National
ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പിട്ടതല്ല പ്രശ്നം ഇക്കാര്യം ഒളിച്ചുവച്ചതാണ് പ്രശ്നമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇത് സിപിഎം ബിജെപി - ഡീലാണ്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജോൺ ബ്രിട്ടാസ് ഇടനില നിന്നതെന്നും കെ.സി പറഞ്ഞു.
പാർലമെന്റിൽ ഏത് വിഷയമാണ് യുഡിഎഫ് എംപിമാർ ഉന്നയിക്കാത്തതെന്ന് പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾക്കായി നിൽക്കുമെന്നും എന്നാൽ ഡീലിന് കൂട്ടുനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി കള്ളംപറയരുത്. സംവാദത്തിന് തയാറാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാനാണെങ്കിൽ കോൺഗ്രസിൽനിന്ന് പുറത്താക്കേണ്ട കാര്യമുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
മറ്റൊരു പാർട്ടിയും ചെയ്യാത്ത നടപടിയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് സ്വീകരിച്ചത്. സിപിഎമ്മിന് ചിന്തിക്കാൻ പോലുമാവാത്ത നടപടിയാണിതെന്നും വേണുഗോപാൽ പറഞ്ഞു.
Kerala
കൊച്ചി: ഇഡിയും സിബിഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നം വയ്ക്കാനുള്ള ഏജന്‍സികളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. അവരെത്ര കേസെടുത്താലും പേടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ എഫ്ഐആര്‍ ഇടാനുള്ള നടപടി സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര അന്വേഷണ ഏജന്‍സികളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും കൂട്ടി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നടപടികളാണ് രാജ്യത്ത് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന് പോലും ഒരു ഭാഗം പിടിക്കുകയാണ്. പൗരന്മാരുടെ വോട്ട് മാറ്റാനുള്ള ബിജെപിയുടെ എക്സര്‍സൈസാണ് എസ്ഐആര്‍. കേരളത്തിലത് സിപിഎം ചെയ്യുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണം കൊള്ളയടിച്ച കേസിൽ സിപിഎമ്മിലെ ഉന്നതർ അടക്കം അറസ്റ്റിലായിട്ടും ബിജെപി സമരരംഗത്തു സജീവമാകാത്തതു സിപിഎം- ബിജെപി ഡീലിന്റെ ഭാഗമായിട്ടാണെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വിശ്വാസത്തിന്റെ പേരിൽ കോണ്‍ഗ്രസിനു മേൽ കുതിരകയറുന്ന ബിജെപിക്കാരെ ഇപ്പോൾ മഷിയിട്ട് നോക്കിയിട്ട് പോലും കാണാനില്ല. പ്രതികരണവുമില്ല. പി.കെ. ഗുരുദാസൻ എക്സൈസ് മന്ത്രിയായിരിക്കേ സിപിഎം നിയോഗിച്ച പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു.
പാർട്ടി പറയുന്നതിന് അനുസരിച്ചാണ് വാസു പ്രവർത്തിച്ചത്. അന്നു പിണറായി വിജയനായിരുന്നു സിപിഎം സെക്രട്ടറി. എൻ. വാസുവിന്റെ ഗോഡ്ഫാദർമാർ ഉൾപ്പെടെയുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതു വരെ കോണ്‍ഗ്രസിന് വിശ്രമമില്ല.
വാസു സിപിഎം ബാനറിൽ മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോൾ വെറും ഉദ്യോഗസ്ഥനായി മാത്രമാണ് പാർട്ടി സെക്രട്ടറി ചിത്രീകരിക്കുന്നത്. ദേവസ്വം ബോർഡിനെ കമ്മിഷൻ അടിക്കുന്ന മറ്റു കോർപ്പറേഷൻ ബോർഡുകളെപ്പോലെയാണ് പിണറായി സർക്കാർ കണ്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: പുകൾപെറ്റ കേരളത്തിന്റെ ആരോഗ്യമേഖലയെ പിണറായി ഭരണകൂടം ആളെക്കൊല്ലി സംവിധാനമാക്കി മാറ്റിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽഎംപി.
സർക്കാർ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കൊണ്ട് നാലുദിവസത്തിനിടെ രണ്ടു വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരിച്ച ഹൃദ്രോഗിയായ വേണുവിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിനു പിന്നാലെയാണ്, എസ്എടി ആശുപത്രിയിൽ പ്രസവം കഴിഞ്ഞ ശിവപ്രിയയെന്ന യുവതിയുടെ മരണം. ഇവ രണ്ടും സർക്കാർ സ്പോണ്‍സേർഡ് കൊലപാതകങ്ങളാണ്.
വേണുവും ശിവപ്രിയയും ആരോഗ്യവകുപ്പിന്റെ അനാസ്ഥയുടെ രക്തസാക്ഷികളാണ്. എസ്എടി ആശുപത്രിയിൽ നിന്നുണ്ടായ ഗുരുതര അണുബാധയാണ് മരണകാരണമെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. പിജി ഡോക്ടർമാരെ ചികിത്സിക്കാൻ വിട്ടശേഷം സീനിയർ ഡോക്ടർമാർ പുലർത്തിയ നിസംഗത ജീവനെടുക്കാൻ കാരണമായെന്നും വേണുഗോപാൽ പറഞ്ഞു.