Sports
ഹൈദരാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ അഭിഷേക് ശര്‍മയുടെ അതിവേഗ സെഞ്ചുറിയാവേശം. ബംഗാളിന് എതിരായ മത്സരത്തില്‍ പഞ്ചാബിനായി 32 പന്തില്‍ അഭിഷേക് ശര്‍മ സെഞ്ചുറി സ്വന്തമാക്കി.
ട്വന്റി-20 ക്രിക്കറ്റിലെ അതിവേഗത്തിലുള്ള സെഞ്ചുറികളില്‍ ആറാം സ്ഥാനവും അഭിഷേകിനു സ്വന്തം. 2024 സീസണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 28 പന്തില്‍ അഭിഷേക് ശര്‍മ സെഞ്ചുറി നേടിയിരുന്നു. അന്ന് ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലും 28 പന്തില്‍ സെഞ്ചുറിയിലെത്തി.
12 പന്തില്‍ ഫിഫ്റ്റി
നേരിട്ട 12-ാം പന്തിലായിരുന്നു അഭിഷേക് ശര്‍മയുടെ അര്‍ധശതകം. ട്വന്റി-20 ക്രിക്കറ്റില്‍ അതിവേഗത്തിലുള്ള അര്‍ധസെഞ്ചുറിയില്‍ ലോകത്തില്‍ മൂന്നാം സ്ഥാനവും ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനവും അഭിഷേക് ഇതോടെ പങ്കിട്ടു. 2007ല്‍ ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗും 12 പന്തില്‍ ഇംഗ്ലണ്ടിനെതിരേ അര്‍ധസെഞ്ചുറി നേടിയിരുന്നു. നേപ്പാളിന്റെ ദീപേന്ദ്ര സിംഗിന്റെ (9 പന്തില്‍) പേരിലാണ് റിക്കാര്‍ഡ്. റെയില്‍വേസിന്റെ അഷുതോഷ് ശര്‍മയ്ക്കാണ് (11 പന്ത്) പട്ടികയില്‍ രണ്ടാം സ്ഥാനം.
അഭിഷേക് 52 പന്തില്‍ 16 സിക്സും എട്ട് ഫോറും അടക്കം 148 റണ്‍സ് ബംഗാളിനെതിരേ നേടി. പ്രഭ്സിമ്രന് സിംഗും (35 പന്തില്‍ 70) തിളങ്ങി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 205 റണ്‍സ് നേടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണിത്.
കേരളത്തിന്റെ സഞ്ജു സാംസണ്-രോഹന് കുന്നുമ്മല്‍ കുറിച്ച 177 റണ്‍സ് കൂട്ടുകെട്ടാണ് അഭിഷേക്-പ്രഭ്സിമ്രന് കൂട്ടുകെട്ട് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ 310/5 എന്ന സ്കോര്‍ പടുത്തുയര്‍ത്തി. ബംഗാളിന്റെ മറുപടി 198/9ല്‍ അവസാനിച്ചു. പഞ്ചാബിന് 112 റണ്‍സ് ജയം.
Sports
ബ്രിസ്ബെയ്ന്‍: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റില്‍ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ അതിവേഗം 1000 റണ്‍സ് എന്ന റിക്കാര്‍ഡ് കുറിച്ച് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചാം ട്വന്റി-20യിലെ 23 നോട്ടൗട്ട് ഇന്നിംഗ്സിനിടെയാണ് അഭിഷേക് റിക്കാര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. 528 പന്തില്‍ അഭിഷേക് 1000 രാജ്യാന്തര ട്വന്റി-20 റണ്‍സിലെത്തി.
മൂന്നാം ട്വന്റി-20ക്കിടെ ഓസ്ട്രേലിയയുടെ ട്രാവിസ് ഹെഡ് (569 പന്ത്) കുറിച്ച റിക്കാര്‍ഡാണ് അഭിഷേക് മറികടന്നത്. സൂര്യകുമാര്‍ യാദവാണ് (573) ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്.
Sports
ബ്രിസ്ബേൻ: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി-20 മത്സരം മഴ മൂലം നിർത്തിവച്ചു. ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 4.5 ഓവറിൽ 52 റണ്‍സ് നേടിയപ്പോഴാണ് മഴ വില്ലനായി എത്തിയത്.
ഇന്ത്യയ്ക്കായി ഓപ്പണറുമാരായ അഭിഷേക് ശർമ 13 പന്തിൽ 23 റണ്‍സും ശുഭ്മാൻ ഗിൽ 16 പന്തിൽ 29 റണ്‍സും നേടി. ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
Sports
ക്വീൻസ് ലാൻഡ്: ഓസ്ട്രേയിലയ്ക്കെതിരായ ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 18.2 ഓവറിൽ 119 റണ്‍സിന് ഓൾഔട്ടായി. ഇന്ത്യയുടെ സ്പിൻ കെണിയിൽ ഓസീസ് താരങ്ങൾ കറങ്ങി വീഴുകയായിരുന്നു.
ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ മാർഷ് 30 റണ്‍സും മാത്യു ഷോർട്ട് 25 റണ്‍സും നേടി. മിച്ചൽ മാർഷാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ.
ജോഷ് ഇംഗ്ലിസ് 12 റണ്‍സും ടിം ഡേവിഡ് 14 റണ്‍സും മാർക്കസ് സ്റ്റോയിൻസ് 17 റണ്‍സുമെടുത്തു.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദർ 1.2 ഓവറിൽ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.
ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Sports
ക്വീൻസ് ലാൻഡ്: ഇന്ത്യയ്ക്കെതിരായ ട്വന്റി-20യിൽ ഓസ്ട്രേലിയയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സെടുത്തു.
ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.
ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.