടായി. 66 റൺസെടുത്ത വിക്കറ്റ്കീപ്പർ അനുജ് റാവത്തിന് മാത്രമാണ് ഡൽഹി നിരയിൽ തിളങ്ങാനായത്. വൈഭവ് കണ്ഡ്പാലും പ്രിയാൻഷ് ആര്യയും 28 റൺസ് വീതം എടുത്തു.

വിദർഭയ്ക്ക് വേണ്ടി നച്ചികേത് ഭൂട്ടെ നാല് വിക്കറ്റെടുത്തു. നായകൻ ഹർഷ് ദുബെ മൂന്ന് വിക്കറ്റും പ്രഫുൽ ഹിൻജെ രണ്ട് വിക്കറ്റും യഷ് കദം ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത വിദർഭ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. യഷ് റാത്തോഡിന്‍റെയും അഥർവ ടായ്ഡെയുടെയും അർധ സെഞ്ചുറികളുടെയും ധ്രുവ് ഷോറെയുടെ മികച്ച ഇന്നിംഗ്സിന്‍റെയും മികവിലാണ് വിദർഭ മികച്ച സ്കോർ പടുത്തുയർത്തിയത്.

86 റൺസെടുത്ത യഷ് റാത്തോഡാണ് വിദർഭയുടെ ടോപ്സ്കോറർ. അഥർവ 62 റൺസും ഷോറെ 49 റൺസും എടുത്തു. ഡൽഹിക്ക് വേണ്ടി ഇഷാന്ത് ശർമ, നവ്ദീപ് സെയ്നി, പ്രിൻസ് യാദവ്, നിതീഷ് റാണ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Sports

വിജയ് ഹസാരെ ട്രോഫി: പഞ്ചാബ് സെമിയിൽ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ സെമിയിൽ കടന്ന് പഞ്ചാബ്. ഇന്ന് നടന്ന മത്സരത്തിൽ മധ്യപ്രദേശിനെ 183 റൺസിന് തകർത്താണ് പഞ്ചാബ് സെമിയിലെത്തിയത്.

പഞ്ചാബ് ഉയർത്തിയ 346 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മധ്യപ്രദേശ് 31.2 ഓവറിൽ 162 റൺസിൽ ഓൾഓട്ടായി. 38 റൺസുമായി രജത്ത് പാട്ടീദാറും 31 റൺസുമായി ത്രിപുരേഷ് സിംഗും പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ശുഭം ശർമ 24 റൺസെടുത്തു.

പഞ്ചാബിന് വേണ്ടി സൻവീർ സിംഗ് മൂന്ന് വിക്കറ്റെടുത്തു. ക്രിഷ് ഭഗത്തും രമൺദീപ് സിംഗും ഗുർണൂർ ബ്രാറും രണ്ട് വിക്കറ്റ് വീതവും മായങ്ക് മർകൻഡെ ഒരു വിക്കറ്റും വീഴ്ത്തി.

ആദ്യ ബാറ്റ് ചെയ്ത പഞ്ചാബ് 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 345 റൺസെടുത്തത്. പ്രഭ്‌സിമ്രാൻ സിംഗ്,അൻമോൽപ്രീത് സിംഗ്, ഹർനൂർ സിംഗ്, നെഹാൽ വദേര എന്നിവരുടെ അർധ സെഞ്ചുറികളുടെ മികവിലാണ് കൂറ്റർ സ്കോർ പടുത്തുയർത്തിയത്.

88 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്‍റെ ടോപ്സ്കോറർ. അൻമോൽപ്രീത് സിംഗ് 70 റൺസെടുത്തു. നെഹാൽ വദേര 56 റൺസും ഹർനൂർ സിംഗ് 51 റൺസും സ്കോർ ചെയ്തു.

മധ്യപ്രദേശിന് വേണ്ടി ത്രിപുരേഷ് സിംഗും വെങ്കടേഷ് അയ്യരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് സെനും ആര്യൻ പാണ്ഡെയും ഓരോ വിക്കറ്റ് വീതമെടുത്തു. പ്രഭ്സിമ്രാൻ സിംഗാണ് മത്സരത്തിലെ താരം.

Sports

വിജയ് ഹസാരെ ട്രോഫി: കർണാടകയും സൗരാഷ്ട്രയും സെമിയിൽ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയും സൗരാഷ്ട്രയും സെമിയിൽ. ഇന്ന് ക്വാർട്ടറിൽ മുംബൈയെ തോൽപ്പിച്ചാണ് കർണാടക സെമിയിലെത്തിയത്. ക്വാർട്ടറിൽ ഉത്തർ പ്രദേശിനെ പരാജയപ്പെടുത്തിയാണ് സൗരാഷ്ട്ര സെമിയിൽ കടന്നത്.

രണ്ട് മത്സരങ്ങളും മഴ കാരണം തടസപ്പെട്ടതിനെ തുടർന്ന് ജയദേവന്‍റെ വിജെഡി രീതിയനുസരിച്ചാണ് വിജയികളെ തീരുമാനിച്ചത്. ഇതനുസരിച്ച് കർണാടക 55 റൺസിനും സൗരാഷ്ട്ര 17 റൺസിനുമാണ് വിജയിച്ചത്.

കർണാടകയ്ക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണെടുത്തത്. 86 റൺസെടുത്ത ഷംസ് മുലാനിയാണ് കർണാടകയുടെ ടോപ്സ്കോറർ. 38 റൺസെടുത്ത സിദ്ദേഷ് ലാഡും 33 റൺസെടുത്ത സായ്‌രാജ് പാട്ടീലും തിളങ്ങി.

കർണാടകയ്ക്ക് വേണ്ടി വിദ്യാദർ പാട്ടീൽ മൂന്ന് വിക്കറ്റെടുത്തു. വിദ്വത് കവേരപ്പയും അഭിലാഷ് ഷെട്ടിയും രണ്ട് വിക്കറ്റ് വീതവും വി. വൈശാഖ് ഒരു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ കർണാടക 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്ത് നിൽക്കെയാണ് മഴയെത്തിയത്.

81 റൺസുമായി ദേവ്ദത്ത് പടിക്കലും 74 റൺസുമായി കരുൺ നായരുമായിരുന്നു ക്രീസിൽ. മഴ മാറാൻ കാത്ത് നിന്നെങ്കിലും ശമിക്കാത്തതിനെ തുടർന്ന് 55 റൺസിന് കർണാടകയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

സൗരാഷ്ട്രക്കെതിരായ ക്വാർട്ടറിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഉത്തർപ്രദേശ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 310 റൺസാണെടുത്തത്. 88 റൺസ് വീതമെടുത്ത അഭിഷേക് ഗോസ്വാമിയുടെയും സമീർ റിസ്‌വിയുടെയും 35 റൺസെടുത്ത പ്രിയം ഗാർഗിന്‍റെയും മികവിലാണ് ഉത്തർപ്രദേശ് കൂറ്റൻ സ്കോർ എടുത്തത്.

സൗരാഷ്ട്രയ്ക്ക് വേണ്ടി ചേതൻ സക്കറിയ മൂന്ന് വിക്കറ്റ് വീഴ്ത്തി. പ്രേരക് മംഗതും അൻഗുർ പൻവാറും രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 40.1 ഓവറിൽ 238 റൺസെടുത്ത് നിൽക്കെയാണ് മഴ പെയ്തത്.

100 റൺസുമായി ഹാർവിക്ക് ദേശായിയും 40 റൺസെടുത്ത ചിരാഗ് ജാനിയുമായിരുന്നു ക്രീസിൽ. 67 റൺസെടുത്ത പ്രേരക് മംഗതും തിളങ്ങി. മഴ മാറാത്തതിനെ തുടർന്ന് സൗരാഷ്ട്ര 17 റൺസിന് മത്സരം സ്വന്തമാക്കുകയായിരുന്നു.

Sports

ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്; സെനഗൽ സെമിയിൽ

ടാൻഗയർ: ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെമിയിൽ കടന്ന് സെനഗൽ. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ മാലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് സെനഗൽ സെമിയിലെത്തിയത്.

സെനഗലിന് വേണ്ടി ലിമാൻ എൻ‌ഡയായെ ആണ് ഗോൾ നേടിയത്. മത്സരത്തിന്‍റെ 27-ാം മിനിറ്റിൽ ആണ് ലിമാൻ ഗോൾ സ്കോർ ചെയ്തത്.

ഇതോടെ ഇത്തവണത്തെ ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സെമിയിലെത്തുന്ന ആദ്യ ടീമായി സെനഗൽ. രണ്ടാം ക്വാർട്ടറിൽ മൊറോക്കോ കാമറൂണിനെ നേരിടും.

Latest News

Up