Kerala
കൊച്ചി: വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ക്രിമിനല്‍ കുറ്റം ചുമത്താമെന്ന് ഹൈക്കോടതി. വ്യക്തികള്‍ തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്റെ അടിസ്ഥാനത്തില്‍ സ്വകാര്യമായി കണക്കാക്കും.
എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന മെസേജുകള്‍ ഒന്നിലധികം അംഗങ്ങള്‍ക്ക് തുറക്കാനും വായിക്കാനും കാണാനും കഴിയുമെന്നതിനാല്‍ വ്യക്തിഗത സന്ദേശങ്ങളായി കണക്കാക്കാനാവില്ല.
അതിനാല്‍ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങള്‍ അശ്ലീലമാണെങ്കില്‍ അവ ഒരു പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നതിനു തുല്യമായ കണക്കാക്കുമെന്ന് ജസ്റ്റീസ് വി.എം.ശ്യാം കുമാര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി.
National
മംഗളൂരു: വാട്സാപ്പിലൂടെ വർഗീയ പ്രചാരണം നടത്തിയെന്ന പരാതിയിൽ രണ്ടുപേർക്കെതിരേ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു.
“മംഗളൂരു മറ്റൊരു മിനി ബംഗ്ലാദേശ് ആകുന്നതിനു മുന്‍പ് ഹിന്ദുവേ ഉണരൂ” എന്നതായിരുന്നു ഇവർ വാട്സാപ് ഗ്രൂപ്പിലിട്ട മെസേജ്.
വാട്സാപ്പിലെ ആരോപണങ്ങൾ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടുപേരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് അറിയിച്ചു.
Business
പരവൂർ: ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന ജനപ്രിയ മെസേജിംഗ് ആപ്പുകളായ വാട്സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്നാപ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒരു പ്രധാന മാറ്റത്തിനു നിർദേശിച്ചിരിക്കുകയാണ് ഇന്ത്യൻ സർക്കാർ. ഒരു ആക്റ്റീവ് സിം കാർഡ് ഇല്ലാതെ ഈ ആപ്പുകൾ ഉപയോഗിക്കുന്നതു തടയാൻ ടെലികമ്യൂണിക്കേഷൻ വകുപ്പ് ഈ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയുടെ പുതിയ ടെലികമ്യൂണിക്കേഷൻ സൈബർ സുരക്ഷാ ഭേദഗതി നിയമങ്ങൾ, 2025ന്റെ ഭാഗമാണ് ഈ ഉത്തരവ്. പുതിയ നിയമം അനുസരിച്ച് ഔദ്യോഗികമായി ടെലികമ്യൂണിക്കേഷൻ ഐഡന്റിഫയർ യൂസർ എന്റിറ്റികൾ എന്ന് തരംതിരിച്ചിരിക്കുന്ന ഈ ആപ്പുകൾ 90 ദിവസത്തിനുള്ളിൽ സിം കാർഡുകൾ അവരുടെ സേവനങ്ങളുമായി തുടർച്ചയായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
വെബ് ബ്രൗസർ വഴി ലോഗിൻ ചെയ്യുന്ന ഉപയോക്താക്കൾക്ക് മറ്റൊരു വലിയ മാറ്റം കൂടി വരുത്തിയിട്ടുണ്ട്. ഓരോ ആറു മണിക്കൂറിലും ഉപയോക്താക്കളെ ലോഗ് ഔട്ട് ആക്കി ക്യൂആർ കോഡ് വഴി വീണ്ടും ലോഗിൻ ചെയ്യേണ്ടതുണ്ട്. ഓരോ സെഷനും ഇപ്പോൾ സജീവമായ ഒരു സിം കാർഡുമായി ബന്ധിപ്പിക്കേണ്ടതിനാൽ കുറ്റവാളികൾ ആപ്പുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്ന് സർക്കാർ അവകാശപ്പെടുന്നു.
ആശയവിനിമയ ആപ്ലിക്കേഷനുകൾ ഉപയോക്താക്കളെ എങ്ങനെ വെരിഫൈ ചെയ്യുന്നു എന്നതിലെ പഴുതടയ്ക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നു ടെലികമ്യൂണിക്കേഷൻ വകുപ്പ് പറയുന്നു. നിലവിൽ മിക്ക സേവനങ്ങൾക്കും ഒരു ഉപയോക്താവിന്റെ മൊബൈൽ നമ്പർ ഇൻസ്റ്റലേഷൻ സമയത്ത് ഒരു തവണ മാത്രമേ ബന്ധിപ്പിക്കേണ്ടതുള്ളൂ. അതിനുശേഷം സിം നീക്കം ചെയ്യുകയോ നിർജീവമാക്കുകയോ ചെയ്താലും ആപ്പ് പ്രവർത്തിക്കുന്നത് തുടരും. ഇതിനാണ് മാറ്റം വരുത്താൻ പോകുന്നത്.
ഡിജിറ്റൽ പേയ്മെന്റുകൾ പോലുള്ള മേഖലകളിലും സമാനമായ സുരക്ഷാ സംവിധാനങ്ങൾ ഇതിനകം നിലവിലുണ്ട്. അനധികൃത ആക്സസ് തടയുന്നതിനു ബാങ്കിംഗും യുപിഐ ആപ്പുകളും കർശനമായ സിം പരിശോധന നടപ്പിലാക്കുന്നു. അതേസമയം തന്നെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ട്രേഡിംഗ് അക്കൗണ്ടുകൾ സിം കാർഡുകളുമായി ബന്ധിപ്പിക്കാനും അധിക പരിരക്ഷയ്ക്കായി ഫേസ് ഐഡന്റിറ്റി ഉപയോഗിക്കാനും നിർദേശിച്ചിട്ടുണ്ട്.
Tech
ഐഫോണ്‍ ഉപയോക്താക്കള്‍ക്കും ഒരു ഐഫോണില്‍ രണ്ട് വാട്സ്ആപ്പ് ഉപയോഗിക്കാനുള്ള ക്രമീകരണം ഏര്‍പ്പെടുത്തി മെറ്റ. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഏര്‍പ്പെടുത്തിയ ഫീച്ചറാണ് ഐഫോണ്‍ ഉപയോക്താക്കള്‍ക്കും നല്‍കുന്നത്.
ഇതിലുടെ പഴ്സണല്‍ നമ്പറും ഒഫീഷ്യല്‍ നമ്പറും ഒരു ഫോണില്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗിലാണെന്ന് വാട്സ്ആപ്പ് ട്രാക്കറായ വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകാതെ എല്ലാവര്ക്കും ഇതുലഭ്യമാകും.
ഐഫോണുകളിലെ വാട്സ്ആപ്പ് സെറ്റിംഗ്സില് അക്കൗണ്ട് ലിസ്റ്റ് എന്നൊരു പുതിയ ഓപ്ഷന് പ്രത്യക്ഷപ്പെടും. ഇത് കൂടാതെ ക്യുആര്‍ കോഡ് ഐക്കണിന് അടുത്തായി ഒരു + ബട്ടണും പ്രത്യക്ഷപ്പെടും. ഇതുവഴി രണ്ടാമതൊരു വാട്സ്ആപ്പ് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാം.
വാട്സ്ആപ്പിലെ ഓരോ അക്കൗണ്ടിനും അതിന്റേതായ ചാറ്റ് ഹിസ്റ്ററി, ബാക്കപ്പുകള്‍, പ്രൈവസി സെറ്റിംഗ്സുകള് എന്നിവ ഉണ്ടായിരിക്കും. വാട്സ്ആപ്പിലേക്ക് ഒരു സന്ദേശം വരുമ്പോള്‍, അത് ഏത് അക്കൗണ്ടിലേക്കാണെന്ന് നോട്ടിഫിക്കേഷനില്‍ സൂചിപ്പിക്കും.
അതേസമയം വാട്സ്ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ച് അത്ര സുഖകരമല്ലാത്ത ഒരു റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ വാട്സ്ആപ്പില്‍ വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്നും 350 കോടി ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഭീഷണിയിലായെന്നുമാണ് കണ്ടെത്തിയത്.
വിയെന്ന സര്‍വകലാശാലയിലെ സുരക്ഷാ ഗവേഷകരാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്.
Tech
ഗ്രൂപ്പ് കോള്‍ ഫീച്ചറില്‍ കിടുക്കന്‍ അപ്ഡേറ്റുമായി വാട്സ്ആപ്. ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് കോള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. കോള്‍ തുടങ്ങുന്നതിന് മുമ്പ് വാട്സ്ആപ് എല്ലാവര്ക്കും ഓര്‍മിപ്പിച്ചുകൊണ്ടുള്ള നോട്ടിഫിക്കഷന്‍ അയയ്ക്കുകയും ചെയ്യും.
ജോലി സംബന്ധമായതോ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതിനോ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് ഒരേസമയം നിരവധി പേരെ ഗ്രൂപ്പ് കോളിനായി ക്ഷണിക്കാം. ഇന്‍വൈറ്റ് ലിങ്കിലൂടെയും ആളുകളെ ചേര്‍ക്കാം.
ലിങ്കിലൂടെ ആരെങ്കിലും പുതുതായി ജോയിന്‍ ചെയ്യുമ്പോള്‍ കോള്‍ ക്രിയേറ്റേഴ്സിന് അലേര്‍ട്ടുകളും ലഭിക്കും. എല്ലാ കോളുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനിലൂടെ സുരക്ഷിതമാണ്.
കൂടാതെ കോളുകളില്‍ പുതുതായി ഇന്‍-കോള്‍ ഇന്ററാക്ഷന് ടൂളുകള്‍ ലഭ്യമാണ്. ഇമോജികള്‍ ഉപയോഗിച്ച് സംസാരിക്കാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇതിലൂടെ സാധിക്കും.
ഗ്രൂപ്പ് കോള്‍ എങ്ങനെ ചെയ്യാം
വാട്സ്ആപിലെ കോള്‍സ് ടാബിലുള്ള കോള്‍ ഐക്കണില്‍ ടാപ്പ് ചെയ്ത് നിങ്ങള്‍ക്ക് വിളിക്കേണ്ട കോണ്ടാക്റ്റ് അല്ലെങ്കില്‍ ഗ്രൂപ്പ് തെരഞ്ഞെടുക്കുക. കോള്‍ ഉടന്‍ ആരംഭിക്കുന്നതിന് പകരം, ഷെഡ്യൂള്‍ കോള്‍ ഓപ്ഷന് തെരഞ്ഞെടുക്കുക.
ഇവിടെ തീയതിയും സമയവും സെറ്റ് ചെയ്യുക. വീഡിയോ കോളാണോ ഓഡിയോ കോളാണോ വേണ്ടതെന്ന കാര്യം തെരഞ്ഞെടുത്ത് പച്ച ബട്ടണ്‍ ടാപ്പ് ചെയ്യുക. ഷെഡ്യൂള്‍ ചെയ്ത കോള്‍ നിങ്ങളുടെ കോള്‍ ലിസ്റ്റില്‍ കാണാന്‍ കഴിയും.
Tech
പരിചയമില്ലാത്തവര്‍ വ്യക്തികളെ അനുവാദമില്ലാതെ വാട്സ്ആപ് ഗ്രൂപ്പുകളില്‍ ചേര്‍ക്കുന്നത് പലപ്പോഴും സുരക്ഷയ്ക്ക് ഭീഷണിയാണ്. ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്ക് യാതൊരു കുറവുമില്ലാത്ത ഇക്കാലത്ത് ഇത്തരം അപരിചിത ഗ്രൂപ്പുകളില്‍ അംഗമായാല്‍ ഒരു പക്ഷേ വലിയ വിലതന്നെ നല്‍കേണ്ടി വന്നേക്കാം.
ഇത്തരം നീക്കം തടയാനുള്ള പുതിയ സുരക്ഷാ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്. ഉപഭോക്താക്കള്‍ പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ "സേഫ്റ്റി ഓവര്‍വ്യൂ' ഫീച്ചറാണ് വാട്സ്ആപ് അവതരിപ്പിച്ചത്.
കോണ്ടാക്ട് ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ ഉപഭോക്താവിനെ ഒരു ഗ്രൂപ്പില്‍ ചേര്‍ക്കുന്ന സമയത്താണ് സേഫ്റ്റി ഓവര്‍ വ്യൂ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക. കോണ്ടാക്ട് ലിസ്റ്റിലില്ലാത്ത ഒരാള്‍ നിങ്ങളെ ഗ്രൂപ്പില്‍ ചേര്‍ത്താല്‍ പുതിയ ഫീച്ചര്‍ ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ കാണിക്കും.
ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്, ഗ്രൂപ്പില്‍ എത്രപേര്‍ അംഗങ്ങളാണ് തുടങ്ങിയ വിവരങ്ങളും പൊതുവായ സുരക്ഷാ ടിപ്പുകളും കാണാം. അത് വായിച്ചതിന് ശേഷം ഗ്രൂപ്പില്‍ തുടരുകയോ പുറത്തുപോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും കാണില്ല.
ഇന്ത്യയില്‍ ഈ ആഴ്ച പുതിയ ഫീച്ചര്‍ എത്തും. ഗ്രൂപ്പ് ഇന്‍വിറ്റേഷനുകള്‍ കൂടുതല്‍ സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
Tech
ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ വാട്സ്ആപ്പ്. "അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി' എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ഫീച്ചര്‍ വാട്സ്ആപ്പില്‍ വരുന്ന മീഡിയ ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഫോണില്‍ സേവ് ആകുന്നത് തടയും.
വാട്സ്ആപ്പിന്റെ ഫീച്ചര്‍ ട്രാക്കിംഗ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത അപ്ഡേറ്റുകളിലൊന്നില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. ഇതുവരെ വാട്സ്ആപ്പ് അയച്ച ഫയലുകള്‍ സ്വീകര്‍ത്താവിന്റെ ഡിവൈസില്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ അപ്ഡേറ്റിന് ശേഷം, ഓട്ടോ-സേവ് ഓപ്ഷന് ഓണാക്കണോ ഓഫാക്കണോ എന്ന് അയയ്ക്കുന്ന ഉപയോക്താവിന് സ്വയം തീരുമാനിക്കാന്‍ കഴിയും. ഒപ്പം മുഴുവന്‍ ചാറ്റും എക്സ്പോര്‍ട്ട് ചെയ്യുന്നതും ഫോര്‍വേഡ് ചെയ്യുന്നതും തടയും.
ഉപയോക്താക്കള്‍ ഈ സ്വകാര്യതാ ഫീച്ചര്‍ ഓണാക്കിയാല്‍ അവരെ "അഡ്വാന്‍സ്ഡ് ചാറ്റ് പ്രൈവസി'യുടെ ഭാഗമായി കണക്കാക്കും. ഇതിനുശേഷം അവര്‍ക്ക് ആ ചാറ്റില്‍ മെറ്റാ എഐ ഉപയോഗിക്കാന്‍ കഴിയില്ല.
താമസിയാതെ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
Business
ന്യൂഡൽഹി: വായിക്കാത്ത സന്ദേശങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ലെന്ന് ഉറപ്പാക്കാൻ ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വാട്സ്ആപ് ഒരു പ്രത്യേക എഐ ഫീച്ചർ അവതരിപ്പിച്ചു. ശ്രദ്ധയിൽപ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങൾ ഉപയോക്താക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതാണ് ഫീച്ചർ. ശ്രദ്ധയിൽപ്പെടാത്ത ഇത്തരം സന്ദേശങ്ങൾ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചർ.
എഐ സമ്മറൈസ് എന്നാണ് ഈ ഫീച്ചറിന്റെ പേര്. ഉഎയോക്താക്കൾ വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപത്തിലാകും എഐ സാങ്കേതികവിദ്യ ഉപയോക്താക്കളിലെത്തിക്കുക. മെറ്റയുടെ ഒരു ബ്ലോഗ് പോസ്റ്റനുസരിച്ച്, പ്രൈവറ്റ് പ്രോസസിംഗ് എന്ന ഒരു നൂതന സാങ്കേതികവിദ്യയിലുടെയാണ് ഈ ഫീച്ചർ ലഭ്യമാകുക.
ഗ്രൂപ്പ് സന്ദേശങ്ങളിലും വ്യക്തിഗത സന്ദേശങ്ങളിലും ഈ എഐ സവിശേഷത പ്രവർത്തിക്കുമെന്ന് വാട്സ്ആപ്പിന്റെ ബ്ലോഗ് സ്ഥിരീകരിക്കുന്നു. വായിക്കാത്ത എല്ലാ സന്ദേശങ്ങളും സംഗ്രഹിച്ച്, നിർണായക വിവരങ്ങൾ നഷ്ടപ്പെടാതെ ഉപയോക്താവിനു കൈമാറും. ഉപയോക്താക്കളുടെ സന്ദേശങ്ങളുടെ സ്വകാര്യത എഐ ഉറപ്പാക്കുമെന്നും, സംഗ്രഹ കാഴ്ച ഓരോ ഉപയോക്താവിനും മാത്രമേ ദൃശ്യമാകൂ എന്നും മെറ്റാ ഉൗന്നിപ്പറഞ്ഞു.
ഉപയോക്താക്കൾ ആദ്യം വായിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ സന്ദേശങ്ങൾക്ക് മറുപടികൾ നിർദ്ദേശിക്കുന്നതിനാണ് എഐ രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ, അമേരിക്കയിലെ ഉപയോക്താക്കൾക്കായി ഈ സവിശേഷത പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ ഇംഗ്ലീഷ് ഭാഷയെ മാത്രമേ പിന്തുണയ്ക്കുന്നുള്ളൂ.
Tech
ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ് യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഇത് ഉപയോക്താക്കള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പേയ്മെന്റുകള്‍ നടത്താനുള്ള ഓപ്ഷന് നല്‍കും.
നിലവില്‍ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ പേയ്മെന്റ് ആപ്പുകളില്‍ ഈ ഫീച്ചര്‍ ഉണ്ട്. വാട്സ്ആപിന്റെ ബീറ്റ പതിപ്പില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ എന്നതിനാല്‍, എല്ലാ ഉപയോക്താക്കള്‍ക്കും ഇത് എപ്പോള്‍ ലഭ്യമാകുമെന്ന് വ്യക്തമല്ല.
ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന യുപിഐ അഥവാ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് സിസ്റ്റത്തിന്റെ ഒരു വിപുലീകരണമാണ് യുപിഐ ലൈറ്റ്. യുപിഐ ലൈറ്റ് ഉപയോക്താക്കളെ ഒരു വാലറ്റിലേക്ക് ചെറിയ തുക ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു.
പിന് നല്‍കാതെ തന്നെ വേഗത്തിലുള്ളതും കുറഞ്ഞ തുകയ്ക്കുള്ളതുമായ ഇടപാടുകള്‍ക്കായി ഈ വാലറ്റ് പിന്നീട് ഉപയോഗിക്കാന്‍ സാധിക്കും. ചെറിയ പേയ്മെന്റുകള്‍ വേഗത്തിലും കാര്യക്ഷമമായും നടത്തുക എന്നതാണ് യുപിഐ ലൈറ്റിന് പിന്നിലെ ലക്ഷ്യം.
ഇതിലൂടെ ബാങ്ക് സെര്‍വര്‍ ഡൗണ്‍ ആകുകയോ മറ്റോ ചെയ്താലും പേയ്മെന്റിനു തടസമുണ്ടാകില്ല. മാത്രമല്ല ചെറിയ ഇടപാടുകള്‍ ബാങ്ക് സേറ്റ്മെന്റില് പ്രതിഫലിക്കുകയുമില്ല.
യുപിഐ ലൈറ്റിന് പുറമേ, വാട്സ്ആപ്പ് അതിന്റെ പ്ലാറ്റ്ഫോമില്‍ ബില്‍ പേയ്മെന്റ് ഓപ്ഷനുകള്‍ അവതരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇത് ആപ്പിനുള്ളില്‍ തന്നെ യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കുന്നതും മൊബൈല്‍ പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്നതും മറ്റും സാധ്യമാക്കും. ഇതിലൂടെ ഇലക്ട്രിസിറ്റി ബില്ലുകള്‍ അടക്കമുള്ളവ അടയ്ക്കാന്‍ കഴിയും.
Tech
സ്വകാര്യ ചാറ്റുകളില്‍ ഇവന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാൻ അവസരം ഒരുക്കി വാട്സ്ആപ്പ്. മുമ്പ് ഗ്രൂപ്പ് ചാറ്റുകളില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നുള്ളൂ.
ഇത് ഉപയോക്താക്കളെ ഇവന്റുകള്‍ തയാറാക്കാനും അവ ഓര്‍മപ്പെടുത്താനും ആപ്പിനുള്ളില്‍ നേരിട്ട് അപ്പോയിന്റ്മെന്റുകള്‍ ഏകോപിപ്പിക്കാനും അനുവദിക്കുന്നു.
ഇവന്റുകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ഓഡിയോ, വീഡിയോ കോളുകളിലേക്ക് ലൊക്കേഷനുകളോ ലിങ്കുകളോ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും.
ഐഒഎസിനുള്ള വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പില്‍(25.2.10.73) ഈ പുത്തന്‍ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്.
ആപ്പിളിന്റെ കലണ്ടര്‍ ആപ്പ് ഇവന്റ് ഫീച്ചറിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പുതിയ ആപ്പ് കൂടുതല്‍ ഇന്ററാക്ടീവ് ഇന്റര്‍ഫേസ് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
Tech
വീഡിയോ കോള്‍ മുതല്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനും അടക്കം യുപിഐ പേയ്മെന്റുകള്‍ വരെ ഇപ്പോള്‍ വാട്സ്ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. സമീപകാലത്ത് ഏറെ അപ്ഡേറ്റുകള് കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്.
ഇപ്പോള്‍ ചാറ്റ് തീമുകളും പശ്ചാത്തലവും മാറ്റാന്‍ കഴിയുന്ന ഫീച്ചറും വാട്സ്ആപിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ ഡാര്‍ക്ക് ലൈറ്റ് എന്നീ രണ്ട് തീമുകള്‍ മാത്രമേ സെറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നൊള്ളൂ.
പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ കാമറ റോളില്‍നിന്ന് ഒരു ബാക്ക്ഗ്രൗണ്ട് തെരഞ്ഞെടുത്ത് ചേര്‍ക്കുകയുമാകാം. വ്യത്യസ്ത ചാറ്റുകള്‍ക്ക് വ്യത്യസ്ത വാള്‍പേപ്പറും വേണമെങ്കില്‍ സെറ്റ് ചെയ്യാന്‍ കഴിയും.
30 വാള്‍പേപ്പറുകളും വാട്സ്ആപ് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഗാലറിയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരമുള്ള ചിത്രങ്ങളും വാള്‍പേപ്പര്‍ ആക്കാന്‍ കഴിയും. വാട്സ്ആപ് നല്കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും.
വാട്സ്ആപ് ചാറ്റ് തീം മാറ്റാനായി വാട്സ്ആപ് തുറന്നതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്സ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ പ്രവേശിക്കുക. ഇനി നിങ്ങളുടെ ആവശ്യമനുസരിച്ച് ചാറ്റ് തീം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ബില്ലുകള്‍ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്സ്ആപില് ഉള്‍പ്പെടുത്തുമെന്നും നേരത്തെ റിപ്പോര്ട്ടുകളുണ്ടിരുന്നു. ഈ ഫീച്ചര്‍ യാഥാര്‍ഥ്യമായാല്‍ ഇലക്ട്രിസിറ്റി ബില്ല്, വാട്ടര്‍ ബില്ല്, മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ്, എല്‍പിജി ഗ്യാസ് ബില്ല്, ലാന്‍ഡ് ലൈന്‍-പോസ്റ്റ് പെയ്ഡ് ബില്ല്, റെന്റ് പേയ്മെന്റ് എന്നിവയെല്ലാം വാട്സ്ആപ് വഴി അടയ്ക്കാന്‍ സാധിക്കും.
വീഡിയോ കോള്‍ മുതല്‍ ഫയലുകള്‍ ഷെയര്‍ ചെയ്യാനും അടക്കം യുപിഐ പേയ്മെന്റുകള്‍ വരെ ഇപ്പോള്‍ വാട്സ്ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. സമീപകാലത്ത് ഏറെ അപ്ഡേറ്റുകള് കൊണ്ടുവന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്.
ഇപ്പോള്‍ ചാറ്റ് തീമുകളും പശ്ചാത്തലവും മാറ്റാന്‍ കഴിയുന്ന ഫീച്ചറും വാട്സ്ആപിലേക്ക് വന്നിരിക്കുകയാണ്. നേരത്തെ ഡാര്‍ക്ക് ലൈറ്റ് എന്നീ രണ്ട് തീമുകള്‍ മാത്രമേ സെറ്റ് ചെയ്യാന്‍ സാധിക്കുമായിരുന്നൊള്ളൂ.
പ്രീ-സെറ്റ് തീമുകള്‍ക്കും പശ്ചാത്തലങ്ങള്‍ക്കും പുറമെ കാമറ റോളില്‍നിന്ന് ഒരു ബാക്ക്ഗ്രൗണ്ട് തെരഞ്ഞെടുത്ത് ചേര്‍ക്കുകയുമാകാം. വ്യത്യസ്ത ചാറ്റുകള്‍ക്ക് വ്യത്യസ്ത വാള്‍പേപ്പറും വേണമെങ്കില്‍ സെറ്റ് ചെയ്യാന്‍ കഴിയും.
30 വാള്‍പേപ്പറുകളും വാട്സ്ആപ് തന്നെ സെറ്റ് ചെയ്തിട്ടുണ്ട്. പോരാത്തതിന് ഗാലറിയില്‍ നിന്ന് സ്വന്തം ഇഷ്ടപ്രകാരമുള്ള ചിത്രങ്ങളും വാള്‍പേപ്പര്‍ ആക്കാന്‍ കഴിയും. വാട്സ്ആപ് നല്കുന്ന പ്രീ-സെറ്റ് കളര്‍ തീമുകള്‍ക്ക് പുറമെ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ്ഡ് കളര്‍തീമുകള്‍ നല്‍കാനും സാധിക്കും.
വാട്സ്ആപ് ചാറ്റ് തീം മാറ്റാനായി വാട്സ്ആപ് തുറന്നതിന് ശേഷം സെറ്റിംഗില്‍ പ്രവേശിച്ച് ചാറ്റ്സ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഡിഫോള്‍ട്ട് ചാറ്റ് തീമില്‍ പ്രവേശിക്കുക. ഇനി നിങ്ങളുടെ ആവശ്യമനുസരിച്ച് ചാറ്റ് തീം കസ്റ്റമൈസ് ചെയ്യാവുന്നതാണ്.
ബില്ലുകള്‍ നേരിട്ട് അടയ്ക്കുന്നതിനുള്ള സൗകര്യം കൂടി വാട്സ്ആപില് ഉള്‍പ്പെടുത്തുമെന്നും നേരത്തെ റിപ്പോര്ട്ടുകളുണ്ടിരുന്നു. ഈ ഫീച്ചര്‍ യാഥാര്‍ഥ്യമായാല്‍ ഇലക്ട്രിസിറ്റി ബില്ല്, വാട്ടര്‍ ബില്ല്, മൊബൈല്‍ പ്രീപെയ്ഡ് റീചാര്‍ജ്, എല്‍പിജി ഗ്യാസ് ബില്ല്, ലാന്‍ഡ് ലൈന്‍-പോസ്റ്റ് പെയ്ഡ് ബില്ല്, റെന്റ് പേയ്മെന്റ് എന്നിവയെല്ലാം വാട്സ്ആപ് വഴി അടയ്ക്കാന്‍ സാധിക്കും.
Kerala
കാസര്‍ഗോഡ്: വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. ദേലംപാടി സ്വദേശിനിയായ ഇരുപത്തെട്ടുകാരിയുടെ പരാതിയില്‍ ഭര്‍ത്താവ് കുംബഡാജെ ബെളിഞ്ചയിലെ ലത്തീഫിനെതിരേ (31) ആദൂര്‍ പോലീസ് കേസെടുത്തു.
2018 മാര്‍ച്ച് 18നാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്ത് 25 പവന് സ്വര്‍ണം നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്ണമാവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചുവെന്ന് കേസില്‍ പറയുന്നു.
ജൂണ്‍ 13നു രാത്രി 11.30നു ഭര്‍ത്താവ് അബുദാബിയില്‍നിന്നു വാട്സ്ആപ്പിലൂടെ ശബ്ദസന്ദേശം വഴി മൂന്നു തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയതായി അറിയിക്കുകയായിരുന്നു.